എം കെ രാഘവൻ എംപിയുടെയും അഭ്യർത്ഥനയിൽ സുഷമ സ്വരാജിന്റെയും കർക്കശമായ ഇടപെടൽ ബിജേഷിന് ഗുണകരമായി; അബൂദബിയിലെ എംബസി അധികൃതർ പുതിയ പാസ്പോർട്ടുമായി എയർപോർട്ടിലെത്തി; വെരിഫിക്കേഷനിടെ പാസ്പോർട്ട് നഷ്ടമായ മലയാളി യുവ എൻജിനീയർ മാഞ്ചസ്റ്ററിലേക്കു പറന്നു; എയർ ക്രൂവിന്റെ അനാസ്ഥയിൽ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇത്തിഹാദ് അധികൃതർക്ക് മൗനം
കെ സി റിയാസ്
കോഴിക്കോട്: ഇംഗ്ലണ്ടിലെ മഞ്ചസ്റ്ററ്ററിലേക്കുള്ള യാത്രാ മധ്യേ അബൂദബി എയർപോർട്ടിൽ കുടുങ്ങിയ മലയാളി യുവ എൻജിനീയർക്ക് പുതിയ പാസ്പോർട്ട് ലഭിച്ചു. ഇതേ തുടർന്ന് ഇന്നലെ രാത്രിയോടെ ഇദ്ദേഹം മഞ്ചസ്റ്ററിലേക്കു പുറന്നു. ഇക്കയിഞ്ഞ 17-നാണ് ഇത്തിഹാദ് എയർവേഴ്സിലെ വെരിഫിക്കേഷൻ ജീവനക്കാരിയായ ഫിലിപ്പിനോ യുവതിയുടെ അനാസ്ഥയിൽ യുവ എൻജിനീയർക്ക് യാത്ര മുടങ്ങിയത്. ഇക്കാര്യം മറുനാടൻ മലയാളി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും ജെറ്റ് എയർവേഴ്സിൽ അബൂദബിയിലെത്തിയ മലയാളി യാത്രക്കാരനായ മറൈൻ എൻജിനീയർ കോഴിക്കോട് കൊയിലാണ്ടി നമ്പ്രത്തുകര സ്വദേശി ബിജേഷ് ബാലകൃഷ്ണന് ഇന്നലെ വൈകീട്ടോടെയാണ് അടിയന്തരമായി പുതിയ പാസ്പോർട്ട് ലഭിച്ചത്.
എം കെ രാഘവൻ എം പിയുടെ നേതൃത്വത്തിലുള്ള ശക്തമായ നയതന്ത്ര ഇടപെടലാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. പുതിയ പാസ്പോർട്ട് ലഭിച്ചതോടെ ഇത്തിഹാദ് എയർവേഴ്സ് ബിജേഷിന് ഉടൻ പുതിയ എയർ ടിക്കറ്റ് ഇഷ്യൂ ചെയ്ത് മാഞ്ചസ്റ്ററിലേക്കു പോകാൻ അവസരം ഒരുക്കുകയായിരുന്നുവെന്ന് ദുബൈയിൽ നിന്ന് നയതന്ത്ര ഇടപെടലുകൾക്കു ചുക്കാൻ പിടിച്ച മലബാർ ഡവലപ്മെന്റ് ഫോറം സെക്രട്ടറി കെ എം ബഷീർ മറുനാടൻ മലയാളിയെ അറിയിച്ചു. വാർത്ത ആദ്യം പുറത്തുകൊണ്ടുവരികയും എം പിയോടും കേന്ദ്ര സർക്കാറിനോടുമൊപ്പം ഫലമുണ്ടാക്കാൻ സഹായിക്കുകയും ചെയ്ത മറുനാടൻ ഇടപെടലിനെ അദ്ദേഹം ശ്ലാഘിച്ചു.
ഇത്തിഹാദ് എയർവേഴ്സിനും എയർപോർട്ട് അധികൃതർക്കും ഇന്ത്യൻ എംബസിക്കും മറ്റും പരാതി നൽകി രണ്ടു ദിവസമാണ് ബിജേഷ് അബൂദബി എയർപോർട്ടിൽ കുടുങ്ങിയത്. ലക്ഷങ്ങൾ മുടക്കി മാഞ്ചസ്റ്ററിൽ പഠിക്കുന്ന ബിജേഷിന് നാലു ദിവസത്തിനകം യു കെയിൽ എത്തിയില്ലെങ്കിൽ കോഴ്സ് ഫീയും പരീക്ഷയുമെല്ലാം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. ഇതാണ് നയതന്ത്ര ഇടപെടലിലൂടെ പരിഹരിച്ചത്. പ്രശ്നം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, യു എ ഇയിലെ ഇന്ത്യൻ എംബസി ഹൈ കമ്മിഷണർ നവദീപ് സിങ് ഷൂറി എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും നാട്ടിലേക്കുള്ള ഔട്ട്പാസിങ് സാഹചര്യം ഒഴിവാക്കി ബിജേഷിന് അടിയന്തിരമായി പുതിയ പാസ്പോർട്ട് ഇഷ്യൂ ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് കോഴിക്കോട് എം പി രേഖാമൂലം ഇവരോട് ആവശ്യപ്പെട്ടു. പുറമെ വീഴ്ചയുണ്ടായ ഇത്തിഹാദ് എയർവേഴ്സ് അധികൃതരുമായും ബന്ധപ്പെട്ടു.
ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തികം ഉൾപ്പെടെയുള്ള എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഇത്തിഹാദ് എയർവേഴ്സ് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന മുന്നറിയിപ്പും എം പി നൽകുകയുണ്ടായി. എന്നാൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഇത്തിഹാദ് എയർക്രൂവിനെതിരെ നടപടി ഉണ്ടാകുമോ എന്നതിൽ വ്യക്തതയുണ്ടായിട്ടില്ല. കരിപ്പൂരിൽ നിന്നും മുംബൈ വഴി 17.4.2018-നാണ് ബിജേഷ് അബൂദബിയിൽ എത്തിയത്. മുംബൈയിൽനിന്നും യു കെയിലെ മഞ്ചസ്റ്റർ എയർപോർട്ടിലെത്താൻ, അബൂദബി കണക്ഷൻ ഫ്ളൈറ്റ് ആണ് ബുക്ക് ചെയ്തിരുന്നത്. ജെറ്റ് എയർവേഴ്സിൽ അബൂദബിയിൽ രാവിലെ ഏഴിന് അബൂദബിയിൽ എത്തി. അടുത്ത കണക്ഷൻ വിമാനം ഇത്തിഹാദ് എയർവേഴ്സായിരുന്നു.
സുരക്ഷാ പരിശോധന കഴിഞ്ഞു 33ാം നമ്പർ ഗേറ്റിൽ ബിജേഷ് ഫ്ളൈറ്റ് വെയിറ്റ് ചെയ്തിരുന്നു. ഗേറ്റ് ചെക്കിങ് 0930ന് തുടങ്ങി. ബിജേഷ് 0935നു ഗേറ്റ് ചെക്ക് പോയിന്റിൽ ക്യു നിന്ന് ഏറ്റി. പിന്നിൽ ഒരു മലയാളിയും ബ്രിട്ടീഷ് യാത്രക്കാരും ഉണ്ടായിരുന്നു. ബിജേഷ് പാസ്പോർട്ടും ബോർഡിങ് പാസും കൗണ്ടർ ഡസ്കിലുണ്ടായിരുന്ന ഫിലിപ്പിനോ ലേഡിക്കു കൊടുത്തു. അവരത് വാങ്ങി ചെക്ക് ചെയ്തു സീമന്ത ഡോക്യുമെന്റ് ചോദിച്ചു. ബിജേഷ് ഹാൻഡ് ബാഗിൽ ഉണ്ടായിരുന്ന UK Biomterik Residence Card (ബി ആർ പി കാർഡ്) ഒന്ന് ഇരുന്ന് എടുത്തു. എണീറ്റപ്പോഴേക്കും എയർ ക്രൂ സ്റ്റാഫ് സൈഡിൽ നിന്നിരുന്ന ബ്രിട്ടീഷ് യാത്രക്കാരെ ചെക്ക് ചെയ്ത് അവർക്കു ഡെസ്കിൽ നിന്ന് പാസ്പോർട്ട് എടുത്തു കൊടുത്തു ഒഴിവാക്കി.
ബിജേഷ് തന്റെ ബി ആർ പി കാർഡ് കൊടുത്തപ്പോൾ അവർ വീണ്ടും പാസ്പോർട്ട് ചോദിച്ചു. അത് നേരത്തെ തന്നുവെന്നു പറഞ്ഞപ്പോൾ അവരത് ബിജേഷിന് തിരിച്ചു തന്നതായും വാദിച്ചു. തുടർന്ന് അവരോട് സൈഡിൽ കൂടെ കടത്തിവിട്ട ബ്രിട്ടീഷ് പൗരന്മാരെ ഒന്ന് ചെക്ക് ചെയ്യാൻ പറഞ്ഞു. അത് അവൾ ചെയ്തപ്പോഴേക്കും ആ ബ്രിട്ടീഷ് പേഴ്സൺ മിസ്സായി. പിന്നീട് ബിജേഷ് മറ്റു ഒഫീഷ്യൽസിനെ എല്ലാം വിവരം അറിയിച്ചു. അവർ അനൗൺസ് ചെയ്തും പേഴ്സണലി ചെക്കിംഗും നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അവർ എയർപോർട്ട് പൊലീസിൽ വിവരം നൽകി. ശേഷം സി സി ടി വി ചെക്ക് ചെയ്തപ്പോൾ ബിജേഷ് പാസ്പോർട്ട് കൊടുക്കുന്നതും, മഞ്ചസ്റ്റർ വിസ പരിശോധിച്ച ഇത്തിഹാദ് സ്റ്റാഫ് സൈഡിൽ കൂടെ പോയവർക്ക് കൊടുക്കുന്നതും ക്ലിയർ ആയി അവർക്കു മനസിലായി എന്നും പറഞ്ഞു. പിന്നീട് ഫ്ളൈറ്റ് വൈകിപ്പിച്ചു ചെക്ക് ചെയ്തെങ്കിലും പാസ്പോർട്ട് കിട്ടിയില്ല. തുടർന്ന് ഫ്ളൈറ്റ് ബിജേഷിനെ കൂടാതെ മഞ്ചസ്റ്ററിലേക്കു പറക്കുകയായിരുന്നു.
യു കെയിൽ merchant Navy 2nd Engineer course and exam ചെയ്യാനായാണ് ബിജേഷ് പുറപ്പെട്ടത്. ഇതിനകം കോഴ്സ് ഏഴ് മാസം പൂർത്തിയായി. ഇനി മൂന്നു മാസത്തെ പഠനവും പരീക്ഷയുമാണ് ബാക്കിയുള്ളത്. അത് പൂർത്തീകരിച്ച് മടങ്ങാനാണ് പദ്ധതി. കോഴ്സിനായി ആറായിരം പൗണ്ട് ഫീസ് അടക്കം ഏകദേശം 17 ലക്ഷത്തോളം രൂപ ചെലവുണ്ട്. എന്തായാലും രണ്ടു ദിവസത്തെ യാത്രാ തടസ്സം പരിഹരിച്ച് മഞ്ചസ്റ്ററിലേക്കു സുഖയാത്ര ഒരുങ്ങിയതിൽ അതീവ സംതൃപ്തനും സന്തോഷവാനുമാണ് ബിജേഷ് ബാലകൃഷ്ണൻ. തടസ്സങ്ങളെല്ലാം നീങ്ങി പുതിയ പാസ്പോർട്ട് ലഭ്യമായി കാർമേഘങ്ങളെല്ലാം നീങ്ങിയതിൽ കൊയിലാണ്ടി ഗ്രാമവും നമ്പ്രത്തുകര വീട്ടുകാരുമെല്ലാം ആശ്വാസത്തിലും അതീവ സന്തോഷത്തിലുമാണിപ്പോൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍