നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ പൊലീസ് ലാലിന്റെ മൊഴിയെടുക്കും; ദിലീപിനേയും മുകേഷിനേയും ചോദ്യം ചെയ്യാൻ അനുമതി ചോദിച്ചതായി റിപ്പോർട്ടുകൾ; ദിലീപുമായി ചേർന്ന് നടി വാങ്ങിയ ഭൂമിയെ കുറിച്ചും നടിയുടെ സഹോദരനു മുകേഷ് പണം കടം കൊടുത്തതിനെ കുറിച്ചും അന്വേഷിക്കും; മുഖ്യമന്ത്രി കർശന നിലപാട് എടുത്തതോടെ അന്വേഷണം താരങ്ങളിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ എല്ലാ ആരോപണവും അന്വേഷിക്കാൻ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിൽദ്ദേശം. സിനിമയ്ക്കുള്ളിലെ വഴിവിട്ട ബന്ധങ്ങൾ എല്ലാം പൊലീസ് പരിശോധിക്കും. നടിയുമായി പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നവരെയെല്ലാം ചോദ്യം ചെയ്യുകയും ചെയ്യും. പൾസർ സുനിയുമായി അടുപ്പമുണ്ടായിരുന്നവരെ കർശന നിരീക്ഷണത്തിലാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയും അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ സിപിഐ(എം) എംഎൽഎയായ മുകേഷിനേയും ജനപ്രിയ നായകനെന്ന വിശേഷണമുള്ള ദിലീപിനേയും ചോദ്യം ചെയ്യുന്നതും പൊലീസിന്റെ പരിഗണിക്കുന്നു. അതിനുള്ള അനുമതി ഡിജിപിയോട് അന്വേഷണ സംഘം തേടിയെന്നാണ് സൂചന. ആരിൽ നിന്നും മൊഴിയെടുക്കാൻ മുഖ്യമന്ത്രിയുടെ അനുമതിയുള്ളതിനാൽ മുകേഷിനേയും ദിലീപിനേയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
അക്രമിക്കപ്പെട്ട നടി ലാലിന്റെ നിർമ്മാണ കമ്പനിയുടെ സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഹണി ബി രണ്ട് എന്ന ഈ യൂണിറ്റിന്റെ ഡ്രൈവറായിരുന്നു മാർട്ടിൻ. ലാലിന്റെ ഡ്രൈവറാണ് പൾസർ സുനി. പീഡിപ്പിക്കപ്പെട്ട നടി ആഭയം തേടിയതും ലാലിന്റെ വീട്ടിലാണ്. മാർട്ടിനാണ് ഇവിടെ എത്തിച്ചത്. അതിന് ശേഷം തനിക്ക് ഒന്നിലും പങ്കില്ലാത്ത വണ്ണം മാർട്ടിൻ അഭിനയിക്കുകയും ചെയ്തു. എന്നാൽ പൊലീസിനും എംഎൽഎയായ പിടി തോമസിനും ഉണ്ടായ സംശയങ്ങളാണ് മാർട്ടിനെ എല്ലാം തുറന്നു പറയിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. അതിനിടെ നടി ആക്രമിക്കപ്പെട്ടതിൽ ചിത്രത്തിന്റെ നിർമ്മാതാവിനും ഉത്തരവാദിത്തമുണ്ടെന്ന് മുൻ സിനിമാ മന്ത്രികൂടിയായ കെബി ഗണേശ് കുമാർ തുറന്നു പറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ ലാലിനേയും പൊലീസ് ചോദ്യം ചെയ്യും. ലാൽ പറയുന്നതിൽ അസ്വാഭാവികമായ വല്ലതും കണ്ടെത്തിയാൽ നടപടിയും ഉണ്ടാകും.
അതിനിടെ വിഷയത്തിൽ ഇനി പക്ഷം പിടിക്കേണ്ടെന്ന് താര സംഘടനയായ അമ്മ തീരുമാനിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്ന് തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്. പൊലീസുമായി കേസ് അന്വേഷണത്തിൽ സഹകരിക്കാനും നടിക്ക് എല്ലാ വിധ പിന്തുണയും നൽകാനുമാണ് അമ്മയുടെ തീരുമാനം. ആരേയും സഹായിക്കുന്ന പ്രസ്താവനകൾ നടത്തില്ല. നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം ശരിയായ ദിശയിൽ എത്തിയില്ലെങ്കിൽ പ്രതിഷേധത്തിന് ഇറങ്ങാൻ മാക്ടയും തീരുമാനിച്ചു. സർക്കാരിനെതിരെ ഈ വിഷയം ചർച്ചയാക്കാൻ ബിജെപിയും രംഗത്തുണ്ട്. ലോ അക്കാദമി വിഷയത്തിൽ ലക്ഷ്മി നായരെ പിന്തുണച്ചുവെന്ന തോന്നൽ സർക്കാരിനെതിരെ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ട കേസിൽ ശക്തമായ നിലപാട് എടുക്കാനാണ് പിണറായിയുടെ തീരുമാനം.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി സന്ധ്യക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എത്ര ഉന്നതനായാലും നടിക്ക് നീതിയുറപ്പാക്കാൻ തന്നെയാണ് പിണറായി നൽകുന്ന നിർദ്ദേശം. എന്നാൽ 100ശതമാനം തെളിവും ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയും എതിരായാൽ മാത്രമേ താരങ്ങളെ അറസ്റ്റ് ചെയ്യാവൂ. ആരോടും കാര്യങ്ങൾ തിരക്കുന്നതിൽ തടസ്സവുമില്ല. ഇതാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. സർക്കാരിനെതിരെ ആരും രാഷ്ട്രീയ ആയുധമാക്കി ഇതിനെ മാറ്റരുത്. ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നത് ദേശീയ തലത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. അതിനാൽ വിവാദങ്ങൾക്ക് ഇടനൽകാതെ എത്രയും വേഗം പൾസർ സുനിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ജാമ്യാപേക്ഷയിലും മറ്റും ഒത്തുകളി പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ കർശന നിലപാടാണ് മുകേഷനും ദിലീപിനും വിനയാകുന്നത്.
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ പിണക്കത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മഞ്ജു വാര്യർ നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്. പൾസർ സുനിയെ വാടകയ്ക്ക് എടുത്തതാണെന്ന് മഞ്ജു നിരന്തരം പറയുന്നുമുണ്ട്. ഇതെല്ലാം ദിലീപിനെ ലക്ഷ്യമിട്ടാണെന്നാണ് ആക്ഷേപം. അതിനിടെ നടിയുമായി ദിലീപിന് ബിസിനസ്സ് ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും ഭൂമി ഇടപാട് തർക്കം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ദിലീപ്-കാവ്യ മാധവൻ വിവാഹ സമയത്തും സമാനമായ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആരോപിക്കപ്പെടുന്നത് പോലെ ദിലീപും ആക്രമിക്ക്പ്പെട്ട നടിയും ശത്രുക്കളാണോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അത് തെളിയിക്കപ്പെട്ടാൽ പൾസർ സുനിക്കും ദിലപീനും തമ്മിലെ ബന്ധത്തിന് നിരവധി തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സിപിഎമ്മിന്റെ എംഎൽഎയാണ് മുകേഷ്. പൾസർ സുനിയുമായി മുകേഷിനും ബന്ധമുണ്ട്. മുകേഷിന്റെ മുൻ ഡ്രൈവറായിരുന്നു സുനി. സ്വഭാവ ദൂഷ്യം തിരിച്ചറിഞ്ഞ് താൻ ഒഴിവാക്കുകയായിരുന്നുവെന്ന് മുകേഷ് പരസ്യമായി സമ്മതിക്കുകയും ചെയ്തു. അതിനിടെ ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന് മുകേഷ് പണം കടം കൊടുത്തതായി ചലി സിനിമാക്കാർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കഥകളും സിനിമാ ലോകത്ത് സജീവമാണ്. ഈ സാഹചര്യത്തിലാണ് മുകേഷിനെ ചോദ്യം ചെയ്യുന്നതിനെ കുറിച്ച് അന്വേഷണ സംഘം ആലോചിക്കുന്നത്. സിനിമാക്കാരെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രിയുടെ അനുമതിയുണ്ടെങ്കിലും പാർട്ടി എംഎൽഎ കൂടിയായ മുകേഷിനെ നിസ്സാരമായ തരത്തിൽ മൊഴി രേഖപ്പെടുത്തുന്ന നടപടികളിലേക്ക് പൊലീസിന് കഴിയില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെയാകും മുകേഷിൽ നിന്ന് മൊഴിയെടുക്കുക.
സംഭവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഓരോ തെളിവും സൂക്ഷ്മമായി പരിശോധിക്കും. വേണമെങ്കിൽ ആക്രമത്തിന് ഇരയായ നടിയുടെ മൊഴി വീണ്ടും തേടും. മഞ്ജു വാര്യരിൽ നിന്നും കാര്യങ്ങൾ തിരക്കുന്നതും പരിഗണിക്കും. കേസിൽ മുഖ്യപ്രതിയായ പെരുമ്പാവൂർ സ്വദേശി സുനിൽകുമാറെന്ന പൾസർ സുനിയുമായി ചലച്ചിത്ര രംഗത്തുള്ള ചിലർക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസിന്റെ പുതിയ നീക്കങ്ങൾ. സുനിയുടെ ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നാണ് ചലച്ചിത്ര രംഗത്തെ പല പ്രമുഖരുമായും സുനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് മനസ്സിലായത്. സംഭവം നടക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലെ ചില കോളുകൾ അന്വേഷണ സംഘത്തിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. ഈ കോൾ ലിസ്റ്റിൽ വരുന്നവരെയെല്ലാം നിരീക്ഷിക്കുകയാണ് പൊലീസ്. ചലച്ചിത്ര രംഗത്തെ ആരെങ്കിലും സുനിക്ക് ക്വട്ടേഷൻ നൽകിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ആക്രമണത്തിനിടെ സുനിയെ തിരിച്ചറിഞ്ഞപ്പോൾ തനിക്ക് ക്വട്ടേഷൻ കിട്ടിയതാണെന്ന് സുനി പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്. ഇതിനൊപ്പമാണ് മഞ്ജുവാര്യരുടെ വെളിപ്പെടുത്തൽ. കഴിഞ്ഞദിവസത്തെ സംഭവം യാദൃച്ഛികമല്ലെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ക്രിമിനലുകൾ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അത്. ഡ്രൈവറെ വിലയ്ക്കെടുക്കുക, ഒറ്റയ്ക്കാണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക, പിന്തുടരുക, റോഡിൽ അപകടനാടകം സൃഷ്ടിക്കുക, കാറിലേക്ക് അതിക്രമിച്ചുകയറുക, ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിലിങ്ങിന് ശ്രമിക്കുകയും ചെയ്യുക... അങ്ങനെ ഓരോന്നും നേരത്തേ ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ഞാൻ പറഞ്ഞതും. അതാണ് അന്വേഷണത്തിൽ തെളിയേണ്ടത്. എനിക്ക് ഇവിടത്തെ നമ്മുടെ സർക്കാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും നിയമസംവിധാനത്തിലും ഉറച്ചവിശ്വാസമുണ്ട്. സത്യം ഒടുവിൽ തെളിയുകതന്നെ ചെയ്യുമെന്ന് മഞ്ജു പറയുന്നു.
സംഭവം ഒരു മാസം മുമ്പേ ആസൂത്രണം ചെയ്തതാണെന്നതും പൊലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. സുനിയുടെ ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നും ഒളിവിൽ പോയ ശേഷവും ഇയാൾ രണ്ടു കാമുകിമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൃത്യത്തിൽ സുനിക്കൊപ്പം ആദ്യാവസാനം ഉണ്ടായിരുന്ന മണികണ്ഠൻ തിങ്കളാഴ്ച വൈകിട്ട് പാലക്കാട്ടു നിന്ന് പിടിയിലായിരുന്നു. സുനി തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് ഇയാളുടെ മൊഴി. മുഖ്യപ്രതികളായ സുനിയെയും ബിനീഷിനെയുമാണ് കേസിൽ ഇനി പിടികൂടാനുള്ളത്. നാലു പ്രതികൾ ഇതുവരെ പിടിയിലായിട്ടുണ്ട്. ഇതിൽ സുനി പിടിയിലായാൽ മാത്രമേ ഗൂഢാലോചനയിൽ വ്യക്തത വരുത്താൻ പൊലീസിന് കഴിയൂ.
നടിക്ക് ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവറെ നിയമിച്ചു നൽകിയത് ഹണിബി രണ്ടാം ഭാഗത്തിന്റെ നിർമ്മാണ കമ്പനിയായ ലാൽ ക്രിയേഷൻസായിരുന്നു. ഫെഫ്ക ഡ്രൈവേഴ്സ് യൂണിയന്റെ മെമ്പർഷിപ്പില്ലാത്ത ഡ്രൈവർമാരെ സിനിമയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശം ഉള്ളപ്പോളാണ് പ്രൊഡക്ഷൻ കൺട്രോളർ പെരുമ്പാവൂർ സ്വദേശിയായ പൾസർ സുനിയെ നടിയുടെ ഡ്രൈവറായി നിയമിച്ചത്. ഷൂട്ടിംങ് ആവശ്യത്തിനായി പൾസർ സുനി നടിയെയും കൊണ്ട് ഗോവയിലും പോയിരുന്നു. ഇതിനിടെ ഒരു പ്രമുഖ സൂപ്പർ സ്റ്റാറുമായുള്ള പൾസർ സുനിക്കുള്ള അടുപ്പം അറിഞ്ഞതോടെയാണ് സുനിയെ മാറ്റണമെന്ന് നടി പ്രൊഡക്ഷൻ കൺട്രോളറോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരമാണ് ഫെഫ്കയുടെ മെമ്പർഷിപ്പ് ഇല്ലാത്ത മാർട്ടിനെ പ്രൊഡക്ഷൻ കൺട്രോളർ ഡ്രൈവറായി നിയമിക്കുന്നത്. ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ മെമ്പറായിരുന്ന സനോജായിരുന്നു നടിക്കായി നേരത്തെ നിയോഗിച്ച ഡ്രൈവർ. സനോജിനെ മാറ്റിയാണ് ക്രിമിനൽ പശ്ചാത്തലമുള്ള പൾസർ സുനിയെ പ്രൊഡക്ഷൻ കൺട്രോളർ നിയമിച്ചത്. നടിയുമായി ശത്രുതയിലുള്ള സൂപ്പർ സ്റ്റാറുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഹണിബി രണ്ടാം ഭാഗത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ കോഴിക്കോട്കാരൻ എന്ന് മാക്ടയും ആരോപിച്ചിരുന്നു. ഈ സൂപ്പർസ്റ്റാർ തന്നെ മലയാള സിനിമയിൽ ഒതുക്കാൻ ശ്രമിക്കുന്നതായി നേരത്തേ നടിതന്നെ ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ അറിയാതെ നടിയെ വിളിക്കാൻ ഒരു ഡ്രൈവറും പോകില്ല. അതിനാൽ നടിക്ക് നേരെ നടന്ന അക്രമത്തിന്റെ ഗൂഢാലോചനയിൽ പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂരിനും പങ്കുണ്ടെന്ന് മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര മറുനാടൻ മലയാളിയോട് ആരോപിച്ചിരുന്നു. ഈ പ്രൊഡക്ഷൻ കൺട്രോളറെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും മാക്ട ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ലാലും പ്രൊഡക്ഷൻ കൺട്രോളറും സംശയ നിഴലിലാകുന്നത്. വെള്ളിയാഴ്ച പകൽ നാല് മണിയോടെയാണ് കാക്കനാട്ടെ ലാൽ മീഡിയയിൽ നിന്ന് ഡബ്ബിങ്ങിനായി നടിയെ കൂട്ടിക്കൊണ്ടുവരാൻ മഹീന്ദ്ര എക്സ്.യു.വി കാറുമായി മാർട്ടിൻ തൃശ്ശൂരിലേക്ക് പുറപ്പെടുന്നത്. തൃശ്ശൂരിൽ നിന്ന് ഏഴ് മണിയോടെ നടിയുമായി കൊച്ചിയിലേക്ക് വരുമ്പോഴാണ് പൾസർ സുനിയും സംഘവും നടിയുടെ കാറിനെ പിന്തുടർന്നത്.
ഇതിനായി ചാലക്കുടിയിലെ കാറ്ററിംങ് കമ്പനിയുടെ ട്രാവലർ ചൊവ്വാഴ്ചയാണ് സുനിയും സംഘവും മറ്റൊരാളെ ഉപയോഗിച്ച് വാടകയ്ക്ക് എടുക്കുന്നത്. നെടുമ്പാശ്ശേരിക്ക് അടുത്തുള്ള കോട്ടായി എന്ന സ്ഥലത്തുവച്ചാണ് സംഭവങ്ങളുടെ തുടക്കം. പ്രതികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നടി സഞ്ചരിച്ച കാറിന്റെ പിന്നിൽ ഇടിപ്പിച്ചു. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് രണ്ട് പേർ നടിയുടെ കാറിനുള്ളിൽ കയറിയത്. നടിയുമായി നഗരത്തിൽ മൂന്ന് മണിക്കൂറോളം കറങ്ങി നടിയെ ഇവർ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടയിൽ ട്രാവലറിൽ സഞ്ചരിക്കുകയായിരുന്ന മറ്റുള്ളവരും കാറിൽ കയറിയതായും സൂചനകളുണ്ട്. ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം രാത്രി 11.30 യോടെയാണ് പടമുകളിൽ കാറിൽ നടിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ എത്തിയ ട്രാവലറിൽ പ്രതികൾ രക്ഷപ്പെട്ടു. ഇവർ ഉപയോഗിച്ച ട്രാവലർ തമ്മനംപുല്ലേപ്പടി റോഡിൽ നിന്ന് പൊലീസ് കണ്ടെടുത്ത് ഫോറൻസിക് പരിശോധന നടത്തി. ആകെ ഏഴ് പ്രതികളുള്ള കേസിലെ മൂന്ന് പ്രതികളെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തു. പൾസർ സുനിയടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- കോൺഗ്രസ് വിജയത്തിലെ അദൃശ്യ ശക്തിയായി സുനിൽ കനുഗോലു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്