പ്രസവത്തിന് പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് കിട്ടിയത് പത്ത് ലക്ഷത്തിന്റെ ബില്ല്! വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാലിന് പകരം പൊടി കലക്കി നൽകിയതിന് നാൽപ്പത്തി നാലായിരത്തിന് മുകളിലുള്ള ബില്ല്; വെന്റിലേറ്ററിലായ യുവതിക്ക് ഓപ്പൺ സർജറി നടത്തിയത് മൂന്ന് തവണ; മകൾക്കുണ്ടായ അവസ്ഥയിൽ വിങ്ങിപ്പൊട്ടി പിതാവ്; ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ പോരാടാനിറങ്ങിയ പിതാവിനെതിരെ പരാതി നൽകി ആശുപത്രി അധികൃതരും; കാക്കനാട് സൺറൈസ് ഹോസ്പിറ്റലിനെതിരെ ഉയരുന്നത് ഗുരുതര പരാതികൾ
സുവർണ്ണ പി എസ്
കൊച്ചി: സ്വകാര്യആശുപത്രികളുടെ കഴുത്തറുപ്പൻ ചികിൽസയെക്കുറിച്ച് നിരവധി തവണ പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും വൈദ്യസഹായം പെട്ടെന്ന് കിട്ടുമെന്ന് കരുതിയാണ് പലരും ഇവിടെയെത്താറുള്ളത്. വാഴക്കാല കളപ്പുരയ്ക്കൽ വീട്ടിൽ ബാവ ഹമീദും അതുകൊണ്ട് തന്നെയാണ് മകൾ അനീസയെ പ്രസവത്തിന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അതാണ് ഇന്ന് ഹമീദിനെ തീരാ വേദനയിലാക്കിയിരിക്കുന്നത്. സിസേറിയനിലൂടെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തെങ്കിലും മകളെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും പല തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ഒരു മാസത്തോളം ചികിത്സിച്ച് ഇപ്പോൾ ഗുരുതരാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. മാത്രമല്ല മകളുടെ ഗുരുതരമായ അവസ്ഥ മനസസിലാക്കി വേറെ ആശുപത്രിയിലേക്ക് മാറ്റാൻ ഒരുങ്ങിയപ്പോൾ പത്ത് ലക്ഷത്തിന് അടുത്ത് ബില്ല് നൽകി അത് അടയ്്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് ഹോസ്പിറ്റലിനെതിരെ യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കാക്കനാട് സൺറൈസ് ഹോസ്പിറ്റലിനെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഹമീദ് പരാതി നൽകിയിരിക്കുന്നത്.
ഹമീദിന്റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: കഴിഞ്ഞ ജൂലൈ 10-ാം തീയതിയാണ് പ്രസവത്തിനായി മകളെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ സിസേറിയന് ശേഷം രക്ത സ്രാവം കൂടിയതോടെ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ കുറെ പേപ്പറുകൾ ഒപ്പിട്ട് വാങ്ങി. അതിന് ശേഷം ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയും ചെയ്തു. ഇതിന് പിന്നാലെ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് ഒരാഴ്ച കഴിഞ്ഞ് നെഞ്ചിൽ അണുബാധയുണ്ടെന്ന് കണ്ടെത്തി . അതുകൊണ്ട് തന്നെ മകളെ സൺറൈസിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. 29ദിവസത്തോളം സൺറൈസിലെ അധികൃതർ ചികിത്സ നൽകിയിട്ടും മകളുടെ ഗുരുതരാവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ആശുപത്രി മാറാൻ തീരുമാനിച്ചത്. മാത്രല്ല അപ്പോഴെക്കും യുവതിയുടെ കിഡിനിയും, ഹൃദയവുമെല്ലാം തകരാറിലായി തുടങ്ങിയിരുന്നു.
പ്രസവത്തിന് ശേഷം അമ്മ ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ തന്നെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് ആശുപത്രി ജീവനക്കാർ തന്നെയായിരുന്നു. കുറച്ചു ദിവസങ്ങൾ മാത്രം കുഞ്ഞിന്റെ കാര്യങ്ങൾ നോക്കിയതിന് നാൽപ്പത്തി നാലായിരത്തിന് മുകളിലാണ് ബില്ല് നൽകിയത്. മുലപ്പാൽ മാത്രം ആവശ്യമുള്ള കുഞ്ഞിന് അവർ പൊടി കലക്കി നൽകി. അതിനാണ് നാൽപ്പത്തി നാലായിരത്തിലധികം ബില്ല് നൽകിത്. ഇതിന് പുറമേ മകളെ ചികിത്സിച്ചതിന് പത്ത് ലക്ഷത്തിന് അടുത്ത് മറ്റൊരു ബില്ലും നൽകി. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികാരികളെ കാണുവാൻ ശ്രമിച്ചപ്പോഴാണ് ആശുപത്രി അധികൃതരെല്ലാം വിദേശത്താണ് ഉള്ളതെന്ന് മനസിലായത്. പിന്നീട് ആശുപത്രിയിലെ എം.ഡി ഹാഫിസ് റഹിമാനെ നേരിൽ കണ്ടു. എം.ഡിയും വളരെ നിരുത്തരവാദിത്തമായി പ്രതികരിച്ചു. ആശുപത്രിയിലെ മെയിൻ സർജൻ പ്രസവ സമയത്ത് ഉണ്ടായിരുന്നില്ല എന്നാണ് മറ്റൊരു കാര്യം.അതുകൊണ്ടെല്ലാം തന്നെയാണ് ഹമീദ് മകളെ സൺറൈസ് ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ അതിന് ആശുപത്രി അധികാരികൾ തയ്യാറായില്ല. എല്ലാത്തിന്റെയും റെക്കോർഡിങ്ങുകൾ കൈയിലുണ്ടെന്ന് പറഞ്ഞതിന് ശേഷമാണ് യുവതിയെ ഡിസ്ച്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറായതെന്ന് ഹമീദ് പരാതിയിൽ ആരോപിക്കുന്നു.
അതേസമയം ഇവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ മകളുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നുണ്ടെന്നാണ് ഹമീദ് പറയുന്നത്. സൺറൈസ് ആശുപത്രിയിൽ തന്നെ തുടർന്നിരുന്നെങ്കിൽ തന്റെ മകളെ ജീവനോടെ കിട്ടില്ലായിരുന്നുവെന്നാണ് ഇദ്ദേഹം് വേദനയോടെ പറയുന്നത്. ഇനി ഒരാൾക്കും തന്റെ മകൾക്ക് ഉണ്ടായ ഗതി ഉണ്ടാവരുതെന്നും അതിന് വേണ്ടിയാണ് താൻ ഇതിന് എതിരെ പ്രതികരിച്ചതെന്നുമാണ് ഹമീദ് പറയുന്നത്. മകൾ മരിച്ച് പോകുമെന്ന് പറഞ്ഞ് വീട്ടുകാരെ പേടിപ്പിച്ചാണ് ആശുപത്രിയിൽ തന്നെ തുടരാൻ പ്രേരിപ്പിച്ചത്. അതേസമയം ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാൽ ഹമീദിനെതിരെ ആശുപത്രി അധികൃതരും കേസ് കൊടുത്തിട്ടുണ്ട്. എങ്കിലും താൻ ഇതിനെതിരെ പ്രതികരിച്ചത് എല്ലാവർക്കും വേണ്ടിയാണെന്ന ബോധ്യം ഹമീദിന് ഉണ്ട്. അതേസമയം മകൾ അനീസയ്ക്ക് ഗുരതരമായിട്ട് പോലും അതൊന്നും വകവയ്ക്കാതെ ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജിന് അനുവദിക്കാതെ പിടിച്ചുവച്ചതിന് ഹോസ്പിറ്റലിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭവും നടന്നിരുന്നു. ഇതിനായി ഹോസ്പിറ്റലിന് മുന്നിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ ഹോസ്പിറ്റൽ അധികൃതർ എടുത്ത് മാറ്റിക്കുകയും ചെയ്തു. എന്തായാലും നീതിക്ക് വേണ്ടി പോരാടാൻ തന്നെയാണ് ഹമീദിന്റെ തീരുമാനം.
വിദഗ്ധ ചികിത്സ ലഭിച്ചതുകൊണ്ട് തന്നെ ആരോഗ്യനില മെച്ചപ്പെട്ട അനീസയെ ഇപ്പോൾ വെന്റിലേറ്ററിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ജനിച്ച് ഒരു മാസം മാത്രം പ്രായമാകുന്ന കുഞ്ഞ് ഇപ്പോൾ അനീസയുടെ മാതാപിതാക്കളോടൊപ്പമാണ്. ജനിച്ചതുമുതൽ കുഞ്ഞിന്റെ വിശപ്പടക്കാൻ പൊടി കലക്കി കൊടുക്കുകയാണ് വീട്ടുകാർ. ആശുപത്രിയിൽ നിന്ന് സംഭവിച്ച കൈപിഴയാണ് അനീസയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് പറയുമ്പോഴും കുഞ്ഞിന്റെ കാര്യം ഓർക്കുമ്പോഴാണ് ഏറെ ദുഃഖമെന്നും. മുലപ്പാൽ കിട്ടാത്തതിനാൽ തന്നെ കുഞ്ഞിന്റെ കരച്ചിലടക്കാൻ വലിയ ബുദ്ധിമുട്ടാണെന്നുമാണ് ഹമീദ് പറയുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ എല്ലാവരുടെ മുന്നിലും എത്തിക്കാനാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും ഹമീദ് വ്യക്തമാക്കുന്നുണ്ട്.
ഹമീദ് നൽകിയ പരാതിയിൽ എടുത്ത് പറയുന്ന മറ്റൊരു കാര്യം മകൾക്ക് ബ്ലീഡിങ്ങ് ആണെന്ന കാര്യം ആശുപത്രി അധികൃതർ അറിയുന്നത് തന്നെ മകൾ പറഞ്ഞപ്പോൾ മാത്രമാണെന്നത് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ തെറ്റാണെന്നാണ്. നിരവധി തവണ ഓപ്പൺ സർജറിക്ക് വിധേയമാക്കിയ അനീസയെ സൺറൈസ് ആശുപത്രിയിൽ നിന്ന് വേറെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ ഇനിയും എന്നെ വേദനിപ്പിക്കല്ലെയെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. മാത്രമല്ല സൺറൈസിൽ നിന്ന് മകളെ പെട്ടെന്നു തന്നെ കൊണ്ടുപോവാൻ ആശുപത്രിയിലെ ചില ജീവനക്കാരും കുടുംബക്കാരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അനീസയ്ക്ക് നൽകിയ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് കാക്കാനാട്് സൺറൈസ് ആശുപത്രി അധികൃതർ പറയുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് രക്തം കട്ടപിടിക്കാത്ത അവസ്ഥ വന്നതാണ് സ്ഥിതി വഷളാക്കിയതെന്നാണ് അധികൃതരുടെ വാദം. അതുകൊണ്ട് തന്നെ രാത്രിയും പകലും നിന്ന് മികച്ച ചികത്സ ലഭ്യമാക്കിയെന്നും പിന്നീട് യുവതി സാധാരണ നിലയിലേക്ക് തിരിച്ചുവന്നുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
Stories you may Like
- തകഴിയിൽ റൈസ് മില്ലിന് നിർമ്മിച്ച കെട്ടിടം ഗോഡൗണാക്കാമോയെന്ന് പരിശോധിക്കും
- സംസ്ഥാന ബജറ്റ് നാളെ; ധനമന്ത്രിയിൽനിന്നും മാജിക് പ്രതീക്ഷിച്ച് കേരളം
- കാർഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ ചെലവഴിക്കും: മന്ത്രി പി. പ്രസാദ്
- കേരളത്തെ ഞെട്ടിച്ച് പത്ത് ദിവസത്തിനിടെ മൂന്ന് 'സർക്കാർ' അഗ്നിബാധ
- ഇഞ്ചി മിഠായി മൊത്ത വ്യാപാരം എന്ന വ്യാജേന മയക്ക് മരുന്ന് വിൽപ്പന
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്