പൗരത്വ നിയമത്തിനെതിരെ നടക്കുന്നത് വ്യാപകമായ നുണ പ്രചാരണം; മൂന്നു ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂന പക്ഷങ്ങൾക്കു പൗരത്വം നൽകുന്ന കാര്യം പറയുമ്പോൾ ആ രാജ്യങ്ങളിലെ മുഴുവൻ അവകാശവും ലഭിക്കുന്ന ഒരു സമുദായത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കുന്നവരുടെ ഉദ്ദേശം വേറെ; ഇത് ജാതീയമായ വേർതിരിവിലൂടെ വോട്ടു ബാങ്ക് സൃഷ്ടിക്കൽ; കേരളത്തിൽ ന്യുനപക്ഷങ്ങൾക്ക് ബിജെപിയോട് അയിത്തമൊന്നുമില്ല; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മറുനാടനോട് രാഷ്ട്രീയം പറയുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കാണാൻ കേരളത്തിൽ നിന്നെത്തിയ ബിജെപി പ്രവർത്തകർക്ക് വേണ്ടി കൂടുതൽ പാസ് വാങ്ങാൻ ന്യുഡൽഹി ദീൻ ദയാൽ ഉപാധ്യയ് മാർഗിലെ പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫിസിൽ എത്തിയതാണ് വി മുരളീധരൻ എംപി. പാസ് വാങ്ങുന്നതിനിടയിലാണ് ഫോണിൽ പാർട്ടി പ്രസിഡന്റ് അമിത് ഷായുടെ വിളി എത്തുന്നത്. രണ്ടാം മോദി മന്ത്രിസഭയിൽ വി മുരളീധരനും സത്യപ്രതിജ്ഞ ചെയ്യുന്നു, ഇതായിരുന്നു വിളിയുടെ ഉള്ളടക്കം. അത്രയ്ക്കും അപ്രതീക്ഷിതം ആയിരുന്നു അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തേക്കുള്ള യാത്ര. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥാനം. യോഗ്യതയുള്ള വേറെ പലരും ഉണ്ടെങ്കിലും പാർട്ടിയിലെ സൗമ്യ സാന്നിധ്യം എന്നറിയപ്പെടുന്ന വി മുരളീധരന് പൊതുസമൂഹം നൽകുന്ന ആദരവും മന്ത്രിസ്ഥാനത്തേക്കുള്ള യോഗ്യത ആയി മാറിയിട്ടുണ്ടാകാം. എന്നാൽ മന്ത്രി ആകുന്നതിനേക്കാൾ സർപ്രൈസ് ആയി അദ്ദേഹത്തെ കാത്തിരുന്നത് വകുപ്പാണ്.
ഏതു വകുപ്പ് കിട്ടിയാലും പരാതി ഇല്ലാത്ത ആൾ എന്ന ഭാവത്തിൽ കഴിയുമ്പോൾ ഡൽഹിയിലെ മലയാളി പത്രപ്രവർത്തകരാണ് ഏറ്റവും സുപ്രധാന വകുപ്പുകളായ വിദേശകാര്യവും പാർലിമെന്ററി കാര്യവുമാണ് മുരളീധരനെ കാത്തിരിക്കുന്നത് എന്നറിയിച്ചത്. അവിടെയും അതിയായ ആഹ്ലാദം ഒന്നും ഇല്ലാതെയാണ് മുരളീധരൻ പത്രപ്രവർത്തകർ നൽകിയ സന്തോഷ വാർത്ത സ്വീകരിച്ചത്. രണ്ടു വകുപ്പിലും പ്രഗത്ഭരായ കാബിനറ്റ് മന്ത്രിമാരായ ജയ്ശങ്കറിന്റെയും പ്രഹ്ലാദ് ജോഷിയുടെയും കീഴിൽ മുരളീധരൻ പ്രവർത്തിക്കുമ്പോൾ ഇന്ത്യ അടുത്തകാലത്തൊന്നും കാണാത്ത വിധമുള്ള ഇടപെടലാണ് രണ്ടു വകുപ്പുകളിലും നടക്കുന്നത്. വിദേശകാര്യ വകുപ്പിൽ നിന്നും ലോകമൊട്ടാകെയുള്ള രാജ്യങ്ങളുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിച്ചെടുക്കുമ്പോൾ തന്നെ പാർലിമെന്ററി കാര്യാ വകുപ്പിൽ സ്വാതന്ത്ര ഇന്ത്യ കാത്തിരുന്നതെന്നു വിശേഷിപ്പിക്കാവുന്നതും ഇന്ത്യ ഒട്ടാകെ പ്രക്ഷോഭം വളരുന്ന തരത്തിലുള്ളതുമായ ബില്ലുകളാണ് പിറവി എടുത്തുരിക്കുന്നത്.
ആറുമാസത്തിനിടയിൽ സംഭവിച്ച കാര്യങ്ങളാണ് ഇതൊക്കെ എന്ന് വിശ്വസിക്കാൻ പാർട്ടി പ്രവർത്തകർ പോലും പ്രയാസപ്പെടുന്നു എന്നതാണ് സത്യം. കാശ്മീർ വിഷയവും പൗരത്വ ബില്ലും ഒക്കെ പാർലിമെന്റ് പാസാക്കുമ്പോൾ അതിൽ മുരളീധരൻ എന്ന പുതുമുഖ മന്ത്രിയുടെ കയ്യൊപ്പു കാണാതിരിക്കാനാകില്ല. ഇപ്പോൾ ലോകമെങ്ങും ഉള്ള വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്‌പെയിനിലെ മാഡ്രിഡ്എത്തിയ മന്ത്രി മുരളിധരൻ ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ രണ്ടു ദിവസം ലണ്ടനിൽ തങ്ങി നെഹ്‌റു സെന്ററിൽ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ചയും ഇന്ത്യൻ എംബസിയിൽ ജീവനക്കാരുടെയും പ്രവാസികളുടെയും കാര്യങ്ങൾ നേരിട്ട് മനസിലാക്കാൻ ഉള്ള കൂടിക്കാഴ്ചയും ബ്രിട്ടീഷ് വിദേശ കാര്യാ വകുപ്പിൽ കോമൺവെൽത്ത്, സൗത്ത് ഏഷ്യ ചുമതല വഹിക്കുന്ന സെക്രട്ടറി താരിഖ് അഹമ്മദ്മായുള്ള ചർച്ചയും അടക്കം തിരക്കിട്ട പരിപാടികളാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനിടയിൽ അദ്ദേഹം തങ്ങിയ വെസ്റ്റമിനിസ്റ്റർ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ വച്ച് മറുനാടൻ മലയാളിക്ക് വേണ്ടി മാധ്യമ പ്രവർത്തകൻ കെ ആർ ഷൈജുമോനുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി വി മുരളീധരൻ പങ്കിടുന്ന വിശേഷങ്ങൾ:
എന്തൊക്കെയാണ് മന്ത്രിയെന്ന നിലയിൽ വകുപ്പിനെ പറ്റി പറയാൻ ഉള്ളത്?
ഇപ്പോൾ ഞാൻ ഇവിടെ എത്തിയിരിക്കുന്നത് അസം എന്നറിയപ്പെടുന്ന് ഏഷ്യ - യൂറോപ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ നിന്നുമാണ്. 51 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇത്. സ്‌പെയിനിലെ മാഡ്രിഡിലായിരുന്നു സമ്മേളനം പതിവ് പോലെ ഇന്ത്യയുടെ ശബ്ദത്തിനു മറ്റു രാജ്യങ്ങൾ കാതോർക്കുന്ന അനുഭവമാണ് പങ്കുവയ്ക്കാൻ ഉള്ളത്. റിന്യുവബിൾ എനർജി, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തെ പറ്റിയുള്ള ഇന്ത്യയുടെ സങ്കൽപ്പങ്ങൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്വച്ഛഭാരത് അഭിയാൻ, എന്നിവയാണ് ഇന്ത്യ പ്രധാനമായും മുന്നോട്ടു വച്ചത്. ഇവ നയ രൂപരേഖയിൽ തന്നെ ഉൾപ്പെടുത്തിയാണ് ലോക രാജ്യങ്ങൾ സ്വാഗതം ചെയ്തിരിക്കുന്നത്. ഇന്ത്യ പറയുന്ന കാര്യങ്ങളോട് ലോകത്തിന്റെ മാറുന്ന മനോഭാവം കൂടിയാണ് ഇത് വക്തമാക്കുന്നത്.
മന്ത്രിയെന്ന നിലയിൽ കൂടുതൽ സന്തോഷം തോന്നുന്ന കാര്യങ്ങൾ?
വിദേശകാര്യ വകുപ്പുമായി ബന്ധപെട്ടു പ്രത്യേകിച്ച് പറയുക ആണെങ്കിൽ കഴിഞ്ഞ അഞ്ചര വർഷമായി ബിജെപി സർക്കാരിന്റെ നയം തന്നെ ഏതെങ്കിലും മന്ത്രി വിദേശത്തു പോയാൽ അവിടെയുള്ള പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തണം എന്നതാണ്. അതോടെ അവർക്കു പറയാൻ ഉള്ളത് മനസിലാക്കാൻ സർക്കാരിന് കഴിയും. ഔദ്യോഗിക പരിപാടികളുടെ സമയത്തിനൊപ്പം സാധാരണക്കാരുടെ വിഷമങ്ങൾ കൂടിഅറിയാൻ ആണ് സർക്കാർ ഈ നയം സ്വീകരിച്ചിരിക്കുന്നത്. ഇയ്യിടെ കാനറി ഐലൻഡിൽ ചെന്നപോഴാണ് അവിടെ എണ്ണായിരം ഇന്ത്യക്കാർ ഉള്ളതായി മനസിലാക്കുന്നത്. ഇന്നേവരെ അവിടെ ഒരു ഇന്ത്യൻ മന്ത്രി ചെന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അവരുടെ വിഷമങ്ങളും സന്തോഷവും ഒക്കെ അടുത്തറിയാൻ സാധിച്ചു. ഇന്ത്യൻ വംശജർ ചെറുകിട ബിസിനസ് രംഗത്ത് പോലും സജീവ സാന്നിധ്യമാണ് അവിടെ. പല സ്ഥലത്തും ചെല്ലുമ്പോൾ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യാൻ സാധിക്കുന്നതും ഗാന്ധി സ്മാരകം സന്ദശിക്കാൻ സാധിക്കുന്നതും എല്ലാം ഒരു വിദേശ രാജ്യത്തു വച്ചാകുമ്പോൾ വേറിട്ട അനുഭവം തന്നെയാണ്.
അയഞ്ഞും മുറുകിയും നീങ്ങുന്ന ബന്ധമാണ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ. തികഞ്ഞ ഇന്ത്യ പക്ഷക്കാരൻ എന്നറിയപ്പെടുന്ന ബോറിസ് ജോൺസന്റെ കീഴിൽ പുതിയ സർക്കാർ കഴിഞ്ഞ ആഴ്ച അധികാരത്തിൽ എത്തിയിരിക്കുന്നു. എന്തൊക്കെയാണ് ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള സഹകരണത്തിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾ.?
രണ്ടു രാജ്യത്തും പുതിയ സർക്കാർ ആണെന്നതാണ് പ്രധാന കാര്യം. ബ്രിട്ടനിലെ സർക്കാർ കാര്യങ്ങളുമായി ഇണങ്ങി ചേരാൻ സമയം എടുത്തേക്കും എന്നാണ് കരുതുന്നത്. എങ്കിലും ബന്ധങ്ങളിൽ ശക്തമായ സഹകരണം ഉണ്ടാകുന്നതിനു ഉള്ള സകല സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ട്. ഇന്ത്യയോട് മമത ഉള്ള സർക്കാർ ആണെന്നത് തന്നെ വ്യാപാര, സഹകരണ ചർച്ചകളിൽ നേട്ടമായി മാറും. ഇത്തരം കാര്യങ്ങളുടെ തുടർ ചർച്ചകൾക്കായി മടങ്ങും മുൻപ് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിൽ ഏഷ്യ കോമൺവെൽത്ത് ചുമതലയുള്ള താരിഖ് അഹമ്മദുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ വിസ ഇളവുകൾ ലഭിക്കുന്ന കാര്യവും പോസ്റ്റ് സ്റ്റഡി കാലാവധി നേടിയെടുക്കാൻ സാധിക്കുന്ന കാര്യവും ഒക്കെ ചർച്ച ചെയ്യും. പഠന ശേഷം ഇവിടെ തന്നെ കുറച്ചു കാലം എങ്കിലും ജോലി ചെയ്യാൻ ഉള്ള സാഹചര്യം കൂടി സർക്കാർ ഒരുക്കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കും.
ഇതിലുപരി ക്രിയാത്മകമായ എന്തെങ്കിലും കാര്യങ്ങൾ സംഭവിക്കുമോ?
തീർച്ചയായും. മുൻ പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിൽ എത്തിയപ്പോൾ നടത്തിയ ചർച്ചകളുടെ തുടർച്ചയായി ആയുഷ് പദ്ധതിയിൽ ഉൾപ്പെടുത്തി ലണ്ടനിൽ ആയുർവേദത്തിനായി സെന്റർ ഓഫ് എക്‌സലൻസി സംവിധാനം ഉടൻ ആരംഭിക്കും. ഇതിന്റെ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം നമ്മുടേത് മാത്രമായ ആയോധന കലകൾ, കരകൗശല വസ്തുക്കൾ , കൈത്തറി, ടെക്സ്റ്റൈൽ എന്നിവയ്ക്കൊക്കെ വിപണി കണ്ടെത്താൻ ഉള്ള ശ്രമമാണ് നടത്തുന്നത്. ഇതിലൂടെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കു നേട്ടം സാധിക്കും. ഈ രംഗങ്ങളിൽ സംസ്ഥാന സർക്കാരിന്റെ സഹകരണവും ആവശ്യമാണ്. മൂന്നു വർഷം മുൻപ് കോഴിക്കോട് നടത്തിയ മൂന്നാം ആയുർവേദ കോൺഗ്രസിന്റെ തുടർച്ചയായി അടുത്ത സമ്മേളനം അങ്കമാലിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. നിരവധി വിദേശികൾ കൂടി പങ്കെടുക്കുന്ന ബൃഹദ് സംരംഭമാണിത്.
ഒസിഐ കാർഡിന്റെ പേരിൽ ഏറെ ആശങ്ക നേരിടുകയാണ് പ്രവാസികൾ. താൽക്കാലികമായി കേന്ദ്ര സർക്കാർ ആശ്വാസം നൽകിയിട്ടുണ്ട്. എങ്കിലും ബയോമെട്രിക് കാർഡ് പോലെ ഒരു സ്ഥിരം സംവിധാനവും നടപടികളിലെ നൂലാമാലകൾ ലഘൂകരിക്കാനും എന്ത് നടപടികൾ ചെയ്യാൻ സാധിക്കും?
ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ റോൾ പരിമിതമാണ്. കാരണം കാർഡ് നൽകുന്നത് ആഭ്യന്തര മന്ത്രാലയമാണ്. ഡൽഹിയിൽ എത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രമിക്കും. എങ്കിലും ഒരു നിയമം ഉണ്ടാകുമ്പോൾ അതനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്ന കാര്യം വിസ്മരിക്കരുത്. ഇപ്പോൾ നൽകിയിരിക്കുന്ന ഇളവ് അടുത്ത വര്ഷം ജൂൺ വരെയാണ്. കാര്യങ്ങൾ ലളിതമായി ചെയ്യാൻ ഉള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നും ആവശ്യപ്പെടാനും ശ്രമം നടത്തുന്നതാണ്.
ബിജെപിയിലെ സൗമ്യ സാന്നിധ്യം എന്നാണ് പൊതുസമൂഹത്തിൽ താങ്കൾ അറിയപ്പെടുന്നത്. ബിജെപിയെ കയ്യകലം നിർത്തിയിരുന്ന കാലത്തും ഇതെങ്ങനെ സാധിച്ചു?
പൊതുസമൂഹത്തിൽ നമ്മൾ ഒന്നും ആഗ്രഹിച്ചല്ല പ്രവർത്തിക്കുന്നത്, അങ്ങനെ ആകാനും പാടില്ല. സമൂഹത്തിനു നമുക്കു നൽകാൻ സാധിക്കുന്നത് ഒരു പുഞ്ചിരിയാണ്, അതിന്റെ വിലയും വലുതാണ്. അഹങ്കാരവും ധിക്കാരവും ഒന്നും പൊതുപ്രവർത്തകരുടെ മുഖമുദ്രയാകേണ്ടതില്ല. ഞാൻ എംപി ആകുന്നത് പോലും ആഗ്രഹിച്ചിരുന്നതല്ല. പക്ഷെ എല്ലാം സംഭവിച്ചു പോകുന്നതാണ്. മാന്തിസ്ഥാനം ഒക്കെ വളരെ അപ്രതീക്ഷിതമായി എത്തിയതാണ്.
വലിയ പ്രതീക്ഷകളിൽ നിന്നും വേഗം താഴേക്ക്. ഇതല്ലേ ഇപ്പോൾ കേരളത്തിൽ പാർട്ടിയുടെ സ്ഥിതി. സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്ന താങ്കൾ ഈ സ്ഥിതിയെ എങ്ങനെ കാണുന്നു, പ്രത്യേകിച്ച് വട്ടിയൂർക്കാവിലെ സ്ഥിതി മനസ്സിൽ ഓർക്കുമ്പോൾ?
ഒരു ഉപതിരഞ്ഞെടുപ്പിൽ ഭരിക്കുന്ന പാർട്ടിക്ക് മേൽകൈ കിട്ടുക എന്നത് വലിയ കാര്യമല്ല. കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ആറു സീറ്റാണ് പാർട്ടി പ്രതീക്ഷിച്ചിരുന്നത്. ഫലം വന്നപ്പോൾ 12 ആയില്ലേ. ജനം അങ്ങനെയാണ്. ഭരിക്കുന്നവരോട് ഒരു അടുപ്പം നിലനിർത്തും. ഒരു പ്രതിപക്ഷ എംഎൽഎ വേണ്ടെന്നു അവർ തീരുമാനിച്ചാൽ തെറ്റെന്നു പറയാൻ പറ്റില്ലാലോ. പാർട്ടിക്ക് കേരളത്തിൽ ക്ഷീണം ഒന്നും സംഭവിച്ചിട്ടില്ല. 2021 ൽ വലിയ അത്ഭുതങ്ങൾ സംഭവിക്കാൻ ഉള്ള കരുത്തു പാർട്ടി നേടിയിട്ടുണ്ട്. എന്നാൽ അതിനു വേണ്ടി പണിയെടുക്കണം. കയ്യും കെട്ടി ഇരുന്നാൽ വിജയം വരില്ല. സാഹചര്യങ്ങൾ കുറേകൂടി അനുകൂലമാണ്. നിശ്ചയമായും നല്ലകാലത്തിലേക്കു തന്നെയാണ് നമ്മൾ കാത്തിരിക്കുന്നത്. കേരളത്തിൽ ഇരു മുന്നണികളുടെയും കൊടുക്കൽ വാങ്ങൽ രാഷ്ട്രീയം ഒക്കെ ജനം മനസിലാക്കിയതാണ്.
ന്യൂനപക്ഷ വോട്ടു കിട്ടാതെ എങ്ങനെയാണു ഈ സമവാക്യങ്ങൾ അട്ടിമറിക്കപ്പെടുക?
കേരളത്തിലെ ന്യുനപക്ഷത്തിനു ബിജെപിയോട് ഒരു അകൽച്ചയുമില്ല. വളരെ ചെറിയൊരു വിഭാഗമാണ് അത്തരം ഒരു അകലം ഇപ്പോൾ കാണിക്കുന്നത്. ഞാൻ ഇയ്യിടെ വത്തിക്കാനിൽ മറിയം ത്രേസ്യയുടെ വിശുദ്ധയാക്കൽ ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഞങ്ങളോടൊപ്പം 40 ബിഷപ്പുമാർ ആണ് ഉണ്ടായിരുന്നത്. ഞങ്ങൾ ഉള്ളു തുറന്നു പല കാര്യങ്ങളും സംസാരിച്ചു. അവർക്കാർക്കും ബിജെപി ശത്രുതയൊന്നും മനസ്സിൽ ഇല്ല. പക്ഷെ ഇവരൊക്കെ ഒരു സംവിധാനത്തിന്റെ ഭാഗമാണ്. വർഷങ്ങളായി പല പ്രസ്ഥാനങ്ങൾ നടത്തുന്നവരാണ്. അതിന്റെതായ നിയമ, സാമ്പത്തിക കാര്യങ്ങൾ ഉണ്ട്. നൂറുകണക്കിന് ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ അവർ നടത്തുന്നുണ്ട്. അപ്പോൾ ഒറ്റയടിക്ക് ബിജെപിക്ക് തുറന്ന പിന്തുണ നൽകാൻ അവർക്കു പ്രയാസം ഉണ്ട്. ഭരണം മറ്റൊരു പാർട്ടി കയ്യാളുമ്പോൾ. പക്ഷെ അതിനൊക്കെ മാറ്റം ഉണ്ടാകും. ബിജെപി അതിന്റെ ശക്തി കാണിക്കാൻ തയ്യാറായാൽ ഈ വിഭാഗം ഒക്കെ തുറന്ന പിന്തുണ നൽകാൻ തയ്യാറാണ് എന്നതാണ് സത്യം.
ഉറപ്പുള്ള ഒരു നേതാവിന്റെ അഭാവം ഇപ്പോൾ കേരളത്തിൽ ഉണ്ടോ? ആരാണ് അടുത്ത പ്രസിഡന്റ് എന്ന് ഒരു ക്ലൂ എങ്കിലും തരാൻ സാധിക്കുമോ?
നിങ്ങൾക്ക് തലക്കെട്ട് എന്റെ കയ്യിൽ നിന്നും കിട്ടില്ല. തലകെട്ടുകൾക്കു വേണ്ടി പറയേണ്ട കാര്യം ഇല്ല. പ്രവർത്തിയാണ് മുഖ്യം. മൈക്കിന് മുന്നിൽ പറഞ്ഞിട്ടു കാര്യം ഇല്ലല്ലോ. ഞാൻ ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ പലതും പറഞ്ഞിട്ട് അത് നടക്കാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ കൂടുതൽ പറയാതെ അത് നടത്തി എടുക്കുന്നത്. ബിജെപിക്ക് നയിക്കാൻ കഴിവും ശേഷിയും ഉള്ള നേതാകകൾ ഉണ്ട്. അവർ ആവശ്യമായ സമയത്തു പദവിയിൽ എത്തും.
ഒടുവിലായി ഒരു കാര്യം കൂടി. രാജ്യമെങ്ങും പൗരത്വ നിയമത്തിന്റെ പേരിൽ എരിയുകയാണ്. കേരളത്തിലും വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നു. ജനം തെറ്റിദ്ധരിപ്പിക്കപ്പെടുകയാണോ അതോ സർക്കാരിന് തെറ്റുപറ്റിയോ?
നിയമത്തിനെതിരെ വ്യാപകമായ നുണ പ്രചാരണം നടക്കുകയാണ്. ഇത് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഇന്ത്യൻ പൗരനെ ദോഷകരമായി ബാധിക്കുന്നതാണ് ബിൽ എന്ന് ആരെങ്കിലും പറയുന്നുണ്ടോ? മൂന്നു ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂന പക്ഷങ്ങൾക്കു പൗരത്വം നൽകുന്ന കാര്യം പറയുമ്പോൾ എന്തിനാണ് ആ രാജ്യങ്ങളിലെ മുഴുവൻ അവകാശവും ലഭിക്കുന്ന ഒരു സമുദായത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കുന്നു. അപ്പോൾ ഉദ്ദേശം വേറെയാണ് എന്ന് വ്യക്തം. ജാതീയമായ വേർതിരിവിലൂടെ വോട്ടു ബാങ്ക് സൃഷ്ടിക്കലാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ബിൽ ലളിതമായി വിവിധ ഭാഷകളിൽ പ്രചരിപ്പിക്കാൻ ടെക്നിക്കൽ ടീം ജോലി തുടങ്ങിക്കഴിഞ്ഞു. സർക്കാർ ഭാഷ്യമായി നിങ്ങളുടെ ഫോണുകളിൽ ഇത്തരം വിശകലനങ്ങൾ ഉടൻ എത്തി തുടങ്ങും.
മാധ്യമങ്ങൾ ഇക്കാര്യത്തിൽ എങ്ങനെ കൂടുതൽ വിൽക്കാൻ കഴിയും എന്ന സെല്ലിങ് പോയിന്റിൽ ആണ് ലക്ഷ്യം ഇട്ടിരിക്കുന്നത്. നാളെ തിരിച്ചു പറയാനും അവർ മടികാട്ടില്ല. ജനത്തെ ബോധവൽക്കരിക്കുന്നതിലും എളുപ്പം തെറ്റിദ്ധരിപ്പിക്കുന്നതിലാണ്. കേരളത്തിൽ ഉള്ളവർ ഇതിനു വഴിപ്പെട്ടതിൽ ഒരു അത്ഭുതവും ഇല്ല. ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കൽ വഴി അബദ്ധത്തിൽ ചാടിയിരിക്കുന്നത് വിദ്യ സമ്പന്നർ എന്ന് അഭിമാനിക്കുന്ന മലയാളികൾ അല്ലെ. നോട്ടിരട്ടിപ്പിക്കലും വ്യാജവിസ കേസുകളും തൊഴിൽ തട്ടിപ്പുകളും ഒക്കെ നാം കൂടുതൽ കേട്ടിരിക്കുന്നത് കേരളത്തിൽ നിന്നല്ലേ. എന്തെങ്കിലും കേട്ടാൽ ചാടിപുറപ്പെടുന്നത് മലയാളി ശീലമാണ്. അറ്റവും മുറിയും വായിച്ചു അതിന്റെ പിന്നാലെ പായുന്നവരാണ് ഭൂരിപക്ഷവും. ഇതൊക്കെ കൈകാര്യം ചെയ്യാൻ കരുത്തുള്ള സർക്കാർ തന്നെയാണ് അധികാരത്തിൽ ഇരിക്കുന്നത് എന്ന് നുണപ്രചാരകർ മനസിലാക്കിയാൽ അത്രയും ജനത്തിന്റെ പ്രയാസം മാറിക്കിട്ടും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍