Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺവാണിഭ കേന്ദ്രത്തിലുള്ള ആ സന്ദർശനം പിന്നീട് പ്രണയമായി; ദുബായിലെത്തിച്ച പാക്കിസ്ഥാൻ സ്വദേശിനിയായ 13 കാരിക്ക് 25 കാരൻ രക്ഷകനായി മാറി ; ഇയാളടക്കം വിവിധ രാജ്യക്കാരായ 11 പേർക്കൊപ്പം ശരീരം പങ്കുവയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് കുരുന്ന്; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാൽ ക്രൂരമർദ്ദനം പതിവാണെന്നും പെൺകുട്ടി

പെൺവാണിഭ കേന്ദ്രത്തിലുള്ള ആ സന്ദർശനം പിന്നീട് പ്രണയമായി; ദുബായിലെത്തിച്ച പാക്കിസ്ഥാൻ സ്വദേശിനിയായ 13 കാരിക്ക് 25 കാരൻ രക്ഷകനായി മാറി ; ഇയാളടക്കം വിവിധ രാജ്യക്കാരായ 11 പേർക്കൊപ്പം ശരീരം പങ്കുവയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് കുരുന്ന്; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാൽ ക്രൂരമർദ്ദനം പതിവാണെന്നും പെൺകുട്ടി

മറുനാടൻ ഡെസ്‌ക്‌

ദുബായ് : പെൺവാണിഭ കേന്ദ്രത്തിലെ പ്രണയം 13കാരിയുടെ ജീവൻ കാത്തു. ദുബായിലാണ് സിനിമാ കഥയെ വെല്ലുന്ന തരത്തിലുള്ള സംഭവപരമ്പര അരങ്ങേറിയത്. പാക്ക് സ്വദേശിനിയായ പെൺകുട്ടിയെ വാണിഭത്തിനായി ദുബായിലെത്തിച്ച 49കാരനെതിരെ കേസെടുത്തിട്ടുണ്ട്. ഇവിടെ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പതിവായി എത്തിയിരുന്ന 25കാരനായ യുവാവിന് പെൺകുട്ടിയോട് പ്രണയം തോന്നിയപ്പോൾ മുതലാണ് കുട്ടിയുടെ നരക ജീവിതത്തിന് മാറ്റമുണ്ടായത്. പെൺകുട്ടിയുടെ നിസഹായാവസ്ഥ കണ്ട് ഇയാൾ വിവരം പൊലീസിനെ അറിയിക്കുകയും തുടർന്ന് ഇവിടെ നിന്നും രക്ഷപെടുത്തുകയുമായിരുന്നു. സമാന പ്രായത്തിലുള്ള മറ്റ് പെൺകുട്ടികളും ഇവരുടെ റാക്കറ്റിലുണ്ടെന്നാണ് സൂചന.

ഒട്ടേറെ തവണ പെൺകുട്ടിയുടെ സമ്മതത്തോടെ ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് യുവാവിന്റെ മൊഴി. ഇതേ തുടർന്ന് യുവാവിനെതിരെയും കേസുണ്ട്. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് കേസ്. പെൺകുട്ടിയുടെ പിതാവാണ് എന്ന വ്യാജേനയാണ് 49 വയസ്സുള്ള പ്രധാന പ്രതി കുട്ടിയെ ദുബായിൽ എത്തിച്ചത്. പ്രതിയുടെ താൽപര്യങ്ങൾ വഴങ്ങാതെ വന്നപ്പോൾ ശാരീരികമായി മർദിച്ചുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്.ദുബായിലെ അബു ഹൈലിലുള്ള പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ടു യുവതികളെയും പിടികൂടി.

13കാരിയെ ദുബായിലേക്ക് കടത്തിയ 49കാരനെതിരെ മനുഷ്യക്കടത്ത്, പെൺവാണിഭകേന്ദ്രം നടത്തിപ്പ്, പീഡനം, പണം നൽകി ലൈംഗികതയ്ക്ക് സൗകര്യമൊരുക്കുക തുടങ്ങിയ കേസുകൾ ചുമത്തി കേസെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 2018 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എതിർപ്പ് പ്രകടിപ്പിച്ചാൽ പ്രധാന പ്രതി വടികൊണ്ട് ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. രണ്ടു വർഷം മുൻപാണ് പെൺകുട്ടിയെ പാക്കിസ്ഥാനിൽ നിന്നും ദുബായിലേക്ക് വിസിറ്റിങ് വിസയിൽ കൊണ്ടുവന്നത്. പണത്തിനായി ഒരു ദിവസം തന്നെ വിവിധ രാജ്യക്കാരായ 11 പേർക്കൊപ്പംവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് പെൺകുട്ടി പറയുന്നു. നാട്ടിൽ വച്ചും യുഎഇയിൽ എത്തിച്ചതിനു ശേഷവും അയാൾ തന്നെ പീഡിപ്പിച്ചു. അതിന് വഴങ്ങിയില്ലെങ്കിൽ വടികൊണ്ട് ക്രൂരമായി മർദിക്കുമായിരുന്നു പെൺകുട്ടി പറഞ്ഞു.

പെൺവാണിഭകേന്ദ്രത്തിൽ നിത്യ സന്ദർശകനായിരുന്ന 25 കാരനായ പാക്കിസ്ഥാൻ യുവാവ് കുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ നാട്ടിലുള്ള സഹോദരൻ ഇയാളോട് കുട്ടിയെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് സന്ദേശം അയച്ചു. ഇതേതുടർന്ന് യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി സമ്മതത്തോടെ ലൈംഗികമായി ഉപയോഗിച്ചതിന് ഈ യുവാവിനെതിരേയും കേസും കോടതിയിൽ വാദം നടക്കുകയാണ്. പിടിയിലായ മറ്റു രണ്ടു പേർ 23 വയസ്സുള്ള പാക്ക് സ്വദേശികളാണ്. ഇവരെ നാട്ടിലെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നൽകിയാണ് ദുബായിലേക്ക് കടത്തിയതെന്ന് യുവതികൾ കോടതിയിൽ പറഞ്ഞു.

കുട്ടിയെ പീഡിപ്പിക്കുകയോ ശാരീരിക ഉപദ്രവം നടത്തിയിട്ടില്ലെന്നും 49 കാരനായ പ്രതി കോടതിയിൽ പറഞ്ഞു. അതേസമയം കുട്ടിയെ പെൺവാണിഭത്തിനായി നാട്ടിൽ നിന്ന് കടത്തിയതാണെന്നും പണം നൽകി ചൂഷണം ചെയ്തിട്ടുണ്ടെന്നും ഇയാൾ കോടതിൽ സമ്മതിച്ചു. പെൺകുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവ് ഏറ്റതായി ഫോറൻസിക് രേഖകളിലുണ്ട്. ഇത് മർദനത്തിന്റെ ഭാഗമായിട്ട് ഉണ്ടായതാണെന്നാണ് കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP