ലോക്ക് ഡൗൺ കഴിഞ്ഞാൽ വ്യാപാരികളെ കാത്തിരിക്കുന്നത് വാറ്റിന്റെ പേരിലുള്ള പ്രഹരം; കൊറോണ ക്ഷീണം തീർക്കാൻ പിരിച്ചെടുക്കാൻ ഒരുങ്ങുന്നത് 5000 കോടി യുടെ കുടിശ്ശിക; ധനവകുപ്പ് ഇന്റേണൽ ഓഡിറ്റ് വിഭാഗം രഹസ്യമായി വീട്ടിലിരുന്ന് തയ്യാറാക്കുന്നത് വ്യാപാരികൾക്കുള്ള നോട്ടീസുകൾ; തകർന്നടിഞ്ഞ് വീട്ടിലിരിക്കുന്ന വ്യാപാരികൾക്ക് മേൽ വെള്ളിടിയായി തോമസ് ഐസക്കിന്റെ പ്രഹരം; വാറ്റ് കുടിശിക പിരിച്ചെടുക്കാനുള്ള നീക്കം കൊറോണയെക്കാൾ വലിയ ദുരന്തം ആകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: ലോക്ക് ഡൗണിൽ തകർന്നടിഞ്ഞ വ്യാപാരികൾക്ക് മേൽ വെള്ളിടിയായി വാറ്റ് കുടിശിക കൂടി വന്നേക്കും. വാറ്റ് നികുതിയുടെ പഴയ കുടിശികയായ 5000 കോടിയോളം രൂപ പിരിച്ചെടുക്കാനാണ് ധനവകുപ്പ് ഒരുങ്ങുന്നത്. വാറ്റ് നികുതിയിൽ വീണ്ടും അസസ്മെന്റ് നടത്തി വ്യാപാരികളിൽ നിന്ന് കുടിശിക പിരിച്ചെടുക്കാനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്. സംസ്ഥാന ജി.എസ്. ടി വകുപ്പിന് കീഴിലുള്ള ഇന്റേണൽ ഓഡിറ്റ് വിഭാഗമാണ് പിരിച്ചെടുക്കൽ ശ്രമം തുടങ്ങിയത്. സാലറി ചാലഞ്ചിൽ അന്തിമ തീരുമാനം കൈക്കൊള്ളാതെ മന്ത്രിസഭാ യോഗം ഇന്നു പിരിഞ്ഞിരിക്കെയാണ് അണിയറയിൽ പഴയ വാറ്റ് നികുതി പിരിച്ചെടുക്കാനുള്ള നീക്കം സജീവമായിരിക്കുന്നത്.
2013-14ലെ വാറ്റ് നികുതി പിരിച്ചെടുക്കാനായി തയ്യാറാക്കിയ മൊഡ്യൂളിൽ ഉൾപ്പെട്ട കേസുകൾ പരിശോധിച്ച് നോട്ടീസ് അയക്കാനാണ് നീക്കം. ഇതിനായി 2014-15, 2015-2016, 2016-2017 വരെയുള്ള വർഷങ്ങളിലെ നികുതി നിർണയം വീണ്ടും നടത്താനാണ് ഒരുങ്ങുന്നത്. 2013-14 ലെ നികുതി പിരിച്ചെടുക്കാനായി തയ്യാറാക്കിയ മൊഡ്യൂളിനെക്കുറിച്ച് വ്യാപാരികളിൽ നിന്ന് ശക്തമായ എതിർപ്പ് വന്നിരുന്നു. നോട്ടീസ് ലഭിച്ചതിനെ തുടർന്നുള്ള വ്യാപാരിയുടെ ആത്മഹത്യയും വ്യാപാരികളിൽ നിന്നുള്ള എതിർപ്പും വന്നപ്പോൾ നീക്കം അന്ന് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് പഴയ വാറ്റ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗം ജീവനക്കാരാണ് വീട്ടിലിരുന്നു വരെ ജോലികൾ തീർക്കുന്നത്. നികുതി കുടിശിക പിരിക്കൽ എന്ന ഓമനപ്പേരാണ് ഇതിനു നൽകിയിരിക്കുന്നത്. സർക്കാർ ഖജനാവിന് ആശ്വാസം ലഭിക്കുന്ന തീരുമാനത്തിൽ നിന്നും പിൻവാങ്ങേണ്ടതില്ല എന്ന തീരുമാനമാണ് ഈ കാര്യത്തിൽ ധനവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.
സാലറി ചാലഞ്ച് വഴി 2500 കോടി പിരിച്ചെടുക്കാനുള്ള ധനവകുപ്പിന്റെ തീരുമാനത്തിനു പച്ചക്കൊടി ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് പകരം 5000 കോടി രൂപ വ്യാപാരികളിൽ നിന്നും പിരിച്ചെടുക്കാൻ ധനവകുപ്പ് ഒരുങ്ങുന്നത്. ലോക്ക് ഡൗൺ കാരണം സർക്കാർ ഓഫീസുകൾ അവധിയാണെങ്കിലും ധനവകുപ്പിന്റെ ജീവനക്കാർക്ക് ഈ ജോലി നൽകിയിട്ടുണ്ട്. വാറ്റ് നികുതിയായി 27 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെ പത്തനംതിട്ടയിലെ മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഈ സംഭവം നടന്നപ്പോൾ അതിനു പിന്നാലെ സർക്കാർ മരവിപ്പിച്ച നീക്കമാണ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നാരോപിച്ച് വ്യാപാരിവ്യവസായി ഏകോപന സമിതി അന്ന് രംഗത്ത് വരുകയും ചെയ്തിരുന്നു. ധനവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ കുടിശിക ലിസ്റ്റിൽ ഒട്ടനവധി തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് ഇടപെട്ടു നടപടികൾ മരവിപ്പിച്ചത്. നികുതി നിർണയ ഉത്തരവ് കിട്ടിയാൽ അപ്പീൽ പോകണമെങ്കിൽ പോലും നികുതിയുടെ 20 ശതമാനം ആദ്യം അടയ്ക്കണം. ഇത് വ്യാപാരികൾക്ക് കുരുക്കായി മാറും. ഈ സാഹചര്യത്തിലാണ് വ്യാപാരികളുടെ ആശങ്കൾ കൂടുതൽ ശക്തമാകുന്നത്.
ലോക്ക് ഡൗണും കൊറോണയും സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ താറുമാറാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗം തന്നെയാണ് പഴയ കണക്കുകൾ നോക്കി ഖജനാവ് നിറയ്ക്കാൻ ധനമന്ത്രി തോമസ് ഐസക്ക് ഒരുങ്ങുന്നത്. ജിഎസ്ടി വന്ന ശേഷം വാറ്റ് നിലവിലില്ല. പക്ഷെ വാറ്റ് കുടിശിക വ്യാപാരികൾ നൽകാനുണ്ട്. ഈ തുക എങ്ങിനെയെങ്കിലും പിരിച്ചെടുക്കാനാണ് ധനവകുപ്പ് ഒരുങ്ങുന്നത്. സാലറി ചാലഞ്ച് പോലെ മന്ത്രിസഭാ യോഗം കൈക്കൊള്ളേണ്ട തീരുമാനമല്ല ഇത്. ധനവകുപ്പിന്റെ സ്വന്തം തീരുമാനമാണ്. ഈ കാര്യത്തിൽ ധനവകുപ്പിന് മുന്നോട്ട് പോകാനും കഴിയും. അതുകൊണ്ട് തന്നെ 5000 കോടി പിരിച്ചെടുക്കാനാണ് ധനവകുപ്പിന്റെ നീക്കം. ലോക്ക് ഡൗൺ കാരണം തകർന്നടിഞ്ഞ വ്യാപാരികൾക്ക് മരണക്കയർ നൽകുന്ന തീരുമാനമാണ് ഇതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വാറ്റ് നികുതി അടയ്ക്കാൻ നോട്ടീസ് ലഭിച്ച വ്യാപാരി ഇതിനെ തുടർന്നു ആത്മഹത്യ ചെയ്തിരുന്നു. വാറ്റ് നികുതിയായി 27 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് പത്തനംതിട്ടയിലെ മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്തത്. ഇതോടെയാണ് വ്യാപാരികളിൽ നിന്നുള്ള എതിർപ്പ് ശക്തമായത്.
പഴയ വാറ്റിന്റെ പേരിൽ 5000 കോടിയോളമുള്ള കുടിശിക പിരിച്ചെടുക്കാനുള്ള നീക്കം കൊറോണയെക്കാൾ വലിയ ദുരന്തമാകുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി എസ്.എസ്.മനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന സർക്കാർ നീക്കമാണിത്. ജിഎസ്ടി വന്നപ്പോൾ വാറ്റിന്റെ ഇടപാടുകൾ ഒരു വർഷത്തിനകം തീർക്കണമെന്ന് പറഞ്ഞിരുന്നു. ഈ നിബന്ധന മറച്ചുവച്ചാണ് വാറ്റിന്റെ പേരിലുള്ള പിരിവ്. വയ്യാതിരിക്കുന്ന ഒരാൾ ഒരു കാറ്റാടിച്ചാൽ തീർന്നു പോകുന്ന അവസ്ഥയുണ്ട്. അത്തരം ഒരു അവസ്ഥയാണ് നിലവിൽ വ്യാപാരികളുടെത്. 5000 കോടി പിരിച്ചെടുക്കാനുള്ള നീക്കമുണ്ടെന്നു ഞങ്ങൾക്ക് അറിയാം. വലിയ പ്രക്ഷോഭം, അതായത് സ്വാഭാവിക പ്രക്ഷോഭം തന്നെ ഈ കാര്യത്തിൽ ഉയർന്നു വരും. ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ഒരു ടീമുണ്ടാക്കിയാണ് ഈ കാര്യത്തിൽ സർക്കാർ നീക്കം നടത്തുന്നത്.
52000 പേർക്ക് അയച്ചിട്ടുള്ള കത്തുകളും ഇടപാടുകളും നിരീക്ഷണത്തിലാക്കി വലിയ തുകകൾ പിഴ ഈടാക്കാനുള്ള നീക്കമാണിത്. ഒരു ലക്ഷം തൊണ്ണൂറു ലക്ഷമാക്കും. അതിന്റെ നാല്പത് ശതമാനം അടപ്പിക്കാൻ നോട്ടീസ് അയക്കും. ഇതാണ് സർക്കാർ പരിപാടി. ഇത് വലിയ ചതിക്കുഴിയാണ്. കുടിശിക നിവാരണ പദ്ധതിയെന്ന ഓമനപ്പേരിലാണ് ഇത് നടപ്പിലാക്കുന്നത്. കഴിഞ്ഞ തവണ നോട്ടീസ് അയച്ചപ്പോൾ തന്നെ ആത്മഹത്യ വന്നു. വ്യാപാരി ആത്മഹത്യ ചെയ്തു. ഇത് സർക്കാർ ഓർക്കണം. നോട്ടീസ് വരുമ്പോൾ പഴയ രേഖയില്ലാ എന്ന് വന്നാൽ വ്യാപാരികൾ പെടും. വർഷങ്ങൾക്ക് മുൻപുള്ള ബിൽ കോപ്പികൾ എങ്ങനെ സൂക്ഷിച്ച് വയ്ക്കും. അപ്പോൾ പിഴ മൂന്നു മടങ്ങാകും. കുടുംബവീട് പോലും വിറ്റാലും വീട്ടാൻ കഴിയാത്ത കുരുക്കാണ് സർക്കാർ മുറുക്കുന്നത്-എസ്.എസ്.മനോജ് പറയുന്നു.
കടകൾ ഇപ്പോൾ ഒരു മാസത്തോളമായി അടഞ്ഞു കിടക്കുകയാണ്. വലിയ നഷ്ടമാണ് വ്യാപാരികൾക്ക് വന്നിരിക്കുന്നത്. അതിനു മുകളിലാണ് വാറ്റിന്റെ പേരിലുള്ള അധിക പിരിവ്. വ്യാപാരികളിൽ നിന്നും രോഷം പതഞ്ഞുയരുമ്പോൾ ഈ നീക്കം വന്നാൽ സർക്കാർ ഒരു ഭാഗത്തും വ്യാപാരികൾ മറുഭാഗത്തുമായി യുദ്ധ പ്രഖ്യാപനം തന്നെ നടക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്നുള്ള പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. വാറ്റിന്റെ പേരിൽ തോമസ് ഐസക്ക് എടുത്ത് പ്രയോഗിക്കുന്ന മാന്ത്രിക വടി സർക്കാരിനു നേരെ തന്നെയുള്ള ആഞ്ഞുള്ള പ്രഹരമാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്