പി സി ജോർജിന് പാരയായത് കാഞ്ഞിരപ്പള്ളി മെത്രാന്റെ മകനാണ് ഫാരീസ് അബൂബേക്കർ എന്ന ആരോപണം; നടക്കാതെ പോയത് കോടിയേരിയുടെ മകൻ ജോർജിന്റെ മകനുമായി ഉണ്ടാക്കിയ ധാരണ; പൂഞ്ഞാറിലെ സ്ഥാനാർത്ഥി മാർ മാത്യു അറയ്ക്കൽ നിർദ്ദേശിക്കുന്ന ആൾ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: അവസാന നിമിഷം വരെ പിസി ജോർജും കാത്തിരിക്കുയാണ്. ആദ്യമൊക്കെ ഉറപ്പായും പൂഞ്ഞാർ സീറ്റ് തനിക്ക് എന്ന് തന്നെയാണ് ജോർജ് വിശ്വസിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഇടപെടൽ മൂലം ഒരു പക്ഷേ തനിക്കും മകനും സീറ്റ് കിട്ടുമെന്ന് കരുതി. ആ ഒരു ഉറപ്പ് പാർട്ടി സെക്രട്ടറിയുടെ മകനും നൽകി. അതുകൊണ്ടാണ് സീറ്റ് സംബന്ധിച്ച തീരുമാനം അവസാനം വരെ നീണ്ടിട്ടും ജോർജ് പ്രതീക്ഷയോടെ കാത്തിരുന്നത്. ജോർജിന്റെ ഇഷ്ടക്കാരായ കോട്ടയത്തെ പ്രവർത്തകർ ജോർജിനെ ഇടതിന്റെ സ്വഭാവിക സ്ഥാനാർത്ഥിയാക്കി അവതരിപ്പിച്ചു. ഇന്നലെ കൂടി ഇടത് മുന്നണി ഘടകകക്ഷിയായാണ് മനോരമ അവതരിപ്പിച്ചത്. എന്നിട്ടും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അസന്നിഗ്ദ്ധമായി ജോർജിന് സീറ്റ് ഇല്ല എന്ന് അറിയിച്ചു. ഏതാനും ദിവസങ്ങളായി ജോർജിന് ഇത് സംബന്ധിച്ച സൂചന ലഭിച്ചിരുന്നു. അവസാന ശ്രമം എന്ന നിലയിൽ ജോർജ് തിരുവനന്തപുരത്ത് എത്തി മടങ്ങിയ ശേഷം വലിയ പ്രതീക്ഷ ഇല്ലാതെയായിരുന്നു കാര്യങ്ങൾ നീക്കിയിരുന്നത്. എങ്കിലും അന്തിമ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.
പാർട്ടി സെക്രട്ടറി ആഗ്രഹിച്ചിട്ടും ജോർജിന് സീറ്റ് ലഭിക്കാതെ പോയത് ജോർജിന്റെ നാക്ക് കൊണ്ട് തന്നെയാണ്. പിണറായിയെയും വിഎസിനെയും ഒക്കെ ജോർജ് പറഞ്ഞ ചീത്ത വാക്കുകൾ അവരും മറന്നിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അതൊന്നും ഒരു പ്രശ്നം ആവില്ല എന്ന് ജോർജ് പ്രതീക്ഷിച്ചിരുന്നു. ഒരു പരിധി വരെ അത് ശരിയാണ് താനും. ജോർജിന്റെ തെറ്റുകൾ ക്ഷമിക്കാൻ സിപിഐ(എം) നേതാക്കൾ ഒരുക്കമായിരുന്നു. എന്നാൽ ജോർജിന് പാരയായത് കാഞ്ഞിരപ്പള്ളി മെത്രാന്റെ ഉറച്ച നിലപാട് തന്നെ ആയിരുന്നു. ജോർജ് ജെ മാത്യു എന്ന സ്വന്തം സ്ഥാനാർത്ഥിയെ മെത്രാൻ ഇറക്കിയത് തന്നെ ജോർജിനെ ഉന്നം വച്ചായിരുന്നു. കർഷക വേദി എന്ന പേരിൽ മെത്രാൻ രൂപീകരിച്ച സംവിധാനത്തിന്റെ ഭാഗമായി 23 മണ്ഡലങ്ങളിൽ സിപിഎമ്മിന് പിന്തുണ കിട്ടും എന്ന ചിന്തയായപ്പോൾ പൂഞ്ഞാർ മെത്രാൻ നിർദ്ദേശിക്കുന്നവർക്ക് എന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്.
ജോർജിനോടുള്ള മെത്രാന്റെ പിണക്കത്തിന് ഒരു പതിറ്റാണ്ടോളം പ്രായമുണ്ട്. ദീപിക ദിനപത്രം ഫാരീസ് അബൂബക്കർ എന്ന വിവാദ വ്യവസായിയുടെ കൈയിൽ അകപ്പെട്ട സമയത്ത് മെത്രാനെതിരെ ജോർജ് നടത്തിയ ഒരു പ്രസംഗമാണ് അവർ തമ്മിലുള്ള ബന്ധം തീരെ വഷളാക്കിയത്. മാത്യു അറയ്ക്കലിന് ഉണ്ടായ മകനാണോ ഫാരീസ് അബൂബക്കർ എന്ന് സംശയിക്കുന്നതായി ജോർജ് പ്രസംഗിച്ചു എന്ന ആരോപണമാണ് മെത്രാന്റെ ഹിറ്റ് ലിസ്റ്റിൽ ജോർജ് ഇടം നേടാൻ കാരണമായത്. മെത്രാനുമായി അനുനയനത്തിന് ജോർജ് പലർ വഴി ശ്രമിച്ചെങ്കിലും നടക്കാതെ പോയത് ഈ ആരോപണം മൂലം ആയിരുന്നു. മെത്രാന്റെ സ്ഥാനാർത്ഥിക്ക് സീറ്റ് നൽകണം എന്ന നിർദ്ദേശം വന്നപ്പോൾ സ്വഭാവികമായും ജോർജ് പിന്തള്ളപ്പെടുകയായിരുന്നു. ഏതാണ്ട് ഒരു വർഷം മുമ്പ് തന്നെ മെത്രാനുമായി സിപിഐ(എം) ധാരണയിൽ എത്തിയിരുന്നു.
മറുനാടൻ മലയാളി മെത്രാന്റെ സ്ഥാനാർത്ഥിക്കെതിരെ എടുത്ത ശക്തമായ നിലപാട് പാർട്ടി അണികളെ വല്ലാതെ സ്വാധിക്കുകയും പാർട്ടിയിൽ നിന്നും ശക്തമായ എതിർപ്പ് ഉണ്ടാവുകയും ചെയ്തതോടെ മെത്രാനെ പിണക്കാതെ ജോർജ് ജെ മാത്യുവിനെയും ഒഴിവാക്കാൻ ആണ് ഇപ്പോൾ പാർട്ടി നേതൃത്വം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് പി സി ജോർജ് ആയിരിക്കില്ല സ്ഥാനാർത്ഥി എന്ന് അസന്നിഗ്ദ്ധമായി അറിയിച്ചത്. പാർട്ടി പ്രാദേശിക നേതൃത്വം ജോർജ് ജെ മാത്യുവിനെ ഒഴിവാക്കി തരണം എന്ന് മെത്രാനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ജോർജ് ജെ മാത്യു വിജയിക്കാൻ സാധ്യതയില്ല എന്ന അഭിപ്രായം ശക്തമായതോടെ കഴിഞ്ഞ ദിവസം പിണറായി വിജയൻ തന്നെ നേരിട്ട് വിളിച്ച് മെത്രാനുമായി പുനർവിചിന്തനത്തിന് ചർച്ച നടത്തി എന്നാണ് റിപ്പോർട്ട്. കടുത്ത എതിർപ്പിനെ തുടർന്ന് ജോർജ് ജെ മാത്യുവിന്റൈ വിജയസാധ്യതയെ കുറിച്ച് ഇപ്പോൾ മെത്രാൻ തന്നെ ഒരു പഠനം നടത്തുകയാണ്. ജോർജ് ജ് മാത്യു തോൽക്കാനും പിസി ജോർജ് ജയിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട് എന്ന് മെത്രാന് ബോധ്യമായതോടെ സ്ഥാനാർത്ഥി കാര്യത്തിൽ വിട്ടുവീഴ്ചയാകാം എന്ന നിലപാടിലേയ്ക്ക് മെത്രാൻ മാറി എന്നാണ് സൂചന.
ഇതേ തുടർന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളെ ഇന്നലെ മെത്രാൻ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഫ്രാൻസിസ് ജോർജും പിസി ജോസഫും ഇന്നലെ മെത്രാനെ കണ്ട് ചർച്ച നടത്തിയിരുന്നു. ഇതോടെ പിസി ജോസഫ് പൂഞ്ഞാറിലെ സ്ഥാനാർത്ഥിയാകും എന്ന പ്രചരണം ശക്തമായി. എന്നാൽ പിസി ജോസഫ് മെത്രാൻ പരിഗണിക്കുന്ന സ്ഥാനാർത്ഥികളിൽ ഒരാൾ മാത്രമാണ്. പി സി ജോസഫ്, വിസി സെബാസ്റ്റ്യൻ എന്ന അൽമായ കമ്മീഷൻ നേതാവും ഇപ്പോൾ പരിഗണനയിൽ ഉണ്ട്. കാഞ്ഞിരപ്പള്ളി രൂപതയുമായി അടുത്ത് നിൽക്കുന്ന ജനകീയനായ ഒരാളുടെ പേരും ഉയർന്ന വരുന്നുണ്ട്. ഇവരിൽ ആരെയാണ് മത്സരിപ്പിക്കേണ്ടത് എന്ന് അന്തിമമായി തീരുമാനിക്കുന്നത് മെത്രാൻ ആയിരിക്കും. മെത്രാൻ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് മാത്രമെ പൂഞ്ഞാറിൽ സ്ഥാനാർത്ഥിത്വം ലഭിക്കു. ഇവരിൽ ആരാണ് സ്ഥാനാർത്ഥിയാവുക എന്ന വ്യക്തമാക്കാൻ രണ്ടോ മൂന്നോ ദിവസം കൂടി വേണ്ടിവരും.
പൂഞ്ഞാറിലെ സ്ഥാനാർത്ഥി നിർണയം സിപിഎമ്മിന് കനത്ത വെല്ലുവിളി ഉയർത്തിയിരിക്കവേയാണ് ഈ മാറ്റങ്ങൾ. അണികൾ ഒന്നടങ്കം മെത്രാന്റെ സ്ഥാനാർത്ഥിക്കെതിരെ നിലപാട് എടുത്തതാണ് പ്രതിസന്ധിക്ക് കാരണം ആയത്. ജോർജ് ജെ മാത്യുവും പിസി ജോർജും വേണ്ട എന്ന നിലപാടിലാണ് ഇവിടുത്തെ സിപിഎമ്മുകാർ. സെക്രട്ടറിയേറ്റ് അംഗമായ കെ ജെ തോമസ്, പി ഷാനവാസ്, രാജേഷ് എന്നിവരെയാണ് സിപിഐ(എം) പ്രവർത്തകർ നിർദ്ദേശിക്കുന്നത്. എന്നാൽ പിസി ജോർജിനും ജോർജ് ജെ മാത്യുവിനും പകരം ആരെ കൊണ്ട് വന്നാലും അംഗീകാരിക്കാം എന്ന അവസ്ഥയിലാണ് മണ്ഡലത്തിലെ പ്രവർത്തകർ ഇപ്പോൾ. എന്നാൽ ആ ആനുകൂല്യം മുതലെടുത്ത് മെത്രാൻ വിസി സെബാസ്റ്റ്യൻ എന്ന മെത്രാന്റെ ശിങ്കിടിയെ സ്ഥാനാർത്ഥിയാക്കുമോ എന്ന ഭയം ഇല്ലാതെയുമില്ല. അങ്ങനെ എങ്കിൽ ഇടി വെട്ടിയവനെ പാമ്പ കടിച്ച അവസ്ഥയിലാകും സിപിഎമ്മുകാർ.
എന്തായാലും പിസി ജോർജ് പൂഞ്ഞാറിൽ മത്സരിക്കും. ബിജെപിയുടെ ദുർബ്ബല സ്ഥാനാർത്ഥിയെ നിർത്തിക്കാനാണ് നീക്കം. ഇതിനൊപ്പം മുസ്ലിം വോട്ടുകൾ മുഴുവൻ അനുകൂലമാക്കും. ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാമെന്ന നിർദ്ദേശവും ജോർജിന് മുന്നിലുണ്ട്. എന്നാൽ മുസ്ലിം വോട്ടുകൾ ലഭിക്കില്ലെന്നതിനാൽ ഇതിന് ജോർജ്ജ് തയ്യാറല്ല. ബിജെപിയുടെ രഹസ്യ പിന്തുണയ്ക്കാണ് ശ്രമം. ദുർബ്ബല സ്ഥാനാർത്ഥിയെ നിറുത്തിച്ച് ബിജെപി വോട്ടുകൾ നേടാനാണ് നീക്കം. ഇതോടൊപ്പം എസിഡിപിഐ പോലുള്ള സംഘടനകളുടെ സഹായത്താൽ മുസ്ലിം വോട്ടും നേടും. മണ്ഡലത്തിലെ മുസ്ലിം മതന്യൂനപക്ഷവുമായി ജോർജിന് അടുത്ത ബന്ധമാണുള്ളത്.
അതിനിടെ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉറച്ച നിലപാടുമായി പി.സി.ജോർജ് വീണ്ടും രംഗത്ത് എത്തി. തന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് മാറ്റിയെന്ന് ആരും അറിയിച്ചിട്ടില്ലെന്ന് ജോർജ് പറഞ്ഞു. ഇടതുപക്ഷത്തിന് ആരെയെങ്കിലും ചതിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദജ്രനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉറപ്പ് തന്നിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പൂഞ്ഞാറിൽ മത്സരിക്കുന്ന കാര്യത്തിൽ സംശമൊന്നുമില്ലെന്നും ജോർജ് പറഞ്ഞു. തനിക്കെതിരായ നീക്കങ്ങളിൽ ചില മാദ്ധ്യമ പ്രവർത്തകരാണെന്നും പിസി ജോർജ് പറഞ്ഞു
പിസി ജോർജ് പൂഞ്ഞാറിൽ ഇടത് സ്ഥാനാർത്ഥിയാകും എന്ന് എല്ലാ മാദ്ധ്യമങ്ങളും പറഞ്ഞ് കൊണ്ടിരുന്നപ്പോൾ ആവില്ല എന്ന് പറഞ്ഞത് മറുനാടൻ മാത്രമായിരുന്നു. അതാണ് ഇപ്പോൾ ശരിയായിരിക്കുന്നത്. ആറന്മുളയിൽ സിപിഐ(എം) സ്ഥാനാർത്ഥിയാക്കുന്നത് വീണ ജോർജ് ആണ് എന്ന് ആദ്യം പ്രസിദ്ധീകരിച്ചതും മറുനാടൻ ആയിരുന്നു. വീണയുടെ സ്ഥാനാർത്ഥിത്വവും ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും അംഗീകരിച്ച വീണയുടെ പേര് ഇന്ന് മണ്ഡലം കമ്മിറ്റികൾ കൂടി ചർച്ച ചെയ്തതോടെ നാളെ മുതൽ വീണയ്ക്ക് പ്രചരണം ആരംഭിക്കാം. അഴീക്കോട് നികേഷ് കുമാർ തന്നെയാവും സ്ഥാനാർത്ഥിയെങ്കിലും ഇപ്പോൾ പ്രഖ്യാപിക്കാത്തത് സിഎംപിയുടെ അക്കൗണ്ടിൽ നൽകാൻ വേണ്ടിയാണെന്നാണ് സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്