തമ്പാനൂരിൽ നിന്ന് ശ്രീകണ്ഠേശ്വരത്തേക്ക് ലോറൻസ് നടന്നത് വെറുതെയായില്ല; ക്ഷേത്രത്തിന് മുന്നിലിരുന്ന ടീച്ചർ ആദ്യം പറഞ്ഞത് മകനെ കാത്തിരിക്കുന്നു എന്ന്; സ്നേഹ പൂർവ്വം വിളിച്ചപ്പോൾ ശീവേലി കഴിഞ്ഞ ശേഷം വരാമെന്ന് മറുപടി; ഭക്ഷണം കഴിച്ചോ എന്റെ കൂടെ വരുന്നോ.. എന്ന ദിവ്യ എസ് അയ്യരുടെ ചോദ്യം അമ്മയുടെ കണ്ണുനിറച്ചു; നെഞ്ചോടു ചേർത്ത് കാറിൽ കയറ്റി സബ്കളക്ടർ വൽസല ടീച്ചറെ എത്തിച്ചത് സുരക്ഷിത കേന്ദ്രത്തിൽ: തെരുവിൽ അലഞ്ഞ ഇസ്ലാഹിയ സ്കൂൾ മുൻ അദ്ധ്യാപികക്ക് ആശ്വാസമായത് സോഷ്യൽ മീഡിയാ ഇടപെടൽ
അരുൺ ജയകുമാർ
തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ വാർത്ത ഏറ്റെടുത്ത് സോഷ്യൽ മീഡയ അതിന്റെ കരുത്ത് ഒരിക്കൽ കൂടി പ്രകടിപ്പിച്ചപ്പോൾ റോഡരികിലും അമ്പലങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ഒരു റിട്ടയേഡ് സ്കൂൾ അദ്ധ്യാപികയ്ക്ക് തലചായ്ക്കാൻ ഇടമൊരുങ്ങി. വഴിയരികിൽ ഇരുന്ന് മരത്തിൽ നിന്നും കായ്കൾ പറിച്ച് തിന്നുന്ന ഒരു സ്ത്രീയുടെ ചിത്രം വിദ്യ എന്ന യുവതി ഫേസ്ബുക്കിൽ പങ്ക് വയ്ക്കുകയും അവർ ഒരു അദ്ധ്യാപികയാണെന്ന വിവരം ഉൾപ്പടെ ഷെയർ ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി നൽകിയ വാർത്തയും സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് ആ അമ്മയ്ക്ക് കൈസഹായവുമായി ഇപ്പോൾ ഭരണകൂടവും രംഗതെത്തുകയാണ്.
ഇന്നു രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ഒരു സുഹൃത്തിനേയും കാത്ത് നില്ക്കുകയായിരുന്നു. മുഷിഞ്ഞ വസ്ത്രത്തിൽ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെ ഒരു സ്ത്രീ എന്റെ തൊട്ടടുത്തുണ്ട്. തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകൾ താഴെ. അടുത്തു നിന്ന മരത്തിൽ നിന്നും കൊമ്പുകൾ പതിയെ താഴ്ത്തി ഒരില പോലും മുറിഞ്ഞു വീഴാത്ത സൂക്ഷ്മതയോടെ അതിൽ നിൽക്കുന്ന ചെറിയകായ പറിച്ചു കഴിക്കുന്നു. 'വിശക്കുന്നുണ്ടോ?' ഞാൻ ചോദിച്ചു.-ഇങ്ങനെയാണ് വിദ്യാ എംആർ കാര്യങ്ങൾ വിശദീകരിച്ചു തുടങ്ങിയത്. പിന്നീട് അറിഞ്ഞത് ഞെട്ടിക്കുന്ന കഥയും. തിരുവനന്തപുരത്തെ തിരക്കേറിയ തമ്പാനൂരിൽ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്കൂളിലെ ഗണിതാധ്യാപികയായിരുന്ന വൽസ എന്നു പേരുള്ള ടീച്ചർ. വിദ്യയുടെ ഈ പോസ്റ്റ് രാവിലെയോടെ മറുനാടൻ വാർത്തയാക്കി. ഇതോടെ ഭരണകൂടവും പൊലീസും ഉണർന്നു. മണിക്കൂറുകൾക്കുള്ളിൽ ഈ ടീച്ചർക്ക് സുരക്ഷിത സ്ഥാനവും കിട്ടി.
മലപ്പുറത്തെ ഇസ്ലാഹിയ സ്കൂളിലെ അദ്ധ്യാപികയാണെന്ന് വൽസല എന്ന് ആ അമ്മ വിദ്യയോട് പറഞ്ഞിരുന്നു. പോസറ്റിൽ ഈ വിവരവും വിദ്യ ഷെയർ ചെയ്തതോടെ വൽസല ടീച്ചറുടെ നിരവധി വിദ്യാർത്ഥികൾ പോസ്റ്റിന് മറുപടിയുമായി എത്തിയിരുന്നു. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഇന്ന് രാവിലെ തന്നെ വൽസല ടീച്ചറെ കണ്ടെത്തി കൂട്ടി കൊണ്ട് വരാൻ തമ്പാനൂർ പൊലീസും രാവിലെ മുതൽ സർവ്വ സന്നാഹങ്ങളുമായി മുന്നിട്ടിറങ്ങിയിരുന്നു. വിദ്യയുടെ പോസ്റ്റിലുള്ള തമ്പാനൂരും ശ്രീകണ്ഠേശ്വരവും അരിച്ചു പറുക്കി. ഒടുവിൽ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ കനിവ് തേടിയുണ്ടായിരുന്ന അമ്മയെ പൊലീസ് തിരിച്ചറിഞ്ഞു.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും പരിസരത്തും പൊലീസ് വൽസല ടീച്ചറെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ഇവർ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ പരിസരത്തുണ്ടെന്ന് മനസ്സിലായത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ നാലോളം പൊലീസുകാരും വനിതാ പൊലീസുകാപുമുൾപ്പടെ ഇവിടേക്ക് പോയി. ലോറൻസ് എന്ന പൊലീസുദ്യോഗസ്ഥൻ ടീച്ചറെ അന്വേഷിച്ച് തമ്പാനൂർ മുതൽ നടന്നാണ് ക്ഷേത്രത്തിലെത്തിയത്. അവിടെ അമ്പലത്തിന് പുറത്ത് ടീച്ചർ ഉണ്ടായിരുന്നു. കാര്യം പറഞ്ഞ് കൂടെ വിളിച്ചപ്പോൾ ഞാൻ എന്റെ മകനെ കാത്തിരിക്കുകയാണെന്നായിരുന്നു അവർ നൽകിയ മറുപടി.
വാഹനത്തിൽ കയറാൻ പൊലീസുകാർ വീണ്ടും നിർബന്ധിച്ചപ്പോൾ ശീവേലി കഴിയട്ടെ എന്നായി മറുപടി. പിന്നെ വനിതാ പൊലീസുദ്യോഗസ്ഥരേയും കൂട്ടി വൽസല ടീച്ചറെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.അവിടെ തലതാഴ്ത്തി കസേരയിൽ അങ്ങനെ ഇരിക്കുകയായിരുന്ന ടീച്ചറിനെയാണ് മരുനാടൻ മലയാളി വാർത്ത സംഘം എത്തിയപ്പോൾ കണ്ടത്. അധികം വൈകാതെ സബ് കളക്ടർ ദിവ്യ എസ് അയ്യർ സ്റ്റേഷനിലെത്തി ആ അമ്മയോട് വിശേഷങ്ങൾ തിരക്കുകയായിരുന്നു. ഭക്ഷണം കഴിച്ചോ എന്റെ കൂടെ വരുന്നോ അമ്മയെ ഞാൻ എന്റെ കൂടെ കൊണ്ട് പോകാം എന്നിങ്ങനെ സ്നേഹത്തോടെയുള്ള സബ് കളക്ടറുടെ സംസാരം ആ അമ്മയ്ക്ക് വലിയ സന്തോഷം പകരുന്ന ഒന്നായിരുന്നു.
പിന്നീട് ഒരു വനിതാ പൊലീസുകാരിയുടെ സഹായത്തോടെ ടീച്ചറുടെ കയ്യിലുണ്ടായിരുന്ന കവറുകളും മറ്റും ദിവ്യ എസ് അയ്യർ അവരുടെ ഔദ്യോഗിക വാഹനത്തിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. പിൻസീറ്റിൽ ഇരുന്നോളാമെന്നും എതിരെ നിന്ന് വാഹനങ്ങൾ വരുന്നത് കണ്ടപ്പോൾ ഭയമാണെന്നും പറഞ്ഞെങ്കിലും അവരെ സബ് കളക്ടർ ചേർത്ത് പിടിച്ച ശേഷം കാറിൽ അടുത്ത് തന്നെ ഇരുത്തി പുറത്തേക്ക് കൊണ്ട് പോവുകയായിരുന്നു. തിരുവനന്തപുരം നഗരസഭയുടെ കല്ലടിമുക്കിലെ ഓൾഡ് ഏജ് ഹോമിലേക്ക് മാറ്റുകയായിരുന്നു.
ബന്ധുക്കളും മറ്റും വന്നാലും ഈ അമ്മയുടെ വാക്കുകൾ പൂർണമായും കേട്ട ശേഷം മാത്രമെ അവരോടൊപ്പം വിടണമെന്നോ വേണ്ടെയെന്നോ തീരുമാനിക്കുകയുള്ളു. സോഷ്യൽ മീഡിയയിലൂടെ ഈ വിവരം ലോകത്തെ അറിയിച്ച വിദ്യക്ക് ഒരു വലിയ സല്യൂട്ട് നൽകുന്നുവെന്നും ഇത്തരം മാനുഷിക പ്രവർത്തികളാണ് നാം എല്ലാവരും കൈമുതലാക്കേണ്ടതെന്നും ദിവ്യ എസ് അയ്യർ മറുനാടൻ മലയാളിയോട് പറഞ്ഞു. വൽസല ടീച്ചറെ സബ് കളക്ടർ ഒപ്പം കൊണ്ട് പോയതിന് പിന്നാലെ വിദ്യ പൊലീസ് സ്റ്റേഷനിലെത്തി.
തന്റെ പ്രവർകൊണ്ട് ഇത്ര വലിയ കാര്യം സംഭവിച്ചതിന്റെഅൽഭുതം വിദ്യയുടെ മുഖത്ത് വ്യക്തമായിരുന്നു. തനിക്ക് ഇത് വലിയ സന്തോഷം നൽകുന്നുവെന്നും അവർ മറുനാടനോട് പറഞ്ഞു. ഈ അമ്മയെ സുരക്ഷിതമായ സ്ഥാനതെത്തിക്കാൻ സോഷ്യൽ മീഡിയയും മറുനാടനും വഹിച്ചത് വലിയ പങ്കാണെന്നും തമ്പാനൂർ എസ്ഐ സമ്പത്ത് പറഞ്ഞു.വിവരമറിഞ്ഞ് വൽസല ടീച്ചറുടെ നിരവധി വിദ്യാർത്ഥികൾ തന്നെ ഫോണിൽ വിളിച്ചുവെന്നും ടീച്ചറുടെ അവസ്ഥ മെച്ചപെട്ടതാക്കുവാൻ എന്ത് സഹായവും ചെയ്യാൻ തയ്യാറെന്ന് പറഞ്ഞ് മുന്നോട്ട് വന്നതായും വിദ്യ മറുനാടനോട് പറഞ്ഞു
വൽസല ടീച്ചർ ഇസ്ലാഹിയയിലെ ടീച്ചർ ആയിരുന്നു. ഞങ്ങളുടെയൊക്കെ സഹപ്രവർത്തകയുമായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഭർത്താവിനും മോനുമൊപ്പം തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലേക്ക് പോയതാണ് എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടെ ടീച്ചർ.... അത്രയേ ഞങ്ങൾ മലപ്പുറത്തുകാർക്ക റി യൂ...... എങ്ങനെ ഈ അവസ്ഥയിലെത്തിയെന്ന് യാതൊരറിവുമില്ല....... ഞങ്ങൾ തീർച്ചയായും അന്വേഷിക്കാൻ ശ്രമിക്കും. നന്ദി ഈ പോസ്റ്റിന്..... വിവിധ കുട്ടികൾക്ക് ഷെയർ ചെയ്തിട്ടുണ്ട്. സ്ക്കൂളുമായി സഹപ്രവർത്തകരുമായി ബന്ധപ്പെടട്ടെ....-ഇങ്ങനെ ഒരു കമന്റാണ് വിദ്യയുടെ പോസ്റ്റിന് താഴെ എത്തിയത്. ഇത് കണ്ടതോടെ തിരുവനന്തപുരത്തെ അമ്മയെ കണ്ടെത്താൻ വിദ്യ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ മറുനാടൻ വാർത്തുയം നൽകി.
റെയിൽവേ സ്റ്റേഷനിൽ കണ്ട ഭിക്ഷക്കാരിയിൽ ചില സംശയങ്ങൾ വിദ്യയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് മാത്രമാണ് അവരിലേക്ക് ശ്രദ്ധ പതിഞ്ഞത്. വിശക്കുന്നുണ്ടോ എന്ന ചോദ്യത്തിലൂടെയാണ് അവരുമായി അടുക്കാൻ ശ്രമിച്ചത്. വിശപ്പില്ലെന്നായിരുന്നു മറുപടി. 'കഴിക്കാൻ വല്ലതും വേണോ?' ആ കണ്ണുകൾ പെട്ടെന്നൊന്നു തിളങ്ങി. 'കയ്യിലുണ്ടോ ' അവർ വണ്ടിക്കു മുന്നിലിരുന്ന ഹെയർ ഓയിൽ പായ്ക്കറ്റിലേയ്ക്കു നോക്കി. 'അമ്മ ഇവിടെ തന്നെ നിൽക്കണം. ഞാൻ പോയി വാങ്ങി വരാം.' 'അതങ്ങു ദൂരെ പോണ്ടേ ''വിശക്കുമ്പോൾ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും.'-ഇതായിരുന്നു വിദ്യ നൽകിയ ഉറപ്പ്. കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി ഇഡലി വട വാങ്ങി തിരിച്ചെത്തി. വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയിൽ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു. ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളിൽ വച്ചു. ഇതിന് ശേഷമായിരുന്നു വിദ്യയുടെ ചോദ്യങ്ങളോട് അവർ പ്രതികരിച്ചത്.
വിദ്യയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവർ തുടർന്നു. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്കൂളിലെ ഗണിതാധ്യാപികയായ വൽസല തന്റെ കഥ പറഞ്ഞു. എയ്ഡഡ് സ്കൂൾ ആണിത്. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെൻഷൻ ആയിട്ട് ഏഴ് വർഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസിൽ ഇട്ടിട്ടുണ്ട്. 5000 രൂപ പെൻഷനുണ്ട്-അവർ പറഞ്ഞു. പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിലെന്ന ചോദ്യം വിദ്യയെ കുഴക്കി. അങ്ങനെ ഒരു ആശയം മനസ്സിലെത്തി. ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ...എന്നായി പിന്നീടുള്ള ചോദ്യം.
പഴയ വിദ്യാർത്ഥികൾ ആരെങ്കിലും തിരിച്ചറിഞ്ഞാലോ? ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം ആ മുഖത്ത് വിദ്യ കണ്ടു. എടുത്തോളൂ എന്നായിരുന്നു മറുപടിയ 'അതെ അവളും മിടുക്കിയായിരുന്നു കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു കഴിഞ്ഞു കാണും അല്ലേ. ഞാൻ പോട്ടെ ' ഫോണിൽ സമയം നോക്കി. കൃത്യം 11.10 ''ഇനി എങ്ങോട്ടാ ടീച്ചറെ ' 'ശ്രീകണ്ഠേശ്വരത്ത് ' മുഷിഞ്ഞ കവറുകളും കൈയിലെടുത്ത് നോക്കി നിൽക്കേ തിരക്കിലേയ്ക്കലിഞ്ഞു ചേർന്ന വത്സ ടീച്ചർ.-വിദ്യ നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ വിദ്യയുടെ പോസ്റ്റിൽ നിരവധി പ്രതികരണങ്ങളെത്തി. അതിൽ നീനാ ശബരീഷ് കുറിച്ചത് ഇങ്ങനെയാണ്. ഇന്ന് ഞങ്ങളെല്ലാവരും പെർമെന്റ് സർവ്വീസിൽ ൽ മറ്റു പല സ്ക്കൂളിലുമാണ്. അന്നു പഠിച്ചിരുന്ന കുട്ടികൾ കേരളം മുഴുവനും പടർന്നു വളർന്നിരിക്കണം. അതിനപ്പുറത്ത് മറ്റു രാജ്യങ്ങളിലേക്കും അവർ പറന്നുയർന്നിട്ടുണ്ട്. ഈ വാർത്ത കേട്ടാൽ അവരോടിയെത്തും. കാരണം അവർ മലപ്പുറത്തുകാരാണ്. എന്താണ് സംഭവിച്ചതെന്നു നമുക്കറിയില്ല. എങ്കിലും ടീച്ചർ എല്ലാവരിൽ നിന്നും വ്യത്യസ്തയായി നടന്നിരുന്ന ഒരാളായിരുന്നു പണ്ടേ .... എല്ലാവരും ചിന്തിക്കും പോലല്ല ടീച്ചർ ചിന്തിച്ചിരുന്നത്. പ്ലെയിൻ സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമായിരുന്നു എന്നും വേഷം. നിറയെ ആഭരണങ്ങളിടുമായിരുന്നു. പ്രായമേറെ ആയിട്ടാണ് ഒരു മോനുണ്ടായത്. സുന്ദരനായൊരാൺകുട്ടി. ടീച്ചർ പറയുന്ന കഥകൾ..... ടീച്ചറുടെ പ്രായം..... വിദ്യാഭ്യാസ യോഗ്യത...... വീട്ടിലെ ചുറ്റുപാട് പലതിലും പണ്ടേ പൊരുത്തക്കേടുകളുണ്ടായിരുന്നു-നീനാ ശബരീഷ് കുറിക്കുന്നു.
പെട്ടെന്നൊരാൾക്ക് എന്തോ ഒരു ചെറിയ പ്രശ്നമില്ലേ എന്നു തോന്നിക്കാവുന്ന ഒര സ്വാഭാവികത. എന്നാലും വളരെ സ്നേഹമുള്ള ആത്മാർത്ഥതയുള്ള ഒരു കണക്കു ടീച്ചറായിരുന്നു വത്സല ടീച്ചർ ..... പറഞ്ഞ പല ജീവിത കഥകളും ടീച്ചറുടെ ഭാവനകളായിരുന്നുവോ എന്നു തോന്നിയിട്ടുണ്ട്. ജീവിതത്തിലെ നിരാശകളിൽ നിന്നും രക്ഷപ്പെടാൻ സ്വയം സൃഷ്ടിച്ചു സമാധാനിച്ചിരുന്ന ചില നിർദ്ദോഷമായ നുണകൾ ആയിരുന്നുവോ? അതെല്ലാം? അറിയില്ല....... കാരണം ടീച്ചറെ അടുത്തറിയുന്ന നാട്ടുകാരെയോ സുഹൃത്തുക്കളെയോ ഞങ്ങൾക്ക് മലപ്പുറം കാർക്ക് പരിചയമില്ല..... ഇവിടുള്ളിടത്തോളം കാലം മലപ്പുറത്തുകാര വരെ അകമഴിഞ്ഞു സ്നേഹിച്ചിട്ടുണ്ട്. അന്തസ്സായി നല്ലൊര ദ്ധ്യാപികയായി അവരി വിടെ താമസിച്ചിരുന്നു. അങ്ങനെയിരിക്കെ ജന്മനാട്ടിലേക്ക് കുടുംബത്തോടൊപ്പം തിരിച്ചു പോയതാണ് .... വർഷങ്ങൾക്കപ്പുറം..... പിന്നെ നടന്ന തൊന്നും ഞങ്ങൾക്കറിഞ്ഞുകൂട..... സുരക്ഷിത സ്ഥാനത്തെത്തിക്കാൻ ഞങ്ങൾ കൂട്ടായി ശ്രമിക്കും അതുറപ്പ്.-ഈ വരികളാണ് വിദ്യയ്ക്കും പ്രതീക്ഷയായ്ത.
തിരുവനന്തപരും സ്വദേശിയാണ് വിദ്യ. മന്ത്രി കെടി ജലീലിന്റെ ഓഫീസിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്. ഈ ജോലിയിലെ സൗഹൃദവും ബന്ധങ്ങളുമെല്ലാം ടീച്ചറെ കണ്ടെത്തുന്നതിൽ സഹായകമായി.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്