ഇക്കുറി ഈസ്റ്റർ ഞായറാഴ്ച യുകെ മലയാളികൾ ഒരു പുതിയ താരപ്പിറവി ആഘോഷിക്കുമോ? ഐടിവിയിൽ ശനിയാഴ്ച പാട്ടുപാടി ദി വോയ്സിന്റെ ഫൈനലിൽ എത്താൻ മലയാളി പെൺകൊടി ഗായത്രി നായർ; ആകാംക്ഷയോടെ ബ്രിട്ടീഷ് മാധ്യമങ്ങളും മലയാളി സമൂഹവും; കോട്ടയംകാരിക്കു വേണ്ടി വോട്ടുചെയ്യാൻ തയ്യാറായി സംഗീതപ്രേമികളായ പ്രവാസികൾ
കെ ആർ ഷൈജുമോൻ
ലണ്ടൻ: ലൂട്ടനിലെ മലയാളി പെൺകുട്ടി ഗായത്രി നായർ ഈ ശനിയാഴ്ച ബ്രിട്ടനിലെ ഏറ്റവും പ്രസ്റ്റീജ് പാട്ടു മത്സരമായ ദി വോയ്സിൽ ഗാനമാലപിക്കാൻ ഒരുങ്ങുമ്പോൾ യുകെയിലെ മലയാളി സമൂഹം വലിയൊരു പ്രാർത്ഥനയിലാണ്. ഇതുവരെയുള്ള പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ഈ കൊച്ചു ഗായിക ദി വോയ്സിന്റെ ഫൈനലിൽ എത്തണമെന്ന മോഹത്തിലാണ് ഏവരും. ഐടിവി യുടെ സ്റ്റാർ സംഗീത മത്സരമായ ദി വോയ്സിൽ സെമി ഫൈനലിൽ പാടാൻ എത്തുന്ന എട്ടുപേരും ഒരു പോലെ പ്രതിഭകളാണ്. വിധികർത്താക്കൾക്കു ആരെയും തിരഞ്ഞെടുക്കാൻ പ്രത്യേകിച്ച് കുറ്റം ഒന്നും കണ്ടെത്താൻ കഴിയാത്ത മട്ടിൽ പാടാൻ കഴിവുള്ളവരാണ് എട്ടുപേരും.അപ്പോൾ എങ്ങനെ നാല് പേരെ പുറം തള്ളും? അതിനുള്ള ഏക വഴിയാണ് പൊതുജനത്തെ കൊണ്ട് അഭിപ്രായം പറയിപ്പിക്കുക എന്നത്. അതിനാൽതന്നെ ഗായത്രിക്കുവേണ്ടി വോട്ടുചെയ്യാൻ തയ്യാറായിരിക്കുകയാണ് യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം.
ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന നാലുപേരെ കണ്ണും പൂട്ടി ഫൈനലിലേക്ക് പറഞ്ഞു വിടുന്നതാണ് ദി വോയ്സിന്റെ മത്സര രീതി. ഏറ്റവും നന്നായി പാട്ടുപാടി തന്നെയാണ് ഗായത്രി സെമി ഫൈനലിൽ എത്തിയിരിക്കുന്നതും. എലിമിനേഷൻ റൗണ്ടുകൾ കടന്നുവന്ന ഗായത്രി എന്ന പതിനാറുകാരി ഈ മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. പതിനാറു വയസു മുതലാണ് മത്സരിക്കാൻ യോഗ്യത എന്നതിനാൽ ഈ വർഷം അപേക്ഷ നൽകിയപ്പോൾ തന്നെ ഗായത്രി തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു. ദി വോയ്സിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ഏഷ്യക്കാരിയും ഗായത്രി ആണെന്നാണ് കരുതപ്പെടുന്നത്. ഇതോടെ യുകെ മലയാളി സമൂഹത്തിനു കൂടി അഭിമാനിക്കാൻ കഴിയുന്ന നേട്ടത്തിൽ എത്തിയിരിക്കുകയാണ് ഈ മിടുമിടുക്കി.
ലക്ഷക്കണക്കിന് ആളുകൾ ശനിയാഴ്ച രാത്രി എട്ടരയ്ക്ക് ഐടിവിയുടെ മുന്നിൽ എത്തുന്നത് ഗായത്രിയുടെ കൂടി പാട്ടു കേൾക്കാൻ ആണെന്നത് അല്പം അഹങ്കാരത്തോടെ തന്നെ ഓരോ യുകെ മലയാളിക്കും പറയാം. കോട്ടയത്ത് നിന്നും യുകെ യിലേക്ക് കുടിയേറിയ സുനിൽ നായരുടെ ഏക മകൾ സ്കൂൾ പഠനം എട്ടാം വയസിൽ നിർത്തി പൂർണമായും സംഗീതത്തിന്റെ വഴിയിലേക്ക് എത്തി. ഈ തീരുമാനം പൂർണമായും ശരിയായിരുന്നു എന്നാണ് ഗായത്രി ഇതുവരെ നേടിയ നേട്ടങ്ങൾ തെളിയിക്കുന്നത്. പത്തു വയസ്സിനകം കരാട്ടെയും ജിംനാസ്റ്റിക്സും ഒക്കെ പഠിച്ചു നേട്ടങ്ങൾ സ്വന്തമാക്കിയ കുട്ടിയാണ് അതെല്ലാം മറന്ന് സംഗീതം ജീവിതചര്യയാക്കിയത്. മറ്റുള്ള കുട്ടികൾ സ്കൂളിൽ പോയപ്പോൾ യാതൊരു സങ്കോചവും കൂടാതെ് ഗായത്രി സ്കൂൾ ഉപേക്ഷിച്ച് സംഗീതപഠനത്തിന് പോകുകയായിരുന്നു.
മാത്രമല്ല, സംഗീത പഠനം തുടങ്ങി മൂന്നു വർഷംകൊണ്ട് സാധാരണ കുട്ടികൾ പത്തു വർഷംകൊണ്ട് പഠിക്കുന്ന കാര്യങ്ങൾ ഗായത്രി ഹൃദ്യസ്ഥമാക്കി . ഇതോടെ ഈ പ്രതിഭ ഗാനരംഗത്തു നേട്ടങ്ങൾ കൊയ്തവരുടെ മനസ്സുകളിലും ഇടംപിടിച്ചു. ഇതിനകം യുകെയിലെ ഏറ്റവും വിലപിടിപ്പുള്ള ബാൻഡായ ജെ എൽ എസിനൊപ്പം പോലും പടിക്കഴിഞ്ഞ ഗായത്രി പതിനായിരങ്ങൾ തിങ്ങി നിറയുന്ന വെംബ്ലി അരീനയിൽ കഴിഞ്ഞ വർഷം അമേസിങ് ഗ്രെസ്സ് പാടിയും പാട്ട് തനിക്കു ജീവശ്വാസം പോലെ പ്രിയങ്കരമാണ് എന്നും തെളിയിച്ചിരുന്നു.
സാധാരണ ഏതൊരു അച്ഛനെയും പോലെ സുനിലും ഗായത്രിയുടെ സ്കൂൾ പഠനത്തിൽ ശ്രദ്ധ നൽകിയപ്പോൾ തികച്ചും ആകസ്മികമായാണ് ഈ പെൺകുട്ടി പാട്ടിനെ തേടി എത്തുന്നത്, അഥവാ പാട്ടു ഗായത്രിയെ തേടി എത്തുന്നത്. ഗായത്രിക്കു എട്ടു വയസുള്ളപ്പോൾ ഒരു ഒഴിവു ദിവസം അച്ഛനോടപ്പം ലണ്ടനിൽ ഷോപ്പിങ് നടത്തുമ്പോൾ നീന സിമ്മണിന്റെ പാട്ടുകേട്ട് ശ്രദ്ധിച്ച സുനിലിനോട് ഗായത്രി പെട്ടെന്നൊരു ചോദ്യമെറിഞ്ഞു, 'അച്ഛാ എന്നെയും പാട്ടു പഠിപ്പിക്കുമോ?'.
ആ ചോദ്യമാണ് ഗായത്രി എന്ന പെൺകുട്ടിയുടെ ജീവിതം വഴി തിരിച്ചു വിട്ടത്. വെറും കൗതുകത്തിന് പാട്ടു ടീച്ചറുടെ അടുക്കൽ എത്തിച്ച ഗായത്രിയുടെ പാട്ടുകേട്ട്, കുട്ടി നന്നായി പാടുന്നുണ്ടെന്നായി അദ്ധ്യാപിക. ഉപകരണ സംഗീതം കൂടി ഉണ്ടെങ്കിലേ നല്ല ഭാവി കിട്ടൂ എന്നായപ്പോൾ പിയാനോ പഠനവും ആരംഭിച്ചു. പിന്നെ ഗായത്രി എത്തുന്നത് യുകെയിലെ ഏറ്റവും പ്രശസ്തമായതും പാരമ്പര്യം ഉള്ളതുമായ സംഗീത സ്കൂളിലാണ്. പ്രതിവർഷം 32000 പൗണ്ട് പഠന ചിലവുള്ള സ്കൂളിൽ മുഴുവൻ ഫീസും ഗായത്രിയുടെ കഴിവിന് മുന്നിൽ സ്കോളർഷിപ്പായി പറന്നെത്തി. വാറ്റ്ഫോഡിലെ പ്യൂർസെൽ സംഗീത സ്കൂളിൽ ശാസ്ത്രീയ സംഗീതം പഠിക്കുന്ന ഗായത്രി അടുത്ത വർഷം യൂണിവേഴ്സിറ്റിയിൽ മ്യൂസിക് കോഴ്സിൽ ചേരാൻ ഉള്ള തയ്യാറെടുപ്പിലാണ് .
ഇപ്പോൾ ബ്രിട്ടനിലെ ഏതു വാർത്താ മാധ്യമത്തിലും താരവുമാണ് ഗായത്രി . ഈ ആഴ്ച നടക്കുന്ന സംഗീത മത്സരത്തിന്റെ വാർത്തകളിൽ നിറയുന്നതും ഗായത്രി തന്നെയാണ്. സ്വാഭാവികമായും കുടിയേറ്റക്കാരിയായി എത്തിയ പെൺകുട്ടിയോട് മാധ്യമങ്ങൾ പ്രത്യേക സ്നേഹം കാട്ടുന്നു എന്നുവേണം അനുമാനിക്കാൻ. ദി സൺ പോലെയുള്ള പത്രങ്ങൾ ഒക്കെ ഗായത്രിയുടെ പേര് തലക്കെട്ടാക്കിയാണ് ആഘോഷിക്കുന്നത്. ഇതിനാൽ യുകെ മലയാളികൾ കൂടി വോട്ടു ചെയ്താൽ ഈ മിടുക്കി കുട്ടി യുകെയിൽ പാട്ടിന്റെ ലോകത്തു പുതു ചരിത്രമാകും എന്നുറപ്പ്. ശനിയാഴ്ച രാവിലെയാണ് ഗായത്രിക്കു വേണ്ടി വോട്ടു ചെയ്യേണ്ട നമ്പർ ഐടിവി പുറത്തു വിടുക.
എന്നാൽ ദി വോയ്സിന്റെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്താൽ അഞ്ചു വോട്ടു വീതം ചെയ്യാമെന്ന് ഗായത്രിയുടെ അച്ഛൻ സുനിൽ നായർ പറയുന്നു. വയോധികരും രോഗിയുമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് ഒപ്പം ഗായത്രിയുടെ പാട്ടിനു പിന്തുണ നൽകാനും വേണ്ടി സോഫ്്ട് വെയർ ആര്കിടെക്ച്ചർ ആയ സുനിൽ ജോലി ഉപേക്ഷിച്ചാണ് സദാസമയം ശ്രദ്ധ നൽകുന്നത്. ഇക്കുറി ഈസ്റ്റർ ഞായറിനു യുകെ മലയാളികൾക്ക് ഒരു താരപ്പിറവി കൂടി കാണാൻ ഭാഗ്യം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് യുകെയിലെ പ്രവാസിലോകം.
നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍