ആധാർ എടുത്ത പ്രവാസി ഇന്ത്യക്കാർ കോടതി കയറി ഇറങ്ങി മടുക്കുമോ...? ആധാറിന്റെ അപേക്ഷയിൽ 182 ദിവസമായി ഇന്ത്യയിലാണ് താമസം എന്ന സത്യവാങ്മൂലം തലവേദനയാകും; പ്രവാസികൾക്ക് ആധാർ എടുക്കാൻ അർഹതയില്ലെന്ന് വ്യക്തമാക്കി സർക്കാർ
ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയ പ്രവാസികൾക്ക് ആധാർ എടുക്കാൻ അർഹതയില്ലെന്ന് വ്യക്തമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സിഇഒ ആയ ഡോ. അജയ് ഭൂഷൻ പാണ്ഡെ രംഗത്തെത്തി. അതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന നോൺറെസിഡന്റ് ഇന്ത്യൻസ് (എൻആർഐ) അവരുടെ ആധാർ ഐഡന്റിറ്റിയെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ടതില്ലെന്നും കാരണം ആധാർ അവർക്ക് ബാധകമല്ലെന്നുമാണ് അദ്ദേഹം നിസ്സംശയം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ആധാർ എടുത്ത പ്രവാസി ഇന്ത്യക്കാർ കോടതി കയറി ഇറങ്ങി മടുക്കുമോ...? എന്ന ചോദ്യം ശക്തമാകുന്നുണ്ട്.
ആധാറിന്റെ അപേക്ഷയിൽ 182 ദിവസമായി ഇന്ത്യയിലാണ് താമസം എന്ന സത്യവാങ്മൂലം തലവേദനയാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പ്രവാസികൾക്ക് ആധാർ എടുക്കാൻ അർഹതയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സർക്കാർ. ഇന്ത്യയിലെ യൂണിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം അഥവാ ആധാറിന് വേണ്ടിയുള്ള എൻ റോൾമെന്റ്, ഓഥന്റിഫിക്കേഷൻ എന്നിവയുടെ ഉത്തരവാദിത്വം യുഐഡിഎഐക്ക് ആണെന്നതിനാൽ പാണ്ഡെയുടെ വ്യക്തമാക്കലുകൾ നിർണായകമാണ്. ഇന്ത്യയുടെ സെൻട്രൽ ഐഡന്റിറ്റീസ് ഡാറ്റ റെസ്പോസിറ്ററിയും കൈകാര്യം ചെയ്യുന്നത് യുഐഡിഎഐ ആണ്.
2016ലെ ആധാർ നിയമത്തിലെ സെക്ഷൻ 3.1 ഉയർത്തിക്കാട്ടിയാണ് തന്റെ പ്രസ്താവനയെ പാണ്ഡെ സമർത്ഥിക്കുന്നത്. അത് പ്രകാരം ഇന്ത്യയിൽ വസിക്കുന്ന ആൾക്ക് മാത്രമേ ആധാർ നമ്പറിന് അർഹതയുള്ളൂവെന്ന് വ്യക്തമാക്കുന്നുണ്ട്. എൻആർഐക്കാരെ ആധാർ എൻ റോൾമെന്റിൽ നിന്നും അകറ്റി നിർത്തണമെന്നത് ഈ നിയമത്തിൽ വ്യക്തമായി പരാമർശിക്കുന്നില്ലെങ്കിലും നടപ്പ് വർഷത്തിൽ 182 ദിവസങ്ങൾ ഇന്ത്യയിൽ നിന്നും വിട്ട് നിൽക്കുന്നവരെ നോൺറെസിഡന്റുമാരായി കണക്കാക്കാമെന്നാണ് പാണ്ഡെ പറയുന്നത്. എന്നാൽ ആധാർ നിയമം, ഏതെങ്കിലം ഗവൺമെന്റ് നോട്ടിഫിക്കേഷനുകൾ എന്നിവ എൻആർഐകൾക്ക് ആധാർ എൻ റോൾമെന്റിന് അർഹതയില്ലെന്ന് വ്യക്തമായി പറയുന്നില്ല. മറിച്ച് അത്തരക്കാർക്ക് ആധാർ ലഭ്യമാക്കണമെന്ന ആവശ്യമാണ് പൊതുവെയുള്ളതെന്നും കാണം.
നിരവധി അവശ്യ സർവീസുകൾക്കും ട്രാൻസാക്ഷനുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കുന്നതിനാൽ ഇക്കാര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് കൊണ്ട് യുഎഇയിലെ നിരവധി ഇന്ത്യൻ പ്രവാസികൾ കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നുവെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി, ന്യൂഡൽഹിയിലെ ഇന്ത്യൻ വിദേശകാര്യന്ത്രാലയം എന്നിവയുമായും പത്രം ബന്ധപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ് തങ്ങളെന്നാണ് ഇവർ ഗൾഫ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.
എന്നാൽ യുഐഡിഎഐക്ക് ഇന്ത്യൻ പ്രവാസികൾക്ക് ആധാർ നൽകേണ്ടെന്ന അഭിപ്രായമാണുള്ളതെന്നും ഡോ. പാണ്ഡെ വ്യക്തമാക്കുന്നു. ആധാറിന് അപേക്ഷിക്കുന്നവർ താൻ ഇന്ത്യയിൽ വസിക്കുന്നയാളാണെന്നും എൻആർഐ അല്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന സത്യവാങ്മൂലം നിർബന്ധമായും നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഉയർത്തിക്കാട്ടുന്നു. അതായത് കഴിഞ്ഞ 12 മാസത്തിനിടെ താൻ ഇന്ത്യയിൽ ചുരുങ്ങിയത് 182 ദിവസങ്ങളെങ്കിലും തങ്ങിയെന്ന് അപേക്ഷകൻ സത്യപ്രസ്താവന നടത്തണമെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. എന്നാൽ നിരവധി എൻആർഐക്കാർക്ക് ആധാർ ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അവർക്ക് അതിന് നിയമപരമായി അർഹതയില്ലെന്നാണ് പാണ്ഡെ വ്യക്തമാക്കിയിരിക്കുന്നത്.
ആധാർ കാർഡ് നേടിയ എൻആർഐക്കാർ സാങ്കേതികമായി നിയമം ലംഘിച്ചവരാണെന്നും അദ്ദേഹം പറയുന്നു. ഇവർക്കെതിരെ സർക്കാർ നിയമനടപടിയെടുക്കുമോയെന്ന ചോദ്യത്തിന് താൻ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരുന്നുവെന്നാണ് പാണ്ഡെ മറുപടിയേകിയത്. നിയമനടപടിയിൽ നിന്നൊഴിവാകാൻ പ്രവാസികൾക്ക് മുൻകൂട്ടി ആധാർ റദ്ദാക്കാനാവില്ലെന്നും അതിന് വകുപ്പില്ലെന്നു പാണ്ഡെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കുന്നു. എന്നാൽ ആധാറില്ലെന്ന് വച്ച് ഗവൺമെന്റ് സർവീസുകൾ ലഭ്യമാകില്ലെന്ന് പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും എൻആർഐകൾക്ക് ഇക്കാര്യത്തിൽ ഇളവ് അനുുവദിക്കേണ്ടത് അത്ത് ഗവൺമെന്റ് വകുപ്പുകളുടെ ഉത്തരവാദിത്വമാണെന്നും പാണ്ഡെ അറിയിക്കുന്നു. ഇത്തരം അവസരങ്ങളിൽ ഡിപ്പാർട്ട്മെന്റുകൾ എൻആർഐകളിൽ നിന്നു ഡിക്ലറേഷൻ എഴുതി വാങ്ങണം. അതായത് താൻ പ്രവാസി ആയതിനാൽ ആധാറിന് അർഹതിയില്ലെന്നായിരിക്കണം ആ സത്യവാങ്മൂലം.
പ്രവാസികൾ 182 ദിവസം ഇന്ത്യയിൽ താമസിച്ചാൽ മാത്രമേ ആധാറിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളുവെന്നും ഇതിലൂടെ മാത്രമേ ഡൊമസ്റ്റിക് ഇൻകം ടാക്സ് അടക്കാൻ അവർക്കാവുകയുള്ളുവെന്നും ഇക്കഴിഞ്ഞ ഏപ്രിലിൽ ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ഇൻകം ടാക്സടക്കാൻ പ്രവാസികൾക്ക് ആധാർ നമ്പർ വേണമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ഇതിലൂടെ വ്യക്തമാക്കിയിരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍