ക്യാഷ് വൗച്ചറുകളിൽ 170 എണ്ണത്തിൽ പണം സ്വീകരിച്ച ആളുടെ പേരോ വിലാസമോ ഒപ്പോ ഇല്ല; നടന്നിരിക്കുന്നത് 27 ലക്ഷത്തോളം രൂപയുടെ പ്രത്യക്ഷ അഴിമതി; ചാർജ്ഷീറ്റ് റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളിയതും തെളിവുകൾ തിരിച്ചറിഞ്ഞ്; എന്നിട്ടും വിചാരണയ്ക്കിടെ സിപിഎം എംഎൽഎ വികെസി മമ്മദ് കോയ ഒന്നാം പ്രതിയായ ഇൻകാ അഴിമതിക്കേസ് പിൻവലിച്ച് സർക്കാർ; നീക്കം വ്യവസായിയായ രാഷ്ട്രീയക്കാരനെ രക്ഷിക്കാൻ; പിണറായിയുടെ അഴിമതി മുക്ത ഭരണം വാക്കുകളിൽ ഒതുങ്ങുമ്പോൾ
എം മനോജ് കുമാർ
കൊച്ചി: കോഴിക്കോട് ബേപ്പൂരിലെ ഇടത് എംഎൽഎ വി.കെ.സി.മമ്മദ് കോയ ഒന്നാം പ്രതിയായ അഴിമതിക്കേസ് ഇടത് സർക്കാർ പിൻവലിച്ചു. എറണാകുളം അഡിഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ, അഴിമതിക്കേസിൽ മമ്മദ് കോയ കുടുങ്ങും എന്ന അവസ്ഥയിലാണ് കേസ് സർക്കാർ പിൻവലിച്ചത്.
വ്യവസായ വകുപ്പിന്റെ മേൽനോട്ടത്തിൽ 2009-ൽ കൊച്ചിയിൽ നടന്ന നടന്ന ഇൻക എക്സിബിഷനിൽ മമ്മദ് കോയ അടക്കമുള്ള പ്രതികൾ 27 ലക്ഷത്തോളം രൂപയുടെ അഴിമതി നടത്തി എന്ന് കൊച്ചി സെൻട്രൽ പൊലീസ് കണ്ടെത്തിയ കേസാണ് ഇടത് സർക്കാർ പിൻവലിച്ചത്. അഴിമതിവിമുക്ത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിൽ ഏറിയ ഇടത് സർക്കാർ അഴിമതിക്ക് കുടപിടിക്കുന്നു എന്നതിന്റെ നേരിട്ടുള്ള ദൃഷ്ടാന്തം കൂടിയാകുകയാണ് ഈ നടപടി. വി.കെ.സി.മമ്മദ് കോയ ഒന്നാം പ്രതിയും കെ.എൻ.സുഭഗൻ, പി.ഡി.ജോർജ്, ദാമോദർ എന്നിവർ രണ്ടു മുതൽ നാല് വരെ പ്രതികളുമായ അഴിമതിക്കേസാണ് സർക്കാരിന്റെ നേരിട്ടുള്ള പിൻവലിക്കൽ കാരണം ഇല്ലാതായത്. ഇതിൽ ഒരു പ്രതിയായ പി.ഡി.ജോർജ് ഇപ്പോൾ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷനുമാണ്.
കേസിന്റെ വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണ് കഴിഞ്ഞ 14നു ഈ കേസ് സർക്കാർ പിൻവലിച്ചതായി പ്രതിഭാഗം കോടതിക്ക് കത്ത് നൽകിയത്. സർക്കാർ ഈ കേസ് പിൻവലിച്ചതായി വ്യക്തമാക്കുന്ന കത്തിന്റെ അടിസ്ഥാനത്തിൽ സിജെഎം കോടതി വിചാരണ നിർത്തിവെച്ചു. പ്രതികളും വക്കീലും ഹാജരാകാത്തത് കാരണം പ്രതികളുടെ ജാമ്യം കോടതി റദ്ദ് ചെയ്യുകയും ചെയ്തു. സർക്കാർ നൽകിയ അഴിമതിക്കേസ് സർക്കാർ തന്നെ റദ്ദ് ചെയ്തത് കാരണം വിചാരണ നടപടികൾ നിലച്ചിരിക്കുകയാണ്. അന്ന് വ്യവസായ വകുപ്പ് ഡയരക്ടർ ആയിരുന്ന ടി.ഒ.സൂരജ് നേരിട്ട് നടത്തിയ അന്വേഷണത്തിലും ഈ അഴിമതി തെളിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് വി.കെ.സി.മമ്മദ് കോയയ്ക്കും മറ്റുള്ളവർക്കുമെതിരെ കേസ് വന്നത്. വ്യവസായ വകുപ്പ് ഡയരക്ടർ ആയിരുന്ന ടി.ഒ.സൂരജ് ആയിരുന്നു ചെയർമാൻ. വി.കെ.സി.മമ്മദ് കോയ വർക്കിങ് ചെയർമാനും. ഈ എക്സിബിഷനിലാണ് അഴിമതി നടന്നത്. സൂരജ് ചെയർമാൻ ആയിരുന്നെങ്കിലും വി.കെസി അടക്കമുള്ള ഒന്ന് മുതൽ നാല് വരെ പ്രതികളാണ് മേളയുടെ സംഘാടനം നടത്തിയിരുന്നത്.
ഇൻകാ അഴിമതിക്കേസിൽ വ്യക്തമായ ചാർജ്ഷീറ്റ് സിജെഎം കോടതി മമ്മദ്കോയ അടക്കമുള്ള പ്രതികൾക്ക് നൽകിയിരുന്നു. ഈ കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ മമ്മദ്കോയയും കൂട്ടരും കഴിഞ്ഞ വർഷം നൽകിയ ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. അതിനു ശേഷം സിജെഎം കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെയാണ് അഴിമതിക്കേസ് സർക്കാർ തന്നെ നേരിട്ട് ഇടപെട്ടു പിൻവലിക്കുന്നത്. സർക്കാർ എടുത്ത അഴിമതിക്കേസ് സർക്കാരിനു തന്നെ പിൻവലിക്കാം എന്ന ന്യായം വച്ചാണ് കേസ് സിജെഎം കോടതിയിൽ നിന്ന് പിൻവലിച്ചത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ കേസിൽ വാദം തുടരേണ്ടതുണ്ട് എന്ന് ഹൈക്കോടതി കണ്ടെത്തിയ അഴിമതിക്കേസിനാണ് സർക്കാർ നേരിട്ട് അള്ളുവെച്ചിരിക്കുന്നത്.
വ്യക്തമായ ബില്ലും വൗച്ചറുകളും നൽകാതെ 26 ലക്ഷത്തോളം രൂപയാണ് 2009-ൽ മമ്മദ് കോയയും കൂട്ടരും എക്സിബിഷൻ സംഘാടനവുമായി ബന്ധപ്പെട്ട് ചിലവഴിച്ചത്. പണം സ്വീകരിച്ച ആളുകളുടെ പേര് വിവരങ്ങൾ വൗച്ചറുകളിലില്ല, പ്ലാനോ, എസ്റ്റിമേറ്റോ ഇല്ലാതെ സ്റ്റാളുകൾ തയ്യാറാക്കി, വിവരങ്ങൾ മിനിട്സ് ബുക്കിൽ രേഖപ്പെടുത്തിയില്ല. ഇൻകാ സംഘാടനസമിതിയുടെ തീരുമാനത്തിനു വിരുദ്ധമായി സ്റ്റാളുകൾക്ക് 90 ശതമാനം വരെ ഡിസ്കൗണ്ട് നൽകി ഇൻകയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടവും വി.കെ.സി.മമ്മദ്കോയ അടക്കമുള്ളവർ വരുത്തിവെച്ചതായി ചാർജ് ഷീറ്റിൽ ചൂണ്ടിക്കാട്ടുന്നു. ക്രമ നമ്പർ ഇട്ടിട്ടുള്ള ക്യാഷ് പെയ്മെന്റ്വൗച്ചറുകളിൽ 170 എണ്ണത്തിൽ പണം സ്വീകരിച്ച ആളുടെ പേര് വിവരമില്ല. വിലാസമോ, ഒപ്പോ ഇല്ല. ഇൻകയുടെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്താണ് ഒരു കോടി രൂപയോളം മുടക്കി കൊച്ചി മറൈൻ ഡ്രൈവിൽ ഇൻകാ എക്സിബിഷൻ നടത്തിയത്. ചെറുകിട വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ വേണ്ടിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായത്തോടെ മേള സംഘടിപ്പിച്ചത്. ചെറുകിട വ്യവസായികളും അവർക്ക് ലഭ്യമാക്കാൻ കഴിയുന്ന നൂതൻ മെഷീനുകളും അവയുടെ അവതരണവും പുതിയ ബിസിനസ് സാധ്യതകളുമാണ് ഇൻകാ എക്സിബിഷൻ വഴി നടക്കാറുള്ളത്. 2007-ലും 2009ലും നടന്ന ഇൻകാ എക്സിബിഷൻ മമ്മദ്കോയയും കൂട്ടരും നടത്തിയ അഴിമതിയെ തുടർന്ന് 2009-ൽ തന്നെ നിലച്ചു. ചെറുകിട വ്യവസായങ്ങളുടെ കാർണിവലായ ഇൻകാ എക്സിബിഷൻ 2009നു ശേഷം നടത്തിയതുമില്ല. ഇടത് എംഎൽഎയായ വി.കെ.സി.മമ്മദ് കോയ തന്നെ തലപ്പത്തിരുന്നു നടത്തിയ അഴിമതിയെ തുടർന്ന് ഇൻകാ എക്സിബിഷനും ചരമക്കുറിപ്പ് എഴുതപ്പെട്ടു.
ഇടത് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിക്കെതിരെയുള്ള നടപടികൾക്ക് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് ചിറക് മുളച്ചത്. പക്ഷെ ഹൈക്കോടതി അടക്കമുള്ള കോടതികളിൽ നിയമപോരാട്ടം നടത്തി കേസ് മമ്മദ് കോയയും കൂട്ടരും നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇപ്പോൾ ഇടത് സർക്കാർ ഭരണത്തിൽ നഗ്നമായ അഴിമതിക്കേസ് സർക്കാർ നേരിട്ട് എഴുതി തള്ളുകയും ചെയ്തു.
ഇൻകാ അഴിമതിക്കെതിരെ കോടതിയെ സമീപിച്ചവരിൽ ഒരാളായ വി.പി.സുബൈറിന്റെ പ്രതികരണം:
കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് 2007-ലും 2009-ലും ഇൻകയുടെ എക്സിബിഷൻ നടന്നിരുന്നു. 2009ലാണ് വി.കെ.സി.മമ്മദ്കോയയും കൂട്ടരും അഴിമതി നടത്തിയത്. പത്ത് ലക്ഷം രൂപ സർക്കാർ ഗ്രാന്റ് നൽകിയിരുന്നു. 14 ലക്ഷം രൂപ പൊതുമേഖലാ സ്ഥാപനങ്ങളും നൽകി. ഒരു കോടിയോളം രൂപയുടെ മേളയായിരുന്നു. 200 ഓളം സ്റ്റാളുകളും മേളയ്ക്ക് ഉണ്ടായിരുന്നു. വൻ അഴിമതിയാണ് മേളയിൽ നടന്നത്. ചെറുകിട വ്യവസായ അസോസിയേഷനായിരുന്നു മേളയുടെ നിയന്ത്രണം.
വി.കെ.സി.മമ്മദ് കോയ അന്ന് ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് ആണ്. ഞാൻ മലപ്പുറം ജില്ലാ പ്രസിഡനറും. മേളയുമായി ബന്ധപ്പെട്ടു ഇന്റെണൽ കമ്മറ്റി റിപ്പോർട്ട് അപാകതകൾ നിറഞ്ഞതായിരുന്നു. ഞാൻ കമ്മറ്റി അംഗമാണെങ്കിലും ഞങ്ങളെ വിവരം അറിയിച്ചില്ല. ഞാൻ ഇന്റെണൽ കമ്മറ്റിയുടെ കോപ്പി വാങ്ങി. അതിനുശേഷം വികെഎസിയോട് ഇത് കമ്മറ്റിയിൽ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു. പക്ഷെ വികെസി ഒന്നും അറിഞ്ഞമട്ട് കാണിച്ചില്ല. കോർ കമ്മറ്റി റിപ്പോർട്ടിൽ ഞാൻ പ്രശ്നം അവതരിപ്പിച്ചു. റിപ്പോർട്ട് വികെസി വാങ്ങിവെച്ചു. പക്ഷെ പകരം നടപടി വന്നില്ല. പിന്നീട് എന്നോടു പറഞ്ഞു. ഒന്നും ചെയ്യാൻ കഴിയില്ല. സുബൈർ വേണമെങ്കിൽ മറുകണ്ടം ചാടിക്കോ എന്ന് പറഞ്ഞു. ഞാൻ വിവരാവകാശപ്രകാരം രേഖകൾ ചോദിച്ചു. പക്ഷെ ബില്ലും വൗച്ചറും കളഞ്ഞു പോയി എന്ന മറുപടിയാണ് വന്നത്. 500 പേജിനും മുകളിലുള്ള ബില്ലും വൗച്ചറുമാണ് കളഞ്ഞു പോയി എന്ന് പറയുന്നത്. ഇതോടെ വ്യവസായ വകുപ്പ് ഡയറക്ടർ ടി.ഒ.സൂരജിന് പരാതി നൽകി. ഇതിൽ അന്വേഷണം വന്നു. പക്ഷെ നടപടി വന്നില്ല.
ഇതോടെ മിൽനി ഫെർണാണ്ടസ് എന്ന ഇതിൽ തന്നെയുള്ള അംഗം എറണാകുളം സിജെഎംകോടതിയിൽ പരാതി നൽകി. ഇതോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് ചാർജ് ചെയ്തത്. 27 ലക്ഷം രൂപയുടെ പ്രത്യക്ഷ അഴിമതി എന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇത് പ്രകാരം വികെസി ഒന്നാം പ്രതിയായാണ് ചാർജ് ഷീറ്റ് ആണ്, സിജെഎം കോടതി നൽകിയത്. ഞാനും സൂരജും അടക്കമുള്ളവർ എല്ലാം ഈ കേസിൽ സാക്ഷികളാണ്. കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ ഈ കേസ് റദ്ദ് ചെയ്യാൻ വികെസി മമ്മദ് കോയ അടക്കമുള്ള പ്രതികൾ ഹർജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി അത് തള്ളി. ഇപ്പോൾ അഡിഷണൽ സിജെഎം കോടതിയിൽ വാദം നടന്നു കൊണ്ടിരിക്കെയാണ് പതിനാലാം തീയതി കേസ് പിൻവലിക്കുന്നതായി സർക്കാർ കത്ത് കോടതിയിൽ ഹാജരാക്കപ്പെട്ടത്. ഇടത് എംഎൽഎയെ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ ഇടത് സർക്കാർ സഹായഹസ്തം നീട്ടിയിരിക്കുകയാണ്.
അത്തരമൊരു സഹായഹസ്തമാണ് ഇടത് സർക്കാരിൽ നിന്നും നീണ്ടു വന്നിരിക്കുന്നത്. പതിനാലിന് ഈ കേസിൽ പ്രതിഭാഗം വക്കീലും പ്രതികളും ഹാജരായില്ല. പക്ഷെ ഒരു കത്ത് കോടതിയിൽ വന്നു. സർക്കാർ കേസ് പിൻവലിച്ചിരിക്കുന്നു എന്നാണ് കത്തിലുള്ളത്. ജഡ്ജി എപിപിയോട് ചോദിച്ചു, നിങ്ങൾക്ക് ഈ കാര്യത്തെക്കുറിച്ച് അറിയാമോ എന്ന്. ഇല്ലാ എന്നായിരുന്നു എപിപിയുടെ മറുപടി. ഇതോടെ കോടതി പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു. ഇനി തുടർ നടപടികൾ നടക്കാനിരിക്കുകയാണ്-സുബൈർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്