ഞാൻ മരണം മുന്നിൽ കണ്ടു.. നേരിയ ഭയം പോലുമില്ലാതെ; ബ്ലെഡ് കട്ടിയാവില്ലെന്ന് പറഞ്ഞപ്പോൾ നിറഞ്ഞത് ഹാർട്ടിലും തലച്ചോറിലും കിഡ്നിയിലും ബ്ലീഡിങ്ങ് ഉണ്ടാകാനുള്ള സാധ്യത; ആ വാർത്ത ഒരു പാട് ഗുണം ചെയ്തു; ആശങ്ക ചർച്ചയായപ്പോൾ ലഭിച്ചത് മികച്ച ചികിൽസ; മറുനാടനെതിരെ നുണ പ്രചരണം നടത്തിയവരോട് വാവ സുരേഷിന് പറയാനുള്ളത് മെഡിക്കൽ കോളേജിലെ അതിജീവനത്തിന്റെ കഥ; പാമ്പുകളുടെ തോഴൻ ആശുപത്രിക്കിടക്കയിലെ ഓർമ്മകൾ മറുനാടനുമായി പങ്കു വയ്ക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വാവ സുരേഷിന്റെ ആരോഗ്യത്തിൽ മറുനാടൻ പങ്കുവച്ച ആശങ്കകൾ വ്യാജമാണെന്ന് പറഞ്ഞ് പരത്തിയവർക്ക് ആയി ഇതാ ഒരു അഭിമുഖം. രക്ത അണലി കടിത്ത വാവ സുരേഷിന്റെ ജീവൻ അപകടത്തിലാണെന്നും രക്തം കട്ടപിടിക്കാത്തത് മരണകാരണമായാക്കാമെന്നും മറുനാടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് നൂറ് ശതമാനം ശരിയാണെന്ന് സമ്മതിക്കുകയാണ് വാവ സുരേഷും. അങ്ങനെ മറുനാടനെതിരായ ഒരു നുണക്കഥ കൂടി പൊളിയുകയാണ്.
ഐസിയുവിൽ സംസാരിച്ചും ആഹാരം കഴിച്ചും കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിലെ അതിഗുരുതരാവസ്ഥയാണ് മറുനാടൻ റിപ്പോർട്ട് ചെയ്തത്. ഇതിനെതിരെ നിരവധി പ്രതികരണങ്ങളുണ്ടായി. വാവ സുരേഷിന്റെ ഫെയ്സ് ബുക്ക് പേജിൽ ആശങ്ക വേണ്ടെന്ന് കുറുപ്പുമെത്തി. ഇതെല്ലാം ചർച്ചയായി. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ വാവ സുരേഷ് ഇപ്പോഴിതാ തന്റെ ചികിൽസയിലെ ദുർഘട ഘട്ടങ്ങൾ മറുനാടനോട് തുറന്ന് സംസാരിക്കുകയാണ്. മറുനാടന്റെ വാർത്ത തനിക്ക് വീണ്ടും ജീവൻ നൽകിയെന്ന് വാവ പറയുന്നു. ഒപ്പം മറുനാടൻ പങ്കുവച്ച ആശങ്ക ശരിയെന്നു. ഇതോടെ മറുനാടനെതിരെ ചിലർ ബോധപൂർവ്വം നടത്തിയ വ്യാജ പ്രചരങ്ങളിലെ സത്യമാണ് പുറത്തു വരുന്നത്.
മൂന്ന് തവണ അണലി കടിച്ചിട്ടുണ്ട്. ഇപ്രവാശ്യത്തേതായിരുന്നു ഭീകരം. നൂറ് ശതമാനം ആശങ്കയുണ്ടായിരുന്നു. ഡോക്ടർമാർ പറഞ്ഞിരുന്നു. എനിക്ക് അറിയാമായിരുന്നു. ബ്ലെഡ് കട്ടിയാവില്ലെന്ന് പറഞ്ഞപ്പോൾ ഹാർട്ടിലും തലച്ചോറിലും കിഡ്നിയിലും ബ്ലീഡിങ്ങ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലായിരുന്നു. ബ്ലെഡ് കട്ടപിടിക്കാതെ വന്നാൽ മരണം സംഭവിക്കാം. ഡോക്ടർമാരുടെ ചർച്ചയ്ക്കിടയിൽ ഇത് കേട്ടിരുന്നു. മരിച്ചേക്കാമെന്ന് അത് കേട്ടപ്പോൾ തോന്നിയിരുന്നു. എന്നാൽ ഭയപ്പെട്ടിരുന്നില്ല-മറുനാടന്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വാവ സുരേഷ് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ എത്രത്തോളം അപകടം നിറഞ്ഞ അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നു പോയതെന്ന് തന്നെയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് തനിക്ക് ഒരിക്കലും ലഭിക്കാത്ത പരിചരണം കിട്ടിയെന്നും വാവ പറയുന്നു.
ഐസിയുവിൽ ഉറക്കത്തിൽ കിടക്കുമ്പോഴും എല്ലാം കേട്ട് കിടക്കുകയാണ്. രക്തം കട്ട പിടിക്കാത്തത് മാരക അവസ്ഥയായിരുന്നു. നിങ്ങളുടെ വാർത്ത കണ്ട എല്ലാവരും ആദ്യം തെറ്റിധരിച്ചു. എനിക്കും തെറ്റിധാരണയുണ്ടായി. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി കാണണമെന്ന് വിചാരിച്ചു. പിന്നീടാണ് മനസ്സിലായത് ആ വാർത്ത ഒരുപാട് ഗുണം ചെയ്തു എന്ന്. നല്ല ചികിൽസ കിട്ടി. പലർക്കും മറുനാടനിലൂടെ നന്ദി പറയുണ്ടേതുണ്ട്. മന്ത്രി ശൈലജ, കടകംപള്ളി സുരേന്ദ്രൻ എന്നിവരെല്ലാം വിളിച്ചു. മുൻ മേയറും എംഎൽഎയുമായ പ്രശാന്ത് ഏറെ സഹായം നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും എത്തി. കേന്ദ്രമന്ത്രി വി മുരളീധരനും ഫോണിൽ സംസാരിച്ചു. എല്ലാവരും മികച്ച ചികിൽസ ഉറപ്പാക്കാൻ നിന്നുവെന്നും വാവ സുരേഷ് പറുന്നു.
ഡോക്ടർമാരുടെ ചർച്ചയിൽ നിന്ന് മനസ്സിലായത് മറ്റൊരു കാര്യം. അണലി കടിച്ചു വരുന്നവർക്ക് ആന്റി വെനം നൽകുന്നതാണ് ആദ്യം ചെയ്യുക. അതിന് ശേഷം മറ്റ് മരുന്നുകൾ നൽകുന്നതായിരുന്നു രീതി. എന്നാൽ എന്റെ കാര്യം വന്നതോടെ അത് മാറി. ഇനി ആന്റി വനത്തിനൊപ്പം രക്തം കട്ടപടിക്കാനുളുള്ള മരുന്നും നൽകും. അങ്ങനെ എന്റെ ചികിൽസയിലൂടെ അവർ പുതിയൊരു മെത്തേഡ് മനസ്സിലാക്കി. അതുകൊണ്ട് ഇനി അങ്ങനെ ചെയ്യും-വാവ സുരേഷ് പറയുന്നു. വാർത്തയിൽ മോശമായ കമന്റ് പലതും ഇട്ടു. ആ വാർത്ത വന്നതു കൊണ്ട് നല്ല ട്രീറ്റ്മെന്റ് കിട്ടി. അതിലൊരു സംശയവുമില്ല. സാധാരണക്കാർക്ക് വലിയൊരു ആശ്വാസമാണ് മെഡിക്കൽ കോളേജിലെ ഇപ്പോഴുള്ള ചികിൽസയെന്നും വാവ സുരേഷ് പറയുന്നു.
ഒരു വീട്ടിലെ കിണറിൽനിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജങ്ഷനിൽ വച്ചായിരുന്നു സംഭവം. കല്ലറേത്തെ ഒരു വീട്ടിൽനിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയിൽ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് സ്വയം പ്രഥമശുശ്രൂഷ നടത്തിയശേഷം വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കിൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിപ്പിക്കുകയായിരുന്നു. ഈ രക്ത അണലിയുടെ കടി രക്തചക്രമണത്തെ ആകെ ബാധിക്കുന്ന അവസ്ഥയിലായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കരുതലോടെയുള്ള ചികിൽസയാണ് വാവ സുരേഷിന് രക്ഷയൊരുക്കിയത്. മലയാളികൾ ആകെ പ്രാർത്ഥനയുമായി കൂടെ നിന്നു.
പാമ്പുപിടിത്തത്തിലൂടെയാണ് വാവ സുരേഷ് മലയാളിയുടെ പ്രിയങ്കരനാകുന്നത്. വിതം പാമ്പുപിടിത്തമായി മാറിയതിനാൽ സുരേഷിന് നഷ്ടപ്പെട്ടത് പലതാണ്. സ്്ഥിരമായ ഒരു ജോലി മുതൽ സ്വസ്ഥമായ ഒരു ജീവിതം വരെ. എങ്കിലും അതിൽ നിരാശനല്ല അദ്ദേഹം. അജ്ഞാതമായ ഒരു ഫോൺ കോളിനായി കാത്തിരിക്കുന്നു. പ്രതിഫലമില്ലാത്ത ഈ സേവനം ദശാബ്ദങ്ങളായി തുടരുന്നു. ഇതിനിടെ പലവട്ടം പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലുമായി. ഇതെല്ലാം വാവ സുരേഷ് അതിജീവിച്ചു. ഇത്തവണയും അതു തന്നെ സംഭവിച്ചു. ഇനിയും പാമ്പിനെ പിടിക്കാൻ മാത്രമല്ല മറ്റെന്തു സഹായത്തിനും സുരേഷിനെ വിളിച്ചാൽ സുരേഷ് ഓടിയെത്തും അത് വേറൊന്നും മോഹിച്ചല്ല വാവ സുരേഷ് എന്ന വ്യക്തി സമൂഹത്തോടും ജീവ ജാലങ്ങളോടും കാണിക്കുന്ന സ്നേഹവും കടമകൊണ്ടു കൂടിയാണ്.
മലയാളികൾക്ക് സുപരിചിതമാണ് ഈ പേര്. വാവ സുരേഷ്....ഒട്ടേറെ ആരാധകരും വാവയ്ക്കുണ്ട്. ബാല്യകാലത്ത് സ്കൂളിൽ പോകുന്ന വഴിയിൽ പാമ്പുകളെ കണ്ടാൽ കൗതുകത്തോടെ നോക്കി നിന്നും പിന്നീടത് അതിനെ പിടിച്ചും അവയോട് കളിച്ചും പാമ്പുകളുടെ കൂട്ടുകാരനായി ഇപ്പോൾ സംരക്ഷകനും സാമൂഹ്യസേവകനുമായി മാറിയ വാവ സുരേഷ്. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലാണ് വാവ സുരേഷ് എന്ന ബി സുരേഷ് താമസിക്കുന്നത്. അച്ഛൻ ബാഹുലേയന്റെയും 'അമ്മ കൃഷ്ണമ്മയുടെയും മൂന്നാമത്തെ മകൻ. ഒരു സഹോദരിയും രണ്ടു ജ്യേഷ്ഠന്മാരും.
വാവ സുരേഷ് എന്ന പേരിലും കൗതുകമുണർത്തു മറ്റൊരു പ്രത്യേകതയുമുണ്ട്. പാമ്പിനെ കണ്ടവർ ഭയന്നു നിൽക്കുമ്പോൾ ആളുകൾ സുരേഷിനെ സ്നേഹത്തോടെ വാ വാ സുരേഷേ വന്നു പാമ്പുകളെ പിടിക്കൂ........ എന്ന് പറഞ്ഞതിലൂടെയാണ് അദ്ദേഹം വാവ സുരേഷായി മാറുന്നത്.
Stories you may Like
- കടുത്തുരുത്തിയിലേത് 'അത്ഭുത ഓപ്പറേഷൻ'; പാലക്കരയിൽ വാവ സുരേഷ് ആശങ്ക അകറ്റുമ്പോൾ
- കടുത്തുരുത്തിയിൽ നിന്നും വാവ സുരേഷ് പിടികൂടിയത് മൂർഖനെയും 25 കുഞ്ഞുങ്ങളെയും
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- കാറിൽ 'നാടുചുറ്റിയ' രാജവെമ്പാലയെ പിടികൂടി രക്ഷിച്ച് വാവ സുരേഷ്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍