Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈക്കുകളിൽ അടിച്ചു പൂസായി എത്തിയത് മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘം; ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുന്നതിനിടെ വാക്കേറ്റം; സാധനങ്ങൾ വാരിവലിച്ചെറിഞ്ഞ് അട്ടഹാസം; ആട്ടി വച്ചിരുന്ന മാവ് റോഡിലൊഴുക്കി ഹുങ്ക് കാട്ടൽ; തട്ടുകടക്കാരെ മർദ്ദിച്ച് അവശരാക്കി പൊലീസുകാരുടെ മടക്കം; കേസ് പിൻവലിച്ച് ഡിസ്ചാർജ് വാങ്ങി ആശുപത്രി വിട്ടുപോവാൻ സിഐയുടെ ഉഗ്രശാസനവും; പിണറായിയുടെ പൈലറ്റ് വെള്ളയമ്പലത്തെ അർദ്ധരാത്രിയിൽ വിറപ്പിച്ചത് ഇങ്ങനെ

ബൈക്കുകളിൽ അടിച്ചു പൂസായി എത്തിയത് മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘം; ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുന്നതിനിടെ വാക്കേറ്റം; സാധനങ്ങൾ വാരിവലിച്ചെറിഞ്ഞ് അട്ടഹാസം; ആട്ടി വച്ചിരുന്ന മാവ് റോഡിലൊഴുക്കി ഹുങ്ക് കാട്ടൽ; തട്ടുകടക്കാരെ മർദ്ദിച്ച് അവശരാക്കി പൊലീസുകാരുടെ മടക്കം; കേസ് പിൻവലിച്ച് ഡിസ്ചാർജ് വാങ്ങി ആശുപത്രി വിട്ടുപോവാൻ സിഐയുടെ ഉഗ്രശാസനവും; പിണറായിയുടെ പൈലറ്റ് വെള്ളയമ്പലത്തെ അർദ്ധരാത്രിയിൽ വിറപ്പിച്ചത് ഇങ്ങനെ

പി വിനയചന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർക്കെന്താ കൊമ്പുണ്ടോ ? മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്കിന്റെ ബലത്തിൽ അഴിഞ്ഞാടുകയാണ് അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാർ. തിങ്കളാഴ്ച രാത്രി തിരുവനന്തപുരം നഗരമദ്ധ്യത്തിൽ വെള്ളയമ്പലത്തെ ആൽത്തറ ജംഗ്ഷനിലായിരുന്നു മൂന്ന് ബൈക്കുകളിലെത്തിയ, സുരക്ഷാ ജീവനക്കാരായ പൊലീസുകാരുടെ അഴിഞ്ഞാട്ടം.

നിത്യവൃത്തിക്കായി, രാത്രിയിൽ തട്ടുകട നടത്തുന്നവർക്കുനേരെയായിരുന്നു അതിക്രമം. ആൽത്തറ ജംഗ്ഷനിലെ നൈറ്റ് തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്‌കോർട്ട് സംഘത്തിലുള്ളവർ മൂന്ന് ബൈക്കുകളിൽ എത്തിയത്. ഇവർ നന്നായി മദ്യപിച്ചിരുന്നു. ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിൽക്കുന്നതിനിടെ തട്ടുകടക്കാരനുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ മദ്യലഹരിയിലായിരുന്ന പൊലീസുകാർ തട്ടുകടയിലെ സാധനങ്ങൾ വാരിവലിച്ചെറിഞ്ഞു.

ദോശയുണ്ടാക്കാൻ ആട്ടി വച്ചിരുന്ന മാവ് റോഡിലൊഴുക്കി. തട്ടുകടക്കാരനെയും അവിടത്തെ ജോലിക്കാരെയും മർദ്ദിച്ച് അവശരാക്കി. തങ്ങൾ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണെന്നും ചെറുവിരൽ അനക്കിയാൽ തട്ടുകട പൊളിച്ചുമാറ്റുമെന്നും ഭീഷണിപ്പെടുത്തിയാണ് മൂന്ന് ബൈക്കുകളിൽ പതിനൊന്നേകാലോടെ സംഘം കടന്നത്. ക്രൂരമായി മർദ്ദനമേറ്റ തട്ടുകടക്കാരനും ജീവനക്കാരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

അവിടെ അഡ്‌മിറ്റായ വിവരമറിഞ്ഞ് മ്യൂസിയം സിഐ സുനിൽ ആശുപത്രിയിലേക്ക് പാഞ്ഞെത്തി. കേസുമായി ഒരുകാരണവശാലും മുന്നോട്ടു പോവരുതെന്നും ഇനി വെള്ളയമ്പലത്ത് തട്ടുകട നടത്തണമെങ്കിൽ കേസ് പിൻവലിക്കണമെന്നും സിഐ ആവശ്യപ്പെട്ടതായാണ് പരാതി. പൊലീസുകാർ എത്ര നഷ്ടപരിഹാരം വേണമെങ്കിലും തരുമെന്നും വേഗം ഡിസ്ചാർജ് വാങ്ങിപ്പോവണമെന്നും സിഐ ആവശ്യപ്പെട്ടു.

പൊലീസുകാർ നടത്തിയ ആക്രമണം ഒത്തുതീർപ്പാക്കാൻ സിഐ തന്നെ രംഗത്തെത്തിയതോടെ കേസ് ഏതുവഴിക്ക് തിരിയുമെന്ന് ഉറപ്പായിട്ടുണ്ട്. ആൽത്തറ ജംഗ്ഷനിലെ ഫുട്പാത്തിൽ ഒരു ഡെസ്‌കും ഏതാനും കസേരകളുമിട്ട് വൈകിട്ട് മുതൽ രാത്രി വരെ തട്ടുകട നടത്തുന്നയാളെയാണ് പൊലീസുകാർ ആക്രമിച്ചത്.

ഉപജീവനത്തിനായി ഉറക്കമൊഴിഞ്ഞ് അധ്വാനിക്കുന്ന പാവപ്പെട്ടവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ അംഗത്വത്തിന്റെ ബലത്തിൽ ആക്രമിക്കുന്ന പൊലീസുകാർക്കെതിരേ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP