വഖഫ് ഭൂമി അനധികൃതമായി കയ്യേറിയ വളവന്നൂർ ബാഫഖി യതീംഖാനക്കെതിരെ വഖഫ് ട്രിബ്യൂണലിന്റെ വിധി; വ്യാജരേഖ ചമച്ച് 60 സെന്റ് സ്ഥലം കൈവശപ്പെടുത്തിയ യത്തീംഖാനയുടെ നടപടി തെറ്റെന്ന് ട്രിബ്യൂണൽ; കോടികളുടെ വഖഫ് സ്വത്ത് കൈയടക്കിയത് ലീഗ് നേതാക്കളുടെയും ഇ കെ സമസ്തയുടെയും ഉന്നത സ്വാധീനത്താലെന്ന് ആക്ഷേപം
എം പി റാഫി
കോഴിക്കോട്: വഖഫ് ഭൂമി അനധികൃതമായി കയ്യേറിയ വളവന്നൂർ ബാഫഖി യതീംഖാനക്കെതിരെ വഖഫ് ട്രിബ്യൂണലിന്റെ വിധി. വഖഫ് ബോർഡിലെ സ്വധീനം ഉപയോഗിച്ചും രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയും വ്യാജ രേഖകൾ ചമച്ച് ഖബർസ്ഥാൻ അടങ്ങുന്ന അറുപത് സെന്റ് ഭൂമി ബാഫഖി യതീംഖാന തട്ടിയെടുത്തതിനെതിരെ കാനാഞ്ചേരി മാമ്പ്ര ഇമ്പിച്ചിക്കോയ എന്ന കോയാസ് തങ്ങൾ സമർപ്പിച്ച പരാതിയിലാണ് വഖഫ് ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചത്. ഒന്നര പതിറ്റാണ്ടോളമായുള്ള ഇമ്പിച്ചി കോയ തങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിലായിരുന്നു കോഴിക്കോട് വഖഫ് ട്രിബ്യൂണൽ അനുകൂല വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഡിസംബർ ഒമ്പതിനായിരുന്നു കേസിലെ അന്തിമ വിധി.
മുമ്പ് വിചാരണയും മറ്റു പരിശോധനകളും പൂർത്തിയാക്കിയിരുന്നു. തുടർന്ന് കേസിൽ ഹരജിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. വിധിയുടെ പൂർണ വിശദാംശം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കോടികളുടെ വഖഫ് സ്വത്തുക്കൾ സ്വകാര്യ സ്ഥാപനങ്ങളും മതസംഘടനകളും കൈവശം വെയ്ക്കുന്നുവെന്ന ആരോപണം നേരത്തെ വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇത്തരത്തിൽ തട്ടിയെടുത്ത ഏക്കറുകണക്കിന് വഖഫ് ഭൂമികൾ തിരിച്ചു പിടിക്കാതിരിക്കുന്നതിന് മുൻ വഖഫ് സിഇഒ ലക്ഷങ്ങൾ കമ്മീഷൻ കൈപറ്റിയതായും നേരത്തെ കേരള വഖഫ് സംരക്ഷണ വേദി കേന്ദ്ര വിജിലൻസിന് പരാതി നൽകിയിരുന്നു.
നിയമ പോരാട്ടത്തിനൊടുവിൽ ഇമ്പിച്ചിക്കോയ തങ്ങൾക്ക് അനുകൂലമായുണ്ടായ വിധി വ്യക്തമാക്കുന്നതും ഇത്തരത്തിൽ അനേകം വഖഫ് സ്വത്തുക്കൾ ഇന്നും സ്വകാര്യ, മത സ്ഥാപനങ്ങളും വ്യക്തികളും കൈവശപ്പെടുത്തി വച്ചിരിക്കുന്നുവെന്നാണ്. വഖഫ് ബോർഡിലെ സ്വാധീനവും രാഷ്ടീയ പിടിപാടും ഉപയോഗപ്പെടുത്തിയാണ് ഇത്തരം തിരിമറികൾ നടക്കുന്നതെല്ലാം. മാറി വരുന്ന കേരള ഭരണത്തിൽ അതാത് കാലത്ത് വഖഫ് ബോർഡ് ചുമതലയുള്ള മന്ത്രിയുണ്ടാകുമെങ്കിലും മുസ്ലിംലീഗിനും ഇ.കെ സുന്നികൾക്കും വ്യക്തമായ ആധിപത്യം വഖഫ് ബോർഡിൽ ഉണ്ടാകുമായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് മുസ്ലിംലീഗ് മന്ത്രിക്കായിരിക്കും വഖഫ് ബോർഡിന്റെ ചുമതല. ചെയർമാൻ പദവിയും മറ്റു അംഗങ്ങളും പാണക്കാട്ട് നിന്നോ ഇകെ സമസ്തയിൽ നിന്നോ ഉള്ളവർക്കാണ് കാലങ്ങളായി നൽകിയിരുന്നത്. ഇതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് മറ്റു മത സംഘടനകൾക്കുള്ള അമർഷം പലപ്പോഴും പരസ്യമാക്കാറുമുണ്ട്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ വിഭാഗം) ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാർ വൈസ് പ്രസിഡന്റുമായുള്ള മത ബൗദ്ധിക വിദ്യാഭ്യാസ സ്ഥാപനമാണ് മലപ്പുറം ജില്ലയിലെ കടുങ്ങാത്തുകുണ്ടിനടുത്ത വളവന്നൂർ ബാഫഖി യതീംഖാന. കേസുമായി ബന്ധപ്പെട്ട ഭൂമി സ്ഥിതി ചെയ്യുന്നതും ഈ സ്ഥാപനത്തോടു ചേർന്നാണ്. പരാതിക്കാരൻ മാമ്പ്ര ഇമ്പിച്ചികോയ തങ്ങളുടെ പൂർവികർ വഖഫ് ചെയ്ത ഭൂമിയായിരുന്നു ഇത്. എന്നാൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുമില്ല. ഇതിനാൽ ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തിന്മേലുള്ള ആദ്യത്തെ കേസ് കൂടിയായിരുന്നു ഇത്.
ബാഫഖി യതീംഖാനയുടേതാണ് ഭൂമിയെന്ന് കാണിക്കുന്നതിനായി പല രേഖകൾ വിചാരണാ കാലയളവിൽ മാറ്റി മാറ്റി ഹാജരാക്കുകയുണ്ടായി. എന്നാൽ വഖഫ് സ്വത്ത് നിലനിർത്തുന്നതിനായി രേഖകളുടെ വൻ തിരിമാറിയായിരുന്നു ഇതിന്റെ പിന്നിൽ നടന്നിട്ടുള്ളതെന്നും പരാതിക്കാരൻ വ്യക്തമാക്കി. രേഖകളുടെ തിരുത്തും തിരിമറിയും വിചാരണക്കിടയിൽ ട്രിബ്യൂണൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും വഖഫ് ബോർഡിന്റെ രാഷ്ട്രീയ സ്വാധീനം കാരണം വിഷയം ഒതുങ്ങുകയായിരുന്നുന്നുവെന്ന് ഇമ്പിച്ചിക്കോയ തങ്ങൾ പറയുന്നു. രേഖകളിലെ തിരുമറി സംബന്ധിച്ച് വിജിലൻസിനും ഇമ്പിച്ചികോയ തങ്ങൾ പരാതി നൽകിയിട്ടുണ്ട്.
സയ്യിദ് മുഹമ്മദ് മൗലാനാ കാട്ടില തങ്ങൾ എന്ന സൂഫി വര്യന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന ജാറം ഉൾപ്പടെ അഞ്ഞൂറോളം ഖബറുകൾ സ്ഥിതി ചെയ്യുന്നതായിരുന്നു തർക്ക ഭൂമി. സയ്യിദ് മുഹമ്മദ് മൗലാനാ തങ്ങൾ 1834 ൽ ആണ് അന്തരിച്ചത്. പരാതിക്കാരനായ ഇമ്പിച്ചിക്കോയ തങ്ങളുടെ അഞ്ച് തലമുറയിൽപ്പെട്ടവരുടെ ഖബറുകളും ഈ ഭൂമിയിൽ സ്ഥിതി ചെയ്യുന്നു. ഇവരുടെ തന്നെ കുടുംബത്തിൽപ്പെട്ട പൂർവികർ നൂറ്റാണ്ടുകൾക്കു മുമ്പ് വഖഫ് ചെയ്തതായിരുന്നു പ്ര്സ്തുത ഭൂമി. 1900 മുതലായിരുന്നു ഖബർസ്ഥാൻ (സ്മശാനം)ആയി രേഖപ്പെടുത്തിയിട്ടുള്ളത്.
1990കൾക്കു ശേഷമാണ് മാമ്പ്ര ചെറിയ കുഞ്ഞിക്കോയ തങ്ങളുടെ മകൻ ഇമ്പിച്ചിക്കോയ എന്ന കോയാസ് തങ്ങളുടെ പരിപാലനത്തിൽ ഈ ഭൂമിയും ജാറവും എത്തുന്നത്. തുടർന്ന് 1995ൽ പരാതിക്കാരൻ ജാറം പുതുക്കി പണിയുകയും ചെയ്തു. ഇതോടെ മാമ്പ്ര ജാറം കൂടുതൽ പ്രസിദ്ധമാകാൻ തുടങ്ങി. ഇതിനു പിന്നാലെയായിരുന്നു 2002ൽ ബാഫഖി യതീംഖാനയുടെ പ്രസിഡന്റായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മറ്റു കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭൂമി രജിസ്റ്റർ ചെയ്തത്. മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലായാൽ ആരും കേസുമായി വരാൻ തയ്യാറാകില്ലെന്നു കരുതിയായിരുന്നു രജിസ്ടേഷൻ നടത്തിയത്. എന്നാൽ എതിർപ്പുമായി ഇമ്പിച്ചി കോയ തങ്ങളുടെ കുടുംബം രംഗത്തു വന്നതോടെ സ്ഥിതി സംഘർഷ സമാനമായി. പിന്നീടായിരുന്നു നിയമ പോരാട്ടം തുടങ്ങുന്നത്.
2002 ഒക്ടോബർ ഒമ്പതിനായിരുന്നു ഭൂമി ബാഫഖി യതീംഖാനയുടെ പേരിലേക്ക് രജിസ്റ്റർ ചെയ്യുന്നത്. കൽപകഞ്ചേരി രജിസ്ട്രാർ ഓഫീസിനു പരിതിയിലുള്ള പ്രസ്തുത ഭൂമി രജിസ്റ്റർ ചെയ്തത് മലപ്പുറം രജിസ്ട്രാർ ഓഫീസിൽ നിന്നുമായിരുന്നു. രജിസ്ട്രേഷൻ നടന്നതാകട്ടെ സർവ്വെ നമ്പർ തിരുത്തിയും കൃത്രിമം കാട്ടിയുമാണെന്ന് പരാതിക്കാരൻ രേഖകൾ സഹിതം ബോധിപ്പിക്കുകയുണ്ടായി. 2003ൽ വഖഫ് സ്വത്ത് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഇമ്പിച്ചി കോയ തങ്ങൾ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ പ്രകാരം അപേക്ഷാ നമ്പർ 3098 വഖഫ് ബോർഡ് രേഖപ്പെടുത്തി നൽകി. എന്നാൽ 2004 ൽ ബാഫഖി യതീംഖാനയുടെ പേരിലുള്ള ഭൂമിയാണെന്ന് അപേക്ഷയും ഇതേ നമ്പറിൽ വഖഫ് ബോർഡ് നൽകി. വിഷയം സംബന്ധമായ രേഖകൾ കൈവശപ്പെടുത്തിയ ശേഷം 2003ലായിരുന്നു ഇമ്പിച്ചിക്കോയ തങ്ങൾ വഖഫ് ട്രിബ്യൂണലിൽ പരാതി സമർപ്പിച്ചത്. ബാഫഖി യതീംഖാന കൈവശം വച്ചിരിക്കുന്ന പ്രസ്തുത അറുപത് സെന്റ് ഭൂമിയുടെ ആധാരം റദ്ദ് ചെയ്യണമെന്നായിരുന്നു പരാതിക്കാരന്റെ പ്രധാന ആവശ്യം.
കേസ് സിറ്റിംങിൽ 2001ൽ രജിസ്ട്രേഷൻ ചെയ്തതായി കാണിച്ച് യതീംഖാന മറ്റൊരു രേഖയുണ്ടാക്കി. ഇത് വഖഫ് ബോർഡിലെ സ്വാധീനം ഉപയോഗിച്ചു ചെയ്തതാണെന്ന് കോടതിയിൽ ഹരജിക്കാരൻ വാദിച്ചു. ബാഫഖി യാതീംഖാന പല രേഖകൾ മാറ്റി കൊണ്ടു വന്നതിനാൽ അന്തിമ വിധി പരാതിക്കാരന് അനുകൂലമായി. 2005ൽ ഇടക്കാലത്ത് പരാതിക്കാരന് അനുകൂലമായ വിധിയുണ്ടായെങ്കിലും ഹോകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. പിന്നീട് പത്തു വർഷത്തിനു ശേഷമായിരുന്നു ലിസ്റ്റ് വരുന്നതും കേസ് പരിഗണിച്ചതും. ആറു മാസത്തിനകം കേസ് തീർപ്പു കൽപ്പിക്കണമെന്നായിരുന്നു 2016 മെയ് 24ലെ ഹൈക്കോടയി ഉത്തരവ്. ഇതിനു ശേഷം കേസിൽ ഇരുപതോളം സിറ്റിങ്ങുകളാണ് ഇതുവരെ നടന്നത്. ഈ മാസം 7ന് വിധി പറയാനായി വച്ചകേസ് വിധി പറയുന്നതിനായി ഒമ്പതാം തിയ്യതിയിലേക്കു മാറ്റുകയായിരുന്നു.
വഖഫ് ബോർഡിലെ തിരിമറികൾ ചൂണ്ടിക്കാട്ടി വഖഫ് മന്ത്രി കെ.ടി ജലീലിനും പരാതി നൽകിയിരുന്നു. കേരള വഖഫ് ബോർഡിന്റെ അധികാര ദുർവിനിയോഗം ചൂണ്ടിക്കാട്ടിയും 1990 മുതലുള്ള വഖഫ് സ്വത്ത് രജിസ്ട്രേഷനുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇമ്പിച്ചിക്കോയ തങ്ങൾ കേന്ദ്ര വഖഫ് ബോർഡിനെ സമീപിക്കാനൊരുങ്ങുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്