നിങ്ങൾക്ക് കൈമാറുന്ന പണം എത്രയും വേഗം സംസ്ഥാനത്തിന് നൽകണം; ബന്ധപ്പെട്ട ഏജൻസിക്ക് ഏഴ് ദിവസത്തിനുള്ളിൽ സംസ്ഥാനവും പണം കൈമാറണം; ഇതിൽ വീഴ്ച വന്നാൽ ചെലവാക്കത്ത പണമെന്ന് കണക്കാക്കി കേന്ദ്രം പിഴ ഈടാക്കും; പ്രളയ പുനരധിവാസത്തിന് ലോകബാങ്കിൽ നിന്നും ലഭിച്ച പണം വകമാറ്റിയാൽ അധിക പലിശ നൽകണമെന്ന ഉത്തരവ് മറുനാടന്‍; വായ്പാ തുക വകമാറ്റി ചെലവാക്കുന്തന് സംസ്ഥാനത്തിനുണ്ടാക്കുക അധിക ബാധ്യത; ധൂർത്തു കൂടുമ്പോൾ തളരുന്നത് നവകേരള നിർമ്മാണം
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ലോക ബാങ്കിൽ നിന്ന് വായ്പയായി ലഭിച്ച തുക വക മാറി ചെലവഴിച്ചത് കേരളത്തിന് തിരിച്ചടിയാകും. സെപ്റ്റംബറിൽ 1780 കോടി രൂപയാണ് ലോകബാങ്കിൽ നിന്ന് ഒന്നാം ഘട്ട വായ്പയായി ലഭിച്ചത്. ഈ പണം പുരധിവാസ പ്രവർത്തനങ്ങൾക്കുള്ള ഏജൻസിയായ റീബിൽഡ് കേരളയ്ക്കായി ഇത് വരെ കൈമാറിയിട്ടില്ല. ഏഴ് ദിവസത്തിനകം ഈ പണം റീബിൽഡ് കേരളയ്ക്ക് കൈമാറണമെന്നും അല്ലെങ്കിൽ ഉയർന്ന പലിശ നൽകണമെന്നമാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവിലുള്ള നിബന്ധന. ഇത് വ്യക്തമാക്കുന്ന രേഖ മറുനാടന്‍ ലഭിച്ചു. നവകേരള നിർമ്മാണമെന്ന പദ്ധതിക്ക് വിഘാതമാകും ഇതെല്ലാം.
കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് കിടക്കുമ്പോൾ മാപ്പ് അർഹിക്കാത്ത ധൂർത്താണ് ലോക കേരള സഭയുടെ പേരിൽ സർക്കാർ കാട്ടിക്കൂട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നത്. ട്രഷറികൾ സ്തംഭിച്ചിട്ട് മൂന്ന് മാസത്തോളമാകുന്നു. ഒരൊറ്റ ബില്ല് പോലും മാറാൻ കഴിയാത്തതിനാൽ വികസന പ്രവർത്തനങ്ങളെല്ലാം സ്തംഭിച്ച് കിടക്കുന്നു. ശമ്പളവും പെൻഷനും നൽകുന്നത് പോലും കടം വാങ്ങിയിട്ടാണ്. കാൽകാശ് കൈയിലില്ലാത്ത സമയത്താണ് കോടികൾ വാരിയെറിഞ്ഞ് ധൂർത്തും ആർഭാടവും നടത്തുന്നതെന്നാണ് ആരോപണം. ഇതിന് ചെലവിടുന്നതും ലോകബാങ്ക് കാശാണെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് രേഖ മറുനാടന്‍ ലഭിക്കുന്നത്.
ഈ പണം വകമാറ്റിയിട്ടുണ്ടെന്ന് നിയമസഭയിൽ ധനമന്ത്രി സമ്മതിച്ചിട്ടുണ്ട്. ആ പണം തന്നെയാണ് ലോകകേരള സഭയ്ക്കുള്ള ധൂർത്തിനും വിനിയോഗിക്കുന്നത്. അല്ലെങ്കിൽ ലോകബാങ്കിൽ നിന്ന് ലഭിച്ച പണം എവിടെ പോയെന്നും ഏത് അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ധനമന്ത്രി പറയും പോലെ പണം വകമാറ്റിയെങ്കിൽ അതിന് കൂടുതൽ പലിശ നൽകേണ്ടി വരുമെന്നതാണ് വസ്തുത. ലോൺ തുക കൃത്യമായ ഏജൻസിക്ക് കൈമാറിയില്ലെങ്കിൽ കേന്ദ്ര സർക്കാർ പലിശ ഈടാക്കുമെന്ന് ഉത്തരവിൽ തന്നെ വ്യക്തമാണ്. സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാരിന്റെ എക്സ്പെൻഡിച്ചർ വകുപ്പിന് ധനമന്ത്രാലയം കേന്ദ്ര ബാങ്ക് തുക നൽകിയത്.
ഈ തുക ഏഴ് ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന് കൈമാറണമെന്നും ഉത്തരവിൽ വ്യക്തമാണ്. ഈ തുകയാണ് സംസ്ഥാനം ബന്ധപ്പെട്ട ഏജൻസിക്ക് കൈമാറേണ്ടത്. അതുണ്ടായില്ലെങ്കിൽ ലോകബാങ്ക് പലിശയ്ക്ക് പുറമേ കേന്ദ്ര സർക്കാർ പിഴയെന്നോണം പലിശ ഈടാക്കും. കേരളത്തിന്റെ അടിത്തറ തകർത്ത മഹാപ്രളയത്തിന്റെ നാശനഷ്ടങ്ങളിൽ നിന്ന് ജനങ്ങൾ ഇത് വരെ കരകയറിയിട്ടില്ല. പ്രളയത്തിന് ശേഷം ഇരുപതിലേറെ കർഷകരാണ് കടം കയറി ആത്മഹത്യ ചെയ്തത്. തകർന്ന വീടുകൾ ശരിയാക്കാനാവാതെയും വീണ്ടും കൃഷിയിറക്കാനാവാതെയും ജനങ്ങൾ നരകിക്കുകയാണ്. ഈ യാഥാർത്ഥ്യത്തിനിടെയാണ് ലോകബാങ്ക് തുക ചെലവാക്കെ ഇട്ടിരിക്കുന്നത്.
ലോക കേരളസഭ രണ്ടു ദിവസം സമ്മേളിക്കുന്നതിനായി 16.5 കോടി രൂപ ചെലവിൽ ഫൈവ് സ്റ്റാർ ശൈലിയിൽ ഹാൾ ഒരുക്കിയത്. നിയമസഭിയിലെ പ്രൗഢഗംഭീരമായിരുന്ന ശങ്കരനാരായണൻ തമ്പി ഹാൾ ഇടിച്ചു പൊളിച്ചിട്ടാണ് ഹാൾ പുനർനിർമ്മിച്ചത്. രസകരമായ കാര്യം അതല്ല. രണ്ടു വർഷം മുൻപ് ആദ്യ സമ്മേളനത്തിനായി 1.85 കോടി രൂപ മുടക്കി ഹാൾ നവീകരിക്കുകയും സീറ്റുകളെല്ലാം മാറ്റുകയും ചെയ്തിരുന്നു. അവയും കളഞ്ഞിട്ടാണ് വീണ്ടും പണിതത്. എന്തൊരു ധൂർത്താണിത്. ഈ സർക്കാരിന്റെ മുൻഗണനയും മനോഭാവവും എന്താണെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. പാവങ്ങളോട് ഒരു കരുണയും ഇല്ല. സംസ്ഥാനം എങ്ങനെ നരകിച്ചാലും തങ്ങളുടെ ധൂർത്തും ആർഭാടവും നടക്കണം എന്നതാണ് ഇവരുടെ മനോഭാവമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
പ്രകൃതിദുരന്തങ്ങളുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഘാതം കുറയ്ക്കാൻ ലോകബാങ്ക് ഒരു സംസ്ഥാന സർക്കാരുമായി സഹകരിക്കുന്ന ആദ്യ പദ്ധതിയാണ് കേരളവുമായുള്ളത്. 7800 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ടത്തിലെ വായ്പ രണ്ടുതവണയായി കേരളത്തിനുകിട്ടും. ആദ്യഗഡുവായ ഏകദേശം 1100 കോടി രൂപയ്ക്ക് (16 കോടി ഡോളർ) ഒന്നരശതമാനമാണ് പലിശനിരക്ക്. ഇതിന് പുറമേ വകമാറ്റിയതിന് കൂടുതൽ പലിശ നൽകേണ്ടി വരും. 30 വർഷമാണ് ഇതിന്റെ തിരിച്ചടവ്. രണ്ടാം ഗഡുവായ 625 കോടി രൂപയ്ക്ക് (ഒന്‍പത് കോടി ഡോളർ) അഞ്ചുശതമാനമാണ് പലിശ. 18 വർഷമാണ് തിരിച്ചടവ് കാലാവധി. അഞ്ചുവർഷംകഴിഞ്ഞേ തിരിച്ചടവ് തുടങ്ങൂ. കേരള സർക്കാർ രൂപംനൽകിയ 'റീ ബിൽഡ് കേരള' ദൗത്യത്തിനാണ് ഈ പണം ഉപയോഗിക്കുക എന്നാണ് ലോകബാങ്കിനെ അറിയിച്ചിട്ടുള്ളത്. ഗതാഗതം, ജീവനോപാധികളുടെ പരിപാലനം, നഗരാസൂത്രണം എന്നിവയ്ക്കാണ് കേരളത്തിൽ മുൻഗണന നൽകുന്നതെന്നായിരുന്നു പദ്ധതി റിപ്പോർട്ട്.
നദീതട ആസൂത്രണവും ജലവിതരണ ശുചിത്വസേവനങ്ങളും മെച്ചപ്പെടുത്തുക, കാർഷിക നഷ്ടസാധ്യതാ ഇൻഷുറൻസ് ഏർപ്പെടുത്തുക, റോഡുകൾ പുനർനിർമ്മിക്കുക, അപകടസാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂരേഖകൾ തയ്യാറാക്കുക, പ്രകൃതിദുരന്ത സാധ്യത വിലയിരുത്തി നഗരങ്ങൾ ആസൂത്രണംചെയ്യുക എന്നീ മേഖലകളിലാണ് പണം ചെലവഴിക്കേണ്ടത്.
Stories you may Like
- വായ്പ അനുവദിക്കുന്നത് തീരപരിരക്ഷയ്ക്ക്
- കാർബൺ ന്യൂട്രാലിറ്റി: കേരളത്തിന്റെ പദ്ധതികളിൽ താൽപര്യമറിച്ച് ലോകബാങ്ക്
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലേത് വമ്പൻ തട്ടിപ്പ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍