Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പെൺകുട്ടികളെ അഭാസത്തരം നിറഞ്ഞ കോട്ട് ഇടുവിച്ച് അരുവിത്തുറയിലെ കത്തോലിക്കാ സഭയുടെ അൽഫോൻസാ സ്‌കൂൾ; സ്ത്രീത്വത്തെ അപമാനിക്കുന്ന കോട്ട് ഇടാൻ വിസമ്മതിച്ചവർക്കു ഭീഷണി; വിവാദമായിട്ടും പിൻവലിക്കാൻ തയാറാകാതെ സഭ; ഡിസൈൻ ചെയ്തത് പ്രമുഖ നേതാവിന്റെ ഭാര്യയെന്നും സൂചന

പെൺകുട്ടികളെ അഭാസത്തരം നിറഞ്ഞ കോട്ട് ഇടുവിച്ച് അരുവിത്തുറയിലെ കത്തോലിക്കാ സഭയുടെ അൽഫോൻസാ സ്‌കൂൾ; സ്ത്രീത്വത്തെ അപമാനിക്കുന്ന കോട്ട് ഇടാൻ വിസമ്മതിച്ചവർക്കു ഭീഷണി; വിവാദമായിട്ടും പിൻവലിക്കാൻ തയാറാകാതെ സഭ; ഡിസൈൻ ചെയ്തത് പ്രമുഖ നേതാവിന്റെ ഭാര്യയെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

ഈരാറ്റുപേട്ട: പെൺകുട്ടികളെ ആഭാസത്തരം നിറഞ്ഞ യൂണിഫോം ഇടുവിച്ച് കത്തോലിക്കാ സഭയ്ക്കു കീഴിൽ പാലാഅരുവിത്തുറയിലെ അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂൾ. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം ഡിസൈൻ ചെയ്ത കോട്ട് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ധരിപ്പിച്ചെന്നും ആരോപണമുണ്ട്. അതേസമയം, വിവാദമായിട്ടും കോട്ട് പിൻവലിക്കാൻ സ്‌കൂൾ അധികൃതർ തയാറായിട്ടില്ല. പ്രദേശത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയാണ് കോട്ട് ഡിസൈൻ ചെയ്തതെന്നും ആക്ഷേപമുണ്ട്.

അൽഫോൻസാ സ്‌കൂളിൽ സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് സ്ത്രീ ശരീരത്തിന്റെ അളവുകൾ പുറത്തുകാണുന്ന രീതിയിലുള്ള കോട്ട് യൂണിഫോമായി നിഷ്‌കർഷിച്ചത്. വളരെക്കാലങ്ങൾക്കു മുമ്പു കേരളത്തിൽ സ്ത്രീകൾ ധരിച്ചിരുന്ന റൗക്ക മോഡലിലുള്ള ജാക്കറ്റ് ബ്രോയാണ് കുട്ടികൾക്കു നൽകിയത്. പെൺകുട്ടികളുടെ മുൻഭാഗം പ്രത്യേകമായി എടുത്തുകാണിക്കും വിധമാണ് കോട്ട്.

രാഷ്ട്രീയനേതാവിന്റെ ഭാര്യയും കോഴിക്കോട്ടുള്ള ഒരു കന്യാസ്ത്രീയുമാണ് കോട്ടിന്റെ ഉപജ്ഞാതാക്കൾ എന്ന വിവരവും പുറത്തുവരുന്നുണ്ട്. പഴയകാലത്തെ സ്ത്രീകളുടെ ജംബർ ആകൃതിയിൽ ഡിസൈൻ ചെയ്ത യൂണിഫോം പല കുട്ടികളും ധരിക്കാൻ വിസമ്മതിച്ചുവെങ്കിലും അധികൃതർ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. ഈ ജാക്കറ്റ് ബ്രാ യൂണിഫോമിന് വിലയും ജാസ്തിയാണ്്. ഒരു യൂണിഫോമിന് 1500 രൂപയാണ് ചെലവ്്. ഒരു സെറ്റ് മാത്രം പോരാത്തതിനാൽ പലരും മൂന്നു ജോഡിയെങ്കിലും കരുതും. ആകെ രണ്ടായിരത്തോളം കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്്.

രാഷ്ട്രീയനേതാവിന്റെ ഭാര്യ നടത്തുന്ന സ്ഥാപനത്തിന് കോട്ട് അടക്കമുള്ള യൂണിഫോമിന്റെ ഡിസൈൻ നൽകുകയായിരുന്നെന്നും അറിയുന്നു. ഈ സ്‌കൂളിലെ എല്ലാ യൂണിഫോം ഇനങ്ങളും തയ്ച്ചു നൽകുന്നത്് ഇവരാണത്രേ. യൂണിഫോം ഡിസൈൻ ചെയ്തത് തങ്ങളല്ലെന്നും സ്‌കൂൾ അധികൃതർ നൽകിയ ഡിസൈൻ അനുസരിച്ച് തയ്ക്കുക മാത്രമാണ് ചെയ്തതെന്നും സ്ഥാപനം വിശദീകരിക്കുന്നു.

സാധാരണ കോൺവെന്റ് സ്‌കൂളുകളിൽ മാന്യവും അന്തസുറ്റതുമായ യുണിഫോമാണ് പെൺകുട്ടികൾക്ക് നൽകാറ്്. പക്ഷേ ഇവിടെ ഈ പതിവ് തെറ്റി. പുതിയ യൂണിഫോം വീട്ടിൽ വച്ച് ട്രയൽ റൺ നടത്തിയപ്പോൾ തന്നെ രക്ഷിതാക്കൾ അമ്പരന്നു. അവർ പ്രതിഷേധം സ്‌കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തു. വിവാദ യൂണിഫോമിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നൗഷാദ് തെക്കയിൽ എന്നയാൾ ബാലാവകാശ കമ്മീഷനു പരാതിയും നൽകിയിട്ടുണ്ട്.

മോശമായ വസ്ത്രം ധരിക്കേണ്ട ഗതികേടിലായി സ്‌കൂൾ വിദ്യാർത്ഥികൾ എന്ന് നാട്ടുകാരനും രക്ഷിതാവുമായ ബോസ് ഈപ്പൻ പറയുന്നു. സ്‌കൂൾ തുറന്ന ദിവസം തന്നെ ഈ യൂണിഫോം ധരിച്ചു കണ്ടപ്പോൾ ഞെട്ടിപ്പോയി. ഇത്് ആഭാസത്തരമാണ്്. കുട്ടികളെ അപമാനിക്കലാണ്- ഈപ്പൻ പറയുന്നു. ഫോട്ടാഗ്രാഫറായ സക്കറിയ പൊൻകുന്നം എന്നയാളാണ് ആഭാസം നിറഞ്ഞ യൂണിഫോം ധരിച്ച പെൺകുട്ടികളുടെ ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ചിത്രം പിൻവലിക്കാൻ സക്കറിയക്കു സമ്മർദവുമുണ്ടായി.

സ്‌കൂളിനെതിരേ ശക്തമായ കമന്റുകളാണ് ചിത്രത്തിനു താഴെ വന്നത്. ചില കമന്റുകൾ ഇങ്ങനെ: 'വിദ്യാഭ്യാസം ബിസിനസ്സായി. സമൂഹത്തിൽ പണം കൂടിയപ്പോൾ സർക്കാർ സ്‌കൂളുകൾ മ്യൂസിയത്തിനു തുല്യമായി. ഇതും ഇതിനപ്പുറവും കണ്ടു കൊണ്ടിരിക്കുകയല്ലേ… ആശാവകമായ ഒരു കാര്യമുണ്ട്. കുറച്ചൊക്കെ ബോധമുള്ളവർ സർക്കാർ സ്‌കൂളിൽ മക്കളെ ചേർത്തു തുടങ്ങി.', 'ഇന്ന് സ്‌കൂൾ യൂണീഫോമുകൾ അവർ പറയുന്ന കടയിൽ നിന്ന് വാങ്ങണം .അതിന് പൈസാ സ്‌കൂളിൽ അടച്ച് റസിപ്റ്റ് വാങ്ങണം'ഒരു നല്ല തുക കമ്മീഷനായി സ്‌കൂളിന് കൊടുക്കേണ്ടി വരും.അങ്ങനെ വരുമ്പോൾ തയ്യൽക്കാരൻ ബ്ലൗസ് ബ്രയ്‌സിയർ ആക്കും എല്ലാവർക്കും ലാഭം'ഇങ്ങനെ പോകുന്നു പല കമന്റുകളും.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മറുനാടൻ മലയാളിയിൽനിന്നു സ്‌കൂളുമായി ബന്ധപ്പെട്ടപ്പോൾ അഴകൊഴമ്പൻ മറുപടിയാണ് ലഭിച്ചത്. ആരാണു സംസാരിക്കുന്നതെന്നു വ്യക്തമാക്കാൻ ഫോണെടു സ്ത്രീശബ്ദം തയാറായില്ല. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസസമൂഹമാണ് സ്‌കൂൾ നടത്തുന്നത്. യൂണിഫോം ആഭാസമാണെന്ന് സമ്മതിക്കാൻ ഫോണെടുത്തയാൾ തയാറായെങ്കിലും അതു പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നായിരുന്നു മറുപടി. കൂടുതൽ ചോദ്യങ്ങൾക്കു മറുപടി നൽകാതെ ഫോൺ സംസാരം അവസാനിപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP