നിരന്തര ഖനനങ്ങൾ കാരണം ആദ്യം നശിച്ചത് ക്വാറിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ; ടിപ്പറുകൾ വഴി ദിവസവും നീക്കം ചെയ്യുന്നത് ആയിരം ലോഡ് പാറകളും; പാറമടകളിൽ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഗ്യാലൻ ലിറ്റർ വെള്ളം; പാറയും വെള്ളവും ഒരുമിച്ച് താഴെയെത്തിയാൽ ചരമക്കുറിപ്പ് എഴുതേണ്ടി വരുക ഈറ്റിമൂട്, ഈന്തിക്കാട്, ഒഴുകുപാറ, പറമ്പ് വിളാകം ഗ്രാമങ്ങൾക്ക്; വെമ്പായത്തെ തമ്പുരാൻ പാറ പുത്തുമലയും കവളപ്പാറയുമായ മാറാൻ അധികകാലം വേണ്ട; ഭീതിയോടെ വെമ്പായത്തുകാർ
എം മനോജ് കുമാർ
തിരുവനന്തപുരം: വയനാട് പുത്തുമലയും നിലമ്പൂർ കവളപ്പാറയും കേരളത്തിന്റെ ഹൃദയവേദനയായി മാറിയിരിക്കുകയാണ്. ഉരുൾപൊട്ടലിൽ തിരിച്ചുവരാനാകാതെ എത്രയോ ജീവനുകൾ ഇപ്പോഴും പൂത്തുമലയുടെയും കവളപ്പാറയുടെയും താഴ്വാരങ്ങളിൽ അടക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. അത്രയധികം മണ്ണും മരങ്ങളുമാണ് ഇവരുടെ ജീവനുമേൽ അമർന്നിരിക്കുന്നത്. ഈ ശരീരങ്ങൾ ഇനി പുറത്തെടുക്കാൻ കഴിയുമോ എന്ന് പോലും രക്ഷാപ്രവർത്തകർ സംശയിക്കുകയാണ്. അമിതമായ പ്രകൃതിചൂഷണവും മണ്ണിന്റെ മേൽ മനുഷ്യൻ നടത്തിയ കടന്നുകയറ്റങ്ങളുമാണ് ദുരന്തങ്ങൾ വിളിച്ചു വരുത്തുന്നത്.
ഈ ദുരന്തങ്ങളുടെ മുന്നിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ അത്തരം ഒരു ദുരന്തം തങ്ങളുടെ വിളിപ്പാടകലെയും ദൃശ്യമാകുന്നതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം വെമ്പായം നിവാസികൾ. പാറപൊട്ടിക്കലും ഖനനവും കാരണം അനിവാര്യമായ ദുരന്തം ഇവർ മുന്നിൽ കാണുകയാണ്. നാല് വർഷമായി വെമ്പായത്തെ തമ്പുരാൻ പാറയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിരന്തര ഖനനം നടക്കുകയാണ്. വെമ്പായത്തെ തമ്പുരാൻ പാറയ്ക്ക് ചുറ്റുമുള്ള ഈറ്റിമൂട്, ഈന്തിക്കാട്, ഒഴുകുപാറ, പറമ്പ് വിളാകം എന്നിങ്ങനെ നാല് ഗ്രാമങ്ങളാണ് ഭീതിയിൽ തുടരുന്നത്. നിരന്തര ഖനനംകാരണം തമ്പുരാൻ പാറയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ മുഴുവൻ നശിച്ചു. പാറമടകളിൽ ലക്ഷക്കണക്കിന് ഗ്യാലൻ ലിറ്റർ വെള്ളവും കെട്ടിക്കിടക്കുന്നു. പാറയും വെള്ളവും ഒരുമിച്ച് താഴെയെത്തിയാൽ പിന്നെ ഗ്രാമങ്ങൾക്ക് ചരമക്കുറിപ്പ് എഴുതുകയായിരിക്കും ഉചിതം. ഇത് മനസിലാക്കിയാണ് നാട്ടുകാർ ഇവിടുത്തെ ഖനനം അടിയന്തിരമായി നിർത്തണം എന്നാവശ്യപ്പെട്ടു രംഗത്ത് വന്നിരിക്കുന്നത്.
പാരിസ്ഥിതികമായ ദുർബല പ്രദേശമായതിനാൽ ഖനനം പാടില്ലെന്ന് പഠനങ്ങൾ വഴി തെളിയിക്കപ്പെട്ട ഇടത്താണ് നിയമങ്ങൾ കാറ്റിൽപ്പറത്തി നിർബാധം ഖനനങ്ങൾ നടക്കുന്നത്. മൂന്നാല് വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉരുൾപൊട്ടൽ വന്നപ്പോൾ ഖനനം പാടില്ലെന്ന് നിർദ്ദേശിക്കപ്പെട്ട സ്ഥലത്താണ് ഈ ഖനനം എന്നതും ശ്രദ്ധിക്കപ്പെടെണ്ട കാര്യമാണ്. ആദ്യം ചെറിയ രീതിയിൽ വന്ന ഖനനമാണ് ഇപ്പോൾ പ്രദേശമാകെ വിഴുങ്ങി മലനിരകൾ കവർന്നെടുത്തു കൊണ്ട് മുന്നോട്ടു പോകുന്നത്. ഒരു ദിവസം ഏകദേശം ആയിരം ലോഡ് പാറയാണ് ഇവിടുന്ന് ഖനനം വഴി മാറ്റുന്നത്. ഈ പ്രക്രിയ തന്നെ വർഷങ്ങളായി തുടരുന്നതിനാൽ പരിസ്ഥിതി നാശത്തിന്റെ ഏകദേശ ചിത്രം കൂടി ലഭിക്കും.
വൻ ടിപ്പർ ലോറികളാണ് ഇവിടുത്തെ ചെറിയ റോഡിലൂടെയും വഴിയിലൂടെയും കുതിച്ചു പായുന്നത്. ഇത് കാരണമുള്ള പ്രശ്നങ്ങൾ വേറെയും ജനങ്ങളെ വേട്ടയാടുന്നു. പാറമടയിൽ നിന്നുള്ള പൊടിശല്യം കാരണം നാട്ടുകാരും കുട്ടികളും ഇവിടെ രോഗികളായി മാറുകയുമാണ്. ഒട്ടനവധി പേരാണ് വിവിധ ആശുപത്രികളിൽ ശ്വാസകോശ രോഗം കാരണം ചികിത്സ തേടുന്നത്. തിരുവനന്തപുരം നെടുമങ്ങാടെ മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ തമ്പുരാൻ പാറയ്ക്ക് ചുറ്റുമായി മൂന്നു കിലോമീറ്റർ ചുറ്റളവിൽ നാല് ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഈ ക്വാറി മാഫിയ ഇപ്പോൾ തമ്പുരാൻ പാറയെയും ലക്ഷ്യം വയ്ക്കുകയാണ്.
ഖനനം നടക്കുന്നത് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് പണം അനുവദിച്ച തമ്പുരാൻ പാറയിൽ
തമ്പുരാൻ പാറയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ മുഴുവൻ ഖനനം ചെയ്തെടുത്ത് ക്വാറി മാഫിയ നശിപ്പിച്ചു കഴിഞ്ഞു. ഇവരുടെ നീരാളിക്കൈകൾ ഇപ്പോൾ തമ്പുരാൻ പാറയിലേക്കും നീളുകയാണ്. ഖനനം മൂലം രൂപപ്പെട്ട പാറമടകളിൽ ലക്ഷക്കണക്കിന് ഗ്യാലൻ ലിറ്റർ വെള്ളമാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ഖനനം കാരണം തമ്പുരാൻ പാറ ആകെ ദുർബലപ്പെട്ട അവസ്ഥയിലാണ്. പാറമടകളിലെ വെള്ളവും തമ്പുരാൻ പാറയും ഒഴുകി താഴേക്ക് വന്നാൽ നാല് ഗ്രാമങ്ങൾ നാമാവശേഷമാകും. വെമ്പായത്തെ ഈറ്റിമൂട്, ഈന്തിക്കാട്, ഒഴുകുപാറ, പറമ്പ് വിളാകം എന്നീ ഗ്രാമങ്ങളാണ് ഇല്ലാതാകുക. നിരന്തരമായ ഖനനം കാരണം തമ്പുരാൻ പാറയുടെ ചുറ്റുമുള്ള പ്രദേശങ്ങൾ പാരിസ്ഥിതികമായ അതീവ ദുർബലമായ അവസ്ഥയിലാണ്. മൂന്നു ക്വാറികളാണ് തമ്പുരാൻ പാറയ്ക്ക് ചുറ്റം സമാന്തരമായി പ്രവർത്തിക്കുന്നത്.
നിരന്തരമായ പാറ പൊട്ടിക്കൽ കാരണം തമ്പുരാൻ പാറയുടെ നിലനിൽപ്പ് അപകടത്തിലാണ്. പാറ മുൻപ് ടൂറിസം വകുപ്പ് ഏറ്റെടുത്തിരുന്നു. 44 ലക്ഷം രൂപ സംരക്ഷണത്തിനു ടൂറിസം വകുപ്പ് അനുവദിക്കുകയും ചെയ്തു. ഒരു സംരക്ഷണ വേലിയൊക്കെ അവിടെ ഈ പണം കൊണ്ട് കെട്ടിയിരുന്നു. ഒരു വഴിയും വന്നു. പക്ഷെ അതെല്ലാം സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയും ചെയ്തു. ഇപ്പോൾ സംരക്ഷണത്തിനു പകരം ക്വാറി മാഫിയയുടെ നീരാളിക്കയ്യിലാണ്. ചുറ്റും നടന്ന ക്വാറി ഖനനം ഇപ്പോൾ തമ്പുരാൻ പാറയിലേക്ക് വ്യാപിക്കുകയാണ്. പാറയുടെ വശങ്ങളിൽ ക്വാറി മാഫിയ തുരന്നു കഴിഞ്ഞു. ഇതേ രീതിയിൽ പാറയുടെ പിറക് വശവും തുരന്നു കഴിഞ്ഞു. മഴ പെയ്താൽ, പാറമടകളിലെ ലക്ഷക്കണക്കിന് ഗ്യാലൻ വെള്ളം കൂടി തമ്പുരാൻ പാറയ്ക്ക് ഒപ്പം താഴെ വന്നാൽ നാല് ഗ്രാമങ്ങൾ ഇല്ലാതെയാകും. ഇതാണ് ജനങ്ങളുടെ ആശങ്കകൾ അധികരിപ്പിക്കുന്നത്.
നിലം പതിക്കാൻ എന്നവണ്ണം മലയും മണ്ണും; പാറമടകളിൽ നിൽക്കുന്നത് ലക്ഷക്കണക്കിന് ഗ്യാലൻ വെള്ളവും
ഈ കഴിഞ്ഞ മഴയത്ത് ദുരന്തമായിമാറിയ പുത്തുമലയും കവളപ്പാറയും വെമ്പായത്തും ആവർത്തിക്കുമോ എന്ന ഭയപ്പാടിലാണ് ഇപ്പോൾ വെമ്പായത്തുള്ളവർ. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങൾ മനുഷ്യരെ ശ്വാസകോശ രോഗികളാക്കി മാറ്റിയിട്ടുണ്ട്. കരിങ്കൽ ചീളുകൾ ദിവസേന നൂറ് കണക്കിന് ടിപ്പറുകളിൽ മലയിറങ്ങിയപ്പോൾ ഈ പ്രദേശങ്ങളിൽ രൂപപെടുന്നത് ആഴമേറിയ കുഴികളാണ്. ഈ കുഴികളിലെല്ലാം ലക്ഷക്കണക്കിന് ഗാലൻ ലിറ്റർ വെള്ളം നിറഞ്ഞു കിടക്കുകയാണ്. പാറ ഖനനത്തിന് സൗകര്യാർത്ഥം കാടുകൾ വെട്ടി വെളുപ്പിച്ചത് മൂലവും പാറകൾക്ക് ആവരണമായിരുന്ന മണ്ണുകൾ ഇടിച്ച് നീക്കിയതും ഉരുൾപ്പൊട്ടലിന് കാരണമായിരിക്കുന്നു.
പാറയും പാറമടകളിലെ വെള്ളവും താഴെയെത്തിയാൽ പിന്നെ നാല് ഗ്രാമങ്ങളാണ് അപ്രത്യക്ഷമാവുക. വയനാട്ടിലും കണ്ണൂരിലും മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ പെയ്ത മഴ തിരുവനന്തപുരത്തും പെയ്താൽ വലിയ ഉരുൾപ്പൊട്ടലിന് സാധ്യതകൾ ഏറെയാണ്. ഈ ഒരു മലയുടെ താഴ്വരയിൽ നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഉരുൾപൊട്ടൽ വന്നാൽ ഇവർ ഒറ്റയടിക്ക്, ഒരു നിമിഷം കൊണ്ട് ഇല്ലാതെയാകും. കേരളമാകെ പ്രളയഭീതിയിലായപ്പോൾ ഖനന പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ട് പോലും തമ്പുരാൻ പാറ ഖനനത്തിനു വിലക്ക് വന്നില്ല.
ഇല്ലാതാകുന്നത് കയറി നിന്നാൽ തിരുവനന്തപുരം വരെ കാണുന്ന തമ്പുരാൻ മല
ഇതുവരെ വെമ്പായത്തിന്റെ മുഖ്യ ആകർഷണം തമ്പുരാൻ പാറയായിരുന്നു. ഇതിനു മുകളിൽ കയറി നിന്നാൽ തിരുവനന്തപുരം വരെ കാണാം. ഇങ്ങിനെ തിരുവനന്തപുരം കാണുന്നത് വെമ്പായത്തുകാരുടെ ഹോബികൂടിയായിരുന്നു. 18 എക്കറിലായി വ്യാപിച്ചു കിടക്കുന്ന തമ്പുരാൻ പാറ വെമ്പായത്തെ ഏറ്റവും ആകർഷണീയമാക്കുന്ന മദപുരത്തെ ഈ പാറ ഏതു നിമിഷവും പ്രവാഹം പോലെ ഒലിച്ച് താഴേക്കു പോകും എന്ന ഭീതിയിലാണ് ഇപ്പോൾ ഇവിടുത്തുകാർ. തമ്പുരാൻ പാറയെ ചുറ്റിപ്പറ്റി മൂന്നു ക്വാറികളാണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 18 ഏക്കറിൽ വ്യാപിച്ചിരിക്കുന്ന തമ്പുരാൻ പാറ നിരന്തരമായ ഖനനം കാരണം നാശത്തിന്റെ വക്കിലാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് നിരന്തരമായ ഖനനം മൂലം പാറക്കുളങ്ങളിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.
നിരന്തര ഖനനം കാരണം കുന്നാകെ ദുർബലപ്പെടുകയും ചെയ്യുന്നു. ഇങ്ങിനെ പരിസ്ഥിതി ചൂഷണം കാരണം മലനിരകൾ ദുർബലപ്പെട്ടപ്പോഴാണ് പൂത്തുമലയും കവളപ്പാറയും ഗ്രാമത്തെ നശിപ്പിച്ച് ജീവനുകളെ ഇല്ലാതാക്കി താഴേക്ക് ഒഴുകിയെത്തിയത്. ഇങ്ങിനെ ക്വാറി ചൂഷണം വഴി തമ്പുരാൻ പാറയിൽ ഒരുൾപൊട്ടൽ വന്നാൽ വെമ്പായവും കവളപ്പാറയോ പൂത്തുമലയോ പോലെയോ ആയിത്തീരും. അതിനാൽ ഇനിയും ഒരു ദുരന്തം ഒഴിവാക്കാൻ ഇവിടുത്തെ മൂന്നു ക്വാറികളും അടിയന്തിരമായി പ്രവർത്തനം നിർത്തണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്വാറിയിൽ അപകടവും നടന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ആ ഘട്ടത്തിൽ റവന്യൂ മന്ത്രി. പാറ പൊട്ടിക്കാൻ വെടിമരുന്നു നിറച്ചു പൊട്ടിച്ചപ്പോൾ വന്നത് ഉരുൾപൊട്ടൽ ആയിരുന്നു. ഖനനത്തിനു വന്ന ജോലിക്കാരിൽ മൂന്നു പേരാണ് അന്ന് മരിച്ചത്. ഒരാൾ നാട്ടുകാരനും മറ്റു രണ്ടുപേർ തെന്മലയിൽ ഉള്ളവരുമായിരുന്നു.
മൂന്നു ദിവസം കഴിഞ്ഞാണ് ഇവരുടെ ശരീരം തന്നെ പുറത്തെടുത്തത്. അത്രയധികം പാറകളും മണ്ണും ഇവരുടെ മേൽ അടിഞ്ഞുകൂടിയിരുന്നു. മുൻപ് തമ്പുരാൻ പാറ ഖനനത്തിനെതിരായി നാട്ടുകാർ ഒറ്റക്കെട്ടായി സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്തിരുന്നു. മദപുരം ജനകീയ സമിതി എന്ന പേരിലാണ് നാട്ടുകാർ ക്വാറിക്കെതിരേ സമരം ചെയ്തത്. അങ്ങിനെ സമരം ചെയ്തപ്പോൾ ക്വാറി മാഫിയ സംഘടിക്കുകയും നാട്ടുകാരെ വിവിധ കേസുകളിൽ കുരുക്കിയിടുകയും ചെയ്തു. ഇങ്ങിനെയുള്ള കേസുകൾ കാരണം നാട്ടുകാരിൽ പലരും ചുറ്റിപ്പോയിരിക്കുകയാണ്. കാശ് മാത്രമല്ല സമയവും പോകും. കയറില്ലാതെ കെട്ടിയിടപ്പെട്ട അവസ്ഥ. കേസുകളും പ്രശ്നങ്ങളും കൂടി വന്നതോടെ നാട്ടുകാർ പ്രത്യക്ഷ സമരത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഇപ്പോൾ നിയമപോരാട്ടമാണ് നാട്ടുകാർ നടത്തുന്നത്.
Stories you may Like
- തെന്മലക്കാരൻ രാജീവിന്റെ പരാതിയിൽ കോടതി നിലപാട് ഇനിയും നിർണ്ണായകമാകും
- കണ്ണൂരിലെ ക്വാറി സമരം പിൻവലിച്ചു; വർധനവ് നാലു രൂപ മാത്രം
- കരിങ്കൽ വിലവർദ്ധനവിന് എതിരെ ടിപ്പർ ലോറി ഉടമകൾ
- കുഴൽനാടനെ 'ഫോട്ടോസ്റ്റാറ്റ്' രേഖയിൽ കുടുക്കിയത് മറുപടി പറയാൻ പറ്റാത്തതു കൊണ്ടു തന്നെ
- ചാലിയാറിൽ വൻ കുഴികൾ കുഴിച്ച് അനധികൃത സ്വർണ ഖനനം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്