മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് തലവനായി ഐഎഎസുകാർ വേണ്ടെന്ന് സർക്കാർ; വി ആർ പ്രേംകുമാർ ഐഎഎസിനെ വകുപ്പ് ഡയറക്ടറുടെ ചുമതലയിൽ നിന്നും നീക്കം ചെയ്തു; പകരം ചുമതല നൽകിയത് ഐഎഎസുകാരൻ പോലുമല്ലാത്ത സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സി കെ ബൈജുവിന്; ഒരാഴ്ച്ച മാത്രം കസേരയിൽ ഇരുത്തി സത്യസന്ധനായ ഉദ്യോഗസ്ഥനെ തെറിപ്പിച്ചത് പാറമടക്കാരുടെയും ഖനന ലോബിയുടെയും ഇഷ്ടത്തിന് വഴങ്ങാൻ കൂട്ടാക്കാത്തതു കൊണ്ടോ? കൊറോണ ഭീതിയെ മറയാക്കി പിണറായി സർക്കാർ ഉദ്യോഗസ്ഥരോട് കണക്കു തീർക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇഷ്ടമില്ലാത്തവരെയും വഴങ്ങാത്തവരെയും തട്ടിക്കളിക്കുകയും വരുതിയിൽ നിർത്തുകയും ചെയ്യുന്ന കാര്യത്തിൽ പിറണായി സർക്കാറിന് വല്ലാത്ത മിടിക്കാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനാണെങ്കിൽ സർക്കാറിന്റെ ചിരവൈരിയായി മറുന്ന അവസ്ഥയാണ് സർക്കാറിൽ നിലനില്‍ക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥറുടെ കടുത്ത എതിർപ്പിനെയും മറികടന്ന് സർവേ ഡയറക്ടർ സ്ഥാനത്തു നിന്നും വിആർ പ്രേംകുമാറിനെ മാറ്റിയ സർക്കാർ കൊറോണ ഭീതി പടർന്നു പിടിക്കുമ്പോൾ മറ്റൊരു കള്ളക്കളിയുമായി രംഗത്തുവന്നു. ഇതുവരെ ഐഎഎസ് ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്ന മൈനിങ് ആൻഡി ജിയോളജി വകുപ്പിന്റെ തലപ്പത്ത് ഐഎഎസുകാരനല്ലാത്ത ആളെ നിയമിച്ചിരിക്കയാണ് പിണറായി സർക്കാർ. നിലവിൽ ഒരാഴ്ച്ച മാത്രം ഈ കസേരയിൽ ഇരുന്ന വി ആർ പ്രേംകുമാർ ഐഎഎസിനെ തെറിപ്പിച്ചാണ് സർക്കാർ പകരക്കാരനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടറായ സി കെ ബൈജുവിന് ഡയറക്ടറുടെ പൂർണ്ണ അധികാരം നൽകിയത്.
പാറമടക്കാരുടെയും മൈനിങ് ലോബിയുടെയും സ്വാധീനം കൊണ്ടാണ് ഐഎഎസുകാരെ ഒഴിവാക്കിയതെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. വകുപ്പിലേക്ക് സിവിൽ സർവീസുകാരെ ഒഴിവാക്കി കൊണ്ടുള്ള തീരുമാനത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ എതിർപ്പു ശക്തമാകുകയാണ്. വി ആർ പ്രേംകുമാറിൽ നിന്നും ഈ തസ്തിക എടുത്തു കളഞ്ഞത് സർക്കാറിന്റെ അനിഷ്ടത്തിലാണ്. നേരത്തെ സർവേ ഡയറക്ടർ പദവിയിൽ നിന്നും വി ആർ പ്രേംകുമാറിനെ മാറ്റിയിരുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ തസ്തികയിൽ നിന്നും ഐഎഎസുകാരെ മാറ്റാൻ വേണ്ടി ആസൂത്രിത ശ്രമങ്ങളാണ് സർക്കാർ നടത്തിയത്.
ആദ്യം കെ ബിജുവിനെ ഈ തസ്തികയിൽ നിന്നും മാറ്റി ഹരിതയെ വെച്ചു. പിന്നീട് വി ആർ പ്രേംകുമാറിനെ നിയമിച്ചു. എന്നാൽ, ഒരാഴ്ച്ച തികയും മുമ്പ് വീണ്ടും അദ്ദേഹത്തെ മാറ്റിയതിൽ നിന്നും തന്നെ സർക്കാറിന്റെ താൽപ്പര്യം വ്യക്തമാണ്. മൂന്നാഴ്ച്ചക്കിടെ നാല് നിയമനാണ് ഡയറക്ടർ തസ്തികയിൽ സർക്കാർ നടത്തിയത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ചുമതലയിൽ നിന്നും വി ആർ പ്രേംകുമാറിനെ മാറ്റിയെങ്കിലും അദ്ദേഹം ഇൻഡസ്ട്രിയർ ഡയറക്ടർ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയിട്ടില്ല.
നേരത്തെ അവധിയിലായിരുന്ന പ്രേംകുമാർ തിരികെ വന്ന സാഹചര്യത്തിൽ അദ്ദേഹത്തെ സർവേ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കുകയായിരുന്നു സർക്കാർ. ഇതിനെതരെ റവന്യൂ സെക്രട്ടറി പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രേംകുമാർ ജോലിയിൽ പ്രവേശിച്ചതിൽ റവന്യൂ വകുപ്പിൽനിന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് സ്ഥിരീകരണം തേടുകയും ചെയ്തിരുന്നു. സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ സ്ഥലംമാറ്റാനുള്ള ഉത്തരവ് ഭരണതലത്തിൽ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്ഥലംമാറ്റം ചോദ്യം ചെയ്ത് റവന്യൂവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു ചീഫ് സെക്രട്ടറിക്ക് കുറിപ്പ് നൽകിയിരുന്നു. യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരും പ്രതിഷേധത്തിലായതിനാൽ പ്രേംകുമാറിന്റെ സ്ഥലംമാറ്റം തൽക്കാലം നടപ്പാക്കണ്ടെന്നാണ് സർക്കാർ തലപ്പത്തെ ധാരണയിൽ എത്തിയെങ്കിലും പിന്നീട് ഉദ്യോഗസ്ഥ ലോബിക്ക് വഴങ്ങേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. പിന്നാലെ അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു.
ഫെബ്രുവരി 14 മുതലാണ് പ്രേംകുമാർ മെഡിക്കൽ അവധിയിൽ പ്രവേശിച്ചത്. ഫെബ്രുവരി 26ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്തു. ഈ വിവരം ചീഫ് സെക്രട്ടറി അറിയാതെ പോയതിനാലാണ് സ്ഥലംമാറ്റം ഉണ്ടായതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം. അവധി കഴിഞ്ഞ് പ്രേംകുമാർ ജോലിയിൽ പ്രവേശിച്ചതിനെ കുറിച്ച് റവന്യൂ വകുപ്പിൽനിന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് സ്ഥിരീകരണം തേടുകയായിരുന്നു. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തള്ളി സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിന്റെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കുകായിരുന്നു. ആർ. ഗിരിജ ഐഎഎസാണ് പുതിയ സർവേ ഡയറക്ടർ.
റീ സർവ്വേ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സർവ്വേ ഡയറക്ടറെ മാറ്റാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ എതിർപ്പ് കാരണം ഉത്തരവ് ഇറക്കാതെ മാറ്റിവെക്കുകയായിരുന്നു. പ്രേം കുമാറിനെ സ്ഥലം മാറ്റിയതിനെ തുടർന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ വേണു കടുത്ത എതിർപ്പാണ് പ്രകടിപ്പിരുന്നത്. നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു.
ചട്ടങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റം പാടില്ലെന്നും രണ്ട് വർഷമെങ്കിലും കഴിയാതെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റരുതെന്നും കാണിച്ച് ഐഎഎസ് അസോസിയേഷൻ പ്രമേയവും പാസ്സാക്കി. ഇതോടെ പ്രേംകുമാറിന്റെ സ്ഥലംമാറ്റ ഉത്തരവ് ഇറക്കാതിരുന്നു. മന്ത്രിസഭാ യോഗം പ്രശ്നം വീണ്ടും ചർച്ച ചെയ്യുമെന്ന സൂചനയ്ക്കിടെയാണ് സ്ഥലം മാറ്റ ഉത്തരവിറങ്ങിയത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ കത്തെഴുതിയ വേണുവിന്റെ നടപടിയിൽ ഒരു വിഭാഗം മന്ത്രിമാർക്കും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കും അതൃപ്തിയുണ്ടായിരുന്നു. ഈ നിലപാടിനോട് മുഖ്യമന്ത്രി യോജിച്ചതോടെയാണ് ഉത്തരവിറങ്ങിയത്. അതേസമയം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ വി വേണു പ്രധിഷേധ സൂചകമായി അവധിയിൽ പോയെങ്കിലും പിന്നീട് അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍