സ്കൂളിലും ഓഫീസിലും പോകേണ്ട ദിവസം ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? പാളയം ഫ്ളൈ ഓവർ ബ്ലോക്ക് ചെയ്തുള്ള സിനിമാ ഷൂട്ടിങ്ങിൽ ആംബുലൻസുകൾ കുടുങ്ങിയതോടെ ആശുപത്രിയിലെത്താൻ വൈകിയ രോഗികളുടെ ദുരവസ്ഥയ്ക്ക് ആരുസമാധാനം പറയും? മോഹൻലാലും പൃഥ്വിരാജും ചേർന്ന് തിരുവനന്തപുരത്തെ നരകമാക്കിയത് ആരുടെ അനുവാദത്തോടെ?; ലൂസിഫറിന്റെ ഷൂട്ടിംഗിൽ നിശ്ചലമായി തലസ്ഥാനം
ആർ പീയൂഷ്
തിരുവനന്തപുരം: കൊടിപിടിച്ച പ്രകടനങ്ങളും, ഗതാഗത സ്തംഭനങ്ങളും തിരുവനന്തപുരം നഗരവാസികൾക്ക് പുത്തരിയല്ല. സെക്രട്ടേറിയറ്റിലേക്കും നിയമസഭാകവാടത്തിലേക്കും ഈർക്കിലി സംഘടനകൾ പോലും നടത്തുന്ന പ്രകടനങ്ങൾ നഗരത്തെ പലവട്ടം സ്തംഭിപ്പിച്ചിട്ടുണ്ട്. മറ്റുവഴികളില്ലാതെ, ഇടവഴികളിലൂടെ പരക്കം പായുന്ന ജനങ്ങൾ തങ്ങളുടെ ദുർഗതിയെ ഓർത്ത് സ്വയം പഴിപറയാറുണ്ട്.
വിഐപി സന്ദർശന വേളകളിലാകട്ടെ മുൻകൂട്ടി ഗതാഗത അറിയിപ്പുകളും ഉണ്ടാകാറുണ്ട്. എന്നാൽ, തലസ്ഥാനനഗരം ചൊവ്വാഴ്ച മൂക്കത്ത് വിരൽ വച്ചത് മുന്നറിയിപ്പില്ലാത്ത ഒരു സിനിമാ ഷൂട്ടിങ്ങ് കണ്ടിട്ടാണ്. അതുമൂലമുണ്ടായ ഗതാഗത സ്തംഭനനത്തിന്റെ ദുരിതം അനുഭവിച്ചിട്ടാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിങ്ങാണ് നഗരത്തെ അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ചത്.
രാവിലെ ആറുമണി മുതൽ പാളയത്ത് നിയമസഭയ്ക്കും ചന്ദ്രശേഖരൻ നായർ റോഡിനും മധ്യേയുള്ള പാളയം ഫ്ളൈ ഓവറാണ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തത്. ഇതോടെ കൊല്ലം, കോട്ടയം ഭാഗത്തേക്ക് പോകുന്ന എല്ലാ ബസ്സുകളും വഴിതിരിച്ചുവിട്ടു. മുന്നറിയിപ്പില്ലാതെ വഴി തിരിച്ചുവിട്ടതോടെ രാവിലെ ഓഫീസുകളിൽ പോകുന്ന ഉദ്യോഗസ്ഥരും, സ്കൂളുകളിൽ പോകുന്ന കുട്ടികളും വലഞ്ഞു. രാവിലെ വിമാനത്താവളത്തിലേക്ക് നഗരം വഴി വന്ന പലർക്കും ഫ്ളൈറ്റുകൾ മിസായി. പാളയം ഫ്ളൈ ഓവർ ബ്ലോക്ക് ചെയ്തതോടെ, അണ്ടർ പാസ് വഴിയും, പാളയം രക്തസാക്ഷി മണ്ഡപം വഴിയും വാഹനങ്ങൾ തിങ്ങിനിറഞ്ഞതോടെ നഗരം മുഴുവൻ സ്തംഭിച്ചു.
ഷൂട്ടിങ്ങിന് അനുമതി ലഭിച്ചിരുന്നോ?
ആരുടെ അനുമതിയോടെയാണ് ലൂസിഫറിന്റെ ഷൂട്ടിങ്ങിന് പാളയം ഫളൈ ഓവർ ബ്ലോക്ക് ചെയ്തത്? സിറ്റി പൊലീസ് കമ്മീഷണർ പി.സുരേഷ്
കുമാറിന്റെ അനുമതിയോടെയാണ് ഷൂട്ടിങ് സംഘടിപ്പിച്ചതെന്ന് ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ന്യായീകരിക്കുന്നു. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഷൂട്ടിങ്ങിന് അനുമതി കിട്ടിയതെന്നും പറയുന്നു. എന്നാൽ കമ്മീഷ്ണർ മറുനാടൻ ടിവിയോട് പരഞ്ഞത് കുറച്ച് സമയത്തേക്കാണ് അനുമതി നൽകിയത് എന്നാണ്. ഇത്രയും നേരത്തേക്ക് നൽകിയിട്ടില്ല എന്നും പറഞ്ഞു. ഇതോടെ പൊലീസിന്റെ ഒത്താശയോടെയോ പൊലീസിനോ കബളിപ്പിച്ചോ ആണ് ഷൂട്ടിങ്ങ് നടത്തിയതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.
പ്രവൃത്തി ദിവസം നാട്ടുകാരെ ബുദ്ധിമുട്ടിച്ചത് എന്തിന് ?
സാധാരണഗതിയിൽ തിരുവനന്തപുരം നഗരത്തിൽ ഷൂട്ടിങ്ങുകൾ നടക്കാറുണ്ടെങ്കിലും, അതെല്ലാം ശനി, ഞായർ തുടങ്ങി അവധി ദിവസങ്ങളിൽ മാത്രമാണ്. ജനങ്ങൾ വീട്ടിലിരിക്കുന്ന അവധി നാളുകളിൽ മതിയായ മുന്നറിയിപ്പോടെയാണ് ഷൂട്ടിങ് നടത്താറുള്ളത്. എന്നാൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ, തിരിക്കിട്ട് ഷൂട്ടിങ് പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച തന്നെ നടത്തിയത് എ്ന്തിനെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
മോഹൻലാലിന് ബിഗ്ബോസിൽ പങ്കെടുക്കാൻ പോകണം
തിരക്കിട്ട് ശനി,ഞായർ ദിവസങ്ങളിൽ ബിഗ്ബോസ് ഷോയിൽ പങ്കെടുക്കാൻ പോകേണ്ടതുകൊണ്ടാണ് തിരക്കിട്ട് ഷൂട്ടിങ് സംഘടിപ്പിച്ചിച്ചതെന്നാണ് വിശദീകരണം. എന്നാൽ, താരത്തിന്റെ സൗകര്യത്തിന് വേണ്ടി ഇത്രയും മനുഷ്യരെ ബുദ്ധിമുട്ടിക്കേണ്ടിയിരുന്നോയെന്നാണ് ചോദ്യം. ആംബുലൻസുകൾ പോലും വഴിമുടക്കിയുള്ള ഈ ഷൂട്ടിങ് എത്രപേർക്കാണ് അസൗകര്യമുണ്ടാക്കിയത്? കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. ഇത് മൂലം ഏറെ ചുറ്റി കറങ്ങിയാണ് പലരും ലക്ഷ്യ സ്ഥാനത്തെത്തിയത്.
എതുരംഗമാണ് പാളയത്ത് ചിത്രീകരിച്ചത്?
ചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയോ മറ്റുള്ളവരെയോ പ്രവേശിപ്പിക്കുന്നില്ല. മൊബൈൽ ഫോണിലോ മറ്റോ ഫോട്ടോയെടുക്കുന്നതും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും, പൊലീസും തടയുന്നു. മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ ഒരുമരണരംഗമാണ് ചിത്രീകരിക്കുന്നത്. ഫ്ളൈ ഓവറിന്റെ നടുവിലാണ് ചിത്രീകരണം. പിആർവിക്ക് ആദരാഞ്ജലികൾ എന്നെഴുതിയ കമാനങ്ങളും കാണാം. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം പരേതനായ നേതാവിന് ആദരാഞ്ജലി അർപ്പിക്കുന്ന രംഗവും ഇവിടെ ചിത്രീകരിച്ചു. താരം ഷൂട്ടിങ് സസ്ഥലത്ത് ഇടയ്ക്ക് വന്നുപോയി.
അതേസമയം സംവിധായകനായ പൃഥ്വീരാജ് ഷൂട്ടിങ്ങിന്റെ പൂർണതിരക്കിലാണ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ മുറിയിലാണ് ഇടവേളകളിൽ വിശ്രമം. സായികുമാർ, കലാഭവൻ ഷാജോൺ തുടങ്ങിയ താരങ്ങളും ഷൂട്ടിങ് സ്ഥലത്തുണ്ട്. അഞ്ഞൂറോളം ആളുകളെ മരണ രംഗം ചിത്രികരിക്കാനായി തയ്യാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു. രാഷ്ട്രീയ പ്രവർത്തകർ എന്ന റോളിലാണ് ഇവരെല്ലാം. യുവാക്കൾ വെള്ള മുണ്ടും ഷർട്ടും യുവതികൾ കറുത്ത നിറമുള്ള ബ്ലൗസും വെള്ള സാരിയുമായിരുന്നു വേഷം. കൂടാതെ ഇവരുടെ വസ്ത്രങ്ങളിൽ പിആർവിക്ക് ആദരാഞ്ജലികൾ എന്ന് രേഖപ്പെടുത്തിയ കാർഡുകളും പിൻ ചെയ്തിരുന്നു.
ജനരോഷം ഇരമ്പി
കുറച്ചുസമയത്തേക്കാണ് ഷൂട്ടിങ് എന്നുപറഞ്ഞ് പൊലീസിന് കബളിപ്പിക്കുകയായിരുന്നോ ലൂസിഫറിന്റെ അണിയറ പ്രവർത്തകരെന്ന് വഴിയാത്രക്കാർ ചോദിക്കുന്നു. തിരക്കുള്ള ദിവസം എന്തിനാണ് തങ്ങളെ ഇങ്ങനെ ബുദ്ധിമിട്ടിക്കുന്നത്? രാവിലെ ജോലിക്കിറങ്ങിയ തങ്ങളുടെ അന്നം മുട്ടിക്കുന്ന പരിപാടിയായി പോയി ഇത് ...മറുനാടൻ ടിവിയോട് പലരും പ്രതികരിച്ചത് ഇങ്ങനെ.
സാധാരണ തലസ്ഥാനത്തെ റോഡുകളിൽ സിനിമ ചിത്രീകരമം നടക്കാറുണ്ട്. അവയൊക്കെ അവധി ദിവസങ്ങളിലായതിനാൽ ജനങ്ങൾക്ക് യാതൊരുവിധത്തിലുള്ള അസൗകര്യങ്ങളും ഉണ്ടായിട്ടില്ല. എന്നാൽ പ്രവൃത്തി ദിവസത്തിൽ പ്രധാന റോഡ് അടച്ചത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. വിദ്യാർത്ഥികളുമായി വന്ന വാഹനങ്ങളൊക്കെ കുരുക്കിലകപ്പെട്ട് കിടന്നത് മണിക്കൂറുകളോളമായിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് പെടാപ്പാട് പെടുകയായിരുന്നു. പ്രവൃത്തി ദിനത്തിൽ ഇത്തരത്തിൽ റോഡ് തടസ്സപ്പെടുത്തിയതിൽ പൊലീസുകാരിൽ പോലും അമർഷമുണ്ട്.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം
നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമാണ് ലൂസിഫർ. ആദ്യ ഷെഡ്യൂൾ കൊച്ചിയിലാണ് പൂർത്തിയിരുന്നു. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ബോളിവുഡ് താരം വിവേക് ഒബ്റോയി വില്ലൻ വേഷത്തിൽ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മഞ്ജു വാര്യർ തന്നെയാണ് ലൂസിഫറിലെയും നായിക.
ഇന്ദ്രജിത്തും ടോവിനോയും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Stories you may Like
- ഗതാഗത മന്ത്രിയോട് യാത്ര പറഞ്ഞു ബിജുപ്രഭാകർ
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ്
- മുഖ്യമന്ത്രിക്ക് ഇനിയും കരിങ്കൊടി കാണേണ്ടി വരും; ആ ക്യാമറ കൊണ്ടു പോയത് ഖജനാവിലെ കോടികൾ
- ഗതാഗത വകുപ്പിൽ 79 പേരുടെ സ്ഥലം മാറ്റം തടഞ്ഞ് മന്ത്രി ഗണേശ് കുമാർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍