വ്യാജ സർട്ടിഫിക്കറ്റെന്ന പേരിൽ പൊലീസ് അറസ്റ്റു ചെയ്തത് ബ്രിട്ടീഷ് എംപിയുടെ മലയാളിയായ ജീവിത പങ്കാളിയെ; നിധിൻ ചന്ദ് പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞത് 20 മണിക്കൂർ സമയം; ഇന്ത്യൻ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നു എന്ന ആരോപണം ശക്തമായതോടെ പുലിവാല് പിടിച്ച് ബ്രിട്ടീഷ് ഹോം ഓഫീസ്; ബ്രിട്ടീഷ് മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തപ്പോഴും ഒന്നുമറിയാതെ മോദിയും പിണറായി
പ്രത്യേക ലേഖകൻ
ലണ്ടൻ: ബ്രിട്ടനിലേക്ക് പഠിക്കാൻ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർഷാവർഷം കൂടാറുണ്ട്. ബ്രിട്ടീഷ് ഹോം ഓഫീസ് നിർദേശിക്കുന്ന യോഗ്യത പരീക്ഷകൾ പാസായി എത്തുന്നവരോട് വിവേചനപരമായി പെരുമാറുന്നു എന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്. ഈ ആക്ഷേപങ്ങളെ ശരിവെക്കും വിധാണ് ഇപ്പോൾ ഒരു മലയാളി വിദ്യാർത്ഥി ഉൾപ്പെട്ട സംഭവം പുറത്തുവരുന്നത്. സ്കോ്ട്ട്ലന്റിലെ ലിങ്ലിതഗോ ആൻഡ് ഈസ്റ്റ് ഫാൽക്രിക് എംപി കൂടിയായ മാർട്ടിൻ ഡേയുടെ ജീവിത പങ്കാളിയും മലയാളിയുമായ നിധിൻ ചന്ദ് എന്ന യുവതിയും അകാരണമായി പൊലീസ് പിടിയിലായതോടെ മാർട്ടിൻ ഡേയും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുമായി മികച്ച വ്യക്തിബന്ധം പുലർത്തുന്ന സ്റ്റീഫൻ ടിംസ് എംപിയും ചേർന്നു നടത്തിയ ലോബിയിങ്ങിലാണ് ഒടുവിൽ ഹോം ഓഫീസിന്റെ കുറ്റസമ്മതം പുറത്തു വന്നിരിക്കുന്നത്.
അതേസമയം അകാരണമായി കുറ്റാരോപിതരായ 36000 വിദ്യാർത്ഥികളിൽ നല്ല പങ്കിനും കേസിനു പിന്നാലെ നടന്നു വിലപ്പെട്ട പഠന സമയവും അതുവഴി ഉറപ്പാക്കാൻ കഴിയുമായിരുന്ന മികച്ച ഭാവിക്കും ഇനിയാര് ഉത്തരം പറയും എന്ന ചോദ്യത്തിന് മറുപടിയില്ലാതെ പോകുന്നത് ഇപ്പോൾ മാധ്യമങ്ങൾ ചർച്ചയാക്കുകയാണ്. തന്റെ ജീവിത പങ്കാളിയും മലയാളിയുമായ നിധിൻ ചാന്ദ് ബ്രിട്ടീഷ് ഹോം ഓഫിസിന്റെ ഇരയായ കഥയാണ് മാർട്ടിൻ ഡേ എംപി പങ്കിടുന്നത്. ഐഇഎൽറ്റിസിന് സമാനമായ ടിഓഐഇസി പരീക്ഷയിൽ കൃത്രിമം നടന്നതുവഴിയാണ് നിധിൻ യോഗ്യത നേടിയതെന്ന ആരോപണം ഉന്നയിച്ചാണ് ഹോം ഓഫിസ് ഈ മലയാളി യുവതിയെ കൂട്ടുകാർക്കു മുൻപിൽ വച്ച് അറസ്റ്റ് ചെയ്തത്.
കൂടാതെ ഇവരെ 20 മണിക്കൂർ ഡിറ്റൻഷൻ സെന്ററിൽ ചോദ്യം ചെയ്യലിനായി സൂക്ഷിക്കുകയും ചെയ്തു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദുരനുഭവം എന്നാണ് നിധിൻ പിന്നീട് അതേക്കുറിച്ചു വെളിപ്പെടുത്തിയത്. ഈ പരീക്ഷകൾ ബ്രിട്ടനിൽ പഠിക്കാനുള്ള യോഗ്യതയ്ക്കു പ്രാപ്തം അല്ലെന്നു കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ലെന്നാണ് ഈ അനുഭവത്തിൽ നിധിന്റെ പങ്കാളി കൂടിയായ മാർട്ടിൻ ഡേ എംപി വെളിപ്പെടുത്തുന്നത്. ടിഓഐഇസി പരീക്ഷ സിസ്റ്റത്തിൽ കൃത്രിമം ഉണ്ടെന്നു കണ്ടെത്തി 20 പേരെ ജയിലിൽ എത്തിച്ചതായാണ് ഇതിനു മറുപടിയായി ഹോം ഓഫിസിനു പറയാനുള്ളത്. എന്നാൽ യഥാർത്ഥ വിദേശ വിദ്യാർത്ഥികളെ തങ്ങൾ സ്വാഗതം ചെയ്യുന്നതായി വീണ്ടും ഹോം ഓഫീസ് വക്താക്കൾ ആവർത്തിക്കുകയും ചെയ്യുന്നു.
നാല് വർഷം മുൻപ് താൻ നേരിട്ട ദുരനുഭവമാണ് ഇപ്പോൾ നിധിൻ ചന്ദിന്റെ വാക്കുകളായി ഇന്ത്യൻ മാധ്യമങ്ങളിൽ നിറയുന്നത്. പിഎച്ച്ഡി ചെയ്യുന്നതിനുള്ള വിസ കാലാവധി ദീർഘിപ്പിച്ചു കിട്ടുന്നതിന് താൻ കാത്തിരിക്കവെയാണ് രണ്ടു പൊലീസ് ഉദ്യോഗസ്ഥർ എത്തി വെസ്റ്റ് ലണ്ടനിൽ നിന്നും തന്നെ കുറ്റവാളിയെ പോലെ പിടികൂടുന്നതെന്നും നിധിൻ പറയുന്നു. താൻ പാർട്ട് ടൈം ജോലി ചെയ്തിരുന്ന സമയത്തു അറിയുന്നവർ ആയിട്ടും യാതൊരു ദയയും കാട്ടാതെയാണ് കയ്യോടെ അറസ്റ് നടന്നതെന്നും നിധിൻ ഓർമ്മിക്കുന്നു. 2015 ജനുവരിയിൽ നടന്ന സംഭവം ഇപ്പോഴും ഭീതിയോടെയാണ് നിഥിന്റെ മനസ്സിൽ എത്തുന്നത്. യുകെയിൽ തന്നെ മാസ്റ്റർ ഡിഗ്രി എടുത്ത നിധിനെ സംബന്ധിച്ച് ഈ പരീക്ഷ ആവശ്യം അല്ലാതിരുന്നിട്ടും മുൻ വർഷം എഴുതിയ പരീക്ഷയുടെ പേരിലായിരുന്നു ഹോം ഓഫിസ് നോട്ടപ്പുള്ളിയാക്കിയത്.
തന്റെ കൂട്ടുകാരുടെ മുന്നിൽ വച്ച് അറസ്റ്റ്്് ചെയ്തു ഹോം ഓഫിസിന്റെ ഡിറ്റൻഷൻ സെന്ററിൽ കഴിഞ്ഞ ആ രാത്രി ഒരുപോള കണ്ണടയ്ക്കാതെ നേരം വെളുപ്പിക്കുക ആയിരുന്നു എന്നും നിധിൻ ഓർമ്മിച്ചെടുക്കുന്ന . തുടർന്ന് ഇമ്മി്രേഗഷൻ ഓഫിസർ എത്തി നിധിനുമായി സംസാരിച്ചു ഇംഗ്ലീഷ് കൈകാരം ചെയ്യുന്നതിലെ വൈദഗ്ദ്യം മനസിലാക്കിയാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിതയാകുന്നത്. മാത്രമല്ല, താൻ സംസാരിക്കുന്നതിനൊപ്പം ബ്രിട്ടീഷ് ശൈലിയിൽ സംസാരിക്കാൻ നിഥിന് കഴിയുന്നുണ്ടെന്നും ഹോം ഓഫീസിനു തെറ്റ് പറ്റിയെന്നാണ് കരുതുന്നതെന്നും പറഞ്ഞാണ് ചോദ്യം ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥൻ മടങ്ങിയത്. അന്നത്തെ ഓർമ്മകൾ തന്നെ ഇപ്പോഴും വേട്ടയാടുന്നു എന്നും നിധിൻ മറച്ചു വയ്ക്കുന്നില്ല. ഇത്തരം അനുഭവങ്ങൾ ഉള്ള ആയിരങ്ങളാണ് ഇപ്പോഴും ലൈവ് അപ്പീലുമായി ഹോം ഓഫിസിനു പിന്നാലെ കരുണ തേടി അലയുന്നത്.
ഇക്കാര്യം ഇന്ത്യയിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ബ്രെക്സിറ്റിനു ശേഷം നിലനിൽപ്പ് ചോദ്യത്തിലാകുന്ന ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വലവിരിക്കുമ്പോൾ ഇക്കാര്യം സർക്കാർ തലത്തിൽ ഗൗരവമേറിയ ചർച്ചയാകണമെന്നാണ് മാധ്യമ റിപോർട്ടുകൾ ആവശ്യപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിനു എത്തിയ നിധിൻ ചന്ദിനെ പോലെ അനേകം മലയാളി വിദ്യാർത്ഥികളും ഹോം ഓഫീസിന്റെ പീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാൽ വിദേശ പഠനത്തിന് ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ വിമാനം കയറുന്നുണ്ടെകിലും ഇക്കാര്യത്തിൽ ഒന്നും ഇടപെടാനോ വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനോ പോലും കേരള സർക്കാർ മിനക്കെടുന്നില്ല എന്നതാണ് സത്യം. പ്രവാസികൾ അയക്കുന്ന പണത്തിൽ മാത്രം ശ്രദ്ധിക്കുന്ന കേന്ദ്ര, കേരള സർക്കാരുകൾ പ്രവാസികൾ ആയി എത്തുന്ന വിദ്യാർത്ഥി സമൂഹം നേരിടുന്ന യാതനകളിൽ ഒട്ടും ആശങ്കപ്പെടുന്നില്ല എന്നതാണ് ബ്രിട്ടനിലും മറ്റും എത്തി നിർഭാഗ്യത്തിനൊപ്പം സഞ്ചരിക്കേണ്ടി വന്ന മലയാളി വിദ്യാർത്ഥികൾ പങ്കിടുന്ന അനുഭവവും.
ഐഇഎൽടിഎസ്, ടിഓഐഇസി പരീക്ഷകളിൽ കൃത്രിമം കാട്ടിയെന്ന് പറഞ്ഞു 36000 പേരുടെ കാര്യത്തിലാണ് ഹോം ഓഫീസ് നിയമനടപടികൾ സ്വീകരിച്ചത്. ഇതേ തുടർന്ന് പലരും കാൽ ലക്ഷം പൗണ്ട് വീതമെങ്കിലും നിയമനടപടികൾക്കായി മുടക്കിയ ശേഷമാണു ആരോപണ വിധേയമായ കുറ്റത്തിൽ നിന്നും രക്ഷപ്പെട്ടത്. പലരും ഗൗരവമായി പഠിക്കേണ്ട സമയത്തു ഈ കേസിനു പിന്നാലെ പോയി ജീവിതം തുലച്ച അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. സ്വാഭാവിക നീതിയുടെ നിഷേധമാണ് ഈ വിദ്യാർത്ഥികൾ ബ്രിട്ടനിൽ പഠിക്കാൻ എത്തി അനുഭവിക്കേണ്ടി വന്നതെന്ന് ഈസ്റ്റ് ഹാം എം പി സ്റ്റീഫൻ ടിംസ് ചൂണ്ടിക്കാട്ടുന്നു. നരകതുല്യമായ ജീവാതാനുഭവങ്ങളാണ് ഈ വിദ്യാർത്ഥികൾ അനുഭവിക്കേണ്ടി വന്നത്. ഹോം ഓഫിസ് കുറ്റം ആരോപിച്ച പലരും കൃത്രിമ ടെസ്റ്റുകൾ പാസായി എത്തിയവരല്ല. പലർക്കും തങ്ങളുടെ കോഴ്സുകൾ പാതിവഴിയിൽ ഉപേക്ഷിച്ചു സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ടി വന്ന ദുര്യോഗവും ഉണ്ടെന്നു അദേഹഹം പറയുന്നു.
ഇത്തരം ദുരനുഭവം നേരിട്ടവർ വിദ്യാർത്ഥികൾക്കിടയിൽ യുകെ പഠനം ഏതു വിധത്തിലും ഒഴിവാക്കണം എന്നാണ് അഭ്യർത്ഥ്ിക്കുന്നത്. ഇന്ത്യൻ ദേശീയ മാധ്യമങ്ങളും ഇത്തരം വാർത്തകളുമായി രംഗത്ത് വരുമ്പോൾ ബ്രെക്സിറ്റിനു ശേഷം വിദേശ വിദ്യാർത്ഥികളെ പിടിച്ചു നിലനിൽക്കാം എന്ന യൂണിവേഴ്സിറ്റികളുടെ ചിന്തയ്ക്കു മേലും കരിനിഴൽ പരക്കുകയാണ്. ഓരോ രണ്ടു വര്‍ഷത്തേക്കും വിസ പുതുക്കുമ്പോഴും ഇംഗ്ലീഷ് പ്രാവിണ്യം തെളിയിക്കുന്നതിനായി ടി ഓ ഐ ഇ സി പരീക്ഷ പാസായത്തിന്റെ കൂടി തെളിവുകളാണ് ഹാജരാക്കേണ്ടത്. കുടിയേറ്റ നിയമങ്ങളിൽ കടുത്ത നിയന്ത്രണം നടപ്പിലാക്കിയ 2011 മുതൽ ഇത്തരത്തിലാണ് വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത്. ബിസിനസ് വിസ അനുവദിക്കുന്നതിനും സമാനമായ തരത്തിൽ തന്നെയാണ് ഹോം ഓഫിസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ ടെസ്റ്റിങ് സർവീസാണ് ടി ഓ ഐ ഇ സി പരീക്ഷ നടത്തുന്നത്.
കുടിയേറ്റക്കാരുടെ ജീവിതം ദുരിതപൂർണമാക്കണം എന്ന രാഷ്്്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി രൂപം കൊണ്ട വിൻഡ് റൂഷ് ജെനറേഷൻ (രണ്ടാം ലോക യുദ്ധ കാലത്തും ബ്രിട്ടനിൽ എത്തിയവരെ കുടിയേറ്റ നിയമത്തിൽ ഉൾപ്പെടുത്തിയത്) എന്ന പേരിൽ കുപ്രസിദ്ധമായ നടപടികൾക്കു തുടക്കമിട്ടതിലൂടെ വിമർശം നേരിട്ട ഹോം സെക്രട്ടറി തെരേസ മേ പ്രധാനമന്ത്രി ആയി മാറിയ സാഹചര്യത്തിലും പല പേരിലും രൂപത്തിലും കുടിയേറ്റ നിയമങ്ങൾ ശക്തമാകുന്നു എന്ന സൂചന തന്നെയാണ് വിദ്യാർത്ഥികളായി എത്തുന്നവർ നേരിടുന്ന ദുരിതങ്ങളും എന്ന വിമർശവും ശക്തമാകുന്നു.
Stories you may Like
- സഖാവിന്റെ സർട്ടിഫിക്കറ്റിൽ ആകെ വാദിച്ചു വിയർത്തു ആർഷോയും സംഘവും
- നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവ്വകലാശാല
- എസ് എഫ് ഐ കുടുങ്ങിയ വ്യാജ രേഖയിൽ കെ എസ് യുവിനേയും പൂട്ടാൻ പൊലീസ്
- ജല അഥോറിറ്റി എംഡി ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സിവിൽ സർവ്വീസിൽ വ്യത്യസ്തയാകുമ്പോൾ
- വാട്ടർ അഥോറിറ്റിയിൽ എംഡി മാറാനൊരുങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍