മാർഗംകൂടി നിങ്ങളെ പോലെയാകാം; സുന്നത്ത് ചെയ്യുകയുമില്ല; മക്കയിൽ പോകണമെന്ന ആഗ്രഹം ഇങ്ങനെ പങ്കുവച്ചപ്പോൾ അയ്യോ അത് പറ്റില്ലെന്ന് ചന്ദ്രികയുടെ ലേഖകൻ പറഞ്ഞു; ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് അതിനേയും എന്നേയും എന്റെ വസ്ത്രത്തേയും വലിച്ചു കീറാനാണ് മാധ്യമങ്ങളുടെ ആഗ്രഹം; ഹൃദയത്തിലെ ഈശ്വരനെ മനസ്സിലാക്കിയാൽ ആർക്കും എവിടേയും പോകാം; ജാതിയില്ലാത്ത ഞാനെന്തിന് ജാതി മാറണം? വിവാദങ്ങൾക്ക് മറുപടിയുമായി യേശുദാസ്; ഗാനഗന്ധർവ്വൻ ആരാധകരോട് പറഞ്ഞത് കേൾക്കാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സൂര്യയുടെ വേദിയിൽ തന്റെ ക്ഷേത്ര പ്രവേശനം വിവാദമാക്കിയവരെ കടന്നാക്രമിച്ച് ഗാനഗന്ധർവ്വൻ യേശുദാസ്. സൂര്യയുടെ യോഗം തുടങ്ങിയപ്പോഴും യേശുദാസ് തന്റെ നിലപാട് വിശദീകരിച്ചിരുന്നു. എന്നാൽ തന്റെ കച്ചേരി കഴിഞ്ഞ ശേഷം മാധ്യമങ്ങളേയും വിവാദമുണ്ടാക്കുന്നവരേയും കടന്നാക്രമിക്കുകയാണ് യേശുദാസ് ചെയ്തത്. തനിക്ക് ജാതിയില്ലെന്നും ജാതിയില്ലാത്ത താനെന്തിന് ജാതി മാറണമെന്നും യേശുദാസ് ചോദിച്ചു. പത്മനാഭ സ്വാമീക്ഷേത്രത്തിന് ഒരു നിയമം ഉണ്ട്. അത് അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വിശദീകരിച്ചു. ഗുരുവായൂരിൽ കയറ്റമ്പോൾ കയറുമെന്നും എല്ലാം ഈശ്വരന് അറിയാമെന്നുമായിരുന്നു യേശുദാസിന്റെ പ്രതികരണം. ചന്ദ്രികയ്ക്ക് മുമ്പ് കൊടുത്ത മറുപടി എടുത്തു പറഞ്ഞ് സൂര്യമേളയിലെത്തിയവരും കൈയടി യേശുദാസ് വാങ്ങുകയും ചെയ്തു.
വിവാദങ്ങൾ ഒഴിവാക്കിയായിരുന്നു കച്ചേരി തുടങ്ങും മുമ്പ് യേശുദാസിന്റെ പ്രതികരണം. ശ്രീ പത്മനഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ സമയമായിട്ടില്ലെന്ന് പറഞ്ഞ ഗാനഗന്ധർവൻ ഇതിന്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കേണ്ടകാര്യമില്ലെന്നും കൂട്ടിച്ചേർത്തു. ക്ഷേത്രത്തിലേക്ക് വലിഞ്ഞു കയറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനത്തിന് അനുമതി കിട്ടിയതോടെ എന്നാണ് അദ്ദേഹം എത്തുക എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. സൂര്യ സംഗീതോത്സവത്തിൽ പങ്കെടുക്കുവാൻ അദ്ദേഹം തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. നവരാത്രി ദിനത്തിൽ അദ്ദേഹം സന്ദർശനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. യേശുദാസിനെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകുന്ന കത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കൈമാറിയിരുന്നു. താൻ ഹിന്ദു മതത്തിൽ വിശ്വസിക്കുന്നുവെന്നും ക്ഷേത്രത്തിൽ തൊഴാൻ അനുവദിക്കണമെന്ന് അപേക്ഷയെത്തുടർന്നായിരുന്നു ഇത്. ഇതോടെയാണ് സൂര്യമേളയിലെ പരിപാടിക്ക് ശ്രദ്ധ കൂടിയത്. തുടക്കത്തിൽ മയത്തിൽ പറഞ്ഞ യേശുദാസ് ഒടുക്കം വിമർശകർക്ക് ചുട്ട മറുപടി നൽകി. ക്യാമറകളോ മാധ്യങ്ങളോ എല്ലാം അപ്പോൾ വേദി വിട്ടു പോയിരുന്നു. ഇത് കൂടി മനസ്സിൽ വച്ചായിരുന്നു തന്റെ പ്രേക്ഷകർക്ക് മുമ്പിൽ യേശുദാസ് മനസ്സ് തുറന്നത്.
സൂര്യയിൽ മംഗളം പാടി യേശുദാസ് കച്ചേരി അവസാനിച്ചതോടെ നീണ്ട കരഘോഷം ഉയർന്നു. എല്ലാവരും പുറത്തേക്ക് പോകാൻ എഴുന്നേറ്റു. അപ്പോഴായിരുന്നു ഗാനഗന്ധർവ്വന്റെ ഇടപെടൽ. എവിടെ പോകുന്നു. എനിക്ക് കുറിച്ച് കാര്യങ്ങൾ കൂടി പറയാനുണ്ടെന്ന് എന്ന ആമുഖത്തോടെയാണ് വിവാദത്തിലേക്ക് കടന്നത്. ക്ഷേത്ര പ്രവേശനത്തെ വിവാദമാക്കുന്നവരേയും സെൻസേഷൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരേയും യേശുദാസ് കടന്നാക്രമിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിന് ഒരു നിയമം ഉണ്ട്. അത് അനുസരിക്കുക മാത്രമാണ് താൻ ചെയ്യുന്നത്. ഇക്കാര്യത്തിൽ മുൻ പ്രസിഡന്റ് അബ്ദുൾ കലാമിനെയാണ് താൻ മാതൃകായാക്കുന്നതെന്നും യേശുദാസ് പറഞ്ഞു.
അമേരിക്കയിൽ എല്ലാവരേയും ചെക്ക് ചെയ്തിട്ടേ വിടൂ. അത് പ്രസിഡന്റായാലും. ഇത് തന്നെയാണ് അബ്ദുൾ കലാമും ചെയ്തത്. അത് ഇവിടെ അടിയനും പിന്തുടരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഒരു ഫോമുണ്ടെന്ന് പറഞ്ഞു. അത് ഒപ്പിട്ടു കൊടുക്കുകയാണ് ചെയ്തത്. അതിൽ ഒപ്പിട്ടാൽ ഒരു പ്രശ്നമില്ല. ആർക്ക് വേണമെങ്കിലും ക്ഷേത്രത്തിൽ കയറാമെന്നാണ് പറഞ്ഞത്. സത്യത്തോടു കൂടിയും വിശ്വാസത്തോടു കൂടിയും അവിടെ പ്രവേശിക്കാൻ വേണ്ടിയാണ് ഒപ്പിട്ട് കൊടുത്തത്. അല്ലാതെ അവിടെ കേറി പ്രശ്നമുണ്ടാക്കാനല്ല.
ഇന്നലെ നമ്മുടെ അവിടെ ചെറിയൊരു പരിപാടി ണ്ടായിരുന്നു. സാധാരണ മാധ്യമങ്ങളെ വിളിച്ചാൽ നല്ലകാര്യങ്ങൾക്ക് ആരും വരാറില്ല. ഇന്നലെ വലിയ ആളായിരുന്നു. ഇരിക്കാൻ പോലും സ്ഥലമില്ലായിരുന്നു. ഇതിന് കാരണം അവർക്ക് എന്നെ കൊണ്ട് ഇക്കാര്യത്തിൽ എന്തെങ്കിലും പറയിക്കണമായിരുന്നു. അതിന് ശേഷം അതിനെ വിലച്ചു കീറി എന്നേയും കീറി, എന്റെ വസ്ത്രത്തേയും എന്തെങ്കിലുമൊക്കെ ആക്കണം. എന്റെ ഈശ്വരാ ഇവർക്ക് നല്ല ബുദ്ധികൊടുക്കണം. നല്ലത് ചിന്തിച്ചാൽ അവരുടെ പേനയിൽ നിന്ന് നല്ലത് വരും. അതിന് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
എന്റെ ഈശ്വരൻ എന്റെ ഹൃദയത്തിലുണ്ട്. ഇത് മനസ്സിലാക്കിയാൽ പ്രശ്നമില്ല. എല്ലാവരുടെ മനസ്സിലുമുണ്ട്. ഇത് മനസ്സിലാക്കിയാൽ എവിടേയും പോകും. വളരെ വർഷങ്ങൾക്ക് മുമ്പ് ചന്ദ്രികയുടെ ലേഖകൻ ചോദിച്ചു. നിങ്ങളെ എന്തുകൊണ്ട് ഗുരുവായൂരിൽ കയറ്റുന്നില്ലെന്ന്. അപ്പോൾ ദൈവം ബുദ്ധി തന്നു. ഞാൻ തിരിച്ചൊരു ചോദ്യം ചേദിച്ചു. ഞാൻ നിങ്ങലെ പോലെ മാർഗ്ഗം കൂടിയിട്ട് സുന്നത്തൊന്നും കഴിക്കാതെ മക്കയിൽ പോകണമെന്ന് ആഗ്രഹമുണ്ട്? അതു കേട്ടപ്പോൾ അതെങ്ങനെ എന്നായിരുന്നു ചോദ്യം. അതിന് താൻ അപ്പോഴിവിടെ ഇതിങ്ങനെയെന്നും മറുപടി നൽകി. അത്രയേ കാര്യമുള്ളൂ.
വെറുതെ വലിഞ്ഞു കയറി പ്രശ്നമുണ്ടാക്കാൻ ഞാനില്ല. കയറ്റുമ്പോൾ കയറാം. അത്രമാത്രം. എല്ലാം അറിയുന്ന ആളാണ് അവിടെയുള്ളത്. ഇത് അറിയാമെങ്കിൽ ഒന്നും മിണ്ടില്ല വാമൂടി ഇരിക്കുകയേ ഉള്ളൂ-യേശുദാസ് പറഞ്ഞു നിർത്തി.
Stories you may Like
- മലയാളത്തിന്റെ ഗാന്ധഗന്ധർവ്വന് കൊച്ചിയിൽ പിറന്നാൾ ആഘോഷം
- 60 വർഷമായിട്ടും തിളങ്ങി നിൽക്കുന്ന ഭാർഗവീ നിലയത്തിന്റെ കഥ
- അറബ് നാട്ടിലെ ആദ്യ ഹിന്ദുക്ഷേത്രം വിശ്വാസി സമൂഹത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
- പൂരാവേശത്തിന് വിട; തൃശൂരിൽ എത്തിയത് ജനസാഗരം
- രാമക്ഷേത്ര യാത്രയ്ക്ക് ബദലായി മുരുകൻ ക്ഷേത്രങ്ങളിൽ തീർത്ഥയാത്രയുമായി തമിഴ്നാട്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍