അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റ്; ഭക്ഷണവും താമസവും ഷോപ്പിംഗിനും പണം; വഞ്ചിയൂർ എസ്ഐ കാരിയർ ആയി മാറിയത് ദുബായ് വാസത്തിനും ആഡംബര ജീവിതത്തിനും; സഹയാത്രികയായ പെൺ സുഹൃത്തുമായി ബന്ധമില്ലെന്ന കള്ളം പൊളിഞ്ഞപ്പോൾ ശ്രമിച്ചത് അവരെ സുരക്ഷിതയാക്കാൻ; സ്വർണ്ണകടത്ത് കേസിൽ അറസ്റ്റിലായ എ.എം.സഫീറിന് സ്വർണം കടത്ത് സംഘവുമായി ഉറ്റ ബന്ധം; ഡിആർഐയ്ക്ക് മുന്നിൽ എല്ലാം തുറന്നു സമ്മതിക്കുമ്പോൾ മറനീക്കുന്നത് പൊലീസ്-സ്വർണക്കടത്ത് മാഫിയാ ബന്ധങ്ങൾ
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസിൽ അറസ്റ്റിലായ വഞ്ചിയൂർ എസ്ഐ എ.എം.സഫീറിന് സ്വർണം കടത്ത് സംഘവുമായി ഉറ്റ ബന്ധം. തിരുവനന്തപുരം കേന്ദ്രമായ സ്വർണ്ണക്കടത്ത് സംഘവുമായാണ് സഫീറിന് ഉറ്റ ബന്ധം ഉള്ളത്. അടിച്ചു പൊളിച്ചുള്ള ജീവിതത്തിനും ദുബായ് വാസത്തിനുമാണ് സഫീർ സ്വയം സ്വർണം കടത്തിന്റെ കാരിയർ ആയി മാറിയത്. ദുബായിൽ നിന്നും സ്വർണം കടത്ത് കേസിൽ ഡിആർഐയുടെ പിടിയിലായപ്പോഴാണ് തിരുവനന്തപുരം കേന്ദ്രമായ സ്വർണം കടത്ത് സംഘവുമായുള്ള ബന്ധം സഫീർ തുറന്നു പറഞ്ഞത്.
തന്റെ കയ്യിൽ നിന്നും സ്വർണം പിടികൂടാത്ത കാലത്തോളം താൻ സുരക്ഷിതനായിരിക്കും എന്ന കണക്കുകൂട്ടൽ സഫീറിനുണ്ടായിരുന്നു. സ്വർണം ഉള്ളത് സീറ്റിന്നടിയിലാണ്. സീറ്റിന്നടിയിൽ ആർക്കും എന്തും വയ്ക്കാം. ഇത് ഒരിക്കലും തന്റെ പേരിൽ വരില്ല. സീറ്റിന്നടിയിലെ സ്വർണം ആർക്കും കൈമാറേണ്ട ആവശ്യവുമില്ല. ഇതോടെയാണ് കാരിയർ ആയി മാറാൻ വഞ്ചിയൂർ എസ്ഐ തയ്യാറായത്. പക്ഷെ ശാസ്ത്രീയമായ ചോദ്യം ചെയ്യലും തെളിവ് നിരത്തലും വന്നതോടെ സഫീർ കുറ്റം സമ്മതിക്കുകയായിരുന്നു. ഡിആർഐബുദ്ധിക്ക് മുന്നിൽ പൊലീസ് ബുദ്ധി കീഴടങ്ങിയ കാഴ്ചയാണ് സഫീറിന്റെ അറസ്റ്റിൽ തെളിയുന്നതും. സിമിയുമായുള്ള ബന്ധത്തിന്റെ തെളിവുകളും സ്വർണം കടത്തുന്നതിൽ സഫീറിന്റെ ബന്ധത്തിനുള്ള തെളിവുകളുമാണ് ഡിആർഐ സഫീറിന് മുന്നിൽ നിരത്തിയത്. പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടതോടെ സഫീർ എല്ലാം ഡിആർഐയ്ക്ക് മുന്നിൽ സമ്മതിക്കുകയായിരുന്നു.
അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാനടിക്കറ്റ്. ഭക്ഷണവും താമസവും ഷോപ്പിംഗിനും അടക്കമുള്ള ചെലവ്ക്കുള്ള പണം. ഇതാണ് കരിയർ ആയി മാറാൻ സഫീറിനെ പ്രേരിപ്പിച്ചത്. എസ്ഐ ആയതിനാൽ പൊലീസ് ബുദ്ധി തന്നെ തുണയ്ക്കും എന്നും സഫീർ കരുതി. സഫീറിന്റെ കയ്യിൽ നിന്നും സ്വർണം പിടിച്ചില്ല. സഫീറിന്റെ കൂടെയുള്ള സിമിയുടെ സീറ്റിനു അടിയിൽ നിന്നാണ് സ്വർണം കിട്ടുന്നത്. സീറ്റിന്റെ അടിയിൽ നിന്ന് സ്വർണം കിട്ടിയാൽ കുറ്റം തന്റെ പേരിൽ വരില്ലെന്ന് സഫീർ കണക്കുകൂട്ടുകയും ചെയ്തു. സഫീർ സ്വർണം ആർക്കും കൈമാറിയില്ല. പക്ഷെ സ്വർണം താൻ അല്ല വെച്ചത് എന്ന് തെളിയിക്കാൻ സഫീറിന് കഴിഞ്ഞില്ല. സഫീറിന്റെ കയ്യിൽ സ്വർണം ഉള്ള വിവരം ഡിആർഐയ്ക്ക് അറിയാമായിരുന്നു. തെളിവുകൾ ഓരോന്നോയി സഫീറിന് കൈമാറിയപ്പോഴാണ് സഫീർ എല്ലാം തുറന്നു സമ്മതിച്ചത്.
സ്വർണക്കടത്തിനു പിടിയിലായപ്പോൾ സഫീറിനെയും വനിതാ സുഹൃത്ത് കഴക്കൂട്ടം സ്വദേശി സിമി പ്രജിയേയും ഡിആർഐ ചോദ്യം ചെയ്തത് മണിക്കൂറുകൾ. ചോദ്യം ചെയ്യലിൽ സഫീർ സ്വർണം കടത്തിയ കാര്യം സമ്മതിച്ചതേയില്ല. സിമി പ്രജിയെ അറിയില്ലാ എന്നാണ് സഫീർ പറഞ്ഞത്. സിമി പ്രജിയും സഫീറും തമ്മിലുള്ള ബന്ധം ഇഴനീക്കി കാണിച്ചപ്പോൾ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഒടുവിൽ സഫീർ കുറ്റം ഏറ്റെടുക്കുകയായിരുന്നു. സീറ്റിന്നടിയിൽ ഉപേക്ഷിച്ചു പോകുന്ന സ്വർണം വിമാനത്തിൽ നിന്നും മറ്റാരോ ആണ് കരിയർമാർക്ക് കൈമാറുന്നത്. ഇത് ആരെന്നറിയാൻ ഡിആർഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് ദുബായിൽ നിന്നുള്ള എമിറെറ്റ്സ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സ്വർണം കടത്തിന്റെ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഡിആർഐ സംഘം വിമാനത്താവളത്തിൽ കാത്തു നിന്നിരുന്നു. സിമി പ്രജിയുടെ സീറ്റിനു അടിയിൽ നിന്നാണ് ഡിആർഐ രണ്ടു കിലോഗ്രാം സ്വർണം കണ്ടെത്തിയത്.
സിമിയുടെ സീറ്റിനു കീഴിൽ സ്വർണം വെച്ചത് താൻ തന്നെയാണെന്ന് സഫീർ സമ്മതിച്ചു. സിമിക്ക് കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുകയും ചെയ്തു. താൻ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ സിമിയും നിലപാടിൽ ഉറച്ചു നിന്നു. സിമിയും സഫീറും സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ച് തന്നെയാണ് ദുബായിലേക്ക് പോയത്. സഫീർ ദുബായിലേക്ക് പോകുമ്പോൾ സിമിയെയും ഒപ്പം കൂട്ടുകയായിരുന്നു. സിമിക്ക് സ്വർണം കടത്ത് അറിയുമായിരുന്നുവെന്നാണ് ഡിആർഐയുടെ നിഗമനം. പക്ഷെ എല്ലാം സഫീർ ഏറ്റെടുത്തതോടെ ഡിആർഐ സിമിയെ കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു. സിമി പ്രജി ഇതിനു മുൻപ് ദുബായിൽ പോകാത്തതും ഡിആർഐ പരിഗണിക്കുകയായിരുന്നു. സഫീറും നിരന്തരം സ്വർണം കടത്തുന്ന കരിയർ അല്ലെന്ന കാര്യവും ഡിആർഐ പരിഗണിച്ചു. ഇതോടെയാണ് സിമിയെ കേസിൽ നിന്ന് ഒഴിവാക്കാനും സഫീറിനു ജാമ്യത്തിൽ ഇറങ്ങാനും അവസരം ലഭിച്ചത്.
സഫീറിനെ ഡിആർഐ ഇന്നലെ തന്നെ ജാമ്യത്തിൽ വിട്ടു. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമുള്ള കുറ്റം ആയതിനാലാണ് സഫീറിന് ജാമ്യം നൽകി വിട്ടയച്ചത്. താൻ സ്വർണം കടത്തിന്റെ വാഹകനാണെന്ന് സഫീർ സമ്മതിക്കുകയും ചെയ്തു. ഇതിനു മുൻപ് കഴിഞ്ഞ ഡിസംബറിൽ ആണ് സഫീർ ദുബായിലേക്ക് പോയത്. സഫീറിന്റെ ബന്ധുക്കൾ ദുബായിലുണ്ട്. അവരെ കാണാൻ എന്ന് പറഞ്ഞാണ് അന്നും സഫീർ ദുബായിൽ പോയത്. പക്ഷെ ഇക്കുറി തന്റെ പെൺ സുഹൃത്തായ സിമിയെയും കൂട്ടുകയായിരുന്നു. കേസ് അന്വേഷണത്തിന്നിടെയാണ് സിമിയെ കണ്ടെത്തുകയും പരിചയപ്പെടുകയും ചെയ്തത് എന്നാണ് സഫീർ മൊഴി നൽകിയത്.
ഈ ബന്ധം പിന്നീട് ദൃഡപ്പെടുകയായിരുന്നു. ഈ ഉറ്റ സൗഹൃദമാണ് ദുബായിലേക്ക് ഒരുമിച്ചുള്ള യാത്രയായി മാറിയത്. കുടുംബപരമായ അസ്വസ്ഥതകൾ സഫീറിനുണ്ട്. സിമിയും കുടുംബപരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സമാനഹൃദയർ എന്ന വികാരമാണ് ഇരുവരെയും അടുപ്പിച്ചത്. പക്ഷെ താൻ കുടുങ്ങിയപ്പോൾ തന്റെ പെൺസുഹൃത്തിനെ സഫീർ സുരക്ഷിതമായി നിർത്തി. എല്ലാ കുറ്റവും സഫീർ ഏറ്റതോടെ പിന്നെ സിമിയെ കൂടി പിടികൂടെണ്ട ആവശ്യം ഡിആർഐയ്ക്ക് മുന്നിൽ വന്നതുമില്ല. ഇതോടെയാണ് സിമി സ്വതന്ത്രയായത്.
സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരാണ് ഇരുവരുമെന്ന് ഡി.ആർ.ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ചികിത്സയ്ക്കെന്നു പറഞ്ഞ് രണ്ടാഴ്ചത്തെ അവധിയെടുത്ത ശേഷം കഴിഞ്ഞ പത്തിനാണ് സഫീർ ദുബായിലേക്ക് പോയത്. പഴ്സിനുള്ളിൽ ബിസ്കറ്റ് രൂപത്തിൽ പത്ത് കഷണങ്ങളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. യാത്രക്കാരാരും കുറ്റം സമ്മതിച്ചില്ല. തുടർന്ന് സഫീറും സിമിയും ഇരുന്ന നിരയിലുണ്ടായിരുന്ന 9 പേരെയും ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.തങ്ങൾക്ക് പരസ്പരം അറിയില്ലെന്ന് സിമിയും സഫീറും പറഞ്ഞതാണ് ഇവരെ കുടുക്കിയത്. രണ്ടു പേർക്കും പരസ്പരം അറിയാമെന്ന് ഡി.ആർ.ഐ ശാസ്ത്രീയമായി തെളിയിച്ചതോടെ കുടുങ്ങുകയായിരുന്നു.
വിമാനത്താവളം വഴി നേരത്തേ സ്വർണക്കടത്ത് നടത്തിയ കഴക്കൂട്ടത്തെ സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഡി.ആർ.ഐ പറഞ്ഞു. സഫീറും കഴക്കൂട്ടം സ്വദേശിയാണ്. അതേസമയം സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണർ ശംഖുംമുഖം അസി. കമ്മിഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്