അമേരിക്കയിൽ നിന്നും പാവപ്പെട്ടവരെ ശുശ്രൂഷിക്കുവാൻ ബീഹാറിലെത്തിയ മലയാളി ഡോക്ടറെ സർക്കാർ നോട്ടമിട്ടു; മെഡിക്കൽ മിഷനറി പ്രവർത്തനം ആരോപിച്ച് പൗരത്വം റദ്ദാക്കാൻ ശ്രമിക്കവേ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർണായക വിധി; വിദേശ മലയാളികൾക്ക് ആശ്വാസകരമായ വിധി ഇനി പല കേസുകളിലും വഴിത്തിരിവാകും
പ്രത്യേക ലേഖകൻ
ന്യൂഡൽഹി: ജീവിതം തേടി വിദേശത്തു പോകുന്ന പൗരന്മാരോട് നാട്ടുകാരും വീട്ടുകാരും മാത്രമല്ല സർക്കാരും പലപ്പോഴും ചിറ്റമ്മ നയം കാട്ടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് അമേരിക്കൻ മലയാളിയായ ഡോ ക്രിസ്റ്റോ ഫിലിപ് തോമസ് ഡൽഹി ഹൈക്കോടതിയിൽ നേടിയ ചരിത്ര വിജയം. സ്വത്തു ഭാഗം വയ്ക്കുമ്പോൾ മുതൽ പെറ്റി കേസ് ഉണ്ടായാൽ വരെ വിദേശ മലയാളി ആണെങ്കിൽ പടിപുറത്താണ് പൊതുവെയുള്ള രീതി. എന്നാൽ ഇന്ത്യൻ പൗരന് ഉള്ള എല്ലാ മൗലിക അവകാശവും വിദേശ മലയാളികൾക്കും ഉണ്ടെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ഒക്കെ പൗരത്വം എടുത്തു ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് ഇതോടെ ഈ വിധി ആശ്വാസമായി മാറും എന്നുറപ്പ്. നിലവിൽ അനവധി കോടതികളിൽ തീർപ്പു കൽപ്പിക്കാനിരിക്കുന്ന സിവിൽ കേസുകളിൽ ഈ വിധി നിർണായകമായി മാറും. വിദേശ പാസ്പോർട്ട് ഉടമ ആണെങ്കിലും ഓസിഐ കാർഡ് കൈവശം ഉള്ളവർക്ക് ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ഉള്ള അവകാശങ്ങൾ നിക്ഷേധിക്കാൻ കഴിയില്ലെന്നാണ് കോടതി വിധിയുടെ രത്ന ചുരുക്കം.
ഓസിഐ കാർഡ് ഹോൾഡറായ ഡോ ക്രിസ്റ്റോ ബിഹാറിൽ എത്തി മെഡിക്കൽ മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടു എന്നാരോപിച്ചാണ് പൗരത്വം റദ്ദാക്കൽ നടപടികളിലേക്ക് സർക്കാർ നീങ്ങിയത്. എന്നാൽ ഇത് ഭരണഘടനാ ലംഘനം ആണെന്ന് കാട്ടി ഡോ. ക്രിസ്റ്റോ നൽകിയ കേസ് ഹൈക്കോടതി അംഗീകരിക്കുക ആയിരുന്നു. മുൻവിധിയോടെ സർക്കാർ കേസിനെ സമീപിക്കുക ആയിരുന്നു എന്നും കോടതി കണ്ടെത്തി. അമേരിക്കയിൽ ജനിച്ച ഇന്ത്യൻ വംശജൻ ആണെന്നാണ് സർക്കാർ കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ തന്റെ ജന്മസ്ഥലം കേരളമാണെന്നു ഡോ. ക്രിസ്റ്റോ വാദിച്ചു. ഇത് കോടതി അംഗീകരിക്കുക ആയിരുന്നു. ഡോ. ക്രിസ്റ്റോയുടെ ബിഹാറിലെ പ്രവർത്തനങ്ങളെ കുറിച്ച് ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കേസ് രൂപം കൊണ്ടത്. ഇദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കാൻ കാരണമായ നടപടികളാണ് അമേരിക്കയിൽ നിന്നും ഇന്ത്യയിൽ എത്തി നടത്തിയത് എന്നായിരുന്നു കേസിന്റെ അടിസ്ഥാന കാരണം.
എന്നാൽ ഡോ. ക്രിസ്റ്റോ ചെയ്തതിനു സമാനമായി അനവധി അമേരിക്കൻ, യൂറോപ്, ഓസ്ട്രേലിയൻ മലയാളികളായ ഡോക്ടർമാർ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്തരം സേവനം ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം ബിഷപ്പ് കെ പി യോഹന്നാന്റെ ഉടമസ്ഥതിൽ ഉള്ള തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നും ഒരു സംഘം ഇന്ത്യൻ ഡോക്ടർമാർ എത്തി സൗജന്യ സേവനം നൽകിയിരുന്നു. കേരളത്തിലെ പ്രധാന ഹോസ്പിറ്റലുകളിൽ മിക്കവയിലും ഇത്തരം സേവനത്തിനായി മലയാളികൾ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘങ്ങൾ എത്താറുണ്ട്. എന്നാൽ ഉത്തരേന്ത്യയിലെ പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ നിരീക്ഷണത്തിനു വിധേയമാകുന്നതാണ് കേസിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
ഭരണഘടനാ നൽകുന്ന അവകാശങ്ങളിൽ ഇന്ത്യൻ പൗരന്മാർക്കുള്ളതിനു സമാനം തന്നെയാണ് ഓസിഐ കാർഡ് ഉടമകൾക്കും ഉള്ളതെന്നും വിധിയിൽ പ്രത്യേകം പറയുന്നുണ്ട്. ഇതോടെ ഒട്ടേറെ കേസുകളിൽ വിദേശ ഇന്ത്യക്കാർക്ക് അനുകൂല വിധിയുണ്ടാകാൻ ഉള്ള സാഹചര്യമാണ് തെളിയുന്നത്. സിറ്റിസൺഷിപ് ആക്ട് 1955 അനുസരിച്ചു സെക്ഷൻ 7 ബി (1) ൽ പറയുന്ന അവകാശങ്ങൾ തനിക്കു നിക്ഷേധിക്കപ്പെടുക ആയിരുന്നു എന്നാണ് ഡോ ക്രിസ്റ്റോ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുക ആയിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 14 (നിയമത്തിനു മുന്നിലെ തുല്യത), ആർട്ടിക്കിൾ 19 (സംസാര സ്വാതന്ത്ര്യം) എന്നിവയും വിദേശ ഇന്ത്യക്കാർക്ക് തുല്യമാണെന്ന് ഈ കേസിൽ ജസ്റ്റിസ് വിഭു ബക്രുവിന്റെ വിധിന്യായത്തിൽ നിർണ്ണയിക്കപ്പെട്ടു. ഇതോടെ വിദേശ ഇന്ത്യാക്കാർക്കുള്ള സ്വതന്ത്ര ദിന സമ്മാനമായി ഈ വിധി വ്യാഖ്യാനിക്കപ്പെടുന്നു.
ഡോക്ടർ ക്രിസ്റ്റോയുടെ ജന്മസ്ഥലം സംബന്ധിച്ച തർക്കമാണ് ഓസിഐ റദ്ദാക്കാൻ കാരണമെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചപ്പോൾ തന്റെ ജന്മസ്ഥലം കേരളമാണെന്നു വാദിച്ചു തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതാണ് നിർണായകമായത്. ഇതോടെ കേസ് കെട്ടിച്ചമച്ചത് ആണെന്ന വാദവും ഉണ്ടായി. ക്രിസ്റ്റോ ബിഹാറിൽ എത്തിയത് മെഡിക്കൽ മിഷനറി പ്രവർത്തനത്തിന് ആണെന്ന് സർക്കർ ആരോപിച്ചെങ്കിലും ഇത് തെളിവുകൾ മുഖേനെ തെളിയിക്കാനും കഴിഞ്ഞില്ല. താൻ നിയമത്തിനു അതീതമായി യാതൊന്നും ചെയ്തിട്ടില്ലെന്നും മിഷനറി പ്രവർത്തനം തന്റെ ഉദ്ദേശം അല്ലായിരുന്നു എന്നും സംസ്ഥാനത്തെ നിയമ ക്രമസമാധാനം തകർക്കുന്ന വിധത്തിൽ യാതൊരു പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ലെന്നും വാദിക്കു വേണ്ടി അഭിഭാഷകരായ റോബിൻ ഡേവിഡ്, ദിൽരാജ് ഫിലിപ്പ് എന്നിവർ കോടതിയിൽ ബോധിപ്പിച്ചു.
2012 ൽ ഓസിഐ നേടിയ ഡോക്ടർ ക്രിസ്റ്റോ 2014 ജനുവരി മുതൽ പലവട്ടം ഇന്ത്യയിൽ എത്തിയിരുന്നു. ബിഹാറിലെ റക്സോളിൽ ഉള്ള ഡങ്കൻ ഹോസ്പിറ്റലിൽ ആണ് ഇദ്ദേഹം സേവനത്തിനു എത്തിയിരുന്നത്. എന്നാൽ 2016 ഏപ്രിലിൽ ഇദ്ദേഹത്തെ ഡൽഹി വിമാനത്താവളത്തിൽ നിന്നും നാട് കടത്തുക ആയിരുന്നു. തുടർന്നാണ് കേസ് രൂപം കൊള്ളുന്നത്. അമേരിക്കയിലെ ഹൂസ്റ്റൺ കോൺസുലേറ്റ് ഓഫീസാണ് ഡോക്ടർ ക്രിസ്റ്റോയുടെ ഓസിഐ കാർഡ് റദ്ദാക്കിയത്. തന്റെ കേരളത്തിലെ ബന്ധുക്കളെ സന്ദർശിക്കാൻ ഉള്ള അവകാശം നിക്ഷേധിക്കകപ്പെട്ടതും ഡോക്ടർ ക്രിസ്റ്റോ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ വാദിക്കു ഓസിഐ കാർഡിനായി വീണ്ടും അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍