ഭാര്യ വീട്ടിലിരിക്കെ രഹസ്യ മണവാളൻ ആകാൻ ഇറങ്ങിത്തിരിച്ച യുവാവിന് മാട്രിമോണിയലിൽ ഇരുന്ന് എട്ടിന്റെ പണിയായ മറുപടി നൽകിയത് വടകരയിലെ മെഹറുന്നീസ; ഭാര്യ വേണം, ഒപ്പം അവിഹിതം കൂടി വേണം, അതൊന്നു ഒപ്പിച്ച് നൽകണം എന്ന ആവശ്യത്തിൽ ആദ്യം അമ്പരന്നെങ്കിലും മറുപടി നൽകിയത് തന്ത്രപരമായി; സോഷ്യൽ മീഡിയയിൽ വൈറലായത് സുഹൃത്തിന് അയച്ചു നൽകിയ ശബ്ദസന്ദേശമെന്ന് മെഹറുന്നീസ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായ മെഹറുന്നീസ. ഭാര്യ വീട്ടിലിരിക്കെ രഹസ്യ മണവാളൻ ആകാൻ ഇറങ്ങിത്തിരിച്ച യുവാവിന് മാട്രിമോണിയലിൽ ഇരുന്നു എട്ടിന്റെ പണിയായ മറുപടി നൽകിയത് ഈ മെഹറുന്നീസയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം മെഹറുന്നീസയും മെഹറുന്നീസയുടെ മാട്രിമോണിയൽ ആയ പാലക്കാടുള്ളതായി നൽകിയ പരസ്യവുമാണ്. 60 ദിവസത്തിനുള്ളിൽ വിവാഹം ഏർപ്പാടാക്കാം എന്നാണ് തായി മാട്രിമോണിയൽ പരസ്യം നൽകിയത്.
ഈ പരസ്യത്തിൽ ആകൃഷ്ടനായാണ് ഒരു യുവാവ് വിളി തുടങ്ങിയത്. യുവാവിന്റെ ആവശ്യം വിചിത്രമായിരുന്നു. ഒരുബന്ധം വേണം. അത് ഭാര്യ അറിയാതെ വേണം. പുതിയ ഭാര്യയ്ക്ക് ചെലവിനു കൊടുക്കില്ല. വീട്ടിലേക്ക് കൊണ്ടുപോകില്ല. ഈ ബന്ധം സ്വന്തം ഭാര്യാ അറിയാതെയിരിക്കുകയും വേണം. ഫോൺ കോളുകൾ നിരന്തരം വന്നപ്പോൾ ഈ ആവശ്യം മെഹറുന്നീസ അവഗണിക്കുകയായിരുന്നു. പിന്നീട് ഫോൺ എടുത്ത് യുവാവിന് എട്ടിന്റെ മറുപടി നൽകി.
യുവാവിന് മാത്രമല്ല അറുപത് ദിവസത്തിനുള്ളിൽ വിവാഹം. യുവാവിന്റെ ഭാര്യയ്ക്കും അറുപത് ദിവസത്തിനുള്ളിൽ ഞങ്ങൾ വരനെ നൽകും. അതിനു ഭാര്യയുടെ ഫോൺ നമ്പർ മാത്രം മതി. യുവാവ് വേറൊരു ബന്ധവുമായി പോകുമ്പോൾ ഭാര്യ വെറുതെ വീട്ടിൽ ഇരിക്കേണ്ടല്ലോ/ അതിനു അവർക്കും ഒരു ബന്ധം ഞങ്ങൾ നൽകാം. ഇതോടെ വിരണ്ടു സ്ഥലം വിട്ട യുവാവ് പിന്നീട് വിളിച്ചതേയില്ല. ഈ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോൾ ചുട്ട മറുപടി നൽകിയ മെഹറുന്നീസയെ ഞങ്ങൾ കണ്ടുപിടിക്കുകയായിരുന്നു. വിവരണം ഇനി മറുനാടനോട് മെഹറുന്നീസ പറഞ്ഞത്:
കോഴിക്കോട് വടകര സ്വദേശിയാണ് ഞാൻ. തായ് മാട്രിമോണിയലിൽ താമസവും ഭക്ഷണവും അവർ നൽകും. അതിനാലാണ് വടകര നിന്ന് തായി മാട്രിമോണിയലിൽ ഞാൻ ജോലിക്കാരിയായത്. ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. ജോലിക്ക് ചേർന്നിട്ട്. ഒരിക്കൽ യുവാവിന്റെ ഫോൺ വന്നു. പിന്നീടും വന്നു. വിചിത്രമായ ആവശ്യം ഉന്നയിക്കുന്ന യുവാവിന് മറുപടി അനിവാര്യമാണെന്ന് എനിക്ക് തോന്നി. വിചിത്രമായ ആവശ്യമാണ് യുവാവ് നിരത്തിയത്. ഭാര്യ വീട്ടിലുണ്ട്. പക്ഷെ അവൾ അറിയാതെ ഒരു യുവതിയെ കൂടി വേൾക്കണം. ഈ ഇടപാട് ഭാര്യ അറിയാതെയായിരിക്കണം. പക്ഷെ യുവതിയെ നല്ലതു പോലെ നോക്കും. ചെലവ് ഒക്കെ നൽകും. ഇതാണ് യുവാവിന്റെ ആവശ്യം.
ഈ ആവശ്യം കേട്ട് എനിക്ക് തന്നെ അമ്പരപ്പ് അടക്കാനായില്ല. യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെച്ചെങ്കിലും അയാൾ അതിനു ഒരുക്കമല്ലായിരുന്നു, മാട്രിമോണിയൽ എന്ന് പറഞ്ഞാൽ അത് അവിഹിതത്തിനുള്ള വഴിയല്ലാ എന്ന് പറഞ്ഞിട്ടും പിന്നീടും വിളി തുടർന്നപ്പോഴാണ് അത് സ്വന്തം ബുദ്ധിശക്തി ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ ഞാൻ തീരുമാനിച്ചത്. അത് ഒരു കലക്കൻ മറുപടിയാകുമെന്നോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമെന്നോ ഒന്നും ഓർത്തതുമില്ല- മെഹറുന്നീസ പറയുന്നു. മെഹറുന്നീസ സ്വന്തം സുഹൃത്തിനു തമാശ രൂപത്തിൽ അയച്ച ഈ ശബ്ദ സന്ദേശമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.
യുവാവിന്റെ ചോദ്യവും മെഹറുന്നീസയുടെയും മറുപടി ഇപ്രകാരം.:
തായ് മാട്രിമോണിയൽ അല്ലേ? 60 ദിവസത്തിനുള്ളിൽ കല്യാണം എന്നറിഞ്ഞിട്ടു വിളിക്കുകയാണ്. 60 ദിവസത്തിനുള്ളിൽ വിവാഹം നടക്കുമോ?
അതെ ശരിയാകും-മെഹറുന്നീസയുടെ മറുപടി.
ആൺകുട്ടികൾക്ക് പെൺകുട്ടികളെയും തിരിച്ചും നൽകും
കുറെ മാട്രിമോണിയലിൽ ഞാൻ പരസ്യം നൽകിയിട്ടുണ്ട്. 2000-3000 വാങ്ങുക എന്നല്ലാതെ കാര്യം നടക്കില്ല.
ഇല്ല . ഞങ്ങൾ ചാർജായി 300 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ.
അത് ശരി. രണ്ടാം വിവാഹം ഉണ്ടോ?
രണ്ടാം വിവാഹവും മൂന്നാം വിവാഹവും ഉണ്ട്.
എനിക്ക് ഭാര്യ അറിയാതെ കെട്ടാനാണ്. വീട്ടിലേക്ക് കൊണ്ടുപോവില്ല. ചെലവ് എല്ലാം നടത്തും. പക്ഷെ വിവാഹം ഭാര്യ അറിയാൻ പാടില്ല/ ഈ രീതിയിലുള്ള ബന്ധങ്ങൾ കിട്ടുമോ?
ഭാര്യ വിവാഹ മോചിതയാണോ?
അല്ല. ഭാര്യാ വീട്ടിലുണ്ട്.
എന്നാൽ ഞങ്ങൾക്ക് കുഴപ്പമില്ല. ഭാര്യ വീട്ടിലുണ്ടല്ലോ? ആദ്യം സാറിന്റെ നമ്പർ, വിശദാശാംശങ്ങൾ നൽകുക. എന്നിട്ടു ഭാര്യയുടെ നമ്പർ നൽകുക. നിങ്ങളുടെ വിവാഹം അറുപത് ദിവസങ്ങൾക്കുള്ളിൽ ശരിയാക്കുമ്പോൾ ഒപ്പം ഭാര്യയ്ക്ക് കൂടി ഞങ്ങൾ അറുപത് ദിവസത്തിനുള്ളിൽ ഒരു ചെറുക്കനെ കൂടി ഞങ്ങൾ ശരിയാക്കി നൽകും.
അയ്യോ? യുവാവിന്റെ പ്രതികരണം.
സാറിനു അനുയോജ്യമായ പെൺകുട്ടിയെ ഞങ്ങൾ നൽകും. പക്ഷെ സാറിന്റെ ഭാര്യ ഒറ്റയ്ക്ക് അല്ലെ. അവർക്കും അനുയോജ്യനായ ചെറുക്കനെ ഞങ്ങൾ കണ്ടെത്തി നൽകും.
നിങ്ങളുടെ നമ്പർ നൽകൂ.
നൽകുന്ന നമ്പർ പരസ്യത്തിലുള്ള നമ്പർ തന്നെ,
ഈ നമ്പറിൽ വിളിക്കൂ. സാറിനും ഭാര്യയ്ക്കും ഞങ്ങൾ യോജ്യരായവരെ നൽകാം.
ഇതോടെ യുവാവ് സംഭാഷണം മാറ്റുന്നു.
ഞാൻ ചോദിച്ചത് എനിക്കല്ല.എന്റെ സുഹൃത്തിനാണ് നിങ്ങൾ തെറ്റിദ്ധരിക്കരുത്.
പക്ഷെ ഇതൊന്നും മെഹറുന്നീസ ശ്രദ്ധിക്കുന്നില്ല. സാറിന്റെ ആവശ്യം പറഞ്ഞു. ഞങ്ങൾ സാറിനും ഭാര്യയ്ക്കും ആലോചന ശരിയാക്കി നൽകാം.
ഞാൻ ഈ കാര്യം അവനോട് പറയാം. അവൻ എല്ലാ കാര്യങ്ങളും നോക്കി ചെയ്യട്ടെ. അവന്റെ നമ്പർ പിന്നെ നൽകാം.
നമ്പർ പിന്നീട് നൽകാം എന്ന് പറഞ്ഞ യുവാവ് പിന്നെ വിളിക്കുകയോ, സുഹൃത്തിന്റെ നമ്പർ നൽകുകയോ ചെയ്തില്ല. മെഹറുന്നീസ നൽകിയ മറുപടിയിൽ ജീവനും കൊണ്ടോടിയ യുവാവിന്റെ ഒരു വിവരവും പിന്നീട് ലഭിച്ചില്ല. മെഹറുന്നീസ സ്വന്തം സുഹൃത്തിനു പിന്നീട് നൽകിയ ഈ ശബ്ദ സന്ദേശമാണ് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വൈറൽ ആയി മാറുകയും ചെയ്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍