രണ്ട് ദിവസം മുഴു പട്ടിണി; വിശപ്പകറ്റിയത് പൈപ്പിലെ പച്ച വെള്ളം കുടിച്ച്; ട്യൂഷൻ ക്ലാസിൽ കയറാതെ ബസ് കയറി ബർദുബായ് ഗുബൈബ സ്റ്റേഷനിലെത്തിയ അമേയ ഒരു രാത്രിയും പകലും കഴിച്ചു കൂട്ടിയത് അവിടെ തന്നെ; ജുമൈറ ബീച്ചിലെത്തിയത് ഷിന്ദഗ, മിന റാഷിദ്, സത് വ വഴി കിലോമീറ്ററുകളോളം നടന്ന്: അമേയയെ തിരിച്ചറിഞ്ഞത് പ്ലസ്ടു വിദ്യാർത്ഥി
മറുനാടൻ മലയാളി ബ്യൂറോ
ഷാർജ: വെള്ളിയാഴ്ച ഷാർജയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥി രണ്ട് ദിവസം കഴിച്ചു കൂട്ടിയത് മുഴു പട്ടിണിയിൽ. പൈപ്പിലെ പച്ചവെള്ളം കുടിച്ചായിരുന്നു അമേയ വിശപ്പകറ്റിയത്. രാത്രി കിടന്നുറങ്ങിയതാവട്ടെ ബസ് ഷെൽട്ടറിലും. ഒരു ജാക്കറ്റ് പോലും കയ്യിലില്ലായിരുന്ന അമേയ തണുത്ത് വിറച്ചായിരുന്നു രണ്ട് രാത്രികളും ബസ് ഷെൽട്ടറിൽ കഴിച്ചു കൂട്ടിയത്. പരീക്ഷാ പേടിയെ തുടർന്നാണ് വെള്ളിയാഴ്ച ട്യൂഷൻ ക്ലാസിലേക്ക് പോയ അമേയ ക്ലാസിൽ കയറാതെ നാടുവിട്ടത്. എന്നാൽ ആ മൂന്ന് ദിവസങ്ങൾ അമേയക്ക് ദുർഖടം നിറഞ്ഞതായിരുന്നു.
വെള്ളിയാഴ്ച രാവിലെ കാണാതായ കുട്ടിയെ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദുബൈയിലെ ജുമൈറ ലാ മിറ ബീച്ചിൽ നിന്നാണ് കണ്ടുകിട്ടിയത്. മറ്റൊരു പ്ലസ്ടു വിദ്യാർത്ഥിയാണ് ബീച്ചിൽ ഇരിക്കുന്ന അമേയയെക്കുറിച്ച് പൊലീസിനെയും വീട്ടുകാരെയും വിവരം ധരിപ്പിച്ചത്. ഷാർജ ഡിപിഎസ്ഡ പ്രൈവറ്റ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ അമേയയ്ക്ക് പരീക്ഷകളെ പേടിയായിരുന്നു. കണക്കായിരുന്നു അമേയയുടെ ഏറ്റവും വലിയ വില്ലൻ. അടുത്തു വരുന്ന സിബിഎസ് ഇ പൊതുപരീക്ഷയെ ഏറെ ഭയക്കുകയും സമ്മർദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് അമേയയെ നാടുവിടാൻ പ്രേരിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ പിതാവ് സന്തോഷ് രാജൻ മകനെ അൽ ഖാസിമിയ മഹത്ത പാർക്കിനടുത്തെ ട്യൂഷൻ സെന്ററിനടുത്തുകൊണ്ടുചെന്നാക്കിയതായിരുന്നു. സയൻസ് ട്യൂഷൻ ക്ലാസിൽ കയറാതെ അമേയ നേരെ പോയത് അൽ ജുബൈൽ ബസ് സ്റ്റേഷനിലേയ്ക്കായിരുന്നു. അവിടെ നിന്നും 'ബർദുബായ് ഗുബൈബ സ്റ്റേഷനിലേയ്ക്കുള്ള ബസിലാണ് യാത്ര പുറപ്പെട്ടത്. കയ്യിലുണ്ടായിരുന്ന നോൽകാർഡിൽ കുറഞ്ഞ തുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അന്നു രാത്രിയും ശനിയാഴ്ച പകൽ മുഴുവനും അവിടെ തന്നെ കഴിച്ചുകൂട്ടി. രാത്രി തണുത്തുവിറച്ചായിരുന്നു നേരം വെളുപ്പിച്ചിരുന്നത്. തണുപ്പകറ്റാൻ ഒരു ജാക്കറ്റ് പോലും ഇല്ലായിരുന്നു. പൈപ്പിൽ നിന്ന് പച്ച വെള്ളം കുടിച്ചു നേരം വെളുപ്പിച്ചു' അമേയയുടെ ബന്ധു പറഞ്ഞു.
നോൽകാർഡിൽ പണം തീർന്നതിനാൽ എന്തു ചെയ്യണമെന്നറിഞ്ഞില്ല. പേടി കാരണമാണ് വീട്ടിലേയ്ക്ക് മടങ്ങാത്തതെന്ന് അമേയ ബന്ധുക്കളോട് പറഞ്ഞു. എന്നാൽ, സ്റ്റേഷനിൽ തന്നെ കഴിയാതെ നേരെ ഷിന്ദഗ, മിന റാഷിദ്, സത് വ വഴി കിലോമീറ്ററുകളോളം നടന്ന് ഞായറാഴ്ച രാവിലെയോടെയാണഅ അമേയ ജുമൈറ ബീച്ചിലെത്തിയത്. ആ സ്ഥലം നന്നായി ഇഷ്ടപ്പെട്ടതിനാൽ അവിടെ തന്നെ നിന്നു. ഭക്ഷണം ഒന്നും തന്നെ കഴിച്ചിരുന്നില്ല. ഒടുവിൽ ഉച്ചയ്ക്ക് ശേഷം അതുവഴിയെത്തിയ മലയാളിയായ പ്ലസ് ടു വിദ്യാർത്ഥിയായ റോണി, അമേയയെ കാണുകയും തിരിച്ചറിയുകയും ചെയ്യുകയും പിതാവിനെയുംമ പൊലീസിനെയും വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു.
സമൂഹ മാധ്യമത്തിൽ അമേയയെ കാണാതായതിനെ കുറിച്ച് പോസ്റ്റ് കണ്ടാണ് താൻ തിരിച്ചറിഞ്ഞതെന്ന് റോണി പറഞ്ഞു. അമേയയോട് സംസാരിച്ച് ഒന്നും കഴിച്ചിട്ടില്ലെന്ന് മനസിലായതോടെ തൊട്ടടുത്തുള്ള കഫെയിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിച്ചു നൽകി. മിതഭാഷിയായ അമേയ വളരെ മികച്ച സ്വഭാവമുള്ള കുട്ടിയാണെന്ന് ബന്ധുക്കൾ പറയുന്നു. എത്ര വിശന്നാലും മറ്റുള്ളവരോട് ഭക്ഷണം ചോദിച്ച് വാങ്ങി കഴിക്കില്ല. ട്യൂഷന് പോകുമ്പോൾ മാത്രമേ മൊബൈൽ ഫോൺ കൈയിൽ കരുതാറുള്ളൂ. എന്നാൽ, പരീക്ഷകളെ പേടിച്ചിരുന്നു. അമേയയെ കാണാതായതിന് ശേഷം കുടുംബാംഗങ്ങളും ബന്ധുക്കളും തീ തിന്നുകയായിരുന്നു. മകന് ഒന്നും സംഭവിക്കരുതേ എന്ന് എല്ലാവരും കരളുരുകി പ്രാർത്ഥിച്ചു. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കുട്ടിയെ കാണാതായ വിവരം ലോകമറിഞ്ഞു. അതോടെ യുഎഇയിലെ ഇന്ത്യൻ സമൂഹമാകെ ആശങ്കയിലായി. ഇന്നലെ കുട്ടിയെ കണ്ടുകിട്ടും വരെ അമേയയായിരുന്നു നാലാൾ കൂടുന്നിടത്തെ സംസാര വിഷയം.
പിതാവ് സന്തോഷ് രാജൻ മകനെ ട്യൂഷൻ സെന്ററിൽ ഇറക്കിവിട്ടശേഷം കുട്ടി അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പൊലീസിനോടൊപ്പം അമേയയെ അന്വേഷിച്ചുവരികയായിരുന്നു.
അമേയക്ക് വേണ്ടി ഷാർജയിലും മറ്റും തിരച്ചിൽ തുടരുന്നതിനിടയിലാണ് കുട്ടിയെ ദുബായിൽ നിന്നും കണ്ടെത്തിയത്. .അബു ഷഗാറിൽ താമസിക്കുന്ന തൃശൂർ സ്വദേശി സന്തോഷ് രാജൻ ബിന്ദു സന്തോഷ് ദമ്പതികളുടെ മകനാണ് 15കാരനായ അമേയ സന്തോഷ്.
ഷാർജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമേയ. മേയയുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും അത് സ്വച്ച് ഓഫാക്കി വെച്ചിരിക്കുക ആയിരുന്നു്. വെള്ളിയാഴ്ച ട്യൂഷൻ സെന്ററിനി മുന്നിൽ അമേയയെ ഇറക്കിവിട്ടതാണ്. എന്നാൽ ട്യൂഷൻ സെന്ററിൽ എത്തിയിട്ടില്ലെന്ന് അദ്ധ്യാപകർ പറഞ്ഞു.
സിസിടിവിയിലും അമേയ ട്യൂഷൻ സെന്ററിൽ കയറുന്നതായി ഇല്ല. ഇതിന് ശേഷം കുട്ടിക്കായി വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. അമേയയുടെ കുടുംബം പൂണെയിലാണ് സ്ഥിര താമസം.അമേയ പൊതുവെ ആരോടും സംസാരിക്കാറില്ലെന്നും അപരിചതരോട് സഹായം ചോദിക്കാറില്ലെന്നും സുഹൃത്ത് പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് ഇന്ത്യക്കാരനായ മുഹമ്മദ് അഫ്താബ് ആലമിന്റെ മകൻ മുഹമ്മദ് പർവേസ് (15) എന്ന വിദ്യാർത്ഥിയെ ഇതുപോലെ ഷാർജയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. മകൻ യു ട്യൂബ് അമിതമായി ഉപയോഗിക്കുന്നതിന് മാതാവ് വഴക്കു പറഞ്ഞതിനാണ് ആരോടും പറയാതെ പർവേസ് സ്ഥലം വിട്ടത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍