അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിപ്പണി തെറിച്ചതിന്റെ പിന്നിൽ ക്രിസ്ത്യൻ പെന്തക്കോസ്ത് സംഘടനകളെ വഴിവിട്ടു സഹായിക്കാൻ ശ്രമിച്ചതോ? വിദേശ വിനിമയ ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചതിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ ചർച്ച് ഓഫ് ഗോഡ് അടക്കമുള്ള സംഘടനകൾക്ക് വിദേശപണം കൈപ്പറ്റാൻ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് മന്ത്രി എഴുതിയ കത്തുകൾ പുറത്ത്; ക്രൈസ്തവരെ അടുപ്പിക്കാൻ നിയമിച്ച മന്ത്രി ബിജെപിയുടെ പ്രതീക്ഷ തകർത്തപ്പോൾ മന്ത്രിപദവിയും തെറിച്ചു
ആർ കനകൻ
ന്യൂഡെൽഹി: അൽഫോൻസ് കണ്ണന്താനത്തെ ഒന്നാം മോദി മന്ത്രിസഭയിൽ അംഗമാക്കിയത് ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. രണ്ട് വർഷം മന്ത്രിയായിരുന്നിട്ടും ഇക്കാര്യത്തിൽ കണ്ണന്താനത്തിന് കാര്യമായൊന്നു ചെയ്യാൻ സാധിച്ചില്ല. എന്നു മാത്രമല്ല, ബിജെപി പ്രവർത്തകരുടെ എതിർപ്പ് ക്ഷണിച്ചു വരുത്തുന്ന വിധത്തിൽ അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു. വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ എത്തിയപ്പോഴും കണ്ണന്താനത്തെ വീണ്ടും കേന്ദ്രമന്ത്രി സഭയിൽ എടുക്കാതിരുന്നത് മുൻകാല പ്രവൃത്തികളുടെയും പ്രസ്താവനയുടെയും പശ്ചാത്തലത്തിലായിരുന്നു.
കേരളത്തിലെ ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാനും അവരെ ബിജെപിയിലേക്ക് അടുപ്പിക്കാനും ഇടതു-വലത് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താനുമൊക്കെയാണ് അൽഫോൻസ് കണ്ണന്താനത്തെ എംപിയും പിന്നീട് കേന്ദ്രമന്ത്രിയും ആക്കാൻ ബിജെപി തുനിഞ്ഞത്. എന്നാൽ, ഈ പറഞ്ഞ ലക്ഷ്യങ്ങൾ നേടാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, വിദേശഫണ്ട് സ്വീകരിക്കുന്ന വിവിധ ക്രൈസ്തവ സംഘടനകൾ കാട്ടിയ ക്രമക്കേടിനെ വെള്ളപൂശാൻ കണ്ണന്താനം ശ്രമിച്ചതുമാണ് ഇക്കുറി മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിന് കാരണം.
കേന്ദ്രടൂറിസം സഹമന്ത്രിയായിരുന്ന കണ്ണന്താനം സംസ്ഥാനത്തിനോ പത്തനംതിട്ട, കോട്ടയം പാർലമെന്റ് മണ്ഡലങ്ങൾക്കോ വേണ്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല സ്വദേശി ദർശൻ പ്രകാരമുള്ള ധനസഹായം ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്തു. കൃത്യസമയത്ത് കണക്കുകൾ നൽകാതെയിരിക്കുകയും സ്വീകരിക്കുന്നിൽ സുതാര്യത ഇല്ലാതെയിരിക്കുകയും ചെയ്യുന്ന വിവിധ മതസംഘടനകളുടെ വിദേശഫണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു. കൂടുതലും ക്രൈസ്തവ സ്ഥാപനങ്ങളുടെ ഫണ്ട് ആണ് മരവിപ്പിച്ചിരുന്നത്. ഇത് വിട്ടു കിട്ടാൻ വേണ്ടി അൽഫോൻസ് കണ്ണന്താനം വിവിധ മതസംഘടനകൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി നൽകിയ ശിപാർശ കത്ത് പുറത്തു വന്നത് മറുനാടന് ലഭിച്ചു.
കുമ്പനാട് ആസ്ഥാനമായുള്ള ഏഷ്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തൽ സഭയായ ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച്, മുളക്കുഴ ആസ്ഥാനമായ ചർച്ച ്ഓഫ് ഗോഡ്, റെഹബോത്ത് ഗേൾസ് ഓർഫനേജ് ട്രസ്റ്റ്, തൃശൂർ തുടങ്ങി വിവിധ ക്രിസ്ത്യൻ സഭകൾക്കും പള്ളികൾക്കും വേണ്ടിയാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രാലയത്തിലെ വിദേശഫണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി അനിൽ മാലിക് എന്നിവർക്കാണ് അൽഫോൻസ് കണ്ണന്താനം കത്തയച്ചിരിക്കുന്നത്. റിട്ടേൺസ് ഫയൽ ചെയ്യാതെ എഫ്സിആർഎ രജിസ്ട്രേഷൻ ക്യാൻസൽ ആയിപ്പോയ പള്ളിക്ക് പിഴ ഈടാക്കി അത് പുനഃസ്ഥാപിച്ച് നൽകണമെന്ന് കഴിഞ്ഞ വർഷം മെയ് 11 ന് അനിൽ മാലികിന് അയച്ച കത്തിൽ പറയുന്നു. എന്റെ എത്രയും പ്രിയപ്പെട്ട അനിൽ മാലികിന് എന്നാണ് കത്തിൽ സംബോധന ചെയ്തിരിക്കുന്നത്.
പ്രധാന നടത്തിപ്പുകാരന്റെ പേരിൽ മാറ്റം വന്നതിനാലാണ് മുളക്കുഴ ആസ്ഥാനമായ ചർച്ച് ഓഫ് ഗോഡിന്റെ എഫ്സിആർഎ ലൈസൻസ് റദ്ദായതെന്നും പിജെ ജോസഫ് എന്ന മുഖ്യകാര്യക്കാരന്റെ പേരിന്റെ സ്ഥാനത്ത് സിസി തോമസ് എന്ന് ചേർക്കണമെന്നും കഴിഞ്ഞ വർഷം മെയ് 17 ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് അയച്ച കത്തിൽ പറയുന്നു. ഐപിസിയെ കേരളത്തിൽ ഏറ്റവുമധികം മാനവസേവനം ചെയ്യുന്ന സംഘടനയായിട്ടാണ് മെയ് നാലിന് രാജ്നാഥ് സിങിന് അയച്ച കത്തിൽ വിശേഷിപ്പിക്കുന്നത്. ഇവിടുത്തെ അംഗങ്ങൾ എല്ലാം വിദേശത്താണ്. അവിടെ നിന്ന് ചർച്ച് ഫണ്ടിലേക്ക് സംഭാവന അയയ്ക്കേണ്ടതുണ്ട്. എഫ്സിആർഎ ഡിവിഷൻ ചർച്ച് ആസ്ഥാനത്ത് പരിശോധന നടത്തിപ്പോയി. പിന്നെ വിവരമൊന്നുമില്ല. ആ ഫയൽ നമ്പർ സഹിതം എഴുതി ലൈസൻസ് പുതുക്കി നൽകണമെന്നാണ് കത്തിൽ പറയുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ 27 ന് രാജ്നാഥ് സിങിന് അയച്ച കത്തിൽ തൃശൂരിലെ റഹ്ബോത്ത് അനാഥാലയത്തിന്റെ എഫ്സിആർഎ ലൈസൻസ് പുതുക്കി നൽകണമെന്ന് അപേക്ഷിക്കുന്നുണ്ട്. വരവ് ചെലവ് കണക്ക് നൽകാത്തതു കൊണ്ടാണ് ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്. അതുടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ അനാഥാലയ നടത്തിപ്പ് അവതാളത്തിലാകുമെന്നും കത്തിൽ പറയുന്നു. സക്കീർ നായിക് ഭീകര പ്രവർത്തനത്തിനായി വൻ തോതിൽ ഇന്ത്യയിലേക്ക് പണം ഒഴുക്കി എന്ന് കണ്ടെത്തിയതോടെയാണ് വിദേശഫണ്ട് സ്വീകരിക്കുന്ന സകല സ്ഥാപനങ്ങളെയും ആഭ്യന്തരമന്ത്രാലയം കൈയോടെ പിടികൂടിയത്.
എഫ്സിആർഎയിലെ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയാൽ എന്തും നടക്കും എന്നതായിരുന്നു സ്ഥിതി. ഇവിടെ പിടിവീണതോടെ രാജ്യത്തെ 95 ശതമാനത്തോളം സന്നദ്ധ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും വിദേശഫണ്ട് സ്വീകരണം കേന്ദ്രസർക്കാർ തടഞ്ഞിരുന്നു. അതിപ്പോഴും പുനഃസ്ഥാപിച്ചിട്ടുമില്ല. മതിയായ കാരണത്തോടെ തടഞ്ഞു വച്ച വിദേശഫണ്ടുകൾക്ക് വേണ്ടിയാണ് അൽഫോൻസ് കത്തെഴുതിയത്. ഇതാണ് അദ്ദേഹത്തിന് വിനയായത്. ഇതൊക്കെ ഒരു നെഗറ്റീവ് മാർക്കായി മന്ത്രിക്ക് വന്നെങ്കിലും അൽഫോൻസിന്റെ മന്ത്രിസ്ഥാനം കേരളത്തിലെ ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതിയത്. അതുണ്ടായില്ലെന്ന് മാത്രമല്ല, അൽഫോൻസിന്റെ സ്വന്തം മണ്ഡലമായ പത്തനംതിട്ടയിൽ ന്യൂനപക്ഷ വോട്ടുകൾ മുൻപെങ്ങുമില്ലാത്ത വിധം ഏകീകരിക്കുകയും ചെയ്തു.
ശബരിമല വരുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഈ കാഞ്ഞിരപ്പള്ളിക്കാരന്റെ മന്ത്രിസഭയിലെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് കേന്ദ്രനേതൃത്വം കരുതിയത്. ടൂറിസം വകുപ്പ് നടപ്പാക്കിയ സ്വദേശി ദർശൻ പദ്ധതി പ്രകാരം കോടികളാണ് അൽഫോൻസ് കേരളത്തിലെ ആരാധനാലയങ്ങൾക്ക് കൊണ്ടു വന്നത്. ക്ഷേത്രങ്ങളെക്കാളുപരി മോസ്കുകൾക്കും ക്രിസ്ത്യൻ പള്ളികൾക്കുമാണ് പണം വാരിക്കോരി നൽകിയത്. പെന്തക്കോസ്ത് സഭകൾക്ക് വരെ കോടികൾ നൽകി. കുമ്പനാട് ആസ്ഥാനമായ ഐപിസിക്ക് 1.63 കോടിയാണ് സ്വദേശി ദർശൻ പദ്ധതി പ്രകാരം നൽകിയത്. പത്തനംതിട്ട മണ്ഡലത്തിൽ നിർണായകമായ വോട്ടുള്ള ഐപിസിക്കാർ കേന്ദ്രത്തിന്റെ കാരുണ്യം നേരിട്ടറിഞ്ഞ് അന്തം വിട്ടു നിന്നു.
മോദി ഇത്രയ്ക്ക് വിശാല ഹൃദയനാണല്ലോ എന്നൊരു അഭിപ്രായവും സഭയ്ക്കുള്ളിൽ രൂപം കൊണ്ടു. ഇതോടെ സഭാ നേതൃത്വം അപകടം മണത്തു. അവർ വിശ്വാസികളുടെ യോഗം വിളിച്ചു ചേർത്തു. ഒന്നും കാണാതെ കേന്ദ്രസർക്കാർ തങ്ങൾക്ക് ഇത്രയും പണം തരാൻ സാധ്യതയില്ലെന്നും കുമ്പനാട് ഐപിസിയുടെ വിശാലമായ മൈതാനം ശബരിമല ഇടത്താവളമാക്കുകയാണ് ലക്ഷ്യമെന്നും ഒരു പ്രചാരണം ഇവർ തുടങ്ങി വച്ചു. ഇതോടെ മോദിയോട് തോന്നിയ സഹാനുഭൂതി ഉദിച്ചപ്പോഴേ അസ്തമിച്ചു. പത്തനംതിട്ട ജില്ലയിൽ മാത്രം സ്വദേശ് ദർശൻ പദ്ധതി പ്രകാരം 10. 72 കോടിയാണ് അനുവദിച്ചത്. ഇതിൽ ഏറെയും ക്രൈസ്തവ-മുസ്ലിം ആരാധനാലയങ്ങൾക്കാണ്.
തീർത്ഥാടന പ്രാധാന്യമുള്ള ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് കേന്ദ്രഫണ്ട് ഫണ്ട് അനുവദിച്ചിട്ടുള്ളത്. പത്തനംതിട്ടയിൽ അൽഫോൻസ് അനുവദിച്ചത് ക്രൈസ്തവ മുസ്ലിം ആരാധനലായലങ്ങൾക്കായിരുന്നു. അന്ന് അദ്ദേഹം ആറാധനായങ്ങൾക്ക് അനുവദിച്ച തുക ഇങ്ങനെയായിരുന്നു: സെന്റ് ജോൺസ് കത്തീഡ്രൽ, തിരുവല്ല 64,13, 586 രൂപ, സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളി നിരണം 86,56,451രൂപ. സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, ചന്ദനപ്പള്ളി 22,24,732 രൂപ. സെന്റ് തോമസ് ക്നാനായ പള്ളി റാന്നി 21,95,456രൂപ. ഐപിസി, ഹെബ്രോൻ കുമ്പനാട് 1,63,49,110രൂപ. ജുമാമസ്ജിദ് ചിറ്റാർ 30,73,145രൂപ. അടൂർ മുസ്ലിം ജമാ അത്ത് ട്രസ്റ്റ് 57,21,058രൂപ. ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്ത് 75,12,894രൂപ. കവിയൂർ മഹാദേവ ക്ഷേത്രം 36,19, 126രൂപ. കോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് 27,60, 371രൂപ., നൂർ മൊഹമ്മദിയ ജുമാ മസ്ജിദ് തൃക്കോമല, റാന്നി 30,29, 125രൂപ., പ്രത്യക്ഷ രക്ഷാദൈവസഭ, ഇരവിപേരൂർ 87,62265രൂപ. ശബരി ശരണ ആശ്രമം 1,53,99,503രൂപ. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വൈകുണ്ഠപുരം 18,74,484രൂപ. ശ്രീപാർഥസാരഥി ക്ഷേത്രം അടൂർ 83,36,820രൂപ., ശ്രീ അയ്യപ്പട്രസ്റ്റ്, പടുതോട് 5,40,698രൂപ.
സംസ്ഥാനത്തെ 133 ആരാധനാലയങ്ങളെ ബന്ധിപ്പിച്ചായിരുന്നു സ്പിരിച്വൽ സർക്യൂട്ടിന് കേന്ദ്ര ടൂറിസം വകുപ്പ് അംഗീകാരം നൽകിയത്. ന്യൂനപക്ഷ വോട്ടുകിട്ടുന്നതിനായിൽ അൽഫോൻസ് കണ്ണന്താനം സമുദായ പ്രീണനം നടത്തിയെന്ന വികാരം ഇതിലൂടെ ബിജെപിക്കാർക്കിടയിലും ശക്തമായിരുന്നു. ഇതെല്ലാം പരാതിയുടെ രൂപത്തിൽ മോദിയുടെ മുന്നിൽ എത്തിയതാണ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം തെറിക്കാൻ ഇടയാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്