വീട് കയറി ആക്രമണം വന്നപ്പോൾ കേസ് നൽകിയത് ഇടവക വികാരിയെ ഒന്നാം പ്രതിയാക്കി; സമ്മർദ്ദതന്ത്രങ്ങൾ ഫലിക്കാതെ വന്നപ്പോൾ തേക്ക് വെട്ടിയിട്ട് ഷെഡ് തകർത്തും തേങ്ങ മോഷ്ടിച്ചും പ്രതികാരം; ഭാര്യയുടെ കല്ലറയ്ക്ക് നേരെയും ആക്രമണം; മൃതദേഹം മാറ്റിയോ എന്ന് സംശയിച്ച് ഡിജിപിക്ക് പരാതി; തുറവൂർ വാതക്കാട് ഭാരതറാണി പള്ളി ഇടവകയെ ഉലച്ച് കല്ലറ വിവാദം; ഫാദർ ജോഷി ചിറക്കലിനെ മാറ്റി പ്രശ്‌നം പരിഹരിക്കാൻ സീറോ മലബാർ സഭയുടെ ഒത്തുതീർപ്പ് ഫോർമുല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇടവകാംഗത്തിന്റെ ഭാര്യയുടെ കല്ലറ തകർത്ത സംഭവം തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവകയിൽ പുകയുന്നു. പള്ളി വികാരി ഫാദർ ജോഷി ചിറക്കലിനെ ഒന്നാം പ്രതിയാക്കി ആലുവ മജിസ്‌ട്രെട്റ്റ് കോടതിയിൽ കേസ് നൽകിയ പി.പി.ഇമ്മാനുവെലിന്റെ ഭാര്യയുടെ കല്ലറയുടെ സ്ലാബ് തകർത്ത സംഭവമാണ് വിവാദമാകുന്നത്. കല്ലറ തകർത്ത സംഭവം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ഇമ്മാനുവേൽ ഡിജിപിക്കും ഒപ്പം ആർച്ച് ബിഷപ്പിനും പരാതി നൽകിയിട്ടുണ്ട്. കല്ലറ തകർത്തവർ ഭാര്യയുടെ ദേഹം അവിടെനിന്ന് മാറ്റിയിരിക്കാൻ സാധ്യതയുണ്ട് എന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ഇമ്മാനുവേൽ ചൂണ്ടിക്കാട്ടുന്നത്. വയോധികനായ പി.പി.ഇമ്മാനുവേൽ നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഈ ഇടവകാംഗത്തിന്റെ അധീനതയിലുള്ള ഷെഡിന്റെ അടുത്ത് ഗുണ്ട് പൊട്ടിച്ച് ഓടു തകർത്തത്. അതിനു ശേഷം ഷെഡിനു അടുത്തുള്ള തേക്ക് മരം പൂർണമായി ഷെഡിനു മുകളിലേക്ക് വെട്ടിയിട്ട് ഷെഡ് പാടെ തകർക്കുകയും ചെയ്തത്. 2000ത്തോളം തേങ്ങയുണ്ടായിരുന്ന ഷെഡിൽ നിന്ന് തേങ്ങ നഷ്ടമായതായതായും സൂചനയുണ്ട്. ഇതിന്റെ പേരിൽ അങ്കമാലി പൊലീസിൽ പരാതി വന്നെങ്കിലും നടപടി വന്നിരുന്നില്ല. ഈ സംഭവം നിലനിൽക്കെ തന്നെയാണ് ഇമ്മാനുവേലിന്റെ ഭാര്യയുടെ കല്ലറ തകർത്ത നടപടിയും വന്നിരിക്കുന്നത്. രണ്ടു സംഭവങ്ങളും അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
കേരളത്തിൽ ഒരു ഇടവകയിലും നടക്കാത്ത പ്രശ്‌നമാണ് തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവകയിൽ നടക്കുന്നത്. പള്ളി വികാരിയും ഇടവകാംഗങ്ങളുമാണ് ഇവിടെ ചേരിതിരിഞ്ഞു പോരാടുന്നത്. ഇടവകാംഗങ്ങളെ നയിക്കാൻ ബാധ്യസ്ഥനായ വികാരി തന്നെ ഇടവകയ്‌ക്കെതിരെ തിരിഞ്ഞതോടെ എന്ത് ചെയ്യണമെന്ന അവസ്ഥയിലായി അതിരൂപതയും. ഈ ഘട്ടത്തിലാണ് വികാരിയുടെ പക്ഷം പിടിക്കുന്നവർ എതിർ ചേരിക്കാരുടെ വീടിനു നേരെ പന്തം കൊളുത്തി പ്രകടനവും ആക്രമണവും നടത്തിയത്. ഇതോടെ പ്രശ്‌നങ്ങൾ രൂക്ഷമാവുകയും ചെയ്തു. ഇപ്പോൾ കല്ലറ തകർത്ത പ്രശ്‌നമാണ് ഇടവകയിൽ നീറിപ്പുകയുന്നത്. വിശ്വാസികളുടെ വിശ്വാസങ്ങൾക്കും വികാരങ്ങൾക്കും മുറിവേൽപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തിയുടെ പേരിലായതിനാൽ വികാരം ഇപ്പോൾ കത്തിപ്പിടിക്കുകയാണ്. ഏറ്റവും ഒടുവിൽ അങ്കമാലി-എറണാകുളം അതിരൂപതയുടെ ഇടപെടൽ വന്നിട്ടുണ്ട്. ഫാദർ ജോഷി ചിറക്കലിനെ സ്ഥലം മാറ്റാനാണ് രൂപതയുടെ തീരുമാനം എന്നാണ് അറിയുന്നത്. മാർച്ച് എട്ടിന് പുതിയ വികാരിയായി റോക്കി കൊല്ലംകുടി ഈ ഇടവകയിൽ ചുമതലയേൽക്കും എന്നാണ് കരിയൽ പിതാവ് അറിയിച്ചിരിക്കുന്നത് എന്നാണ് ഇടവകാംഗങ്ങൾ മറുനാടനോട് പറഞ്ഞത്. മുൻപ് പരാതി നൽകിയിരുന്നെങ്കിലും അതിരൂപത വിഷയത്തിൽ ഇടപെട്ടിരുന്നില്ല. പക്ഷെ കല്ലറ തകർത്ത പ്രശ്‌നവും കേസുകളും വന്നതോടെയാണു രൂപതയുടെ നടപടി വന്നിരിക്കുന്നത്.
പള്ളിയുടെ ക്യാമറാ നിരീക്ഷണത്തിലുള്ള ഇടമായതിനാൽ സിസിടിവി ദൃശ്യങ്ങൾ വെച്ചുള്ള അന്വേഷണമാണ് ഇമ്മാനുവേൽ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. കല്ലറ തകർക്കൽ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുന്ന സംഭവമായതിനാൽ അതിരൂപതയിലും ഇമ്മാനുവേൽ പരാതി നൽകിയിട്ടുണ്ട്. കല്ലറ തകർക്കൽ പോലുള്ള പ്രശ്‌നങ്ങൾ അതിരൂപതയും നിസാരമായല്ല കാണുന്നത്. കരിയൽ പിതാവ് സംഭവത്തിൽ ജോഷി ചിറക്കലിനെ വിളിച്ച് താക്കീത് നൽകി എന്നാണ് അറിയാൻ കഴിഞ്ഞത്. തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവക കുറച്ച് കാലമായി പ്രശ്‌നങ്ങളുടെ കേന്ദ്ര ബിന്ദുവാണ്. വികാരി ഫാദർ ജോഷി ചിറക്കലും ഇടവകക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ വിവിധ മാനങ്ങളാണ് ഇടവകയും നാട്ടുകാരും കണ്ടുകൊണ്ടിരിക്കുന്നത്. ഈ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു ഡിജിപിക്ക് നൽകിയ പരാതി ഇപ്പോൾ ഇടവകയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇടവക വികാരി ജോഷി ചിറക്കലും ഇടവകാംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത് മുതലാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടൽ വീട് കയ്യേറ്റവും ആക്രമങ്ങളും വരെയെത്തിയിരുന്നു. ഇമ്മാനുവേലിന്റെ വീടിനു നേരെ ഇടവക വികാരി ജോഷി ചിറക്കലിന്റെ ആളുകൾ ആക്രമണം നടത്തിയതോടെയാണ് വികാരിക്കെതിരെ മജിസ്‌ട്രേറ്റ് കോടതിയിൽ ഇമ്മാനുവേൽ കേസ് നൽകിയത്. ഈ കേസ് പിൻവലിക്കാനാണ് വികാരിയുടെ ആളുകൾ ശ്രമം തുടർന്നത്. പക്ഷെ കേസ് അങ്ങിനെ തന്നെ തുടരുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ഇമ്മാനുവേലിന്റെ ഭാര്യയുടെ കല്ലറ തകർത്ത് മൃതദേഹം കല്ലറയിൽ നിന്ന് മാറ്റിയതായുള്ള പരാതിയും വന്നിരിക്കുന്നത്. ഏറ്റുമുട്ടലുകൾക്ക് ഒടുവിൽ വികാരിയെ സ്ഥലം മാറ്റാൻ അങ്കമാലി-ആലുവ അതിരൂപതയിൽ നിന്ന് തീരുമാനം വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
മാർച്ച് ഏഴാം തീയതി ഫാദർ ജോഷി ചിറക്കൽ വാതക്കാട് പള്ളിയിൽ നിന്നും പോയിരിക്കും എന്നാണ് കരിയൽ പിതാവ് അറിയിച്ചത് എന്നാണ് ഒരു ഇടവകാംഗം മറുനാടനെ അറിയിച്ചത്. മാർച്ച് എട്ടാം തീയതി റോക്കി കൊല്ലംകുടി എന്ന അച്ചൻ ചാർജ് എടുത്തിരിക്കും. കരിയൽ പിതാവ് തങ്ങൾ വന്നു കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു എന്നാണ് ഇടവകാംഗങ്ങൾ അറിയിച്ചത്. ഇതോടെ ഫാദർ ജോഷി ചിറക്കൽ അനുകൂലികളെ സംഘടിപ്പിച്ച് ഇന്നു അതിരൂപതയിലേക്ക് മാർച്ച് നടത്തിച്ചിരുന്നു. പക്ഷെ അതിരൂപതയിലെ ഗേറ്റ് അടച്ചിട്ടാണ് അതിരൂപത പ്രതികരിച്ചത്. അതേസമയം റോക്കി അച്ചനെ പൂട്ടിയിടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഇപ്പോൾ ഇടവകയിൽ നിന്നും മുഴങ്ങുന്നുമുണ്ട്. വിവാദങ്ങളും കേസുകളും ആക്രമങ്ങളും വന്നതോടെ വാതക്കാട് ഭാരതറാണി പള്ളിഇടവക ഇപ്പോൾ പ്രശ്‌നങ്ങളുടെ കേന്ദ്രമാണ്. കല്ലറ തകർത്ത സംഭവം അറിഞ്ഞു ഓസ്ട്രിയയിലുള്ള ഇമ്മാനുവേലിന്റെ മകനും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രശ്‌നത്തിൽ തീർപ്പ് വേണം എന്നാണ് ഇമ്മാനുവേലിന്റെ മകൻ ജയ്‌സൺ മറുനാടനോട് പറഞ്ഞത്.
മുൻപും ജോഷി ചിറക്കലിനെതിരെ മേജർ ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന് ഇടവകാംഗങ്ങൾ പരാതി നൽകിയിരുന്നു. ഇടവക അംഗങ്ങളുടെ എതിർപ്പ് മറികടന്നു അനധികൃതമായി വികാരി പണിയുന്ന പാരിഷ് ഹാൾ നിർമ്മാണം മുതൽ ഇടവകയുമായി ബന്ധപ്പെട്ടു വികാരി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും എതിർപ്പ് അറിയിച്ചുള്ള സമഗ്ര പരാതിയാണ് ഇടവകക്കാർ ആർച്ച് ബിഷപ്പായ മാർ ആന്റണി കരിയിലിന് കൈമാറിയിരുന്നത്. പാരിഷ് ഹാൾ പഞ്ചായത്ത് അനുമതിയില്ലാതെ തീർത്തും അനധികൃതമായാണ് നിർമ്മിക്കുന്നത്. വിവരാകാശ പ്രകാരം പഞ്ചായത്തിൽ നിന്ന് നൽകിയ രേഖയും ഇവർ ആർച്ച് ബിഷപ്പിന് കൈമാറിയിട്ടുണ്ട്. പക്ഷെ പരാതി നൽകി കാത്തിരുന്നിട്ടും ഉന്നതതലത്തിൽ വികാരിക്കെതിരെ ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. തന്നെ എതിർക്കുന്നവർക്കെതിരെ പ്രതികാരം തീർക്കാൻ അച്ചൻ ബലിവേദിയെ കൂട്ട് പിടിക്കുമ്പോൾ പലപ്പോഴും നിസ്സഹായ അവസ്ഥയിലാകുകയാണ് ഇടവകക്കാർ. ഇത് മനസിലാക്കി ചാപ്പലിൽ പ്രസംഗിക്കുമ്പോൾ 'ഒരു പട്ടി കുരയ്ക്കുന്നുണ്ട്. കടിക്കാത്ത പട്ടിയാണ്. പക്ഷെ പള്ളിയിൽ കുട്ടികളെയും കൂട്ടി വരുന്ന അമ്മമ്മാർ ശ്രദ്ധിക്കണം'എന്നൊക്കെ പള്ളി പ്രസംഗത്തിൽ പറയുന്ന അച്ചനെ പൂട്ടാൻ കഴിയാത്ത ധാർമ്മിക രോഷമാണ് ഇപ്പോൾ ഇടവകയിൽ തിളയ്ക്കുന്നത്. എന്നാൽ അച്ചനാകട്ടെ ഒരു വികാരിയും ഇതുവരെ അനുവർത്തിക്കാത്ത വിധത്തിൽ പള്ളിയും കൂദാശകളും ആയുധമാക്കി ഇടവകക്കാർക്കെതിരെ ആഞ്ഞടിക്കുകയുമാണ്.
വികാരിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ
വികാരി എന്ന പദവി മാറ്റിവെച്ച് പെൺകുട്ടികളെ ഒപ്പം കൂട്ടി ആട്ടും പാട്ടവും നടത്തി ചെറുപ്പക്കാരെ കൂട്ടി തട്ടുകടയിൽ ചെലവ് നടത്തുന്ന അച്ചനെ എങ്ങിനെ നിയന്ത്രിക്കണം എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഇടവകക്കാരുള്ളത്. അച്ചനെതിരെ നിരവധി പരാതികളാണ് ഇടവക്കാർ ഉയർത്തുന്നത്. ഇത്തരം പരാതികൾ തന്നെയാണ് ഇടവകക്കാർ മറുനാടന് മുന്നിലും മുൻപ് നിരത്തിയത്. സാധാരണക്കാരെ വിമർശിച്ചും , പേടിപ്പിച്ചും കൂടെ നിർത്തുന്നു. എതിർക്കുന്നവരെ ബലിവേദിയിൽ വച്ച് കളിയാക്കുന്നു. ചൊല്പടിക്ക് നിൽക്കാത്തവരേ നിലയ്ക്ക് നിർത്തുന്ന സ്വഭാവം. ഉദാരമായി സാമ്പത്തിക സഹായം നൽകുവാൻ പ്രവാസികളെ പുകഴ്‌ത്തി പണം സ്വരൂപിക്കുന്നു. സന്ധ്യാപ്രാർത്ഥന നടത്താതെ ചെറുപ്പക്കാരെ തട്ടുകടയിലും മറ്റും കൊണ്ട് പോയി പോയി ചെലവ് ചെയ്യിപ്പിക്കുന്നു. വിവാഹ കാഴ്ച മുതലായ സംഭാവനകൾ രസീതെഴുതാതേ വാങ്ങി ചെലവാക്കുന്നു. ആദ്ധ്യാത്മികതയിൽ നിന്നു പിൻവാങ്ങി മരാമത്ത് ജോലികൾക്ക് മൂൻതൂക്കം കൊടുക്കുന്നു . തുകയ്ക്കായി കള്ള തീരുമാനങ്ങൾ മിനിറ്റ്സ് പുസ്തകത്തിൽ എഴുതി ചേർക്കുന്നു. പൊതുയോഗം തിരഞ്ഞെടുത്ത കമ്മിറ്റികളോട് ആലോചിക്കാതെ നിർമ്മാണ പ്രവർത്തനം നടത്തുന്നു. ബലിവേദിയും മൈക്കും നുണ മാത്രം പറയാനും വ്യക്തിഹത്യ ചെയ്യുന്നതിനും ഉപയോഗിക്കുന്നു. 2017 ൽ തിരുന്നാൾ പ്രസുദേന്തിയെ ഒതുക്കാനായി വാട്ട്സാപ്പ് ദുർവിനിയോഗം ചെയ്ത വികാരി ഫോറോന വികാരിയുടെ പേരിൽ കള്ള വൗച്ചർ എഴുതിയത് പിടിക്കപ്പെട്ടത് ഇടവകയ്ക്ക് നാണക്കേടായി.
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മാമ്മോദീസ പോലുള്ള കൂദാശ കർമ്മങ്ങൾ പോലും വൈരാഗ്യത്തോടെ നടത്തുന്നു. ബലിവേദിയും മൈക്കും കാണുമ്പോൾ വെറി കൊള്ളുന്നു. ഇഷ്ടമില്ലാത്ത വ്യക്തികളെ നശിപ്പിക്കാൻ ശ്രമിക്കുന്നു. വാട്ട്സാപ്പിലൂടെ ലൈംഗിക അപവാദ പ്രചരണവും വ്യക്തിഹത്യയും നടത്തുന്നതിന് പ്രോത്സാഹനം നൽകുന്നു, തുടങ്ങിയ നിരവധി പരാതികളാണ് ഇടവകക്കാർ അച്ചനെതിരെ മറുനാടന് മുന്നിൽ നിർത്തിയത്. അരമനയിൽ പലതവണ പരാതി എഴുതി കൊടുത്തു. നേരിട്ട് പോയി പരാതി പറഞ്ഞു, അവരേയെല്ലാം പേടിപ്പിച്ച് നിർത്തിയ വികാരി ഏകാധിപതിപോലെ വിലസുന്നു. തുടങ്ങിയ പരാതികളാണ് ഇടവകക്കാർ അച്ചനെതിരെ ഉയർത്തുന്നത്.
അച്ചൻ ഇറക്കിയ ഡാൻസ് വീഡിയോയും വിവാദത്തിലാണ്. ഒരു വികാരി ആണെന്ന് ഒരിക്കലും പറയാത്ത രീതിയിലാണ് ഡാൻസ് വീഡിയോയിൽ അച്ചൻ എത്തുന്നത്. ഒരു എസ് യുവിയിൽ അച്ചൻ വരുന്ന വീഡിയോ പ്രദർശിപ്പിക്കുകയാണ്. അതിനു ശേഷം സ്റ്റേജിലേക്ക് കൂളിങ് ഗ്ലാസും വെച്ച് അച്ചന്റെ മാസ് എൻട്രിയും പിന്നെ മമ്മൂട്ടി രീതിയിൽ ഡാൻസും. ആ രീതിയിലുള്ള പെർഫോമൻസാണ് ഡാൻസ് വീഡിയോയിൽ അച്ചൻ നടത്തുന്നത്. പെൺകുട്ടികളെ ഒപ്പം നിർത്തിയുള്ള ഈ ഡാൻസ് പരിശീലനവും ഡാൻസും ഇടവകയിൽ വിവാദമായി നിലനിൽക്കുകയുമാണ്. ആ വീഡിയോയിൽ അച്ചൻ വന്നിറങ്ങുന്ന ആഡംബര വാഹനത്തെക്കുറിച്ചും വിവാദം നിലനിൽക്കുന്നുണ്ട്. പോക്സോ കേസിലെ പ്രതിയുടെ കാറാണ് ഇത് എന്നാണ് ഇടവകക്കാർ ആരോപിച്ചത്.
മാമോദീസ, കുർബാന ചടങ്ങുകൾ നടത്തുമ്പോൾ അച്ചനാണ് ചടങ്ങുകൾ നടത്തേണ്ടത്. അച്ചൻ നടത്തിയില്ലെങ്കിൽ അത് പ്രശ്നമാകും. അതിനാൽ ഇത്തരം കൂദാശകൾ ഉപയോഗിച്ച് അച്ചൻ ഇടവക അംഗങ്ങളെ വരുതിക്ക് നിർത്തുകയാണ് ചെയ്യുന്നത്. എനിക്കെതിരെ നിൽക്കുന്ന ആളുകളുടെ ഒരു പരിപാടിയും ഈ പള്ളിയിൽ വെച്ച് നടക്കില്ല-അച്ചന്റെ അന്ത്യശാസനം ഇങ്ങിനെയാണ്. പറയുന്നത് പോലെ ചെയ്യുന്ന അച്ചൻ കൂടിയാണിത്. ഇത് വിശ്വാസികളെ അസ്വസ്ഥരാക്കുന്നു. കൂദാശങ്ങൾ ഉപയോഗിച്ച് ഭീഷണി നടത്തുന്നതിനാൽ ഒരു വിഭാഗം ആളുകളെ അച്ചൻ കയ്യിലെടുത്തിട്ടുണ്ട്. ഇവരെ ഉപയോഗിച്ചാണ് നിലനിൽപ്പിന്റെ അഭ്യാസം നടത്തുന്നത്. ഞായാറാഴ്ച പ്രസംഗമധ്യേ ഇടവകക്കാർക്കെതിരെ അച്ചൻ ആഞ്ഞടിക്കും.
ഒരു പോക്സോ കേസിൽ ഇടവകയിലെ അംഗം ജയിലിലായപ്പോൾ ആദ്യം പോയി കണ്ടത് ഈ അച്ചനാണ്. അച്ചന്റെ ഡാൻസ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് ഇയാളുടെ വണ്ടിയാണ്. പോക്സോ കേസിൽ റിമാൻഡിൽ ആയപ്പോൾ അച്ചൻ ജയിലിൽ പോയി കണ്ടു. റിമാൻഡിൽ ആയ പ്രതിയെയാണ് വികാരി പോയി കണ്ടത്. ഈ പ്രവൃത്തിയിൽ തന്നെ വികാരി എന്താണ് എന്ന് തെളിയുന്നുണ്ട്. വികാരിയുടെ ഉടുപ്പിട്ട് കർമ്മങ്ങൾ ചെയ്യുന്ന അച്ചന്റെ ചെയ്തികൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിയാനാണ് ഞങ്ങൾ ഇത്രയും പറയുന്നത്. കൊന്തയ്ക്ക് വരെ അച്ചൻ പണം വാങ്ങുന്നുണ്ട്. സഭയ്ക്ക് പരാതി നല്കിയപ്പോൾ സഭ ചോദിച്ചതുകൊന്ത മണിയും വികാരികൾ വിറ്റ് തിന്നാൻ തുടങ്ങിയോ എന്നാണ്. കൊന്തയ്ക്ക് ആരും പിരിവ് ചോദിക്കില്ല. കൊന്ത നടത്താൻ പണം ചോദിച്ച് പണം നൽകിയ ആളുകളുടെ പേര് പള്ളിയിൽ അനൗൺസ് ചെയ്യുകയാണ് അച്ചൻ ചെയ്തത്. ഇങ്ങിനെ ആദ്യ ദിവസം തന്നെ അച്ചൻ ധനസമാഹരണം നടത്തി. നടപ്പ് രീതികൾ ഉണ്ട്. അതൊന്നും പിൻപറ്റുന്നില്ല. അതുകൊണ്ടാണ് ഓരോ കാര്യത്തിലും ഞങ്ങൾക്ക് എതിർപ്പ് ഉയർത്തേണ്ടി വന്നത്. രാജസ്ഥാനിൽ നിന്നും മാർബിൾ കൊണ്ട് വരുമെന്ന് പറഞ്ഞു രാജസ്ഥാൻ മാർബിളിൽ നിന്നുമാണ് മാർബിൾ എടുത്തത്-ഇത്തരം പ്രശ്നങ്ങളാണ് പള്ളിയിൽ നടക്കുന്നത്.
പാരിഷ് ഹാൾ പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. ആ പാരിഷ് ഹാളിനു വേണ്ടിയാണ് മാർബിൾ എത്തിച്ചതും ഇനിയും മാർബിൾ എത്തിക്കാൻ ശ്രമം നടക്കുന്നതും. പാരിഷ് ഹാൾ കരിയൽ പിതാവിനെക്കൊണ്ട് ഉത്ഘാടനം നടത്തിപ്പിക്കാൻ അച്ചൻ ശ്രമം നടത്തി. പക്ഷെ അത് വിജയം കണ്ടിട്ടില്ല. പൊളിച്ചു കളയുന്ന പാരിഷ് ഹാൾ ആണോ ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്യേണ്ടത്. ഈ ചോദ്യം വന്നപ്പോഴാണ് കരിയൽ പിതാവ് പിൻവലിഞ്ഞത്-ഇടവകാംഗങ്ങൾ അന്ന് മറുനാടനോട് പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍