ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ധാരണയിൽ? മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലെ തർക്കം തീർക്കാൻ ഹസ്സൻ മധ്യസ്ഥനായി; വിഴിഞ്ഞത്തിൽ ഇനി എയ്ക്കും ഐയ്ക്കും ഒരു നിലപാട്; സുധീരനെ വരുതിയിലാക്കാൻ തിരക്കിട്ട ശ്രമം; ഹൈക്കമാന്റ് നിലപാട് മാത്രമേ അംഗീകരിക്കൂ എന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ്
ബി രഘുരാജ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നൽകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ഇതിനിടെ പദ്ധതിക്ക് ഇടങ്കോലിടരുതെന്ന ആഭ്യർത്ഥനയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രഹസ്യ ചർച്ച നടത്തി. ഇന്നലെ രാത്രി കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ. രാത്രി എട്ട് മണിക്കു തുടങ്ങിയ സംഭാഷണം ഒന്നര മണിക്കൂറോളം നീണ്ടു. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ, പദ്ധതിക്ക് ശക്തമായ എതിർപ്പുമായി രംഗത്തുള്ള സാഹചര്യത്തിലാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അദാനിക്ക് വിഴിഞ്ഞം നൽകുന്നത് കോൺഗ്രസിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് സുധീരന്റെ നിലപാട്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഇത്. തുറമുഖത്തിൽ അദാനിയെത്തിയാൽ അത് ബിജെപിയുടെ നേട്ടമായി ചിത്രീകരിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് സുധീരന്റെ പക്ഷം.
വിഴിഞ്ഞം പ്രശ്നത്തിൽ കേരളത്തിൽ രണ്ടഭിപ്രായമുണ്ടെന്ന സൂചന കോൺഗ്രസ് ഹൈക്കമാന്റും നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ഭരണതുടർച്ചയിലേക്കാണ് സർക്കാർ നീങ്ങുന്നത്. വിഴിഞ്ഞം ഉയർത്തിയാണ് അരുവിക്കരയിൽ ശബരിനാഥന്റെ പ്രചരണം നടത്തിയത്. അതുകൊണ്ട് തന്നെ ഇനി പദ്ധതി നടന്നില്ലെങ്കിൽ ജനങ്ങളുടെ രോഷം വലുതാകും. വിഴിഞ്ഞത്തിൽ ജനങ്ങളെ പറഞ്ഞു പറ്റിച്ചെന്ന പ്രതീതിയുണ്ടാകും. ഈ സാഹചര്യത്തിൽ അദാനിക്ക് തുറമുഖം നൽകിയില്ലെങ്കിൽ വലിയ തിരിച്ചടി കോൺഗ്രസിനുണ്ടാകുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. ഈ സാഹചര്യത്തിൽ വിഴഞ്ഞത്തിൽ തന്റെ നിലപാടിനെ പിന്തുണയ്ക്കണമെന്നാണ് ചെന്നിത്തലയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ വ്യക്തമായ മറുപടി നൽകാതെ വികസന കാര്യങ്ങളിൽ എല്ലാ പിന്തുണയും മുഖ്യമന്ത്രിക്ക് നൽകുമെന്ന് ചെന്നിത്തല അറിയിച്ചു. മന്ത്രിസഭയിലെ കോൺഗ്രസുകാരിൽ രണ്ടാമനെന്ന നിലയിൽ കൂടുതൽ അംഗീകാരം വേണമെന്ന് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ അഭിപ്രായൈക്യമുണ്ടെങ്കിൽ വിഴിഞ്ഞം തുറമുഖം അദാനിക്ക് നൽകുന്നതിനെ എതിർക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയെ സുധീരൻ എതിർക്കുമെന്ന വ്യക്തമായ ധാരണയോടെയാണ് ഹൈക്കമാന്റിന്റെ ഈ അഭിപ്രായ പ്രകടനമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേയും ഒപ്പം നിർത്താനുള്ള നീക്കം. തിരുവനന്തപുരത്ത് കോൺഗ്രസിൽ ഐ വിഭാഗത്തിനാണ് ശക്തി. കെ മുരളീധരൻ, മന്ത്രി വി എസ് ശിവകുമാർ അടക്കമുള്ള ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കൾ തിരുവനന്തപുരത്ത് നിന്നുള്ള എംഎൽഎമാരാണ്. അവരെല്ലാം വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ ചെന്നിത്തലയ്ക്കും മറിച്ചൊരു നിലപാട് എടുക്കാനാവില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് ചെന്നിത്തലയുമായി മുഖ്യമന്ത്രി വിശദമായി സംസാരിച്ചത്. ഭരണതുടർച്ചയിലേയ്ക്ക് കാര്യങ്ങളെത്തണമെങ്കിൽ വിഴിഞ്ഞം അനിവാര്യമാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം. ഇതെല്ലാം തത്വത്തിൽ അംഗീകരിച്ചാണ് ചെന്നിത്തലയും ചർച്ചയ്ക്ക് ശേഷം മടങ്ങിയത്.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരനെ മാറ്റണമെന്ന ആഗ്രഹവും ഉമ്മൻ ചാണ്ടിക്കുണ്ട്. എന്നാൽ ഹൈക്കമാന്റിൽ സുധീരനുള്ള അംഗീകാരം ഉമ്മൻ ചാണ്ടിക്ക് അറിയാം. ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഒന്നിച്ചാൽ മാത്രമേ ഇത് നടക്കൂ. ഡെപ്യൂട്ടീ സ്പീക്കറിൽ തർക്കത്തിന് വരരുതെന്നും ഐ ഗ്രൂപ്പിനോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നു. ഇതും ചെന്നിത്തലയോട് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെ വെട്ടിലാക്കിയ ബാർ കോഴ വിവാദമുയർത്തിയ ബിജു രമേശിനെതിരെ എടുക്കുന്ന നടപടികളോട് ആഭ്യന്തര വകുപ്പ് പൂർണ്ണമായും പിന്തുണയ്ക്കണമെന്നാണ് മറ്റൊരു ആവശ്യം. റവന്യൂ മന്ത്രി അടൂർ പ്രകാശിനെ പറഞ്ഞ് നിലയ്ക്ക് നിർത്തണമെന്നാണ് ആവശ്യം. ഐ ഗ്രൂപ്പിലെ നേതാക്കളുമായി ചർച്ച ചെയ്ത് ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിൽ താനിടപെടില്ലെന്ന ഉറപ്പും ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി നൽകി. സുധീരനെ ഒതുക്കുകയെന്നത് തന്നെയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട്. അതുകൊണ്ട് കൂടിയാണ് കെപിസിസിയിൽ സുധീരനെതിരെ സ്ഥിരമായി നിലപാട് എടുക്കുന്ന ഹസ്സൻ മധ്യസ്ഥനായി എത്തിയതും.
വിഴിഞ്ഞം തുറമുഖക്കരാർ വൈകിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ദേശീയനേതൃത്വം ഇതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാനനേതൃത്വം ഏൽക്കണമെന്ന നിലപാടിലാണ് ഇപ്പോൾ. പദ്ധതിയിൽ ഇടപെടില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയതോടെ നടത്തിപ്പ് അദാനി പോർട്സിനെ എൽപ്പിച്ചു മുന്നോട്ടുപോകുന്നതിന് സംസ്ഥാനസർക്കാറിന് ഇനി രാഷ്ട്രീയതടസ്സങ്ങളില്ല. കഴിഞ്ഞദിവസങ്ങളിൽ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിലെ ചില നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതാണ് ആശയക്കുഴപ്പത്തിനു കാരണമായത്. രാഹുൽഗാന്ധി പാർട്ടിയിൽ പ്രധാന ശക്തികേന്ദ്രമായതോടെ നേതൃനിരയിൽ പഴയ പ്രതാപം നഷ്ടമായ, കോൺഗ്രസ് അധ്യക്ഷയുടെ വിശ്വസ്തനായറിയപ്പെടുന്ന ഒരു നേതാവാണ് വീണ്ടും ഈ പ്രശ്നം ഉയർത്തിയതെന്നാണു സൂചന. ഗുജാറത്തിൽ നിന്നുള്ള അഹമ്മദ് പട്ടേലിന്റെ നിർദ്ദേശത്തിനൊപ്പമാണ് സോണിയയയുടെ മനസ്സ്. ഇത് മനസ്സിലാക്കിയാണ് സുധീരൻ വിഴഞ്ഞത്തിന് എതിരായ നിലപാടിലെത്തിയത്.
ഇതിനുപുറമെ പി. ചിദംബരമുൾപ്പെടെയുള്ള നേതാക്കൾക്ക് പദ്ധതിയോടുള്ള താത്പര്യക്കുറവും വിഴിഞ്ഞം പദ്ധതി പാളിയാൽ തമിഴ്നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകാൻ കഴിയുമെന്ന ചിന്തയും ഇതിനുപിന്നിലുണ്ട്. കോർപ്പറേറ്റ് ശക്തികളുമായി മോദിയുടെ അവിശുദ്ധകൂട്ടുകെട്ട് ചൂണ്ടിക്കാട്ടി കോൺഗ്രസ് നടത്തുന്ന 'ബൂട്ട് സൂട്ട് സർക്കാർ' പ്രചാരണത്തെ അദാനിയുടെ കേരളത്തിലേക്കുള്ള വരവ് തളർത്തുമെന്ന് ദേശീയനേതൃത്വത്തിൽ ഒരുവിഭാഗം ആശങ്കപ്പെടുന്നു. ഇതിനൊപ്പമാണ് ബിജെപി.യോട് അനുഭാവമുള്ള വലിയ സാമ്പത്തികശക്തി കേരളത്തിലെത്തുന്നത് അവർക്ക് രാഷ്ട്രീയമായി ഗുണംചെയ്യുമെന്ന വാദം സുധീരൻ ഉയർത്തിയത്. എ കെ ആന്റണി വിഷയത്തിൽ നിശബ്ദത തുടർന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലായി. രാഹുൽ ഗാന്ധിയെ പദ്ധതിക്ക് അനുകൂലമാക്കാൻ ഇതിനിടെയിൽ മുഖ്യമന്ത്രിക്കായി. തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഇടപെടലായിരുന്നു ഇതിന് വഴിയൊരുക്കിയത്. എന്നാൽ സോണിയാ ഗാന്ധി ഇപ്പോഴും ഇടഞ്ഞു തന്നെയാണ്.
മോദിയും അദാനിയും തമ്മിലെ ബന്ധം എല്ലാവർക്കും അറിയാം. എന്നിട്ടും ഇത്ര വലിയ വികസന പദ്ധതി തന്നോട് അലോചിക്കാതെ അദാനിക്ക് നൽകിയതാണ് സോണിയയെ ചൊടുപ്പിച്ചത്. കഴിഞ്ഞ തവണ ഡൽഹിയിലെത്തിയപ്പോൾ മുഖ്യമന്ത്രിയെ കാണാൻ പോലും കൂട്ടാക്കിയില്ല. പദ്ധതി നഷ്ടപ്പെട്ടാൽ അത് കേരളത്തിലെ കോൺഗ്രസിന് തിരിച്ചടിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനുരജ്ഞനത്തിനായി മുഖ്യമന്ത്രി വീണ്ടും ഡൽഹിക്ക് പോകും. സോണിയയെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കാനാണ് നീക്കം. വ്യാഴാഴ്ച ചേരുന്ന കെപിസിസി. നിർവാഹകസമിതിയോഗവും ഇക്കാര്യം ചർച്ചചെയ്യും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശനിയാഴ്ച ഡൽഹിയിലെത്തി സോണിയാ ഗാന്ധിയെ കാണുമെന്ന് സൂചനയുണ്ട്. വിഴിഞ്ഞം പദ്ധതി അദാനിക്കു നൽകാൻ ജൂൺ പത്തിന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇനിയും ഉത്തരവിറങ്ങാത്തതും സമ്മതപത്രം നൽകാത്തതും ദേശീയ, സംസ്ഥാന നേതൃത്വങ്ങളിലെ ഈ ഭിന്നതകൊണ്ടാണെന്ന് എല്ലാ കോൺഗ്രസുകാരും രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്