ഷാനവാസിന് പകരം ശിവകുമാർ വർക്കിങ് പ്രസിഡന്റാകും; വയനാട്ടിൽ മത്സരിക്കുന്നത് ഷാനി മോൾ ഉസ്മാൻ; വടകരയിൽ മുല്ലപ്പള്ളി തന്നെ മത്സരിക്കും; കെവി തോമസിനെ മാറ്റി ഹൈബി ഈഡനു സീറ്റുകൊടുക്കാൻ ആലോചന സജീവം; അടൂർ പ്രകാശ് ആറ്റിങ്ങലിൽ മത്സരിക്കുമ്പോൾ ചാലക്കുടി ഉറപ്പിച്ച് പിസി ചാക്കോയും; തൃശൂരിൽ പത്മജയും ടിഎൻ പ്രതാപനും പോരാട്ടത്തിൽ; പാലക്കാട് ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാൻ ആലോചന സജീവം; കോൺഗ്രസിന്റെ സിറ്റിങ് എംപിമാരെല്ലാം മത്സരിക്കുമ്പോൾ പുതു തലമുറയ്ക്ക് വീണ്ടും നിരാശക്കാലം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കെപിസിസിയുടെ വർക്കിങ് പ്രസിഡന്റായി വി എസ് ശിവകുമാർ എത്തുമെന്ന് ഉറപ്പായി. എംഐ ഷാനവാസ് അന്തരിച്ചതോടെയാണ് വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിവ് വന്നത്. ഈ പദവിയിലേക്ക് ശിവകുമാറിനെ നിയമിക്കാനാണ് ഐ ഗ്രൂപ്പിനും താൽപ്പര്യം. സമുദായ സമവാക്യങ്ങൾ കോൺഗ്രസിന് അനുകൂലമാക്കാനുള്ള നീക്കം കൂടിയാണ് ഇത്. മൂന്ന് വർക്കിങ് പ്രസിഡന്റുമാരാണ് കോൺഗ്രസിനുള്ളത്. ഇതിൽ കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും ഉണ്ട്. ഇതിന് പുറമേ നായർ പ്രാതിനിധ്യം ഉറപ്പിക്കാനാണ് ശിവകുമാറിനെ നേതൃത്വത്തിൽ പ്രധാനിയാക്കുന്നത്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മനസ്സ് കോൺഗ്രസിന് അനുകൂലമാക്കാനാണ് ശിവകുമാറിനെ വർക്കിങ് പ്രസിഡന്റാക്കുന്നത്. അതിനിടെ ഷാനവാസ് മത്സരിച്ചിരുന്ന വയനാട്ടിൽ ഷാനിമോൾ ഉസ്മാനെ ലോക്സഭയിലേക്ക് സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസിലെ തീരുമാനം.
ഷാനിമോൾ ഉസ്മാനെ വർക്കിങ് പ്രസിഡന്റാക്കാണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ രമേശ് ചെന്നിത്തല അടക്കമുള്ളവർ എൻ എസ് എസിന് അനുകൂലമായി തീരുമാനം എടുക്കണമെന്ന അഭിപ്രായക്കാരാണ് അതുകൊണ്ടാണ് ശിവകുമാറിന് വർക്കിങ് പ്രസിഡന്റാകാൻ അവസരമൊരുങ്ങുന്നത്. വിജയ സാധ്യതയാകും ലോക്സഭാ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഫലിക്കുക. 8 സിറ്റിങ് സീറ്റുകളാണ് കോൺഗ്രസിന് നിലവിലുള്ളത്. ഇതിൽ വയനാട് ഷാനവാസിന്റെ മരണത്തോടെ എംപിയില്ലാ സ്ഥലമായി. ഇവിടെ ഷാനിമോൾ എത്തും. ബാക്കി 7 പേർക്കും വീണ്ടും മത്സരിക്കാനുള്ള അവസരമൊരുക്കാനാണ് തീരുമാനം. എന്നാൽ എറണാകുളത്തെ കെവി തോമസിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് താൽരപ്പര്യം. ഈ സാഹചര്യത്തിൽ എറണാകുളം എംഎൽഎ ഹൈബി ഈഡനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനും സാധ്യതയുണ്ട്. കെ വി തോമസിന് പകരം ഹൈബി എത്തിയാലും കോൺഗ്രസിന് വിജയ സാധ്യത കുറയുന്നില്ല.
തിരുവനന്തപുരത്ത് ശശി തരൂരും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും ആലപ്പുഴയിൽ കെ സി വേണുഗോപാലും പത്തനംതിട്ടയിലെ ആന്റോ ആന്റണിയും കോഴിക്കോട് രാഘവനും വീണ്ടും മത്സരിക്കും. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനാണ് എംപി. കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളിക്ക് മത്സരിക്കാൻ താൽപ്പര്യക്കുറവുണ്ട്. എന്നാൽ വടകരയിലെ സിപിഎം കോട്ടയിൽ വിള്ളലുണ്ടാക്കി വീണ്ടും ജയിക്കാൻ മുല്ലപ്പള്ളിക്കേ കഴിയൂവെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷനായാലും വടകരയിൽ വീണ്ടും മുല്ലപ്പള്ളി അങ്കത്തിനെത്തും. കോൺഗ്രസിലെ സിറ്റിങ് എംപിമാർക്കെല്ലാം വീണ്ടും വിജയിക്കാനാകുമെന്നാണ് അവരുടെ വിലയിരുത്തൽ. യുഡിഎഫിൽ മുസ്ലിം ലീഗിന് രണ്ട് എംപിമാരുണ്ട്. ഇടി മുഹമ്മദ് ബഷീറും പികെ കുഞ്ഞാലിക്കുട്ടിയും. കുഞ്ഞാലികുട്ടി വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കും. ഇടിക്ക് പകരം ആരെങ്കിലും എത്താൻ സാധ്യതയുണ്ട്. കൊല്ലത്ത് ആർ എസ് പിയുടെ പ്രേമചന്ദ്രനും സ്ഥാനാർത്ഥിയാകും. കോട്ടയത്ത് കേരളാ കോൺഗ്രസിൽ ജോസ് കെ മാണിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു.
ഇത്തവണ 20ൽ 18ഉം ജയിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിനായി തോറ്റ മണ്ഡലങ്ങളിലേക്കും മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ അടുർ പ്രകാശിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കും. ഈഴവ വോട്ടർമാരെ സ്വാധീനിച്ച് ജയമുറപ്പിക്കാനാണ് കോന്നി എംഎൽഎ കൂടിയായ മുൻ മന്ത്രി അടൂർ പ്രകാശിനെ മത്സരിപ്പിക്കുന്നത്. മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും കുടുംബ പശ്ചാത്തലവും വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ. ബിജു രമേശിന്റെ ബന്ധുവെന്നതും അടൂർ പ്രകാശിന് കുടുംബ വോട്ടുകൾ എത്തിക്കുമെന്നാണ് വിലയിരുത്തൽ. വെള്ളാപ്പള്ളി നടേശനുമായും അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ട്. എസ് എൻ ഡി പി വോട്ടുകൾ അനുകൂലമാക്കി മണ്ഡലം തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് നീക്കം. ആറ്റിങ്ങലിൽ സിറ്റിങ് എംപിയായ എ സമ്പത്ത് വീണ്ടും മത്സരിക്കില്ലെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. ബിജെപി സ്ഥാനാർത്ഥിയായി ടിപി സെൻകുമാറിനേയും പരിഗണിക്കുന്നു. ഈ സാഹചര്യത്തിലാണ് അടൂർ പ്രകാശിനെ അറ്റിങ്ങലിൽ എത്തിക്കുന്നത്.
തൃശൂരും ചാലക്കുടിയും പാലക്കാടും കണ്ണൂരും കാസർഗോഡും ഇടുക്കിയും പിടിച്ചെടുക്കാനും കരുതലോടെ നീങ്ങും. തൃശൂരിൽ പത്മജാ വേണുഗോപാലും ടിഎൻ പ്രതാപനുമാണ് പരിഗണനയിൽ. ചാലക്കുടിയിൽ പിസി ചാക്കോ സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്. പാലക്കാട് ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാൻ നീക്കം സജീവമാണ്. പാലക്കാട് വികെ ശ്രീകണ്ഠനേയും പരിഗണിക്കും. കണ്ണൂരിൽ കെ സുധാകരനും സതീശൻ പാച്ചേനിയും സാധ്യതാ പട്ടികയിലുണ്ട്. കാസർഗോഡ് ടി സിദ്ദിഖിനെ വീണ്ടും പരീക്ഷിച്ചേക്കും. ഇങ്ങനെ നിലവിൽ സ്ഥാനമാനങ്ങളുള്ളവരെ മത്സരിപ്പിക്കുന്നതിനുള്ള ചർച്ചകളാണ് സജീവം. വയനാട് സീറ്റിന് ഷാനവാസിന്റെ മകൾ അവകാശ വാദം ഉന്നയിച്ചാലും അനുവദിക്കില്ലെന്നും ഉറപ്പായിട്ടുണ്ട്. ഈ നീക്കങ്ങളെല്ലാം വെട്ടിലാക്കുന്നത് കോൺഗ്രസിലെ യുവ നേതാക്കളുടെ മോഹങ്ങളാണ്. മാത്യു കുഴൽ നാടനും എം ലിജുവിനും ഒന്നും ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കാൻ സാധ്യത കുറവാണ്. ഇടുക്കിയിൽ കുഴൽനാടനെ പരിഗണിക്കുന്നുണ്ടെങ്കിലും ഗ്രൂപ്പ് മാനേജർമാരുടെ നിലപാടാകും നിർണ്ണായകം. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസിന് മുൻഗണനയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
നേട്ടം ശിവകുമാറിന് തന്നെ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചർച്ചയ്ക്കിടയിലും നേട്ടം ശിവകുമാറിനാണെന്നതാണ് ശ്രദ്ധേയും. കെപിസിസി വർക്കിങ് പ്രസിഡന്റായി ഉയർത്തുന്നതോടെ ശിവകുമാർ ഐ ഗ്രൂപ്പിൽ ഫലത്തിൽ രണ്ടമാനാകും. എൻ എസ് എസ് നേതൃത്വവുമായി അടുപ്പം സൂക്ഷിക്കുന്നതാണ് ശിവകുമാറിന് ഗുണകരമായി മാറുന്നത്. ശബരിമല വിഷയത്തിൽ നിയമസഭയ്ക്കുള്ളിൽ സത്യഗ്രഹം ഇരുന്ന നേതാവാണ് ശിവകുമാർ. ഇത്തരമൊരു തീരുമാനം എടുത്തത് പോലും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ അഭിപ്രായം മാനിച്ചായിരുന്നു. സുകുമാരൻ നായരുടെ ഇടപെടലാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ശിവകുമാറിനെ എത്തിച്ചതും. നിരവധി വിവാദങ്ങളുണ്ടാകുമ്പോഴും എൻ എസ് എസിന് കോൺഗ്രസിൽ താൽപ്പര്യമുള്ള ചുരുക്കം നേതാക്കളിൽ ഒരാളാണ് ശിവകുമാർ.
വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് ശിവകുമാർ രാഷ്ട്രീയ രംഗത്തേക്കെത്തിയത്. 1978-ൽ കെ.എസ്.യു. സംസ്ഥാന നിർവാഹക സമിതി അംഗമായി. 11 വർഷം യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ 1999-ൽ ലോക്സഭയിലേക്ക് ആദ്യ മൽസരം. സിപിഐ. നേതാവ് കണിയാപുരം രാമചന്ദ്രൻ, ബിജെപി. നേതാവ് ഒ. രാജഗോപാൽ എന്നിവരെ പരാജയപ്പെടുത്തി തിളക്കമാർന്ന വിജയം നേടിയെങ്കിലും പിന്നീടു സിപിഐ. നേതാവ് പന്ന്യൻ രവീന്ദ്രനോടു പരാജയപ്പെട്ടു. കെ.കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നെങ്കിലും കരുണാകരൻ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ചപ്പോഴും ശിവകുമാർ കോൺഗ്രസിൽ തന്നെ തുടർന്നു. പിന്നീട് നടന്ന പുനഃസംഘടനയിൽ കോൺഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തെത്തി. 2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വി എസ്. ശിവകുമാർ മന്ത്രിയായി. ഇതിന് കാരണവും എൻ എസ് എസ് ഇടപെടലായിരുന്നു.
ഷാനി മോൾ ഉസ്മാനും ആശ്വാസത്തിന് വകയുണ്ട്. ജയസാധ്യതയുള്ള വയനാട് ഷാനിമോൾ ഉസ്മാൻ നേടിയെടുക്കുന്നത് ഉശിരൻ പോരാട്ടത്തിലൂടെയാണ്. കെവി തോമസ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താനുള്ള കരുനീക്കം നടത്തുന്നതും വമ്പൻ മോഹവുമായാണ്. കെപിസിസി അധ്യക്ഷനോ മുഖ്യമന്ത്രിയോ ഭാവിയിൽ ആവുകയാണ് ലക്ഷ്യം. മുല്ലപ്പള്ളി വടകരയിൽ നിന്ന് ജയിക്കുന്നതിനൊപ്പം കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുല്ലപ്പള്ളി മന്ത്രിയാകും. ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിവു വരും. ഇത് നേടുകയാണ് കെവി തോമസിന്റെ ലക്ഷ്യം. എറണാകുളം സീറ്റിൽ ലോക്സഭയിലേക്ക് ഹൈബി മത്സരിച്ച് ജയിച്ചാൽ നിയമസഭാ സീറ്റ് ഒഴിവ് വരും. ഇതിൽ കെവി തോമസിന് മത്സരിക്കുകുയം ചെയ്യാം.
ഇതിലൂടെ നിയമസഭയിലെത്തി കോൺഗ്രസിലെ സംസ്ഥാന നേതൃത്വത്തിലെ പ്രധാനിയാകാനാണ് നീക്കം. ഗ്രൂപ്പുകൾക്ക് അതീതനെന്ന പ്രതിച്ഛായയുമായി ഹൈക്കമാണ്ടിന്റെ പിന്തുണയോടെ മുഖ്യമന്ത്രി കസേരയിലേക്കും നോട്ടം എറിയുകാണ് കെ വി തോമസ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്