വസതിയിൽ ഇൻവേർട്ടർ സ്ഥാപിക്കാൻ വൈകിയതിന് പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഡിവിഷനോട് പകവീട്ടി തിരുവനന്തപുരം കലക്ടർ; നിരവധി വാഹനങ്ങൾ ഉണ്ടായിരിക്കവേ തെരഞ്ഞെടുപ്പു ഡ്യൂട്ടിയുടെ പേരിൽ പിടിച്ചെടുത്തത് ഇലക്ട്രിക്കൽ ഡിവിഷന്റെ പക്കലുള്ള ഏകവാഹനം; എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉപയോഗിക്കുന്ന ആകെയുള്ള സ്വിഫ്റ്റ് ഡിസൈർ തന്നെ വേണമെന്ന കലക്ടറുടെ പിടിവാശി പകപോക്കലെന്ന് ആക്ഷേപം; അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വാഹനമില്ലാതെ വിഷമിച്ച് ഇലക്ട്രിക്കൽ ഡിവിഷൻ
എം മനോജ് കുമാർ
തിരുവനന്തപുരം: പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഡിവിഷൻ സ്വന്തം കാറില്ലാതെ കുഴങ്ങുന്നു. ഇലക്ഷൻ അർജന്റ് എന്ന പേരിൽ തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ഡിവിഷന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാറ് തന്നെ ആവശ്യപ്പെട്ടു എടുത്തതോടെയാണ് ഇലക്ട്രിക്കൽ ഡിവിഷനും എക്സിക്യൂട്ടീവ് എഞ്ചിനീയറും സ്വന്തം കാറില്ലാതെ കുഴങ്ങുന്നത്. കന്യാകുമാരി ഗസ്റ്റ് ഹൗസ് മുതൽ മുതൽ കോട്ടയം വരെ ഉത്തരവാദിത്തം ഈ ഡിവിഷനാണ്. ഈ ഡിവിഷന്റെ ഒരേയൊരു എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സഞ്ചരിക്കാൻ സർക്കാർ വിട്ടു നൽകിയ ഒരേ ഒരു വാഹനമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എന്ന പേരിൽ കളക്ടർ കൈവശപ്പെടുത്തിയിരിക്കുന്നത്. അടിയന്തിര സ്വഭാവമുള്ള ജോലികൾക്ക് നിലവിലെ ഈ കാർ തന്നെ ഡിവിഷന് പോരാതെയിരിക്കുമ്പോഴാണ് ഉള്ള ഒരേ ഒരു കാർ കളക്ടർ ഏറ്റെടുത്തിരിക്കുന്നത്.
വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിന് വേണ്ടി ഇലക്ട്രിക്കൽ ഡിവിഷന്റെ വണ്ടി കളക്ടർ ആവശ്യപ്പെട്ടു എടുത്തത് പകപോക്കാനാണെന്നാണ് ആരോപണം ഉയരുന്നത്. ഒരു ഇൻവേർട്ടർ പ്രശ്നവുമായി ബന്ധപ്പെട്ടു കളക്ടർ ക്ഷുഭിതനായപ്പോഴാണ് ഇലക്ട്രിക്കൽ ഡിവിഷന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഔദ്യോഗിക വാഹനം നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. ഇപ്പോൾ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഉദ്യോഗസ്ഥർ കളക്ടറെ കാണാൻ കളക്ടറെറ്റിൽ കയറിയിറങ്ങുകയാണ്. തങ്ങളുടെ കാർ തിരികെ നൽകണം എന്ന ആവശ്യവുമായി. പക്ഷെ കളക്ടർ കനിയാത്തതിനാൽ ഇവർ നിസ്സഹായരായി മടങ്ങുകയാണ്. നിരവധി വാഹനങ്ങൾ ഉള്ള ഡിപ്പാർട്ട്മെന്റുകൾ മുന്നിൽ നിൽക്കെയാണ് ഒരേയൊരു വാഹനമുള്ള ഈ ഡിവിഷനിൽ നിന്നും വാഹനം കളക്ടറെ ഏറ്റെടുത്തിരിക്കുന്നത്.
എത്രയോ ലോക്സഭാ തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളുമൊക്കെ തിരുവനന്തപുരം കണ്ടെങ്കിലും അന്നൊക്കെ പ്രതാപവാന്മാരായി തിരുവനന്തപുരം വാണ ഒരു കളക്ടറും ചെയ്യാത്ത നടപടിയാണ് ഇപ്പോഴത്തെ കളക്ടർ ഗോപാലകൃഷ്ണന്റെ ഭാഗത്തും നിന്നും ഉണ്ടായിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ഈ ഡിവിഷന്റെ കാറുകൾ സ്വസ്ഥാനത്ത് തുടരുകയായിരുന്നു. ആ സമയത്ത് ഒന്നും ഒരു കളക്ടറും ഡിവിഷന്റെ കാർ ആവശ്യപ്പെട്ടില്ല. അടിയന്തിര സ്വഭാവമുള്ള ജോലിയാണ് ഡിവിഷന്റെത് എന്ന തിരിച്ചറിവ് ഉള്ളതിനാലാണ് കളക്ടർമാർ ഡിവിഷന്റെ വാഹനങ്ങൾ തൊടാതിരുന്നത്.
ഒരു ഇൻവേർട്ടറുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കളക്ടർ കുപിതനായതോടെയാണ് ഡിവിഷന് കാർ നഷ്ടമായത് എന്നാണ് ഇപ്പോൾ വെളിയിൽ വരുന്ന വിവരം. തിരുവനന്തപുരത്ത് ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നിലവിൽ ഉള്ളത്. വട്ടിയൂർക്കാവിലേത്. ഇത്തരം ഒരു ഉപതിരഞ്ഞെടുപ്പ് സമയത്താണ് ഡിവിഷന്റെ കാർ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു എടുത്തിരിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് സംഭവം ചർച്ചാവിഷയമായി മാറുന്നത്. കാർ തിരികെ നൽകാൻ ആവശ്യപ്പെട്ടു ഉദ്യോഗസ്ഥർ കളക്ടറെ കാണാൻ എത്തുന്നുണ്ടെങ്കിലും കളക്ടർ മുഖം നൽകാത്തതിനാൽ എത്തിയിട്ട് തിരികെ പോരേണ്ട അവസ്ഥയിലാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഡിവിഷന് കാർ ലഭിക്കില്ലെന്നാണ് ഇപ്പോഴുള്ള അനുമാനം.
ഇൻവേർട്ടർ പ്രശ്നവുമായി ബന്ധപ്പെട്ട് കളക്ടർ കുപിതനായപ്പോഴാണ് ഇലക്ട്രിക്കൽ ഡിവിഷന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കാർ നഷ്ടമായത് എന്നാണ് ഇപ്പോൾ വെളിയിൽ വരുന്ന വിവരം. രണ്ടു ഇൻവേർട്ടറുകൾ കളക്ടർ ഡിവിഷനിൽ നിന്നും ആവശ്യപ്പെട്ടിരുന്നു. തന്റെ ക്യാമ്പ് ഓഫീസിലേക്കും അടുത്തത് സ്വവസതിയിലും. ക്യാമ്പ് ഓഫീസിൽ ഉടനടി ഇൻവേർട്ടർ സ്ഥാപിച്ചു. എന്നാൽ കളക്ടർ വസതിയിൽ അത് സ്ഥാപിക്കാൻ സമയം എടുത്തു. ഇൻവേർട്ടർ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിക്കണം. കരാറുകാർ ക്വട്ടേഷൻ ഏറ്റെടുക്കണം. അതിനു സമയം പിടിക്കും. ഈ രീതിയിലുള്ള വൈകലാണ് ഇലക്ട്രിക്കൽ ഡിവിഷന്റെ ഭാഗത്തും നിന്നും വന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇൻവേർട്ടർ പിന്നീട് ഡിവിഷൻ സ്ഥാപിക്കുകയും ചെയ്തു. പക്ഷെ വൈകൽ കളക്ടറെ ക്ഷുഭിതനാക്കി.
തുടർന്നാണ് ഇതുവരെ ഒരു കളക്ടറും സ്വീകരിക്കാത്ത നടപടി തിരുവനന്തപുരം കളക്ടറുടെ ഭാഗത്ത് നിന്നും വന്നത്. ഡിവിഷന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് ഡിസൈർകാർ കളക്ടർ ആവശ്യപ്പെട്ടു വാങ്ങി. പതിവില്ലാത്ത നടപടിയിൽ പകച്ചു നിൽക്കുകയാണ് പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഡിവിഷൻ. അടിയന്തിര സ്വഭാവമുള്ള ജോലിയാണ് പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഡിവിഷന്റെത്. ഏത് ആവശ്യം വന്നാലും വിവിഐപി വിസിറ്റ് വന്നാലും ഇവർ വണ്ടി എടുത്ത് കുതിക്കണം. ഈ ഡ്യൂട്ടികൾക്ക് നേരിട്ട് എത്തുന്നതും മേൽനോട്ടം വഹിക്കുന്നതും ഈ ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ തന്നെയാണ്. വളരെ ബാഹുല്യമുള്ള ഒരു ഡിവിഷനാണിത്. അതുകൊണ്ട് തന്നെ ഈ ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ജോലി നിരവധി ഉത്തരവാദിത്തങ്ങൾ നിറഞ്ഞതാണ്. പക്ഷെ ഇലക്ഷൻ അർജ്നറ്റ് എന്ന് പറഞ്ഞു എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സ്വിഫ്റ്റ് ഡിസൈർ കാറ് കളക്ടർ എടുത്തതോടെ ഇലക്ട്രിക്കൽ വിങ് പെട്ടിരിക്കുകയാണ്.
സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യപ്പെടുക സ്വിഫ്റ്റ് ഡിസൈർ കാറല്ല, ബോളോറോ മാതിരിയുള്ള ജീപ്പുകളും വലിയ വാഹനങ്ങളുമാണ്. എന്നിട്ടും ജില്ലാ കളക്ടർ പിഡബ്ല്യുഡി ഇലക്ട്രിക്കൽ ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഡിസൈർ കാർ തന്നെ ചോദിച്ച് വാങ്ങി. ഇതുകൊണ്ട് തന്നെയാണ് ഈ ചോദിച്ച് വാങ്ങൽ വിവാദമായി തുടരുന്നത്. ഇൻവേർട്ടർ ഇല്ലെങ്കിൽ കാറും വേണ്ടെന്ന നിലപാട് തിരുവനന്തപുരം ജില്ലാ കളക്ടർ എടുത്തപ്പോൾ കുഴഞ്ഞത് തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ.
കളക്ടറുടെ ക്യാമ്പ് ഓഫീസിലും വസതിയിലും ഇൻവേർട്ടർ വെയ്ക്കാനാണ് ഇലക്ട്രിക്കൽ ഡിവിഷന് കളക്ടർ നിർദ്ദേശം നൽകിയത്. എന്നാൽ ക്യാമ്പ് ഓഫീസിൽ ഇൻവേർട്ടർ എത്തിയപ്പോൾ കളക്ടറുടെ വസതിയിൽ ഇൻവേർട്ടർ എത്തിയില്ല. ക്ഷുഭിതനായ കളക്ടർ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് എന്ന രീതിയിൽ ഇലക്ട്രിക്കൽ ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഔദ്യോഗിക വാഹനം ഹാജരാക്കാൻ അവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ വാഹനം കളക്ടറുടെ കയ്യിലാണ്. വണ്ടി ഇപ്പോൾ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഓടുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇലക്ട്രിക്കൽ ഡിവിഷൻ പ്രതിസന്ധിയിലാണ്. എങ്ങോട്ട് നെട്ടോട്ടം ഓടേണ്ടി വരുമ്പോഴും പകരം വണ്ടി ഏർപ്പാടാക്കാണം. ഇതാണ് വകുപ്പിനെ ഇപ്പോൾ അലട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍