മത്സ്യ തൊഴിലാളികളെ സഹായിക്കാൻ എത്തി നിർമ്മിച്ചത് അനധികൃത ഹാർബർ; ഹൈക്കോടതിയിലെ സ്റ്റേ നീക്കാൻ പറഞ്ഞത് പണി തീർന്നെന്ന കള്ള വാദം; മരടിലെ സുപ്രീംകോടതി വിധിയെത്തിയപ്പോൾ അനധികൃത നിർമ്മാണത്തിൽ വിശദീകരണം തേടി ഹൈക്കോടതിയുടെ പുതിയ ഇടപെടൽ; ഡ്രഡ്ജിംഗിനെത്തി അദാനി പോർട്ട് ചെയ്തത് നിയമവിരുദ്ധ കൈയേറ്റം; കരിങ്കൽ ക്ഷാമത്തിന്റെ പേരിലും ശ്രമിക്കുന്നത് ഖജനാവിന് നഷ്ടമുണ്ടാക്കാൻ; മോദിയുടെ കൂട്ടൂകാരൻ അദാനിയെ പിടിച്ചു കെട്ടാൻ പിണറായി മടിക്കുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിർമ്മിച്ച പെരുമാതുറ മുതലപ്പൊഴിയിലെ അനധികൃത ഫിഷിങ് ഹാർബർ പൊളിച്ചു കളയേണ്ടി വരുമെന്ന് സൂചന. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടു അദാനി മുൻകയ്യെടുത്ത് നിർമ്മിച്ച ഈ അനധികൃത പോർട്ട് പൊളിച്ച് കളയണം എന്ന ഹർജിയിൽ സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നല്കി. പൊതുപ്രവർത്തകനായ ചാല എസ്. ദിലീപ് നൽകിയ ഹർജിയിലാണ് ഇന്നലെ ഹൈക്കോടതി നിർദ്ദേശം നൽകിയത്. വിഴിഞ്ഞം പോർട്ട് എന്ന കുരുക്കിൽ നിന്ന് കരകയറാൻ കഴിയാതെ നിൽക്കുന്ന അദാനി ഗ്രൂപ്പിന് വൻ തിരിച്ചടിയാണ് ഇന്നലെ ഹൈക്കോടതിയുടെതായി വന്ന നിർദ്ദേശം.
മുൻപ് ദിലീപ് നൽകിയ ഹർജിയിൽ പെരുമാതുറ അനധികൃത ഫിഷിങ് ഹാർബർ നിർമ്മാണത്തിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. പക്ഷെ നിർമ്മാണം കഴിഞ്ഞുവെന്ന് ഹൈക്കോടതിയിൽ ബോധിപ്പിക്കപ്പെട്ടതോടെയാണ് സ്റ്റേ നീക്കിയത്. പക്ഷെ മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടു തീരദേശ സംരക്ഷണ നിയമം കേരളം ഫലപ്രദമായി നടപ്പിലാക്കിയേ തീരൂ എന്ന സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹർജി നൽകിയപ്പോഴാണ് അനധികൃത പോർട്ട് പൊളിച്ചുകളയാതിരിക്കാൻ കാരണം തേടി സർക്കാരിനോട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. കോസ്റ്റൽ സോൺ റെഗുലേറ്ററി അഥോറിറ്റിയും ഹൈക്കോടതിയിൽ വിശദീകരണം നൽകേണ്ടി വരും. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയോ തദ്ദേശഭരണസ്ഥാപനത്തിന്റെയോ അനുമതിയും ഈ പോർട്ടിനു ലഭിച്ചിട്ടില്ല.
തീരദേശ സംരക്ഷണ അഥോറിറ്റിയുടെ അനുമതിയില്ലാതെ എല്ലാ നിയമങ്ങളും ലംഘിച്ചാണ് സ്വകാര്യ പോർട്ട് അദാനി സ്ഥാപിച്ചത് എന്നാണ് ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടിയത്. മത്സ്യത്തൊഴിലാളികൾക്കായി ഡ്രഡ്ജിങ് നടത്തുന്നുവെന്ന വ്യാജേനയാണ് ഇവിടെ സ്വകാര്യ പോർട്ട് ഉണ്ടാക്കുന്നത് എന്നതാണ് ദിലീപ് ചൂണ്ടിക്കാട്ടിയത്. കടലിൽ ഡെൽറ്റ രൂപപ്പെടുന്നത് മത്സ്യത്തൊഴിലാളികൾക്ക് ബുദ്ധിമുട്ടായതിനാൽ, വലിയ പാറക്കല്ലിട്ടു തടയാൻ കരാർ നൽകിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല. തുടർന്ന് പാറക്കല്ലുകൾ മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇതിന് സഹായം നൽകാനാണ് അദാനി കമ്പനി രംഗത്തെത്തിയത്. ഇവർ ഇവിടെ ഒരു പുതിയ ബോട്ട് ജെട്ടി ഉണ്ടാക്കുകയും 15 ഏക്കർ സ്ഥലം അനധികൃതമായി കൈവശംവച്ച് വേലികെട്ടുകയും ചെയ്തിരുന്നു. തീരദേശ നിയമങ്ങൾ ലംഘിച്ച് ഇവിടെ റോഡും പണിതിട്ടുണ്ട്. കടൽത്തീരത്ത് നിന്ന് മണ്ണെടുത്താണ് റോഡ് പണിഞ്ഞത് അനുവാദവും വാങ്ങിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഹർജിയിൽ ആദ്യം സ്റ്റേ നൽകിയ ഹൈക്കോടതി പിന്നെ സ്റ്റേ ഒഴിവാക്കിയിരുന്നു. നിർമ്മാണം പൂർത്തിയായതിനാൽ സ്റ്റേയ്ക്ക് സാധുതയില്ലാ എന്നു പറഞ്ഞാണു ഹൈക്കോടതി സ്റ്റേ ഒഴിവാക്കിയത്. മരട് ഫ്ളാറ്റ് പൊളിക്കൽ കാര്യത്തിൽ സുപ്രീംകോടതിയുടെ നിർദ്ദേശം ലംഘിക്കലാവും പോർട്ട് വന്നാൽ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ എന്നാൽ പോർട്ട് പൊളിച്ചുകളയണം എന്നാവശ്യപ്പെട്ടു ഹർജി നൽകാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ഈ ഹർജിയിലാണ് പോർട്ട് പൊളിച്ചു കളയാതിരിക്കാൻ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്നലെയാണ് ഹർജി ഹൈക്കോടതി പരിഗണിച്ചത്. വിഴിഞ്ഞം പോർട്ടിനു കരിങ്കൽ ഇറക്കാൻ എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പോർട്ട് അദാനി നിർമ്മിച്ചത്. പക്ഷെ തീരദേശ അഥോറിറ്റിയുടെ അനുമതിയില്ലാതെയാണ് നിർമ്മിച്ചത്. ഇതാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
വിഴിഞ്ഞത്ത് നിന്നും നാല്പത് കിലോമീറ്റർ അകലെയുള്ള പെരുമാതുറ മുതലപ്പൊഴിയിൽ സ്വകാര്യ പോർട്ട് വന്നത് സംശയാസ്പദമാണെന്ന് ഹർജി നൽകിയ ദിലീപ് മറുനാടൻ മലയാളിയോട് പറഞ്ഞു. നാല്പത് കിലോമീറ്റർ അകലെ ഇങ്ങിനെയൊരു പോർട്ട് വന്നത് എന്തിനു വേണ്ടി എന്നാണ് ചോദ്യം ഉയരുന്നത്. അവിടെ കരിങ്കൽ ഇറക്കിയാലും അത് റോഡ് മാർഗം തിരുവനന്തപുരത്ത് എത്തിക്കേണ്ടി വരും. സ്വകാര്യ പോർട്ട്, വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവളം എന്നിവ ഒരുമിച്ച് അദാനിയുടെ കയ്യിൽ വന്നാൽ ഒട്ടനവധി പ്രശ്നങ്ങൾ ആണ് സൃഷ്ടിക്കപ്പെടുക. കള്ളക്കടത്ത് വരെ ഈ പോർട്ടിൽ നടന്നേക്കും. പോർട്ട് ആണെങ്കിൽ ഒരു വിധത്തിലുള്ള അനുമതിയില്ലാതെയാണ് പണി കഴിപ്പിച്ചതും. കരിങ്കല്ല് ഇറക്കാൻ ഇത്തരം ഒരു പോർട്ട് ഇത്രയധികം അകലത്തിൽ ആവശ്യവുമില്ല. അതുകൊണ്ട് തന്നെയാണ് പോർട്ട് പ്രശ്നത്തിൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്-ദിലീപ് ചൂണ്ടിക്കാട്ടുന്നു.
കരിങ്കല്ലിനു ഉള്ളത് കൃത്രിമ ക്ഷാമമോ?
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു അദാനി ഗ്രൂപ്പ് ഉയർത്തുന്ന കരിങ്കൽ പ്രശ്നത്തിലും ഒട്ടേറെ ദുരൂഹതകൾ നിലനിൽക്കുന്നു. കരിങ്കല്ലിൽ കൃത്രിമ ക്ഷാമം കാണിച്ച് പോർട്ട് നിർമ്മാണം നീട്ടിക്കൊണ്ടു പോകാനാണ് അദാനിയുടെ ശ്രമം. കരിങ്കൽ പ്രശ്നം തന്നെയാണോ വിഴിഞ്ഞം പോർട്ട് വൈകാൻ കാരണം എന്ന സംശയവും ഇപ്പോൾ ഉയർന്ന് നിൽക്കുന്നു. ഒന്ന് ഈ പോർട്ടിൽ കരിങ്കൽ ഇറക്കേണ്ട ആവശ്യം വരുന്നില്ല. ഇറക്കിയാൽ തന്നെ നാല്പത് കിലോമീറ്ററോളം റോഡ് മാർഗം കരിങ്കൽ എത്തിക്കേണ്ടി വരും. രണ്ടാമത് വിഴിഞ്ഞത്ത് തന്നെ കരിങ്കൽ എത്തിക്കാൻ കേരളത്തിലെ സ്വകാര്യ ക്വാറി ഉടമകൾ ഒരുക്കവുമാണ്.
പക്ഷെ ക്വാറി ഉടമകളിൽ നിന്ന് കരിങ്കല്ലുകൾ സ്വീകരിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറുമല്ല. ടണ്ണിനു വലിയ വില നൽകി കരിങ്കൽ എടുക്കേണ്ടതിന് പകരം സർക്കാരിൽ നിന്നും ചെറിയ തുകയ്ക്ക് കരിങ്കൽ ലഭ്യമാക്കാനുള്ള നീക്കങ്ങളിലാണ് അദാനി ഗ്രൂപ്പ് എന്നാണ് അറിയുന്നത്. ഒരു ടണ്ണിനു 800 മുതൽ 900 രൂപ വരെ സ്വകാര്യ കോറി ഉടമകൾക്ക് നൽകേണ്ടി വരും. എന്നാൽ എങ്ങിനെയെങ്കിലും സർക്കാരിൽ നിന്നും കരിങ്കൽ ലഭ്യമാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ഒരു ടണ്ണിനു 29.40 പൈസയ്ക്ക് എങ്ങിനെയെങ്കിലും സർക്കാരിൽ നിന്നും കരിങ്കൽ ഇറക്കുമതിക്കാണ് ഇവർ ശ്രമിക്കുന്നത്.
അദാനിയുടേത് സർക്കാർ ഭൂമിയിൽ നിന്ന് പാറകൾ ലഭ്യമാക്കാനുള്ള നീക്കം
വിഴിഞ്ഞം ഉടമ്പടി പ്രകാരം സർക്കാരിൽ നിന്നും നേരിട്ട് കരിങ്കൽ ഇറക്കുമതി ചെയ്യാൻ അദാനി ഗ്രൂപ്പിന് അനുമതിയില്ല. മുന്നാം കക്ഷിയിൽ നിന്ന് വേണം അദാനി ഗ്രൂപ്പ് കരിങ്കല്ലുകൾ സ്വീകരിക്കാൻ. സംസ്ഥാനത്തിനകത്ത് നിന്നോ പുറത്ത് നിന്നോ അദാനിക്ക് കരിങ്കൽ ലഭ്യമാക്കാം. അപ്പോൾ വൻ തുക ടണ്ണിനു നല്കേണ്ടി വരും. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് കരിങ്കൽ ലഭിക്കുകയാണെങ്കിൽ കോടികൾ അദാനിക്ക് ലാഭിക്കാം.
പക്ഷെ സംസ്ഥാനത്തിന്റെ സമ്പത്ത് ധൂർത്തടിക്കുന്നതിന് തുല്യമാകും. 1500 കോടി രൂപയോളമാണ് അദാനിക്ക് ഇപ്രകാരം ലാഭിക്കാൻ കഴിയുക. ഈ രീതിയിൽ തുക ലാഭിക്കാൻ കഴിയുമ്പോൾ ഏതാനും കോടികൾ ഇടനിലക്കാർക്ക് കൈമാറാൻ ഇവർ തയ്യാറാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ കരിങ്കൽ ചുളുവിലയ്ക്ക് ലഭ്യമാക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. അതേസമയം നേരിട്ട് ക്വാറികളിൽ നിന്ന് കരിങ്കൽ സ്വീകരിക്കാൻ സർക്കാർ അദാനി ഗ്രൂപ്പിന് അനുമതി നൽകിയിട്ടുണ്ട്. ഇതിനു ദിലീപ് നൽകിയ കേസും ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്.
അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതി പ്രതീക്ഷിക്കുന്നതിലും വൈകിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം ഡിസംബർ നാലിന് ആദ്യ ഘട്ടം പൂർത്തിയാകേണ്ട പദ്ധതിയുടെ പ്രധാന നിർമ്മാണമായ ബ്രേക്ക് വാട്ടർ ഇരുപത് ശതമാനം പോലും പൂർത്തിയായിട്ടില്ല. കരാറനുസരിച്ച് പൂർത്തിയാകാത്ത പദ്ധതിയിൽ നഷ്ടപരിഹാര നടപടികൾക്കും ഒരു രൂപവുമായിട്ടില്ല പാറ ലഭിക്കാത്തതും സർക്കാർ നിരീക്ഷണം കുറഞ്ഞതുമാണ് നിർമ്മാണം വൈകുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. 2015 ഡിസംബർ 5 നാണ് വിഴിഞ്ഞ തുറമുഖപദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നത്. 4 വർഷമായിരുന്നു കരാർ കാലാവധി.
അതായത് ഈ വർഷം ഡിസംബർ 4ന് നിർമ്മാണം പൂർത്തിയാവണം. കരാർ കാലാവധിക്കും മുമ്പെ ആയിരം ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. ആയിരം ദിനം 2018 സെപ്റ്റംബറിൽ കടന്നുപോയി. കരാർ കാലാവിധ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്