മലേഷ്യൻ സ്പീക്കർ രഹസ്യമായി എത്തിയത് ബിആർ ഷെട്ടിയുടെ പ്രത്യേക പൂജയിൽ പങ്കെടുക്കാൻ; കോട്ടയം വഴി കൊട്ടാരക്കരയിലൂടെ ചീറിപാഞ്ഞത് തലസ്ഥാനത്തേക്ക്; ആരുടേയും ക്വട്ടേഷൻ ഏറ്റെടുത്തല്ല എംസി റോഡിലെത്തിയതെന്നും തണ്ടർ ഫോഴ്സ്; ദിലീപിന് സുരക്ഷയൊരുക്കാനെത്തിയവരുടെ ക്ലൈന്റിൽ 'രണ്ടാമൂഴത്തിന്റെ' നിർമ്മാതാവും; വിവാദത്തിലായ സെക്യൂരിറ്റി ഗ്രൂപ്പിന്റെ വാഹനങ്ങൾ പിടിയിലായ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വകാര്യ സുരക്ഷാ ഏജൻസിയായ തണ്ടർ ഫോഴ്സിന്റെ രണ്ട് വാഹനങ്ങൾ കൊട്ടാരക്കരയിൽ പിടിയിലായത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. ബൈജു കൊട്ടാരക്കരയുടെ വീടിന് അടുത്തായിരുന്നു വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തത്. ഇതോടെ ദിലീപിനെ എതിർക്കുന്ന ബൈജു കൊട്ടാരക്കര ചില സംശയങ്ങളുമായെത്തി. താൻ വീട്ടിലുണ്ടെന്ന് അറിഞ്ഞ് എത്തിയതാണോ ഈ വാഹനമെന്നതാണ് ബൈജു ഉയർത്തിയ വാദം. ദിലീപിനെതിരെ നിലപാട് എടുത്ത സംവിധായകൻ വിനയൻ ഉൾപ്പെടെയുള്ളവർ കൊട്ടാരക്കരയിൽ ഉണ്ടായിരുന്ന ദിവസമായിരുന്നു അത്. അതുകൊണ്ട് തന്നെ സംശയങ്ങൾ സജീവമായി. എന്നാൽ ഇതിൽ ആശങ്കയൊന്നും തണ്ടർ ഫോഴ്സിനില്ല. തങ്ങളുടെ ഭാഗം കൃത്യമാണെന്നാണ് അവർ പറയുന്നത്.
ആരുടേയും ക്വട്ടേഷൻ ഏറ്റെടുക്കുന്ന ജോലി തണ്ടർ ഫോഴ്സിനില്ല. സുരക്ഷ ഒരുക്കലാണ് പ്രധാനം. കോട്ടയത്തു നിന്ന വന്ന വാഹനാണ് പത്തനംതിട്ടയിൽ തടഞ്ഞത്. തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. മലേഷ്യൻ സ്പീക്കർക്ക് സുരക്ഷ നൽകലായിരുന്നു ഉത്തരവാദിത്തം. ശത കോടീശ്വരനായ ബിആർ ഷെട്ടിയുടെ ആതിഥ്യം സ്വീകരിച്ചാണ് മലേഷ്യൻ സ്പീക്കർ എത്തിയത്. സർക്കാരിനേയും അറിയിച്ചില്ല. ഈ സാഹചര്യത്തിൽ മലേഷ്യൻ നേതാവിന്റെ സുരക്ഷ തണ്ടർ ഫോഴ്സിനെ ഏൽപ്പിച്ചിരുന്നു. ഇതൊരുക്കാനായിരുന്നു തിരുവനന്തപുരത്തേക്കുള്ള തണ്ടർ ഫോഴ്സിന്റെ യാത്ര. സ്ഥാപന ഉടമയായ അനിൽ ബി നായരും തിരുവനന്തപുരത്തേക്ക് വരുന്നുണ്ടായിരുന്നുവെന്നും മറുനാടന് സൂചന ലഭിച്ചു. അദ്ദേഹത്തിന്റെ വാഹനത്തിന് മുമ്പിൽ പോയ സുരക്ഷാ വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. ദിലീപിന്റെ വീട്ടിൽ സംഘമെത്തിയതിനെ തുടർന്നുള്ള ആശയക്കുഴപ്പമായിരുന്നു ഇതിന് കാരണം.
കേരളവുമായി ബന്ധമുള്ള മൂന്ന് വ്യവസായികൾക്കും ഗോവൻ സുരക്ഷാ കമ്പനി സുരക്ഷ നൽകുന്നതായി സൂചനയുണ്ടായിരുന്നു. ഇതോടെ ശത കോടീശ്വരനും കേരളത്തിൽ വമ്പൻ ആശുപത്രി ഗ്രൂപ്പിന്റെ ഉടമയുമായ ബിആർ ഷെട്ടിയും ഈ ഗ്രൂപ്പിന്റെ ക്ലൈന്റാണെന്ന വിലയിരുത്തലാണ് എത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു മലേഷ്യൻ മന്ത്രിക്കായി തണ്ടർ ഫോഴസ് എത്തിയത്. മോഹൻലാലിന്റെ എംടി ചിത്രമായ രണ്ടാമൂഴം നിർമ്മിക്കാനൊരുങ്ങുകയാണ് ഷെട്ടി. ഇതിന് മുന്നോടിയായാണ് തിരുവനന്തപുരത്ത് ചില പ്രത്യേക പൂജകൾ ഷെട്ടി നടത്തിയത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനാണ് ഷെട്ടി. തിരുവനന്തരപുരത്തെ എസ് യു ടി ആശുപത്രിയും ഉടമയും. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നാണ് ഈ ആശുപത്രി ഷെട്ടി വാങ്ങിയത്. ഇത് വിപൂലീകരിക്കുന്നുമുണ്ട്.
ഷെട്ടിയുടെ അതിഥിയായാണ് മലേഷ്യൻ മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. കൊട്ടാരക്കരയിൽ വാഹനങ്ങൾ തടഞ്ഞപ്പോൾ പൊലീസിനോട് ഇക്കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലേഷ്യൻ മന്ത്രിയുടെ വരവിനെ കുറിച്ച് സംസ്ഥാന പൊലീസ് അറിഞ്ഞിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ആശയക്കുഴപ്പമുണ്ടായി. തുടരന്വേഷണത്തിലാണ് ഷെട്ടിയുടെ അതിഥിയായി മന്ത്രി എത്തിയത് സർക്കാരും പൊലീസും സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് തണ്ടർ ഫോഴ്സിന്റെ വാഹനങ്ങൾ പൊലീസ് വിട്ടയച്ചത്. അതുകൊണ്ട് തന്നെ ബൈജു കൊട്ടാരക്കരയുടെ ആശങ്കയ്ക്ക് പ്രസക്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തിൽ ഇനി അന്വേഷണവും നടക്കില്ല. സിനിമാ മേഖലയിലെ പലർക്കും സുരക്ഷയൊരുക്കുന്നവരാണ് തണ്ടർഫോഴ്സ് എന്നും പൊലീസ് വിശദീകരിക്കുന്നു.
കൊട്ടാരക്കരയും ദിലീപും തമ്മിലുള്ള ബന്ധമാണ് തണ്ടർ ഫോഴ്സിനെ വിവാദത്തിലായത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിലപാട് എടുത്ത സിനിമാക്കാരനാണ് ബൈജു കൊട്ടാരക്കര. ചാനൽ ചർച്ചകളിൽ ദിലീപിനെ കടന്നാക്രമിച്ച സിനിമാക്കാരൻ. ഈ സാഹചര്യത്തിൽ തണ്ടർ ഫോഴ്സിന്റെ കൊട്ടാരക്കരയിലെ വരവിനെ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമൈന്ന് സംവിധായകനും നിർമ്മാതാവുമായ ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. നിലവിൽ ദിലീപിന് ഇവിടെ സിനിമയുടെ ഷൂട്ടിങ് ഉള്ളതായി അറിയില്ല. കൊല്ലത്തോ കൊട്ടാരക്കരയിലോ എന്തെങ്കിലും പരിപാടി ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടില്ല. എന്റെയും സഹോദരിയുടെയും വീടുകളും കുടുംബ വീടുമെല്ലാം കൊട്ടാരക്കര ടൗണിലാണ്. വീട്ടിൽ നിന്നും കഷ്ടി ഒരുകിലോമീറ്ററോളം അകലെ നിന്നാണ്് പൊലീസ് തണ്ടർ ഫോഴ്സിന്റെ വാഹനം കസ്റ്റഡിയിൽ എടുത്തത്. ഞാൻ വീട്ടിലുണ്ടെന്ന് സുഹൃത്തുക്കളിൽ പലർക്കും അറിയാമായിരുന്നു. ഈ ദിവസം തന്നെ തണ്ടർഫോഴ്സ് വാഹനം ഇവിടെ എത്തിയതിന്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം- ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു. ഇതോടെയാണ് കൊട്ടാരക്കരയിൽ തണ്ടർ ഫോഴസ് എത്തിയതിന്റെ വിശദീകരണത്തിന് തണ്ടർ ഫോഴ്സ് തയ്യാറായത്.
കാസർഗോഡുകാരനായ അനിൽ നായരാണ് തണ്ടർ ഫോഴ്സിന്റെ ഉടമ. ഗോവയിലെ അതി ശക്തനായ മലയാളിയാണ് അനിൽ. നിരവധി ബിസനസ്സുകൾ അദ്ദേഹത്തിന് ഗോവയിലുണ്ട്. അതിലെല്ലാം ഉപരി മലയാള സിനിമയുമായും അടുത്ത ബന്ധമാണ് ഈ മുൻ സൈനികനുള്ളത്. ഗോവൻ മലയാളി എന്ന പേരിൽ സ്വന്തമായി പത്രവും അനിലിനുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളെ എത്തിച്ച് ഓണാഘാഷവും മറ്റും പൊടിപൊടിക്കുന്ന വ്യക്തി. ഗോവയിലെ മലയാളികളുടെ പ്രധാന സഹായികളിൽ ഒരാളുമാണ്. മലയാള സിനിമയുമായും അടുത്ത ബന്ധം അനിൽ നായർക്കുണ്ട്. മേജർ രവിയാണ് ഈ മുൻ സൈനികന്റെ അടുത്ത സുഹൃത്ത്. ആയിരത്തിലേറെ ജീവനക്കാർ ആയിരത്തോളം പേരാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ഏജൻസിയായ തണ്ടർ ഫോഴ്സിൽ ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിപക്ഷം പേരും വിമുക്ത ഭടന്മാരാണ്. കേരളത്തിൽ മാത്രം നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് മാർഗ്ഗ നിർദ്ദേശകനായി നിലകൊള്ളുന്നവരിൽ പ്രധാനി മേജർ രവിയാണ്. ഗോവൻ മലയാളിയെന്ന പത്രത്തിന്റെ മുഖമായി അനിൽ അവതരിപ്പിച്ചിരിക്കുന്നതും ഈ സിനിമാ സംവിധായകനായ പട്ടാള മേജറെയാണ്.
മലയാള സിനിമയിലെ ഒട്ടുമിക്കവരുമായും അനിലിന് അടുത്ത ബന്ധമുണ്ട്. പലരും അവധിയാഘോഷത്തിന് ഗോവയിലെത്തുമ്പോൾ അനിൽ നല്ല ആതിഥേയനാകാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമ്പുമായും ഏറെ സൗഹൃദം പുലർത്തുന്നു. കഴിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ പ്രധാനമന്ത്രിയാക്കാൻ ഉറച്ച നിലപാട് എടുത്ത വ്യവസായികളിൽ ഒരാളാണ് അനിൽ. ഗോവയിലെ ബിജെപി സർക്കാരുമായും മുഖ്യമന്ത്രി മനോഹർ പരീക്കറുമായും അടുത്ത ബന്ധമുണ്ട്. ഗോവയിൽ റിസോർട്ടുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കുടമയാണ് അനിൽ. മലയാള സിനിമകളുടെ ലോക്കേഷനായി ഗോവ മാറുമ്പോഴും അണിയറപ്രവർത്തകർക്ക് ആശ്വാസമാകുന്നത് അനിൽ നായരുടെ ഗോവയിലെ സാന്നിധ്യമാണ്. ഒട്ടു മിക്ക സിനിമാക്കാരുമായും അനിലിന് അടുത്ത ബന്ധം വരുന്നത് ഇങ്ങനെയാണ്.
ഗോവൻ മലയാളിയെന്ന പത്രത്തിന്റെ ചടങ്ങുകളിൽ അനിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതിന് അപ്പുറം ഒരിടത്തും മുഖം കാട്ടാറില്ല. സോഷ്യൽ മീഡിയയിലും അഭിപ്രായ പ്രകടനങ്ങളിലൂടെ സജീവമാകൻ അദ്ദേഹം ശ്രമിക്കാറില്ല. രാജ്യത്തെ പ്രധാന വ്യവസായികൾക്കെല്ലാം സുരക്ഷയൊരുക്കുന്നത് അനിലിന്റെ തണ്ടർ ബോൾട്ടാണ്. സൈന്യത്തിലെ പ്രവർത്തന പരിചയത്തിൽ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് അനിൽ എത്തുന്നത്. കമാണ്ടോയെന്ന നിലയിൽ പ്രശസ്തനായ മേജർ രവിയുടെ സൗഹൃദവും ഇതിന് പ്രേരകമായിട്ടുണ്ട്. പത്രവും ബിസിനസ്സുമെല്ലാമായി ഗോവയിൽ വളർന്നു പന്തലിച്ച അനിലിനെ ദിലീപിന് സുരക്ഷ നൽകിയതിന്റെ പേരിൽ കേരളാ പൊലീസിന് കുടുക്കാനാകില്ലെന്ന് തന്നെയാണ് സൂചന. കൃത്യമായ ലൈസൻസും അംഗീകാരവുമെല്ലാം ഈ സ്ഥാപനത്തിനുണ്ടത്രേ.
കൊട്ടാരക്കരയിൽ രണ്ടു ആഡംബര വാഹനങ്ങളിലായി ഉണ്ടായിരുന്ന 11 അംഗ സംഘത്തെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയും രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ദിലീപിന്റെ വീട്ടിൽ സംഘം വന്നു മടങ്ങിയതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ഇവർ സഞ്ചരിച്ച വാഹനങ്ങളെ കുറിച്ച് വെള്ളിയാഴ്ച വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് വിവരം കൈമാറുകയും വാഹനങ്ങൾ പരിശോധിക്കണമെന്ന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എംസി റോഡിൽ വാഹന പരിശോധനയ്ക്കിടെ കാറുകൾ കണ്ടെത്തിയ പൊലീസിന്റെ പരിശോധന സംഘം കൊട്ടാരക്കര കുന്നക്കരയിൽ ഇവരെ തടഞ്ഞു. എല്ലാ തരത്തിലും ഉള്ള വ്യക്തിഗത സുരക്ഷകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനം ആണ് തണ്ടർ ഫോഴ്സ്. സായുധ സുരക്ഷയും അല്ലാത്ത സുരക്ഷയും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. തങ്ങളുടെ ജീവനക്കാരിൽ ഭൂരിപക്ഷവും ഇത്തരം സുരക്ഷാ കാര്യങ്ങളിൽ വിദഗ്ധരാണെന്നും മികച്ച ഏജൻസികളിൽ നിന്ന് വിരമിച്ചവർ ആണെന്നും തണ്ടർ ഫോഴ്സ് അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.
ഗോവ ആസ്ഥാനമായുള്ള തണ്ടർ ഫോഴ്സിന്റെ കേരളത്തിലെ ശാഖ തൃശ്ശൂരാണ് ഉള്ളത്. ഗോവ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്വകാര്യ വ്യക്തികളുടെയും വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന 'തണ്ടർഫോഴ്സ്' ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ദിലീപിന് സുരക്ഷ ഒരുക്കാനുള്ള സംഘത്തിൽ രണ്ടു പേരുടെ പക്കൽ റിവോൾവറുകൾ ഉണ്ടായിരുന്നു. പരിശോധനയിൽ ലൈസൻസുള്ളതാണെന്ന് കണ്ടെത്തി. ദിലീപിന്റെ സുരക്ഷ ഏറ്റെടുക്കുന്നതു സംബന്ധിച്ച കരാർ ഒപ്പിടാനാണ് ഇവർ എത്തിയതെന്നും രേഖകളിൽ കുഴപ്പമില്ലാത്തതുകൊണ്ടാണ് വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു. നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓഫിസുകളുള്ളത്. റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.എ. വത്സനാണ് കേരളത്തിൽ ഏജൻസിയുടെ ചുമതല. തോക്ക് കൈവശം വയ്ക്കാൻ അധികാരമുള്ളതാണ് ഈ ഏജൻസി.
Stories you may Like
- കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം
- ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്ത് പ്രമുഖ നിക്ഷേപകർ
- ഹൈക്കോടതിയിൽ മാപ്പു പറഞ്ഞ ബൈജു വീണ്ടും നിയമം കൈയിലെടുക്കുമ്പോൾ
- ബൈജൂസിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പുറത്താക്കാൻ നീക്കം
- കണ്ണൂരു നിന്നുള്ള ശതകോടീശ്വരൻ ഊരാക്കുടുക്കിൽ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്