കൊറോണ മടങ്ങുക പ്രവാസി മലയാളികളുടെ സ്വപ്നങ്ങൾ തകർത്ത ശേഷം; കഷ്ടപ്പെട്ടുണ്ടാക്കിയവയ്ക്കൊക്കെ കൊറോണയ്ക്കു ശേഷം നിറം മങ്ങുമെന്ന ഭയത്തില്‍ യുകെയിലെ മലയാളികൾ; വീടും പെൻഷനും സമ്പാദ്യവും എല്ലാം വിലയില്ലാതാകുന്ന കാലമായേക്കും മുന്നിൽ; അടുത്തിടെ എത്തിയവർക്ക് എരിതീയിൽ നിന്നും വറചട്ടിയിൽ വീണ പോലെയാകും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കൊറോണ സർവ്വതും നശിപ്പിച്ചേ അടങ്ങൂ. ജീവനും സ്വത്തും എല്ലാം അതുകൊണ്ട് പോകും. ഇതിനകം പതിനായിരക്കണക്കിന് പേരുടെ ജീവനും ദശലക്ഷക്കണക്കിനു കോടി രൂപയുടെ നാശവും ഉണ്ടാക്കി കഴിഞ്ഞു. ഇനിയും എത്രയോ ഉണ്ടാകാൻ ബാക്കി കിടക്കുന്നു. ഒരു പക്ഷെ മൂന്നാം ലോക മഹായുദ്ധം നടന്നിരുന്നെകിൽ പോലും ഇതിന്റെ പത്തിലൊന്നു നാശം ഉണ്ടാകുമായിരുന്നില്ല എന്നതാണ് സത്യം. ലോകം അപ്പാടെ മാറ്റിമറിക്കുകയാണ് ഈ നാശകാരിയായ സൂക്ഷ്മ ജീവി. മനുഷ്യ രാശിയോടാണ് കൊറാണയുടെ യുദ്ധം. രാജ്യമോ അതിർത്തികളോ ഒന്നും ഇല്ലാതെ അത് പായുകയാണ്.
ഓരോ മനുഷ്യനെയും കൊന്നൊടുക്കുമ്പോൾ കൊറോണ ആർത്തിയോടെ അട്ടഹസിക്കുന്നുണ്ടാകാം, വിറങ്ങലിച്ചു നിൽക്കുന്ന മാനവ കുലത്തെ ഓർത്തു. ശാസ്ത്രവും വൈദ്യവും സാങ്കേതികതയും ഒക്കെ പകച്ചു നിൽക്കുമ്പോൾ കുറച്ചു കാലം കൂടി കൊറോണ ലോകം അടക്കിവാഴും. എന്നാൽ തോൽക്കാൻ അറിയാത്ത മനുഷ്യൻ ഒരു നാൾ കൊറോണയെയും കീഴടക്കും. എന്നാൽ അതിനു ശേഷം ലോകം ഒരിക്കലും മുൻപത്തെ പോലെ ആയിരിക്കില്ല എന്ന സൂചന ഇതിനകം ലഭ്യമായിക്കഴിഞ്ഞു.
കൊറോണയെ മെരുക്കാൻ ലോകം രാപ്പകൽ പണി ചെയ്യുമ്പോൾ തന്നെ ഈ മഹാമാരിക്ക് ശേഷം ലോകം എങ്ങനെ ആയിരിക്കും എന്ന ചിന്തയും സജീവമായി കഴിഞ്ഞു. ഏതു ദുരന്തത്തിലും എന്ന പോലെ കൊറോണയും അപ്പാടെ തകർക്കുക മധ്യവർഗത്തിന്റെ സ്വപ്നങ്ങൾ തന്നെ ആയിരിക്കും. വൻപണക്കാർ എല്ലാ ദുരിതത്തിലും എന്നപോലെ അൽപസ്വൽപം നഷ്ടങ്ങൾ മറന്നു അതിജീവിക്കുമ്പോൾ തീരെ ദരിദ്രരായവരും തങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഒന്നും വരാത്തത് പോലെ കൊറോണക്ക് ശേഷവും ജീവിതം തുടരും. എന്നാൽ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്ന മധ്യവർഗ്ഗക്കാരായ ആളുകൾക്ക് അവരുടെ അൽപ സ്വത്തിന്റെയും വരുമാനത്തിന്റെയും മൂല്യം കുത്തനെ ചോരുന്നത് വെറുതെ കണ്ടു നിൽക്ക്നേടി വരും എന്നതാണ് യാഥാർഥ്യം. അതിൽ തന്നെ വിരമിക്കൽ പ്രായം ആയവരുടെ കാര്യം തീർത്തും ദുരിതം ആയി മാറുകയും ചെയ്യും. ലോകത്തെവിടെയും ഇത് തന്നെയാണ് സംഭവിക്കുക.
ഇതോടെ കൊറോണ കാലത്തിനു ശേഷം പ്രവാസി മലയാളികളുടെ ജീവിതവും ദുരിതപൂർണമാകും. യൂറോപ്യൻ മലയാൡകളുടെ കാര്യത്തിലാകും ഇത് കൂടുതൽ പ്രശ്നമായി മാറുക. യുകെയിലെ മലയാളികളുടെ ജീവിതവും ഏറെ പ്രയാസം നിറഞ്ഞതു ആയിരിക്കും എന്നാണ് വ്യക്തമാകുന്നത . രണ്ടാം കുടിയേറ്റത്തിൽ എത്തിയവർ ആദ്യകാലത്തെ പ്രയാസങ്ങൾ കഷ്ടപ്പെട്ട് ജോലി ചെയ്തു ഒരുവിധം സ്വന്തം കാലിൽ നിൽക്കുന്ന സമയമാണിപ്പോൾ. അവർക്കായി ഒട്ടും വിശ്രമത്തിനു അവസരം നൽകാതെയാണ് കൊറോണ എത്തിയിരിക്കുന്നത്. അടുത്തകാലത്ത് വന്ന യുകെ മലയാളികളുടെ കാര്യവും വ്യത്യസ്തമാകില്ല.
എരിതീയിൽ നിന്നും വറചട്ടിയിലേക്കു എടുത്തിട്ട പോലെയാകും അവരുടെ കാര്യങ്ങളും. യുകെയിൽ എത്തിയിട്ടു പലരും മാസങ്ങൾ ആകുന്നതേയുള്ളൂ. ചിലരാകട്ടെ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവരും ഉണ്ട്. ഇവരൊക്കെ ചവിട്ടി നിൽക്കാൻ തയ്യാറെടുക്കും മുന്നെയാണ് കൊറോണ വന്നു സീൻ മൊത്തം കോൺട്രാ ആക്കിയത് എന്നതും ഗൗരവം കൂട്ടുകയാണ്. ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെട്ടെത്തുന്നവരുടെ ജീവിതം എപ്രകാരം ആയിരിക്കും.
അനേകായിരങ്ങൾ മരണത്തിലേക്ക് നടന്നു നീങ്ങുമ്പോഴും ലോകം ഇപ്രകാരം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ലോക യുദ്ധത്തിന് ബദൽ ആയി എത്തിയ കൊറോണ അനേകം രാഷ്ട്രങ്ങളുടെ നിലനിൽപിൽ പോലും വിള്ളൽ ഉണ്ടാക്കിക്കഴിഞ്ഞു. സ്പെയിനും ഇറ്റലിയും ഒക്കെ അനേക വർഷങ്ങൾ കൊറോണ തകർത്ത സമ്പദ് സ്ഥിതിയുമായി മുന്നോട്ടു പോകേണ്ടി വരും. കഴിഞ്ഞ ദിവസം ലോക ബാങ്ക് പുറത്തു വിട്ട കണക്കുകൾ പറയുന്നത് ഈ ദുരന്തത്തിൽ നിന്നും കാര്യമായ പോറൽ ഏൽക്കാതെ രക്ഷപ്പെടുക രണ്ടു ഏഷ്യൻ രാജ്യങ്ങൾ മാത്രമായിരിക്കും എന്നാണ്. കൊറോണാ സാമൂഹ്യ വ്യാപനമായി പടരുന്നതിൽ വളരെ വേഗം നിയന്ത്രങ്ങളുമായി നീങ്ങിയ ചൈനയും ഇന്ത്യയും ഈ കുരുക്കിൽ നിന്നും രക്ഷപ്പെടുന്നതാണ് ലോകം കാണാനിരിക്കുന്ന കൊറോണക്ക് ശേഷമുള്ള പ്രധാന കാഴ്ചയെന്നും ലോകബാങ്ക് പഠനം വ്യക്തമാക്കുന്നു.
പലരെയും കാത്തിരിക്കുന്നത് കടബാധ്യതകളുടെ വലിയൊരു മല തന്നെയായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർക്ക് പറയാനുള്ളത്. ജനങ്ങൾക്ക് മാത്രമല്ല സർക്കാരുകൾക്കും കൊറോണ സമ്മാനിക്കുക വലിയൊരു കടം തന്നെയാണ്. ഇത് മറികടക്കാൻ ബ്രിട്ടൻ പിന്നീട് ഒരു ബിൽ തന്നെ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നുണ്ടെന്ന സൂചന ഇതിനകം കാബിനറ്റ് മിനിസ്റ്റർ കൂടിയായ മൈക്കേൽ ഗോവ് നൽകിക്കഴിഞ്ഞു.
കമ്പനികളുടെ ദേശ സൽക്കരണം, ബ്രിട്ടീഷ് അയർവെയ്സിനെ മറ്റു കമ്പനികളിൽ നിന്നുള്ള പങ്കാളിത്തത്തിൽ നിന്നുള്ള മോചിപ്പിക്കാൽ തുടങ്ങി അനവധി കാര്യങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. ഷെയർ മാർക്കറ്റിലെ തകർച്ച സർക്കാർ പെൻഷൻ സ്കീമിനെ തന്നെ ബാധിക്കാനും സാധ്യത ഏറെയാണ്. 2008 മുതൽ ഏറെക്കാലം മാന്ദ്യം അനുഭവിച്ച ബ്രിട്ടൻ വീണ്ടും അതിനേക്കാൾ വലിയ മാന്ദ്യത്തിലേക്കാണ് കൊറോണ മൂലം നടന്നടുക്കുന്നത് എന്നും സർക്കാർ സൂചന നൽകിക്കഴിഞ്ഞു. കൊറോണയെ നേരിടാൻ രാജ്യം ചെലവിടുന്ന പണം സമ്പദ് രംഗത്തെ വലിയ ഇടിവിലേക്കാണ് എത്തിക്കുക.
ഇതിനേക്കാൾ ഒക്കെ ഉപരിയായി കുറയ്ക്കാവുന്നതിന്റെ ഏറ്റവും താണ പടിയായ 0.01 എന്ന പലിശ നിരക്കിൽ നിന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് എത്രകാലം കൊണ്ട് പലിശ നിരക്ക് ഉയർത്തിക്കൊണ്ടു വരുവാൻ കഴിയും എന്ന ചോദ്യവും പ്രസക്തമാകുകയാണ്. പ്രായമാകുമ്പോൾ പ്രയോജനപ്പെടട്ടെ എന്ന് കരുതി ആളുകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിനു തിരികെ പലിശയായി നൽകാൻ ബാങ്കിന്റെ കയ്യിൽ ഒന്നും ഉണ്ടാകില്ല എന്നതാണ് സ്ഥിതി.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് ബാങ്ക് മുന്നോട്ട് പോകുന്നത്. ഏറെ വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വർഷം അൽപം ഉയർത്തിയ നിരക്ക് ഈ വർഷം വീണ്ടും മെയ് മാസത്തിൽ വർദ്ധിപ്പിക്കാൻ ഇരിക്കെയാണ് ഇടിത്തീ പോലെ കൊറോണ എത്തുന്നതും നിരക്ക് ബാങ്കിന്റെ 345 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും താണ നിലയിൽ എത്തുന്നതും. ഇതിനൊപ്പം തൊഴിൽ ഇല്ലായ്മ നാലു ശതമാനത്തിൽ നിന്നും എട്ടു ശതമാനമായി മാറുന്ന കാഴ്ചയും ബ്രിട്ടനെ തേടിയെത്തും.
വീടുകൾ ഭാരമാകുമോ?
കൊറോണക്കാലത്തു വീട് മാറ്റം പോലും പ്രയാസമായി മാറുകയാണ്. വാങ്ങലും വിൽപ്പനയും ഒകെ അനാവശ്യ കാലതാമസത്തിനു കാരണമാക്കും. ലോക് ഡൗൺ കാലത്തെങ്കിലും വീടുകൾ മാറിത്താമസിക്കാൻ കിട്ടില്ലെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ആദ്യം മൂന്നാഴ്ച എന്ന് പറഞ്ഞ ലോക് ഡൗൺ കാലാവധി ഇനിയും നീളുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ചെയിൻ ലിസ്റ്റിൽ ഉള്ള വീടുകൾ ആണ് വാങ്ങുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ കാലതാമസം പിന്നെയും കൂടും. ഓഫർ അംഗീകരിച്ച വിൽപ്പനകളിൽ സർവേയും വാലുവേഷനും ഒക്കെ മുടങ്ങിക്കിടക്കുന്ന സ്ഥിതിയും ഉടലെടുക്കുകയാണ്. മറ്റൊരു പ്രധാന വസ്തുത സകലരുടെ മനസിലും ഉള്ളത് തന്നെയാണ്. വിലയുടെ കാര്യത്തിൽ എന്തുണ്ടാകും? താൽക്കാലികമായി അഞ്ചു മുതൽ പത്തു ശതമാനം ഇടിവാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പെൻഷൻ രംഗം തുലാസിൽ
കൊറോണ വ്യാപനം ഉണ്ടായതോടെ ഓഹരി വിപണിയിക്കു ഏറ്റവും ചുരുങ്ങിയത് 30 ശതമാനം ഇടിവാണ് കണക്കാക്കുന്നത്. സർക്കാർ ബോണ്ടുകളിലും മറ്റുമുള്ള നിക്ഷേപങ്ങളെയും കൊറോണ ക്ഷതം ഏൽപ്പിക്കും. ഓഹരി വിപണിയുടെ തകർച്ചയിൽ നിക്ഷേപകർ പരിഭ്രാന്തരായാൽ പെൻഷൻ പദ്ധതികൾ പോലും അവതാളത്തിൽ ആകുന്ന സ്ഥിതിയാകും. ഉടൻ വിരമിക്കാൻ തയ്യാറെടുക്കുന്നവർക്കും ഇക്കാലം നല്ലതല്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കമ്പനി ഡിവിഡന്റിൽ നിന്നും ആദായം ലഭിക്കേണ്ടവർക്കൊക്കെ ഇത് തനി കഷ്ടകാല സമയം കൂടിയാണ്. തകർച്ച നേരിടുന്ന കമ്പനികൾക്ക് ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം സംബന്ധിച്ച ഉറപ്പുകൾ പോലും പാലിക്കാൻ കഴിഞ്ഞെന്നു വരില്ല.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍