ഭർത്താവിനെ നഷ്ടമായ വേദന മായും മുന്നേ മകനെയും തട്ടിയെടുത്ത വിധിയുടെ ക്രൂരത അറിയാതെ 'അമ്മ'; മകന്റെ വിളി കാത്തിരിക്കുന്ന അമ്മക്കു മുന്നിൽ മുഖം താഴ്ത്തി ബന്ധുക്കൾ; ഋഷി രാജീവിലൂടെ നഷ്ടമായത് ക്യാംപസ് സെലക്ഷനിലൂടെ വിപ്രോ കണ്ടെത്തിയ കുടുംബത്തിന്റെ അത്താണിയായ പ്രതിഭയെ: യുകെയിൽ എത്തി മാസങ്ങൾ പിന്നിടും മുൻപ് ജീവൻ പൊലിഞ്ഞു
കെ ആർ ഷൈജുമോൻ
ലണ്ടൻ: കുടുംബത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ ഏറെ സ്വപ്നങ്ങളുമായി യുകെയിലേക്കു വിമാനം കയറിയ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു യുവാവ്. പരാധീനതകൾ ഉള്ള കുടുംബത്തിൽ ഏക വരുമാന മാർഗം ആയിരുന്നു ശനിയാഴ്ച് എം 1ലിൽ പൊലിഞ്ഞമർന്ന ഋഷി രാജീവ്. കോട്ടയം ചാന്നാനിക്കാട് സ്വദേശിയായ ഋഷി വിപ്രോക്ക് വേണ്ടി നോട്ടിൻഹാമിലെ കാപിറ്റൽ വണിൽ എത്തിയിട്ട് അധിക കാലം ആയിട്ടില്ല.
അവിവാഹിതൻ ആയതിനാലും ജീവിത ചെലവിൽ മിച്ചം പിടിക്കാനും ആയി ഒരു തമിഴ് കുടുംബത്തോടൊപ്പമാണ് താത്കാലികമായി കഴിഞ്ഞിരുന്നത്. അതിനാൽ തന്നെ തമിഴ് സുഹൃത്തുക്കളുടെ സ്നേഹ നിർബന്ധത്തിൽ നിന്നും ഒഴിഞ്ഞു മാറാനും ഋഷിക് കഴിഞ്ഞില്ല. 'യൂറോപ്പിലേക്കു ടൂർ പോകുകയാണ്, രണ്ടു മൂന്നു ദിവസം ഫോണിൽ കിട്ടിയെന്നു വരില്ല, കേട്ടോ'- എന്ന് അമ്മയോടും അനുജത്തിയോടും പതിവു ഫോൺ വിളിക്കിടെ പറഞ്ഞായിരുന്നു ഋഷി യാത്ര ആരംഭിച്ചത്. ഒരു പക്ഷെ, തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ബ്രിട്ടന്റെ മണ്ണിൽ ഉപേക്ഷിച്ചു വിധിയോടൊപ്പം ചേരാനായിരിക്കാം 28 കാരനായ ഋഷി ഇവിടേയ്ക്ക് എത്തിയത് തന്നെ.
അതിനിടെ, ഋഷി മരിച്ചത് സംബന്ധിച്ച് ഔദ്യോഗിക തലത്തിൽ ഇന്നലെ ബന്ധുക്കൾക്ക് വിവരം കൈമാറി എന്നാണ് കോട്ടയത്ത് നിന്നും ലഭിക്കുന്ന റിപ്പോർട്ട്. ഋഷിയുടെ ഇളയച്ഛൻ വിജയകുമാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ പലരും യുകെ യിൽ നാട്ടുകാരായ മലയാളികളെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണ്. ഡിഗ്രി പഠനം കഴിഞ്ഞു ജോലി കണ്ടെത്താൻ ശ്രമിക്കുന്ന സഹോദരിയും ഏഴാം ക്ളാസ് വിദ്യാർത്ഥിയുമായ അനുജനും ചേർന്ന കുടുംബം ഋഷിയുടെ വരവും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
പക്ഷെ ആ വരവ് ഇത്തരത്തിൽ ആകുമെന്ന് വഴിക്കണ്ണുകളുമായി കാത്തിരിക്കുന്ന അമ്മയോടും മറ്റും പറയാനാകാതെ നെഞ്ചുരുകുകയാണ് ഉറ്റ ബന്ധുക്കൾ. സാധാരണ അവധി ദിവസങ്ങളിൽ കൃത്യമായും അമ്മയോട് വിളിച്ചു സംസാരിക്കുന്ന ഋഷിയുടെ വിളി എത്താതെ ഉൽക്കണ്ഠയായ അമ്മക്ക് മുന്നിൽ വാക്കുകൾ നഷ്ടമാകുകയാണ് പ്രിയ ജനങ്ങൾക്ക്.
ഋഷിയുടെ മൃതദേഹം പൊലീസ് തിരിച്ചറിയിൽ നടപടികൾ പൂർത്തിയാക്കി എന്നാണ് വിപ്രോ അധികൃതർ വീട്ടുകാരെ അറിയിച്ചിരിക്കുന്നത്. എന്നാൽ കേസിന്റെ സങ്കീർണ്ണത മൂലം മൃതദേഹങ്ങൾ വിട്ടു നൽകുന്ന നടപടി ക്രമങ്ങൾ നാലോ അഞ്ചോ ദിവസം കഴിഞ്ഞു മാത്രമേ സ്വീകരിക്കൂ എന്നാണ് വ്യക്തമാകുന്നത്.
അപകടം സംബന്ധിച്ച് യുകെയിൽ നിന്ന് കൈമാറിയ സന്ദേശം കൃത്യത ഇല്ലാത്തതു ആയതിനാൽ ഇന്നലെ വിപ്രോ ആസ്ഥാനത്തു നിന്നും രണ്ടു മലയാളി ജീവനക്കാരെ ഋഷിയുടെ വീട്ടിൽ എത്തിച്ചു വിവരങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് സംബന്ധിച്ച് എല്ലാ സഹായവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് ബന്ധുക്കൾക്കു ലഭിച്ചിരിക്കുന്ന ഉറപ്പ്. ആവശ്യമെങ്കിൽ ഋഷിയുടെ ഇളയച്ഛനെ മൃതദേഹം ഏറ്റുവാങ്ങാൻ യുകെയിൽ എത്തിക്കുന്ന കാര്യവും വിപ്രോ പരിഗണിക്കുന്നുണ്ട് എന്നറിയുന്നു.
അതിനിടെ പഠിക്കാൻ സമർത്ഥനായ വിദ്യാർത്ഥി ആയിരുന്ന ഋഷിക്ക് ക്യാമ്പസ് സിലക്ഷനിലൂടെയാണ് വിപ്രോയിൽ രണ്ടു വർഷം മുൻപ് ജോലി ലഭിക്കുന്നത്. കോട്ടയം പാമ്പാടി രാജീവ് ഗാന്ധി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ആയിരുന്ന ഋഷിക്ക് പഠനം പൂർത്തിയാക്കിയപ്പോൾ തന്നെ വിപ്രോയുടെ സെലക്ഷൻ ലഭിക്കുക ആയിരുന്നു. ആദ്യം ഹൈദരാബാദിലും തുടർന്നു ബെംഗളൂരുവിലും ജോലി ചെയ്തു. ഫെബ്രുവരിയിലാണ് ജോലി സംബന്ധമായ പ്രോജക്ടിന്റെ ഭാഗമായി മിടുക്കനായ ഋഷിയെ വിപ്രോ യുകെയിലേക്ക് അയച്ചത്.
ജോലിക്കിടെ, ബ്രിട്ടീഷ് സർവകലാശാലയിൽ നാലുവർഷത്തെ കോഴ്സിനും ചേർന്നിരുന്നു. അനുജത്തിയുടെ വിവാഹം നല്ല രീതിയിൽ നടത്തണമെന്നതായിരുന്നു ഋഷിയുടെ പ്രധാന ആഗ്രഹങ്ങളിലൊന്ന്. ഇതിനായി പണം സ്വരുക്കൂട്ടി വിവാഹ ആലോചനകളും തുടങ്ങിയിരുന്നു. ഈ ആഗ്രഹം പൂർത്തീകരിക്കാൻ അനുവദിക്കാതെയാണു മരണം ഋഷിയെ തട്ടിയെടുത്തത്.
എട്ടു മാസം മുൻപ് ഇവിടെ എത്തിയ ഋഷി ഒരു വർഷം പൂർത്തിയാകുന്നതോടെ ലീവിൽ നാട്ടിൽ എത്താൻ കാത്തിരിക്കവെയാണ് ദുർവിധി മരണമായി എത്തിയത്. രണ്ടു വർഷം മുൻപ് അച്ഛന്റെ മരണത്തോടെ സാമ്പത്തികമായി തകർന്ന കുടുംബത്തിന് ലഭിച്ച പ്രതീക്ഷ ആയിരുന്നു ഋഷിയുടെ ജോലി. മകനെ പഠിപ്പിക്കാനും മറ്റുമായി 'അമ്മ നടത്തുന്ന ചെറിയ ചെരുപ്പുകടയുടെ വരുമാനത്തിൽ നിന്നും ഋഷിക്ക് ലഭിച്ചിരുന്ന ശമ്പളം കൂടിയായപ്പോൾ കുടുംബം കരകയറും എന്ന പ്രതീക്ഷയാണ് ഇപ്പോൾ വിധി തല്ലിക്കെടുത്തിയിരിക്കുന്നത്.
ഡിഗ്രി പഠനം കഴിഞ്ഞു വിവാഹ പ്രായമായ സഹോദരിയും ഏഴാം ക്ളാസിൽ പഠിക്കുന്ന സഹോദരനും ചേർന്ന കുടുംബത്തിന് വിധി നൽകിയ പ്രഹരം കൂടിയാണ് ഋഷിയുടെ മരണം. എൻജിനിയറിങ് പഠനത്തിനും മറ്റുമായി ചെലവാക്കിയ തുകയുടെ കടബാധ്യതകൾ തീർത്തു വരവെയാണ് മകനെ പഠിപ്പിച്ചു നല്ല നിലയിലാക്കിയ സാധുവായ അമ്മയ്ക്കു ഭർത്താവിന്റെ മരണം സൃഷ്ടിച്ച ആഘാതം താങ്ങാനാകും മുൻപേ മകനെയും വിധി നഷ്ടപ്പെടുത്തിയിരിക്കുന്നത്.
പല കേന്ദ്രങ്ങളിൽ നിന്നും വീട്ടിലേക്കു അപകട സന്ദേശം എത്തിയിട്ടുണ്ടെങ്കിലും മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടിക്രമം പുരോഗമിക്കുന്നതിനാൽ ആണ് പൊലീസ് അധികൃതർ മരിച്ചവരുടെ പേരുകൾ ഇനിയും പുറത്തു വിടാത്തതും. ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിലെ വിവരവും ഇത് തന്നെയാണ്. എട്ടു ഇന്ത്യൻ വംശജർ റോഡപകടത്തിൽ മരിച്ചു എന്ന സന്ദേശമാണ് ഔദ്യോഗികമായി കൈമാറിയിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍