ടോഗോയിൽ ജയിലിൽ കഴിഞ്ഞ അഞ്ചു മലയാളികളുടെ മോചനം സാധ്യമാക്കി സുഷമാ സ്വരാജ്; ഇവരെ രക്ഷപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ച കേന്ദ്രമന്ത്രിക്ക് അഭിനന്ദന പ്രവാഹം; മൂന്നുവർഷത്തെ നരകജീവിതം കഴിഞ്ഞ് നാട്ടിലേക്കെത്താൻ ആഹ്ലാദത്തോടെ കൊച്ചി സ്വദേശികൾ എയർപോർട്ടിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കടൽക്കൊള്ളക്കാർ എന്ന് ആരോപിച്ച് ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ തടവിൽ കഴിയുന്ന മലയാളികളുടെ മോചനം കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലോടെ സാധ്യമായി. ഇവരുടെ മോചനത്തിനുള്ള ശ്രമങ്ങൾ വിജയിച്ചതായും ഉടൻ മോചനം ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഇന്നലെ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ മോചിതരായ ദൃശ്യങ്ങളും പുറത്തുവന്നു.
മൂന്നുവർഷത്തിലേറെയായി ഇവരുടെ മോചനത്തിനായി ശ്രമം തുടരുന്ന നാട്ടിലെ ബന്ധുക്കൾക്ക് സന്തോഷകരമായ വാർത്തയാണ് സുഷമ ഇന്നലെ പങ്കുവച്ചത്. ഇതിന് പിന്നാലെ ഇവർ ജയിലിൽ നിന്ന് പുറത്തെത്തിയതായ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതോടെ പ്രവാസികാര്യത്തിൽ സമർത്ഥമായി ഇടപെടുന്ന കേന്ദ്രമന്ത്രിയെ പ്രകീർത്തിച്ച് സന്ദേശങ്ങളും എത്തുന്നു.
ടോഗോ ജയിലിലുള്ള അഞ്ച് മലയാളികളുടെ മോചനം സാധ്യമായെന്നാണ് സുഷമ ട്വിറ്ററിൽ കുറിച്ചത്. ഇതിനായി പ്രവർത്തിച്ച ടോഗോയിലെ ഇന്ത്്യൻ കോൺസുലേറ്റിനെ സുഷമ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അഞ്ചുപേരും ജയിൽ മോചിതരായി പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ജയിൽ മോചിതരായി എയർപോർട്ടിൽ എത്തിയെന്നും ഉടൻ ഇവരെ സ്വദേശത്തെത്തിക്കുമെന്നുമാണ് അറിയുന്നത്.
കൊച്ചി പൂക്കാട്ടുപടി സ്വദേശി ഷാജി, കലൂർ കീർത്തിനഗർ സ്വദേശികളായ തരുൺ ബാബു, നിധിൻ ബാബു, ചേരാനെല്ലൂർ ഗോഡ്വിൻ ആന്റണി എന്നിവരാണ് 2003 ജൂലായ് മുതൽ ടോഗോ സെൻട്രൽ ജയിലിൽ നരകജീവിതം തള്ളിനീക്കുന്നത്. ഇതൊടൊപ്പം മറ്റൊരു മലയാളിയുടെ കൂടി മോചനം സാധ്യമായിട്ടുണ്ടെന്നാണ് സുഷമയുടെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നത്. ഇതേകുറ്റം ആരോപിക്കപ്പെട്ട് ടോഗോയിൽ ജയിലിലായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ജയിംസിനെ നേരത്തെ തന്നെ മോചിപ്പിക്കാൻ കഴിഞ്ഞിരുന്നു.
ഇദ്ദേഹത്തിന്റെ മോചനം സാധ്യമായത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടതോടെയാണ്. എന്നാൽ സുനിൽ മോചിപ്പിക്കപ്പെട്ടപ്പോഴും ഇത്തരത്തിൽ നാലുപേർ കൂടി ജയിലിൽ അകപ്പെട്ടതായി വീട്ടുകാർക്കുപോലും ആദ്യം വിവരം ലഭിച്ചിരുന്നില്ല. പിന്നീട് ഇവർ അയച്ച വാട്സ് ആപ് സന്ദേശത്തിലൂടെയാണ് നാലുപേരും ജയിലിലാണെന്ന വിവരം അറിയുന്നത്.
എയ്ഡ്സ് ഉൾപ്പെടെ ബാധിച്ച തടവുകാർക്കൊപ്പം ഇടുങ്ങിയ തടവുമുറികളിലാണെന്ന് ഇവർ അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു ഇത്തരത്തിൽ മാരകരോഗങ്ങൾ വരാതിരിക്കാനായി മാസംതോറും വാക്സിനേഷനും സ്റ്റിറോയിഡ് ഇൻജക്ഷനുകളും എടുക്കാറുണ്ടെന്നും ഇവർ വ്യക്തമാക്കിയപ്പോഴാണ് പുറംലോകം അറിയുന്നത്.
ഈ ചെലവ് തടവുകാർ തന്നെ അടയ്ക്കണം. ഇതിനുവേണ്ടി മാത്രം നാലുപേർക്കും മാസം പതിനയ്യായിരം രൂപയോളം ചെലവുവരുന്നതായി ഗോഡ് വിൻ വാട്സ് ആപ് സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതെല്ലാം വീട്ടിൽ നിന്ന് വരുത്തുന്ന പണംകൊണ്ടാണ് നിർവഹിച്ചിരുന്നത്. ഇക്കാര്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തതോടെയാണ് ഇവരുടെ ദുരന്തജീവിതം പുറത്തറിയുന്നത്.
ഉറങ്ങാൻ പോലും കഴിയാറില്ലെന്നും കാശുകൊടുത്താലെ ഉറങ്ങാൻ സ്ഥലം പോലും തരൂ എന്നും ജയിലിലെ ദുരന്തജീവിതം ഇവർ വിവരിച്ചിരുന്നു. മുകളിൽ നിന്ന് കെട്ടിത്തൂങ്ങിയ കയറിൽ പിടിച്ച് ഇടുങ്ങിയ മുറിയിൽ നിൽക്കേണ്ടിവരും. ഇടയ്ക്ക് ഗുണ്ടകളുടെ മർദ്ദനവും നേരിടുന്നുവെന്നും പലപ്പോഴായി അയച്ച സന്ദേശങ്ങളിൽ ഇവർ പറഞ്ഞിരുന്നു. കാശുകൊടുത്താലും നിവർന്നു കിടക്കരുത്. ചരിഞ്ഞുകിടക്കണം.
ഇടയ്ക്കിടെ തല്ലുമുണ്ടാകും. ഇത്തരത്തിൽ കൊടിയ പീഡനമാണ് അനുഭവിക്കുന്നതെന്നും ആകെ ഭ്രാന്തുപിടിച്ച അവസ്ഥയാണെന്നും ഇവർ പറഞ്ഞിരുന്നു. ഉടനെ പ്രശ്നം തീരുമെന്നും വൈകാതെ നാട്ടിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇവർ ഓരോദിവസവും തള്ളിനീക്കുന്നതെന്നും ഇവരയക്കുന്ന സന്ദേശങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
തേവര സ്വദേശിയായ അരുൺ ചന്ദ്രനും എന്നയാളാണ് നാലുപേരേയും ക്രോസ് വേൾഡ് മറൈൻ സർവീസ് എന്ന കമ്പനിയിലെ ജോലിക്കാരായി ടോഗോയിൽ എത്തിച്ചത്. അവിടെവച്ച് പൊലീസ് കടൽക്കൊള്ളക്കാർ എന്നാരോപിച്ച് അറസ്റ്റുചെയ്തു. എന്നാൽ എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഈ യുവാക്കൾക്കും അറിയില്ല.
ഇതിനിടെ ഇവർക്കൊപ്പം അറസ്റ്റിലായ ക്യാപ്റ്റൻ അരുൺ ചന്ദ്രനും ഇയാളുടെ ബന്ധുവായ നവീൻ ഗോപിയും ജയിൽചാടി. ഇതോടെ ഈ നാല് യുവാക്കളുടേയും മോചനം അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു. ഭക്ഷണത്തിനും താമസത്തിനും മരുന്നിനും മാത്രമല്ല, കക്കൂസ് ഉപയോഗിക്കുന്നതിന് പോലും ജയിലിൽ പണമടയ്ക്കണം. ഇതിനായി മാസം 30,000 രൂപവീതം ഇവരുടെ കുടുംബങ്ങൾ അയച്ചുകൊടുക്കുകയാണിപ്പോഴെന്ന് ഷാജിയുടെ അച്ഛൻ അബ്ദുള്ളക്കുട്ടി പറയുന്നു.
ഒന്നരമാസത്തേക്ക് എന്നു പറഞ്ഞാണ് ഇവരെ ജോലിക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ പോയി രണ്ടുമാസത്തിലേറെ കഴിഞ്ഞിട്ടും വിളിച്ചില്ല. പിന്നെ വിളിച്ചപ്പോൾ ആകെ കരച്ചിലാണ് . എന്താണ് സംഭവിച്ചതെന്ന് അവർ തുറന്നു പറഞ്ഞില്ല. ഷാജിയുടെ കുടുംബം ജയിലിലെ ചെലവിനും കേസിനും മറ്റുചെലവുകൾക്കുമായി ഇതിനകം ലക്ഷങ്ങൾ ചെലവിട്ടുകഴിഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ഇവർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമീപിച്ചതോടെ വിഷയത്തിൽ അദ്ദേഹം ഇടപെട്ടിരുന്നു. 2015 അവസാനകാലത്ത് ഇവരുടെ മോചനത്തിനായി നടപടികൾ വേണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഒന്നും നടന്നില്ല.
തുടർന്ന് കഴിഞ്ഞവർഷം ആദ്യം ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുഷമാ സ്വരാജിന് നിവേദനം നൽകുകയും ചെയ്തു. ഇവർക്ക് നിയമസഹായം നൽകാനായി സംസ്ഥാന സർക്കാർ അഭിഭാഷകനെ ടോഗോയിലേക്ക് നിയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ടോഗോയിലെ എംബസിയുമായി ബന്ധപ്പെട്ട് ഇവരുടെ മോചനത്തിന് നടപടിയെടുക്കുമെന്ന് ഉറപ്പും ലഭിച്ചെങ്കിലും നിയമ നടപടികൾ മൂലം ശ്രമം നീണ്ടുപോയി. എന്നാൽ വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ട് കേന്ദ്രമന്ത്രാലയം മോചനം സാധ്യമാക്കിയിരിക്കുകയാണിപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍