യുകെ മലയാളികൾ ക്യാൻസർ റിസേർച്ച് യുകെയ്ക്കു നൽകിയ ചില്ലറ തുട്ടുകൾ ഭാവിയിൽ ക്യാൻസറിനെ തടുക്കാൻ കാരണമാകുന്നു; ഇന്ത്യയും ബ്രിട്ടനും ചേർന്നുള്ള പത്തു മില്യന്റെ ക്യാൻസർ ഗവേഷണത്തിൽ ക്യാൻസർ യുകെയ്ക്കു ഒപ്പം കേന്ദ്ര സർക്കാരും, വയലാർ രവിയെ പോലുള്ളവർ ഭരിച്ചുപോയ വകുപ്പിന് ഹർഷ വർദ്ധൻ ജീവൻ നൽകുന്നു
പ്രത്യേക ലേഖകൻ
ലണ്ടൻ: യുകെ മലയാളികൾ ഏറ്റവും കൂടുതൽ പിന്തുണ നൽകിയിട്ടുള്ള കാൻസർ റിസേർച്ച് യുകെ നൽകുന്ന പണത്തിലെ ഓരോ ചില്ലറ തുട്ടും ഈ മാരക രോഗത്തിനെതിരെയുള്ള പോരാട്ടത്തിന് ചെലവഴിക്കുമ്പോൾ ലോകജനതയ്ക്കു തന്നെ പുത്തൻ പ്രതീക്ഷകൾ നൽകി പുതിയ ഗവേഷണ പദ്ധതി യാഥാർത്യമാകുന്നു. കേന്ദ്ര സർക്കാരും കാൻസർ റിസേർച്ച് യുകെയും തുല്യ പ്രാധാന്യം ഏറ്റെടുക്കുന്ന ഗവേഷണ പദ്ധതിക്ക് പത്തു മില്യൺ പൗണ്ടാണ് ചിലാക്കുന്നത്. ഇതിൽ അഞ്ചു മില്യൺ ക്യാൻസർ റിസേർച്ച് യുകെയും അഞ്ചു മില്യൺ കേന്ദ്ര സർക്കാരിന്റെ ബയോ ടെക്നോളജി ഡിപ്പാർട്ട്മെന്റും ആണ് ഏറ്റെടുക്കുന്നത്. മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാർക്കു പ്രയോജനകരമാകും വിധം കൂടുതൽ വിമാന സർവീസിന് ആവശ്യം ഉയർന്നപ്പോൾ കൈമലർത്തിയ അന്നത്തെ വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാലിനെ ഓർമ്മപെടുത്തും വിധം ആറു വർഷം മുൻപ് വയലാർ രവി ഭരിച്ച ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് ഇപ്പോൾ യുകെയുമായി ചേർന്ന് ക്യാൻസർ ഗവേഷണ പദ്ധതിക്ക് തുല്യ പങ്കാളിത്തം ഏറ്റെടുക്കുന്നത്.
വേണുഗോപാലിന്റെ നിഷ്ക്രിയത്വം മാറ്റാൻ അശോക് ഗജപതി രാജു എത്തിയതിനു സമാനമാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് ഹർഷ വർദ്ധൻ മന്ത്രിയായപ്പോൾ നേടിയിരിക്കുന്ന പുതുജീവൻ തെളിയിക്കുന്നതും. ബ്രിട്ടൻ അടക്കമുള്ള വൻശക്തികൾ നടത്തുന്ന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളിൽ തുല്യ പങ്കാളിത്തം ഏറ്റെടുക്കാൻ കഴിയും വിധം ഇന്ത്യ മുന്നേറുന്നത് അത്ഭുതത്തോടെ ലോകം വീക്ഷിക്കുന്ന സാഹചര്യമൊരുക്കുകയാണ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഒപ്പു വച്ച ധാരണാപത്രം വ്യക്തമാക്കുന്നത്. പണമില്ലായ്മയുടെ പേരിൽ ഇത്തരം കാര്യങ്ങൾ മുടങ്ങരുത് എന്ന സന്ദേശം കൂടിയാണ് ഇന്ത്യ ഇതിലൂടെ ഉയർത്തുന്നത്. കാൻസർ റിസേർച്ച് യുകെയ്ക്കും മറ്റും പൊതുജനങ്ങൾ നൽകുന്ന വൻ തുകയുടെ സംഭാവനകൾ കരുത്തായി മാറുമ്പോൾ ഇത്തരം രംഗങ്ങളിൽ ഇപ്പോഴും ഇന്ത്യ നേരിട്ടാണ് പണം മുടക്കുന്നത്.
രണ്ടു വർഷം മുൻപ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സ്കൈ ഡൈവിങ് നടത്തിയപ്പോൾ ലഭിച്ചതിൽ ഒരു വിഹിതമായ 3000 പൗണ്ടാണ് ക്യാൻസർ റിസേർച്ച് യുകെയ്ക്കായി നൽകിയത്. ഇതുൾപ്പെടെ പതിനായിരക്കണക്കിന് പൗണ്ടിന്റെ പിന്തുണ യുകെ മലയാളി സമൂഹം കാൻസർ റിസേർച്ച് യുകെയ്ക്കായി ഏറ്റെടുത്തിട്ടുണ്ട്. പ്രധാന മലയാളി സംഘടനകൾ ഒട്ടു മിക്കതും ഒരിക്കൽ എങ്കിലും ഈ പ്രസ്ഥാനത്തിനായി സമയവും പണവും മാറ്റി വച്ചിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്. ഇതുകൂടാതെ പെൺകുട്ടികളും വനിതകളും മുടി മുറിച്ചും പുരുഷന്മാർ മീശയും താടിയും ഉപേക്ഷിച്ചും ഒക്കെ ക്യാൻസർ യുകെയ്ക്കു വേണ്ടി ധനസമാഹരണം കണ്ടെത്തിയിട്ടുമുണ്ട്. ഇത്തരത്തിൽ നൽകിയ ഓരോ ചില്ലറ നാണയവും ഭാവി ജനതയ്ക്കായി തങ്ങൾ പ്രയോജനപ്പെടുത്തുന്നു എന്ന ക്യാൻസർ റിസേർച്ച് യുകെയുടെ പ്രഖ്യാപനം കൂടിയാണ് ഇപ്പോൾ ഇന്ത്യയുമായി ചേർന്നുള്ള ഈ വമ്പൻ ഗവേഷണ പദ്ധതി. ഗവേഷണം വിജയപ്രദമായാൽ ക്യാൻസർ തുടക്കത്തിലേ കണ്ടെത്താനും ഫലപ്രദമായി തടയാനും കഴിയും എന്ന പ്രതീക്ഷയാണ് ഇപ്പോൾ നാമ്പിടുന്നത്. ഈ ഗവേഷണ പദ്ധതിക്ക് കരാർ ഒപ്പിടുന്നതിൽ കേന്ദ്ര മന്ത്രിയായ ഹർഷ വർദ്ധൻ പ്രത്യേക താൽപ്പര്യം എടുത്തിരുന്നു എന്നതാണ് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
ക്യാൻസറിന്റെ വ്യാപനം തടയുക, ചികിത്സ കൂടുതൽ ലളിതമാക്കുക, പാവങ്ങൾക്കും ഈ രോഗത്തെ നേരിടാൻ സഹായമാകും വിധം ചികിത്സ പണച്ചെലവ് ഇല്ലാതാക്കുക എന്നതൊക്കെയാണ് 93 കോടി രൂപ മുടക്കി നടത്തുന്ന ഈ ഗവേഷണം ലക്ഷ്യം വയ്ക്കുന്നത്. അഞ്ചു വർഷം കൊണ്ട് ഗവേഷണം പൂർത്തിയാകും എന്ന പ്രതീക്ഷയാണ് ഇന്ത്യയും ബ്രിട്ടനും പങ്കിടുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപും കാൻസർ റിസേർച്ച് യുകെ തലവൻ പ്രൊഫ. സർ ലെസെക് ബോറിസിവിക്കും ഒപ്പു വച്ചതോടെ ഫലത്തിൽ ഗവേഷണ പദ്ധതികു തുടക്കമായിരിക്കുകയാണ്. ന്യൂഡൽഹിയിൽ മൂന്നു ദിവസം നടന്ന പ്രത്യേക സമ്മേളനത്തിന് ഒടുവിലാണ് ധാരണാപത്രം കൈമാറിയത്. ഇതിൽ ശാസ്ത്രജ്ഞർ, ഗവേഷക പ്രതിനിധികൾ, പ്രതിരോധ വിദഗ്ദ്ധർ, മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ, അടക്കമുള്ള വൻ പ്രതിനിധി സംഘമാണ് മൂന്നു ദിവസത്തെ ചർച്ചകളിൽ ഭാഗഭാക്കായത്.
ക്യാൻസർ ഏതെങ്കിലും ഒരു രാജ്യത്തിന് ഒറ്റയ്ക്കു നേരിടാൻ കഴിയുന്ന മാരക വിപത്തല്ലെന്നു മനസിലാക്കിയാണ് ഇന്ത്യ ഈ രംഗത്ത് ലോക രാജ്യങ്ങളുമായി കൈകോർക്കാൻ തയ്യാറാകുന്നത് എന്ന് സമ്മേളനത്തിൽ രേണു സ്വാരൂപ് വ്യക്തമാക്കി. ക്യാൻസറിന് എതിരെയുള്ള പോരാട്ടത്തിൽ ഒരു പുതുവഴി തുറക്കുകയാണ് ഇപ്പോൾ എന്ന് ചർച്ചയിൽ സജീവ സാന്നിധ്യം ആയിരുന്ന കാൻസർ റിസേർച്ച് യുകെ എക്സിക്യൂട്ടീവ് നിക് ഗ്രാന്റ് വെളിപ്പെടുത്തി. ഇന്ത്യയിൽ നിന്നും ബ്രിട്ടനിൽ നിന്നുമുള്ള അഞ്ചു വീതം ക്യാൻസർ ചികിത്സാ വിദഗ്ധരുടെ മേൽനോട്ട സമിതിയാകും ഗവേഷണം നിയന്ത്രിക്കുക. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധൻ പ്രൊഫ. ഡേവിഡ് ഹണ്ടർ യുകെയ്ക്കു വേണ്ടിയും ടാറ്റ മെമോറിയൽ ഹോസ്പിറ്റലിലെ ഡോ സി എസ് പ്രമേഷ് ഇന്ത്യക്കു വേണ്ടിയും നേതൃത്വം വഹിക്കും.
ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ മോദി യുകെയിൽ എത്തിയപ്പോൾ നടന്ന ചർച്ചകളുടെ ഭാഗമായാണ് ഈ കരാർ വേഗത്തിൽ നടപ്പാക്കാൻ ഇരു ഭാഗത്തു നിന്നും ശ്രമം ഉണ്ടായത്. അന്ന് ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാർ നടത്തിയ സംയുക്ത പ്രസ്താവനയിൽ ഈ ഗവേഷണം സംബന്ധിച്ച സൂചന നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍