നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് പോകുന്നതിന് 21 മുതൽ ഒരു ദിവസം വരെയുള്ള സമയത്ത് പ്രവാസികൾക്ക് ഇമിഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമാക്കി; ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാത്തവരെ അവധി കഴിഞ്ഞു മടങ്ങുമ്പോൾ എയർപോർട്ടിൽ തടയും; സൗദിയും യുഎഇയും ഖത്തറും അടക്കം 18 രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവ് ബാധകം; ഇസിഎൻആർ എന്നു പാസ്പോർട്ടിൽ ഉള്ളവർക്കും പുതിയ നിബന്ധന ബാധകം; ഗൾഫ് മലയാളികളെ ബാധിക്കുന്ന കേന്ദ്രത്തിന്റെ പുതിയ ഇമിഗ്രേഷൻ നിയമപരിഷ്ക്കാരത്തെ കുറിച്ച് അറിയാം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നു വിവിധ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനായി ഇന്ത്യക്കാർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സൗദി, യുഎഇ, ഖത്തർ അടക്കം പതിനെട്ടുരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവരുമായ (ഇസിഎൻആർ) മുഴുവൻ പാസ്പോർട്ട് ഉടമകളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. വ്യക്തിഗത- തൊഴിൽ വിവരങ്ങളുടെ രജിസ്ട്രേഷൻ അടുത്ത ജനുവരി മുതൽ നിർബന്ധമാക്കും.
പുതിയ തൊഴിൽ വിസയിൽ വരാൻ ഉദ്ദേശിക്കുന്നവർക്കും റീ എൻട്രിയിൽ പോയി മടങ്ങുന്നവർക്കും ഇത് ബാധകമാണ്. വിദ്യാഭ്യാസ യോഗ്യതയുടെ പേരിലോ തൊഴിലിന്റെ പേരിലോ ഇതിൽ നിന്ന് ഒഴിവില്ല. ഈ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾ നാട്ടിൽ പോകുന്ന സമയത്ത് ഇ- മൈഗ്രേറ്റിൽ രജിസ്റ്റർ ചെയ്യണം. തിരിച്ചുവരുന്നതിന് 21 ദിവസം മുമ്പു മുതൽ ഒരു ദിവസം മുമ്പു വരെ രജിസ്ട്രേഷന് സമയമുണ്ട്.
ജനുവരി ഒന്നു മുതൽ ഇ-മൈഗ്രേറ്റ് നിർബന്ധം
ജനുവരി മുതൽ ഇ മൈഗ്രേറ്റ് സൈറ്റിൽ ഓൺലൈൻ രജിസ്റ്റ്രേഷൻ പൂർത്തിയാക്കാത്തവർക്ക് വിദേശങ്ങളിലേക്ക് പോകാൻ സാധിക്കില്ല. നിലവിൽ ജോലി നോക്കുന്ന പ്രവാസികൾക്കും പുതിയ വിസയിൽ ജോലിക്കു പോകുന്നവർക്കും ജനുവരി ഒന്നു മുതൽ ഇ-മൈഗ്രേറ്റ് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഒരു വിസയിൽ ഒരിക്കൽ മാത്രം രെജിസ്റ്റർ ചെയ്താൽ മതി എന്നാണു അറിയിപ്പുള്ളത്. അതുകൊണ്ട് തന്നെ അവധിക്ക് നാട്ടിൽ ഇപ്പോൾ ഉള്ളവരൊക്കെ ഉടൻ തന്നെ രെജിസ്റ്റർ ചെയ്താൽ പിന്നെ അതിനെക്കുറിച്ച് ആലോചിക്കണ്ട. നിലവിൽ ഗൾഫിലുള്ളവർ നാട്ടിൽ വന്ന ഉടനെയോ ഗൾഫിലിരുന്ന് കൊണ്ട് തന്നെ ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ചോ രജിസ്റ്റർ ചെയ്യാം.
https://emigrate.gov.in/ എന്ന വെബ്സൈറ്റിൽ വളരെ ലളിതമായി ചെയ്യാവുന്നതാണ് രജിസ്ട്രേഷൻ നടപടികൾ. വെബ്സൈറ്റിൽ കയറിയ ശേഷം അതിൽ ECNR Regtsiration എന്ന് കാണുന്ന സ്ഥലത്ത് ക്ളിക്ക് ചെയ്യുക. അപ്പോൾ നമ്മുടെ മൊബൈൽ നംബർ ചോദിക്കും. അതിൽ ഇന്ത്യയിലെ മൊബൈൽ നമ്പർ ചേർക്കുക. അപ്പോൾ അതിലേക്ക് ഒ ടി പി നംബർ മെസ്സേജ് ആയി വരും. അത് അടിച്ചുകൊടുത്താൽ അടുത്ത പേജിലേക്ക് പോകും.
അടുത്ത പേജിൽ ആവശ്യമായ കാര്യങ്ങൾ ചേർക്കണം. മുകളിൽ റെഡ് സ്റ്റാർ ഇട്ടത് നിർബന്ധമായും പൂരിപ്പിക്കണം. അല്ലാത്തത് ആവശ്യമെങ്കിൽ ചെയ്താൽ മതി. പാസ്പോർട്ട് നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ, സംസ്ഥാനം, ജില്ല, ജോലി, പോകുന്ന രാജ്യം, പ്രൊഫഷൻ, വിസ, അത്യാവശ്യഘട്ടങ്ങളിൽ നാട്ടിലും മറുനാട്ടിലും ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, അഡ്രസ്, തൊഴിൽദാതാവ്, സ്ഥാപനത്തിൽ ബന്ധപ്പെടാവുന്ന ഒരു വ്യക്തിയുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ, അഡ്രസ് തുടങ്ങിയ വിവരങ്ങൾ നൽകണം. എല്ലാം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുമ്പോൾ കൺഫർമേഷൻ മെസ്സേജ് നമ്മുടെ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് തന്നെ എത്തും.
പാസ്പോർട്ട് ഉടമ തന്നെയാണ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷന് പ്രത്യേകം ഫീസ് ഒന്നും ഈടാക്കുന്നില്ല. പുതിയ തൊഴിൽ വിസക്കാർ റിക്രൂട്ടിങ് ഏജൻസി വഴിയാണ് പോകുന്നതെങ്കിൽ ഏജന്റിന്റെ പേരും നൽകേണ്ടതുണ്ട്. വിസ പുതുക്കുമ്പോൾ രജിസ്ട്രേഷൻ പുതുക്കേണ്ടതില്ലെങ്കിലും വിദേശരാജ്യത്തെ തൊഴിൽ സ്ഥാപനം മാറുമ്പോൾ രജിസ്ട്രേഷൻ പുതുക്കണം. നിലവിൽ ഇസിഎൻആർ പാസ്പോർട്ടിൽ ഇത്തരം വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നവർ വിദ്യഭ്യാസ, തൊഴിൽ പശ്ചാത്തലം കണക്കിലെടുക്കാതെ രജിസ്റ്റർ ചെയ്യണമെന്നാണ് പുതിയ നിർദ്ദേശം.
ഇ-മൈഗ്രേറ്റിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ യാത്ര മുടങ്ങും
ജനുവരി ഒന്നു മുതൽ ഇ-മൈഗ്രേറ്റിൽ രജിസ്റ്റർ ചെയ്യാത്തവരെ എയർപോർട്ടിലർ തടയും. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ അറിയിപ്പായി അപേക്ഷകന് ലഭിച്ച എസ്എംഎസ്, ഇ-മെയിൽ സന്ദേശങ്ങൾ വിമാനത്താവളത്തിൽ കാണിച്ചാൽ മാത്രമേ വിമാനത്തിൽ കയറാൻ സാധിക്കുകയുള്ളൂ. ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരിക്കുകയും വേണം. വിമാനത്താവളത്തിൽ നിന്ന് തിരിച്ചയയ്ക്കുന്നവർക്ക് രജിസ്ട്രേഷൻ പൂർത്തീകരിച്ച് തിരിച്ചു വന്ന് യാത്ര തുടരാം.
ഇ-മൈഗ്രേറ്റ് ലക്ഷ്യമാക്കുന്നത് തൊഴിൽ സംരക്ഷണവും ചൂഷണത്തിൽ നിന്നു മോചനവും
മനുഷ്യക്കടത്തും അനധികൃത റിക്രൂട്ട്മെന്റും ചൂഷണവും തടയാനായാണ് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം ഇ-മൈഗ്രേറ്റ് സംവിധാനം കൊണ്ടു വന്നിരിക്കുന്നത്. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടെ തൊഴിൽസുരക്ഷ ഉറപ്പുവരുത്താൻ 2015 മുതലാണ് ഇ-മൈഗ്രേറ്റ് പോർട്ടൽ തുടങ്ങിയത്. തൊഴിൽസുരക്ഷ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ.സി.എൻ.ആർ. പാസ്പോർട്ടുകൾ ഉള്ളവർക്കും രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. വിദേശത്ത് തൊഴിൽതേടുന്ന ഇന്ത്യക്കാർക്ക് അനുയോജ്യമായ തൊഴിൽസാഹചര്യങ്ങൾ ഉറപ്പുവരുത്താനും ഇതു സഹായമാകുമെന്ന് അധികൃതർ പറഞ്ഞു.
യു.എ.ഇ., സൗദി, ഖത്തർ രാജ്യങ്ങൾക്കു പുറമേ കുവൈത്ത്, ബഹ്റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ, തായ്ലൻഡ്, യെമെൻ, ലിബിയ, ഇൻഡൊനീഷ്യ, സുഡാൻ, അഫ്ഗാനിസ്ഥാൻ, സൗത്ത് സുഡാൻ, ലബനൻ,സിറിയ എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുമ്പോഴും ഇതു ബാധകമാണ്. www.emigrate.gov.in എന്ന വെബ്സൈറ്റിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
ഇ-മൈഗ്രേറ്റ് വിസ തൊഴിൽ വിസയ്ക്കു മാത്രം ബാധകം
തൊഴിൽ വിസയൊഴികെ സന്ദർശക, ബിസിനസ്, തീർത്ഥാടന വിസകൾക്കൊന്നും ഇത് ആവശ്യമില്ല. ആശ്രിത വിസയിൽ വിദേശത്ത് എത്തുകയും അതേസമയം അവിടെ ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ആവശ്യമില്ലെന്നും പറയുന്നു.
വിദേശത്ത് ജോലിക്കു പോകുന്നവരുടെ ക്ഷേമം ഉറപ്പുവരുത്താനും സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും കൂടിയാണ് പുതിയ നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 1800113090 എന്ന ടോൾഫ്രീ നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍