വിജിലൻസിനെ മെരുക്കാൻ ഫയലുകൾ ക്വറി എഴുതി തിരിച്ചയക്കുന്നു; ഐഎഎസുകാരുടെ നിസ്സഹകരണത്തിൽ പ്രതിസന്ധിയിലായത് പത്തിലേറെ പദ്ധതികൾ; ടോം ജോസിനും കെ എം എബ്രഹാമിനും പിന്തുണയുമായി ഉദ്യോഗസ്ഥ വൃന്ദം; ജേക്കബ് തോമസിനെ മുഖ്യമന്ത്രി പുകഴ്ത്തിയതിൽ പ്രതികാരം തീർക്കാൻ ഐഎഎസുകാർ
എം എസ് സനിൽ കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥർ നിസ്സഹകരണത്തിൽ. നിർണ്ണായക തീരുമാനമെടുക്കേണ്ട ഫയലുകൾ ഇവർ തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്. പ്രത്യേകിച്ച് സാമ്പത്തിക ഉത്തരവാദിത്വം ഉണ്ടാകുന്ന ഫയലുകൾ. ഇതോടെ സംസ്ഥാനത്തെ പല പദ്ധതികളും പ്രതിസന്ധിയിലായി.
കേരളപ്പിറവിയുടെ 60-ാം വാർഷികത്തിൽ പ്രഖ്യാപിക്കാനിരുന്ന പത്തോളം പദ്ധതികൾ തീരുമാനമെടുക്കാനാവാതെ കുരുക്കിലായതായാണ് സൂചന. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരായ കെ എം എബ്രഹാമിന്റെയും ടോം ജോസിന്റെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടന്നതോടെയാണ് ഐ എ എസ് ഉദ്യോഗസ്ഥർ നിലപാട് കടുപ്പിച്ചത്. വിജിലൻസിന്റെ ഇടപെടലുകൾ കൂടിപ്പോകുന്നു എന്ന പരാതിയാണ് ഐ എ എസ് ഉദ്യോഗസ്ഥർക്കുള്ളത്. ഐ പി എസ് ഉദ്യോഗസ്ഥരുടേത് പോലുള്ള ജോലിയല്ല തങ്ങൾ ചെയ്യുന്നത് എന്ന് അവർ വ്യക്തമാക്കുന്നു. പല ഫയലുകളിലും സാമ്പത്തിക ഉത്തരവാദിത്വം വഹിക്കേണ്ടിവരുന്നുണ്ട്. സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഇത്തരം പദ്ധതികളിൽ തങ്ങളെ പ്രതിയാക്കുന്ന സാഹചര്യം ഇനി അനുവദിക്കാനാവില്ലെന്ന കർശന നിലപാടിലാണ് അവർ.
ട്രാൻസ്മിഷൻ ലൈനുകൾ വലിക്കാനുള്ള ഒരു പദ്ധതി കെ എസ് ഇ ബിയിൽ നടപ്പാക്കാൻ വൈകുന്നത് ഇതിനു ഒരുദാഹരണമാണ്. ബന്ധപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥൻ ഫയലിൽ ഒപ്പിടാതിരിക്കുന്നതാണ് കാരണം. കെ എസ് ടി പി പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ മുതൽ ചെങ്ങന്നൂർ വരെ 60 കിലോമീറ്റർ പണി മുടങ്ങിയത് മറ്റൊരു ഉദാഹരണം. സിമന്റിന്റെ എക്സൈസ് ഡ്യൂട്ടി സംബന്ധിച്ച് കരാറുകാരനുമായി സർക്കാർ ധാരണയിലെത്താത്തതാണ് പണി മുടങ്ങാൻ കാരണം. ഇതിലും ഐ എ എസ് തല തീരുമാനമാണ് ഉണ്ടാകേണ്ടത്. എന്നാൽ തീരുമാനമെടുക്കാൻ ഐ എ എസ് ഉദ്യോഗസ്ഥൻ തയ്യാറല്ല.
ഇത്തരത്തിൽ ഐ എ എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം തുടരുമ്പോൾ സർക്കാരിന്റെ പല പ്രധാന പദ്ധതികളുമാണ് വൈകുന്നത്. ശബരിമല സീസൺ തുടങ്ങാൻ പോകുകയാണ്. ഒരുക്കങ്ങൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. വകുപ്പുകളുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങൾ ഒന്നുപോലും ഇതുവരെ പ്രഖ്യാപിക്കാനായിട്ടില്ല. മദ്യനയം, ടൂറിസം നയം, കാർഷികനയം, വ്യവസായ നയം ഒക്കെ പെട്ടിയിലാണ്. ഇതൊക്കെ സമയ ബന്ധിതമായി പ്രഖ്യാപിച്ച് പൂർത്തീകരിക്കണമെങ്കിൽ സർക്കാരിന് ഐ എ എസ ഉദ്യോഗസ്ഥരുടെ കലവറയില്ലാത്ത പിന്തുണ ആവശ്യമാണ് താനും.
ഭരണപരമായ കാര്യങ്ങളിൽ നയപരമായ തീരുമാനം സർക്കാർ എടുത്താലും നടപ്പാക്കേണ്ടത് ഐഎഎസുകാരാണ്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നിലപാട് കടുപ്പിച്ചതോടെ ഐഎഎസുകാർ പരാതിയുമായി മുഖ്യമന്ത്രിയുടെ അടുത്ത് എത്തി. മുതിർന്ന ഉദ്യോഗസ്തൻ ടോം ജോസായിരുന്നു ഇതിന് പിന്നിൽ. പെട്ടെന്ന് കെ എം എബ്രഹാം എന്ന ധനകാര്യ സെക്രട്ടറിയും ജേക്കബ് തോമസിന് എതിരായി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പരാതികളോട് മൗനം കാട്ടി. ഇതിനിടെ കെ എം എബ്രഹാമിന്റെയും ടോം ജോസിന്റെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടന്നത് സ്ഥിതി വഷളാക്കി. ഇതോടെയാണ് ഐഎസുകാർ നിസ്സഹകരണം തുടങ്ങിയത് . ഫയലുകൾ അനങ്ങാതായി.
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സത്യസന്ധതയിലും സുതാര്യതയിലുമൊന്നും ആർക്കും സംശയമില്ല. എന്നാൽ ഏറ്റുമുട്ടലിന്റെ പാതയിൽ പോയാൽ സർക്കാരിന് പ്രതിസന്ധി കൂടും. ഇത് പരിഹരിക്കപ്പെട്ടേ മതിയാകൂവെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ആരും ഭീതിയുടെ നിഴലിലാകരുത്. എല്ലാവർക്കും പ്രവർത്തിക്കാൻ അവസരം വേണം. ഇതിന് വിജിലൻസ് തടസ്സമാകരുതെന്നാണ് പിണറായിയുടെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് വിജിലൻസ് ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ഐഎഎസുകാരെ പിണക്കി മുന്നോട്ട് പോകാൻ സർക്കാർ അഗ്രഹിക്കുന്നില്ലെന്നതാണ് ഈ സന്ദേശം. അഴിമതിക്കാരെ വിജിലൻസിന് പിടിക്കാം. എന്നാൽ അതിന്റെ പേരിൽ ആരും ഭീതിയുടെ നിഴലിലായി ഫയലുകളിൽ ഒപ്പിടാതിരിക്കരുത്. നിലവിൽ ഐഎഎസുകാരൊന്നും ജേക്കബ് തോമസ് ഫാക്ടർ പറഞ്ഞ് ഒരു ഫയലിലും തീരുമാനം എടുക്കുന്നില്ല. എല്ലാം മന്ത്രിമാരുടെ ബാധ്യതയാക്കുന്നു. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു.
അതോടൊപ്പമാണ് ജേക്കബ് തോമസിന്റെ സർവ്വ മേഖലയിലേയും ഇടപെടൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. എല്ലാ സർക്കാർ ഓഫീസിലും റെയ്ഡുകൾ കാര്യക്ഷമമായി. നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുന്നു. എന്നാൽ ഇതെല്ലാം അന്വേഷിച്ച് സത്യം കണ്ടെത്താനുള്ള സംവിധാനം നിലവിൽ വിജിലൻസിന് ഇല്ല. വളരെ ചെറിയ അന്വേഷണ സംവിധാനമാണ് വിജിലൻസ്. ഈ പരിമതി മനസ്സിലാക്കിയുള്ള ഇടപെടൽ നടത്തണം. ഇതിനൊപ്പം റെയ്ഡുകൾ അമിത മാദ്ധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയുള്ളതാണെന്ന പരാതിയും സജീവമാണ്. അതിനാൽ കൃത്യമായ ഇടപെടലുകളിലേക്ക് മാത്രമായി വിജിലൻസ് ഒതുങ്ങണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
അതിനപ്പുറത്തേക്ക് മന്ത്രിമാർക്കും മുന്മന്ത്രിമാർക്കുമൊക്കെ എതിരെ നടത്തുന്ന അന്വേഷണങ്ങളോടോ മറ്റ് കാര്യങ്ങളോടോ ജേക്കബ് തോമസിനോട് ഒരു പരിഭവവും മുഖ്യമന്ത്രിക്കില്ല. ജയരാജനെതിരായ നടപടി പോലും ശരിയാണെന്ന അഭിപ്രായമാണ് പിണറായിക്കുള്ളത്. ഐഎഎസുകാരുടെ പരാതി ഗൗരവത്തോടെ എടുക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് എന്നാണു ലഭിക്കുന്ന സൂചനകൾ.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- വഴിക്കടവ് വില്ലേജ് ഓഫീസർ അടിമുടി അഴിമതിക്കാരൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍