കോഴിക്കോട് നഗരത്തിലെ റിയൽ എസ്റ്റേറ്റുകാർക്കും വൻകിട മുതലാളിമാർക്കും ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായമെന്ന് വിജിലൻസ് സ്ക്വാഡ്; ബേബി മെമോറിയൽ ഹോസ്പിറ്റലിന് കുറഞ്ഞ നികുതി രേഖപ്പെടുത്തുക വഴി സർക്കാറിനുണ്ടായ നഷ്ടം 97,500 രൂപ; ബി രവീന്ദ്രൻ പിള്ള, നിത്യാനന്ദ കമ്മത്ത്, അഷ്റഫ്, എൻ എം മുജീബ് റഹ്മാൻ, ജമാൽ മുഹമ്മദ് തുടങ്ങിയവർക്കൊക്കെ രണ്ടു തരം നികുതി നിരക്ക്; സർക്കാറിനുണ്ടായ മൊത്തം നഷ്ടം 38 ലക്ഷം രൂപ; എ ഡി എം 5.25 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് വിജിലൻസ് സ്ക്വാഡ് ശുപാർശ
കെ വി നിരഞ്ജൻ
കോഴിക്കോട്: നഗരത്തിലെ റിയൽ എസ്റ്റേറ്റുകാർക്കും വൻകിട മുതലാളിമാർക്കും വഴിവിട്ട് റവന്യൂ ഉദ്യോഗസ്ഥർ ആനുകൂല്യങ്ങൾ നൽകിയതായി വിജിലസ് സ്ക്വാഡ് കണ്ടെത്തൽ. കോഴിക്കോട് എ ഡി എം റോഷ്നി നാരായണൻ അടക്കമുള്ള ഉദ്യോഗസ്ഥർ നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കെട്ടിട ഉടമകൾക്ക് നിയമവിരുദ്ധമായി അനുവദിച്ച ഇളവുകളിലൂടെ സർക്കാർ ഖജനാവിനുണ്ടായ നഷ്ടം 38 ലക്ഷം രൂപയാണെതിന്റെ വിവരാവകാശ രേഖ പുറത്തുവന്നു. എ ഡി എം 5.25 ലക്ഷം രൂപ സർക്കാറിലേക്ക് തിരിച്ചടയ്ക്കണമെന്ന് വിജിലൻസ് സ്ക്വാഡ് ശുപാർശ ചെയ്തതായി വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
നഗരത്തിലെ റിയൽ എസ്റ്റേറ്റുകാർക്കും വൻകിട മുതലാളിമാർക്കുമാണ് വഴിവിട്ട് ആനുകൂല്യങ്ങൾ നൽകിയത്. കെട്ടിടങ്ങൾക്ക് കുറഞ്ഞ നിരക്കിലും വ്യത്യസ്തമായും നികുതി ഈടാക്കുക വഴി 35 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടം ഉണ്ടായി. ബേബി മെമോറിയൽ ഹോസ്പിറ്റലിന് കുറഞ്ഞ നികുതി രേഖപ്പെടുത്തി നൽകുക വഴി സർക്കാറിനുണ്ടാക്കിയ നഷ്ടം 97,500 രൂപയാണ്. കെട്ടിട ഉടമകളെ അവിഹിതമായി സഹായിക്കാനായി 92,250 രൂപയുടെ നികുതി ഒഴിവാക്കി നൽകുകയും ചെയ്തിട്ടുണ്ട്.
2017 ജൂലൈയിൽ കോഴിക്കോട് താലൂക്ക് റവന്യു കെട്ടിട നികുതി വിഭാഗത്തിൽ സ്കാഡ് ആകസ്മിക പരിശോധന നടത്തിയപ്പോഴാണ് കാര്യങ്ങൾ വെളിപ്പെട്ടത്. വിവിധ രജിസ്റ്ററുകൾ, ഫയലുകൾ, അനുബന്ധ രേഖകൾ എന്നിവ പരിശോധിച്ചപ്പോൾ സർക്കാറിന് ലഭിക്കേണ്ട നികുതി ചില ഉദ്യോഗസ്ഥരുടെ ബോധപൂർവ്വമായ കൃത്യവിലോപവും അനാസ്ഥയും കാരണം നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരു കെട്ടിടത്തിന് വ്യത്യസ്ത നിരക്കിൽ നികുതി ഈടാക്കുക വഴി റവന്യു നഷ്ടം വരുത്തുമെന്ന് റിപ്പോർട്ടിലുണ്ട്. ഇത് പ്രകാരം 2014 നും 17 നും ഇടയിൽ നികുതി ചുമത്തപ്പെട്ട വളരെയധികം കെട്ടിടങ്ങൾക്ക് രണ്ടു തരം നികുതി നിരക്ക് ഈടാക്കി സർക്കാറിന് റവന്യു നഷ്ടം വരുത്തിയതായി സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്. ബി രവീന്ദ്രൻ പിള്ള, നിത്യാനന്ദ കമ്മത്ത്, അഷ്റഫ്, എൻ എം മുജീബ് റഹ്മാൻ, ജമാൽ മുഹമ്മദ് തുടങ്ങിയവർക്കൊക്കെ ഇത്തരത്തിൽ നികുതി ഈടാക്കി വലിയ ഇളവ് ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യത്തിൽ വിശദീകരണം ആരാഞ്ഞതിൽ അന്നത്തെ ക്ലാർക്കും ജൂനിയർ സൂപ്രണ്ടും തഹസിൽദാരുടെ നിർദ്ദേശപ്രകാരമാണ് രണ്ട് നിരക്കുകളിൽ ഒരു കെട്ടിടത്തിന് നികുതി ചുമത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ആയതിൻ പ്രകാരം ഇത്തരം കേസുകളിൽ കുറഞ്ഞ നിരക്ക് ഈടാക്കിയത് സംബന്ധിച്ച് ഒരു വിശദീകരണം ലഭ്യമാക്കുന്നതിന് അന്നത്തെ തഹസിൽദാരായ റോഷ്നി നാരായണനോട് റവന്യു വകുപ്പ് മുഖേന മെമോ നൽകി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇതേ കാലയളവിൽ ചില കെട്ടിടങ്ങൾക്ക് ശരിയായ രീതിയിൽ നികുതി ചുമത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നും രോഷ്നി നാരായണൻ ചില ഫയലുകളിൽ സ്വീകരിച്ച നടപടി കക്ഷികളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണോ എന്ന് സ്ക്വാഡ് സംശയിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സർക്കാറിന് തിരിച്ചു പിടിക്കാനാവാത്ത വിധം തുക നഷ്ടപ്പെടുത്തിയതിന് കാരണക്കാരിയായ രോഷ്നി നാരായണനിൽ നിന്നും ആറ് ശതമാനം പലിശയുൾപ്പെടെ റിക്കവർ ചെയ്യേണ്ടതും വകുപ്പു തല അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഫിനാൻസ് ഇൻസ്പെക്ഷൻ വിഭാഗം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ സമയം നിരവധി ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും തഹസിൽദാർ മാത്രമായല്ല കെട്ടിടം പരിശോധിക്കുന്നതെന്നും എ ഡി എം റോഷ്നി നാരായണൻ വ്യക്തമാക്കി. ഒരോ വർഷവും അയ്യായിരത്തിൽ അധികം കെട്ടിടങ്ങൾക്ക് അനുമതി നൽകാറുണ്ട്. അതെല്ലാം തഹസിൽദാർ പോയി പരിശോധിക്കുക എന്നത് സാധ്യമല്ല. വെവ്വേറെയുള്ള കെട്ടിടങ്ങൾക്ക് ഒരു യൂണിറ്റായി കണക്കാക്കി നികുതി നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് പി ഡബ്യു ഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തന്റെ കാര്യത്തിൽ സാധാരണമായ നടപടിക്രമങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാറിന് സമർപ്പിക്കുമെന്നും അവർ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍