പൾസർ സുനിക്ക് അക്ഷരത്തെറ്റില്ലാത്ത കത്തെഴുതി നൽകിയത് നിയമ വിദ്യാർത്ഥി; കോട്ടയം സ്വദേശി വിചാരണത്തടവുകാരനായത് ചെക്ക് കേസിൽ; കത്ത് വിഷ്ണുവിന് കൈമാറിയതും വിപിൻ ലാൽ; നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ പൊലീസിന് തെളിവ് കിട്ടി; ദിലീപിനോടും നാദിർഷായോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പൾസർ സുനിക്കായി കത്തെഴുതി നൽകിയത് നിയമ വിദ്യാർത്ഥിയായ വിപിൻലാൽ. ചെക്ക് കേസിൽ വിചാരണത്തടവുകാരനാണ് വിപിൻലാൽ. പൾസർ സുനിയുടെ സെല്ലിലെ സഹതടവുകാരനായിരുന്നു വിപിൻലാൽ. ഈ നിയമവിദ്യാർത്ഥിയെ ചതിയിൽ കുടുക്കിയാണ് ജയിലിലാക്കിയത്. വിപിൻലാലിന്റെ സ്വാധീനമാണ് ഈ കേസിൽ നിർണ്ണായകമായത്. കോടതിയിലേക്ക് പോകും വഴി വിപിൻലാലാണ് വിഷ്ണുവിന് കത്ത് നൽകിയത്. ഈ കത്താണ് ദിലീപിനും നാദിർഷായ്ക്കും കിട്ടിയത്. പൾസർ സുനിക്ക് തെറ്റുകൂടാതെ എഴുതാനറിയില്ല. ഈ സാഹചര്യത്തിലാണ് വിപിൻലാൽ കത്ത് എഴുതിയത്. കോട്ടയം സ്വദേശിയായ വിപൻ ലാൽ സാമൂഹിക പ്രവർത്തകനാമായിരുന്നു.
സഹപാഠിയെ സഹായിക്കാൻ പോയാണ് വിപിൻലാൽ കുടുങ്ങിയത്. കൂടെ പഠിച്ചിരുന്ന വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ കാര്യത്തിന് വായ്പ എടുക്കാൻ ജാമ്യം നിന്നു. ഇതിന് ഒടുവിൽ ചതിക്കുഴിയിൽ വീണാണ് വിപിൻലാൽ ജയിലിലായത്. ഒരേ കേസിൽ ഒന്നിലധികം പരാതികൾ കൊടുത്താണ് അകത്താക്കിയത്. ജാമ്യം എടുക്കാൻ ആളെ കിട്ടാത്തതു കൊണ്ട് ജയിലിലാണ്. പൾസർ സുനിയുമായി ബന്ധപ്പെട്ട് ഏറെ രഹസ്യങ്ങൾ വിപൻലാലിന് അറിയാം. പൾസർ സുനി പറഞ്ഞു കൊടുത്ത കാര്യങ്ങളാണ് ജയിലിലെ കടലാസിൽ വിപിൻലാൽ കുറിച്ചത്. ഇത് വിഷ്ണുവിന് കൈമാറുകയായിരുന്നു. ഇക്കാര്യം പൊലീസിനും വ്യക്തമായിട്ടുണ്ട്. പൾസർ സുനി നിലപാടുകളിൽ ഉറച്ചു നിന്നാൽ ഗൂഢാലോചന കേസിൽ ദിലീപ് പ്രതിയാകും. നാദിർഷായേയും കേസുമായി ബന്ധപ്പെടുത്താനുള്ള തെളിവുകൾ പൊലീസിന് കിട്ടിക്കഴിഞ്ഞു.
നടൻ ദിലീപിന് കത്തയച്ചത് മറ്റാരോ ആണെന്ന് മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണകുമാർ വെളിപ്പെടുത്തിയിരുന്നു. കത്തെഴുതിയത് സുനിൽകുമാർ അല്ല. സുനിലിന്റെ കയ്യക്ഷരം കണ്ടിട്ടുണ്ട്. അത് ഇത്ര വടിവൊത്ത അക്ഷരമല്ലെന്നും അഭിഭാഷകൻ പറഞ്ഞു. ജയിലിൽ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ലെന്നും അഡ്വ.കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വിപിൻലാലിന്റെ വിവരങ്ങൾ മറുനാടന്‍ ലഭിച്ചത്. ജയിൽ ഉദ്യോഗസ്ഥരുമായെല്ലാം അടുപ്പം പുലർത്തുന്ന വിപിൻലാലിനെ കുറിച്ച് ജയിലിൽ പൊതുവേ നല്ല അഭിപ്രായമാണ്. നടിയെ ആക്രമിക്കപ്പെട്ട കേസിലെ സത്യങ്ങൾ പൾസർ സുനിയിൽ നിന്ന് കേട്ടതോടെയാണ് വിപൻലാൽ ഇക്കാര്യങ്ങൾ പുറംലോകം അറിയണമെന്ന നിലപാട് എടുത്തത്. ഇതാണ് കത്ത് രൂപത്തിൽ ദിലീപിന്റെ അടുത്ത് എത്തിയത്.
ദിലീപ് തന്നെ കൈവിട്ടുവെന്ന വികാരമാണ് പൾസർ സുനി, വിപിൻലാലിനോട് പങ്കുവച്ചത്. ഇത് പരീക്ഷിക്കാനായിരുന്നു കത്ത് നൽകൽ. ഇതിന് ശേഷം ദിലീപ് പ്രതികരിച്ചില്ല. ഇതോടെ ജിൻസണെ കൊണ്ട് പൊലീസിനോട് വിവരങ്ങൾ കൈമാറി. ഇതെല്ലാം ജയിലിലെ ഉന്നതരേയും ധരിപ്പിച്ചിരുന്നു. ഗൂഢാലോചനാ വിവരങ്ങൾ പുറത്തുവരണമെന്ന സദുദ്ദേശമായിരുന്നു എല്ലാത്തിനും പിന്നിൽ. പെരുമ്പാവൂർ സിഐയുടെ നേതൃത്വത്തിൽ പൾസർ സുനിയെ ചോദ്യം ചെയ്തിരുന്നു. കത്ത് ആരെ എഴുതിയതാണെന്ന് പൊലീസിനോടും പൾസർ വെളിപ്പെടുത്തി. ദിലീപുമായുള്ള ബന്ധത്തിലും വിശദീകരണം നൽകി. സിനിമാ മേഖലയുമായി തനിക്കുള്ള ആത്മബന്ധവും വിശദീകരിച്ചിട്ടുണ്ട്. ഇതോടെയാണ് നടിയുടെ മൊഴി വീണ്ടും എടുക്കാൻ പൊലീസ് തീരുമാനിച്ചത്.
ദിലീപിന് കത്ത കൈമറായി വിഷ്ണുവും പൾസർ സുനിയുടെ സഹ തടവുകാനായിരുന്നു. പൾസർ ബൈക്കിൽ മോഷണം നടത്തിയിരുന്ന വിഷ്ണുവും സുനിയും നേരത്തെ പരിചയക്കാരനായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നടൻ ദിലീപിനോട് പണം ആവശ്യപ്പെട്ട് കത്ത് എത്തിച്ച വിഷ്ണു കൊച്ചിയിൽ മാത്രം 86 മാലമോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസും പറയുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയ ഇയാൾക്ക് കോടതിയിലേക്കുള്ള യാത്രയ്ക്കിടെ കൈയിൽ കരുതിയ കത്ത് വിപിൻലാൽ കൈമാറുകയായിരുന്നു. ഇതും പൊലീസിന് ഉറപ്പിക്കാനായിട്ടുണ്ട്. പൾസർ ബൈക്കിലെത്തി മാല പൊട്ടിക്കുകയായിരുന്നു ഇയാളുടെ രീതി. പൾസർ ബൈക്കുകൾ മോഷ്ടിച്ചാണ് സുനിയും പ്രശസ്തനായത്. ഇവർക്കുള്ള ആത്മബന്ധത്തിന്റെ വിശദാംശങ്ങളും പൊലീസ് തിരിക്കുന്നുണ്ട്.
നാദിർഷയ്ക്കു വന്നുവെന്നുപറയുന്ന ഭീഷണി ഫോൺ ഏപ്രിൽ ആദ്യവാരമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. പൊലീസ് േമധാവിക്ക് ദിലീപ് പരാതിനൽകിയതാകട്ടെ ഏപ്രിൽ 20-നും. ചൈനീസ് ഫോണല്ലെങ്കിൽ ഐ.എം.ഇ.ഐ. നമ്പർ കണ്ടെത്താനോ സിമ്മിന് കൊടുത്ത തിരിച്ചറിയൽ രേഖ കണ്ടെത്താനോ പ്രയാസമില്ല. വ്യാജ തിരിച്ചറിയൽ കാർഡായാലും ഫോൺ വിളിച്ചത് എവിടെനിന്നാണെന്ന് കണ്ടെത്താൻ കഴിയും. ഇതെല്ലാം പൊലീസ് പൂർത്തിയാക്കി. തമിഴ്നാട് നമ്പറിൽ നിന്നായിരുന്നു ഫോൺ. എന്നാൽ ഈ ഫോണിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. വ്യാജ അഡ്രസ്സിലാണ് ഫോൺ സംഘടിപ്പിച്ചത്. ദിലീപിന്റെ പേരുപറയാൻ ചിലർ രണ്ടരക്കോടി രൂപവരെ നൽകാമെന്ന് സന്ദേശത്തിലുണ്ട്. എന്നാൽ, ദിലീപേട്ടൻ ഒന്നരക്കോടി തന്നാൽ പേരു പറയാതിരിക്കാമെന്നും പറയുന്നു്..
ദിലീപിന് ഭീഷണിവന്നെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് എഴുതിയതെന്നു പറയുന്ന കത്ത് പുറത്തായത്. അടുപ്പം തോന്നിപ്പിക്കുന്ന രീതിയിലാണ് ഇതെഴുതിയിരിക്കുന്നത്, ഏപ്രിൽ 12-ന്. ഇതിനും മുമ്പാണ് ഭീഷണി ഫോൺകോൾ വന്നിരിക്കുന്നത്. ഭീഷണിപ്പെടുത്താൻ നേരത്തേ ആളെ നിയോഗിച്ചെങ്കിൽ കത്തിൽ അതിന്റെ യാതൊരു സൂചനയും ഇല്ലാത്തതെന്താണെന്ന് ചോദ്യമുയരുന്നു. സുനി ജയിലിൽനിന്ന് ഫോൺ ചെയ്തുവെന്ന് പറയുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളും പൊലീസിന് കിട്ടിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദിലീപിന്റേയും നാദിർഷായുടേയും ചോദ്യം ചെയ്യൽ നിർണ്ണായകമാകും.
കത്ത് എഴുതിയത് ജയിലിൽവച്ച് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് ജയിലിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കത്തെഴുതാൻ ഉപയോഗിച്ച കടലാസും കത്തിലുണ്ടായിരുന്ന സീലും ജയിൽ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കത്തിന്റെ കോപ്പി ലഭിച്ചതായി ദിലീപ് സ്ഥിരീകരിച്ചിരുന്നു. കത്ത് പൊലീസിന് കൈമാറിയെന്നും ദിലീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ഈ കത്തുകൊടുത്തുവിടുന്നതെന്നും കത്തുകൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
ഫെബ്രുവരിയിൽ നടന്ന ഫോൺ സംഭാഷണത്തെ കുറിച്ച് ദിലീപ് ഏപ്രിൽ 10ന് മനോരമയിൽ നൽകിയ അഭിമുഖത്തിൽ പരാമർശിക്കുന്നുമില്ല. എല്ലാ സംഭവങ്ങളും പരാമർശിക്കുമ്പോഴും പ്രധാനപ്പെട്ട ഈ സംഭവം ദിലീപ് പറയുന്നില്ല. എന്നാൽ ഇന്ന് ദിലീപും ഇതേ ഭീഷണി കോളിന്റെ കാര്യം പറയുന്നു. ആ ഭീഷണി കോളിനു പിന്നിലെ ഗൂഢാലോചനയടക്കം പൊലീസിനു വ്യക്തമായ സാഹചര്യത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രധാനപ്പെട്ട അറസ്റ്റ് വൈകില്ല.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍