ഉന്നത സ്വാധീനമുണ്ടെങ്കിൽ കോപ്പി അടിച്ചു പിടിക്കപ്പെട്ടാലും എഞ്ചിനീയറാകാം; തുണ്ടു വച്ചു പകർത്തിയ ഉത്തരങ്ങൾ ഒഴിവാക്കി മാർക്കിടാൻ ഉത്തരവ്; മൂന്നു വർഷത്തെ ഡീബാറിങ് ഒഴിവാക്കി പോളി വിദ്യാർത്ഥികളെ രക്ഷിക്കാൻ കള്ളക്കളി
തിരുവനന്തപുരം: കോപ്പി അടിച്ചു പിടിക്കപ്പെട്ടതിനെ തുടർന്നു ഭാവി തുലഞ്ഞവരൊക്കെ സ്വയം പഴിക്കട്ടെ. അവർ ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കി രക്ഷപ്പെടുത്തുമായിരുന്നു. അല്ലെങ്കിൽ മുട്ടം പോളീടെക്നിക് വിദ്യാർത്ഥികളുടെ കാര്യം മാത്രം അറിയുക.
പോളീടെക്നിക് പരീക്ഷയിൽ കോപ്പിയടിച്ച് പിടിച്ചവർ കുറ്റക്കാരാണെന്ന് കണ്ടിട്ടും ഇവരെ രക്ഷിക്കാൻ സർക്കാർ തലത്തിൽ നടത്തിയ പുതിയ തട്ടിപ്പിന്റെ രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. തുണ്ട് ഉപയോഗിച്ച് എഴുതിയ ഉത്തരങ്ങൾ ഒഴിവാക്കി വാല്യൂവേഷൻ നടത്തി മാർക്ക് ഇടാനും മറ്റു നടപടികൾ ഒഴിവാക്കാനുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇടുക്കി ജില്ലയിലെ മുട്ടം സർക്കാർ പോളിടെക്നിക്കിലെ വിദ്യാർത്ഥികൾക്കു വേണ്ടിയാണ് സർക്കാർ തലത്തിൽ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
2014 ഏപ്രിൽ മാസത്തിൽ നടന്ന ആറാം സെമസ്റ്റർ സിവിൽ എഞ്ചിനീയറിങ് പരീക്ഷയ്ക്കിടയിലാണ് ഇടുക്കി മുട്ടം പോളിയിലെ വിദ്യാർത്ഥികളിൽ ചിലർ തുണ്ട് വച്ച് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് അനുവദിക്കുന്ന റെഫറൻസ് ബുക്കിൽ തുണ്ട് തിരുകിക്കയറ്റി പരീക്ഷ എഴുതുകയായിരുന്നു. ഏകദേശം നാല്പതിലധികം കുട്ടികളെ പ്രത്യേക സ്ക്വാഡ് ഇത്തരത്തിൽ പിടികൂടി. ഇതിൽ മുപ്പതിലധികം വിദ്യാർത്ഥികൾ വലിയ തെറ്റുകൾ കാട്ടിയിട്ടില്ലെന്നു പരിശോധനാ സംഘത്തിന് ബോധ്യപ്പെടുകയും ഇവരെ മാനുഷികപരിഗണനയിൽ നടപടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇവർ കോപ്പിയടിച്ചിട്ടില്ല എന്നു ബോധ്യമായതിനെ തുടർന്നാണ് നടപടി ഒഴിവാക്കിയത്. എന്നാൽ 10 വിദ്യാർത്ഥികൾ കുറ്റക്കാരാണെന്ന് സ്ക്വാഡ് സ്ഥിരീകരിച്ചു.
ഇതിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്റ്റർക്ക് പരാതി നൽകി. ടെക്നിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘം കോളജിലെത്തി പരിശോധന നടത്താതെയാണ് തങ്ങൾക്കെതിരെ റിപ്പോർട്ട് നൽകിയതെന്നും അതിനാൽ മറ്റൊരു അന്വേഷണം നടത്തണമെന്നും കാട്ടിയാണ് വിദ്യാർത്ഥികൾ പരാതി സമർപ്പിച്ചത്. അതിനൊപ്പം, ഒരു പ്രത്യേക സമുദായത്തെ തെരഞ്ഞുപിടിച്ചു കോപ്പിയടിയിൽ കുടുക്കാൻ ശ്രമം നടന്നു എന്ന പ്രചാരണവുമുണ്ടായി. അതേ സമയം പിടിക്കപ്പെട്ടവരിൽ എല്ലാ സമുദായത്തിലും പെട്ട കുട്ടികളുണ്ടായിരുന്നു എന്നതാണ് വാസ്തവം. ഏതായാലും ഭരണതലത്തിൽ ഈ വിദ്യാർത്ഥികൾക്കുള്ള സ്വാധീനത്തെ തുടർന്ന് ജൂൺ ആറിന് ടെക്നിക്കൽ എഡ്യൂക്കേഷൻ സീനിയർ ജോയിന്റ് ഡയറക്റ്ററുടെ നേതൃത്വത്തിൽ പുനരന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. സമിതിയുടെ വിചിത്രമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോപ്പി അടിച്ച് പിടിച്ചവരെ സഹായിക്കാനായി സർക്കാർ ഉത്തരവിറക്കിയത്.
പോളിയിൽ പരിക്ഷയിൽ കോപ്പി അടി നടന്നെന്നും വിദ്യാർത്ഥികൾ ചെറിയ രീതിയിലുളള തെറ്റുകൾ മാത്രമേ നടത്തയിട്ടുള്ളുവെന്നും അവർ തെറ്റ് ഉൾക്കൊള്ളാൻ തയ്യാറായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് മുമ്പുളള സെമസ്റ്ററുകളിൽ ഇവർ നല്ല മാർക്ക് വാങ്ങിയവരാണ്; പോളി ടെക്നിക് കഴിഞ്ഞ് ലാറ്ററൽ എൻട്രി വഴി എഞ്ചിനീറിങ് പ്രവേശനത്തിനായി ശ്രമിക്കുന്നവരാണ് ഇവരിൽ മിക്കവരും; അതിനാൽ പരീക്ഷയിൽ കോപ്പി അടിച്ചതിന്റെ പേരിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കരുതെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ പോളിയിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും പരീക്ഷാ നടത്തിപ്പിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നും പറഞ്ഞ് കുറ്റം മുഴുവൻ സ്റ്റാഫിന്റെ തലയിൽ കെട്ടിവച്ചുള്ള റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പിൽ ഈ വിദ്യാർത്ഥികൾക്കുള്ള സ്വാധീനം കൂടിയായപ്പോൾ സർക്കാർ അവർക്കനുകൂലമായി ഉത്തരവിറക്കുകയായിരുന്നു. ഉത്തരവിൽ പറഞ്ഞിരിക്കുന്നത് ഇവർ തുണ്ട് ഉപയോഗിച്ച് എഴുതിയ ഭാഗങ്ങൾ ഒഴിവാക്കി ബാക്കി ഉത്തരങ്ങൾക്ക് മാത്രം മാർക്ക് നൽകാനാണ്. ഇത് കൂടാതെ പോളിടെക്നിക് പരീക്ഷയിൽ പരിശോധന കർശനമാക്കാൻ ജില്ലാ തലത്തിൽ പ്രത്യേക സ്ക്വാഡിനെ നിയമിക്കാനും സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്ന കക്ഷിയുടെ വിദ്യാർത്ഥി സംഘടനയിൽ പെട്ട ചിലരെയും കോപ്പിയടിച്ചു പിടിച്ചിരുന്നതായും ഇവരുടെ സ്വാധീനം നിമിത്തമാണ് വിചിത്രമായ തീരുമാനം ഉണ്ടായതെന്നുമാണ് മറ്റ് വിദ്യാർത്ഥികൾ പറയുന്നത്. സാധാരണഗതിയിൽ തെളിവുസഹിതം കോപ്പിയടിച്ചു പിടിച്ചാൽ മൂന്നു വർഷത്തേക്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഡീബാർ ചെയ്യും. ഒട്ടേറെപ്പേർ ഇതേപോലെ ഡീബാറിനു വിധേയമായിട്ടുണ്ട്. എന്നാൽ ഇവർക്കു മാത്രം എന്താണ് ഒരു പ്രത്യേകത എന്നാണ് മറ്റുവിദ്യാർത്ഥികളുടെ ചോദ്യം. അല്ലാത്ത പക്ഷം എല്ലാവരെയും കോപ്പിയടിക്കാൻ അനുവദിക്കണമെന്നും പിടിക്കപ്പെട്ടാൽ ഇതേപോലെ കോപ്പിയടിച്ചതെന്നു തെളിയുന്ന ഉത്തരങ്ങൾ ഒഴിവാക്കി മൂല്യനിർണ്ണയം നടത്തണമെന്നുമാണ് അവരുടെ പക്ഷം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍