സൗദിയിൽ വെച്ച് ഇന്തോനേഷ്യൻ യുവതിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കി മലപ്പുറത്തുകാരൻ യുവാവ് നാട്ടിലേക്ക് മുങ്ങി! പ്രസവ ചെലവിനായി 6000 റിയാൽ കടം വാങ്ങിയ യുവതി കുഞ്ഞുമൊത്ത് നിസ്സഹായാവസ്ഥയിൽ; പരാതി എണ്ണിപ്പറഞ്ഞുള്ള യുവതിയുടെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി; വിവാഹ സർട്ടിഫിക്കറ്റ് വ്യാജമെന്നും അവൾ പറയുന്നതെല്ലാം കളവെന്നും പറഞ്ഞ് അയൂബും
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: സൗദി ജിദ്ദയിൽ ഇന്തോനേഷ്യൽ യുവതിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയ ശേഷം മലപ്പുറം സ്വദേശിയായ യുവാവ് നാട്ടിലേക്ക് മുങ്ങിയെന്ന പരാതി ഉന്നയിച്ച് യുവതി. ഇന്തോനേഷ്യൻ യുവതിയുടെ ചിത്രങ്ങളും കത്തുമെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയുടെയും കുഞ്ഞിന്റെയും ആരോപണ വിധേയനായ യുവാവിന്റെയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
മലപ്പുറം സ്വദേശിയായ അയൂബ് മൂച്ചിക്കൽ എന്ന യുവാവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അയൂബ് തന്റെ ഭർത്താവാണെന്നും നാട്ടിലേക്ക് പോയ ശേഷം ഇയാൾ മടങ്ങിവന്നില്ലെന്നും തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നുമാണ് സോഷ്യൽ മീഡിയയിലുടെ ഇന്തോനേഷ്യൻ യുവതി ആരോപിക്കുന്നത്. താൻ ഗർഭിണിയായിരുന്ന വേളയിലാണ് അയൂബ് മുങ്ങിയതെന്നുമാണ് ജുബൈദ എന്ന യുവതി പറയുന്നു. പ്രസവമാകുമ്പോയേക്ക് തിരിച്ചു വരാമന്ന് പറഞ്ഞു വിശ്വസിച്ചു തിരിച്ചു വന്നില്ലന്ന് യുവതി പറയുന്നു. പാസ്പോർട്ട് പിതാവ് നശിപ്പിച്ചെന്ന കാരണം പറഞ്ഞായിരുന്നു തിരിച്ച് വരവ് യുവാവ് ഒഴിവാക്കിയതെന്നും അവർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കത്തിലൂടെ പറയുന്നത്.
നാട്ടിൽ പോയ ശേഷം തിരിച്ചു വരാമെന്ന് പറഞ്ഞാണ് യുവാവ് പോയത്. പ്രസവ സമയത്ത് അടക്കം പണമില്ലാതെ താൻ ബുദ്ധിമുട്ടുകയുണ്ടായി. ആരോടെങ്കിലും കടം വാങ്ങി പ്രസവം നടത്താനും തിരിച്ചു വന്നിട്ടും കൊടുക്കാമെന്നുമാണ് തന്റെ നിസ്സഹായവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ കടം വാങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു അയൂബ് മറുപടി നൽകിയതെന്നും യുവതി ജിദ്ദയിലെ മലയാളി സുഹൃത്തുക്കൾ വഴി എഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
പ്രസവ ശേഷം കുഞ്ഞിന്റെ ഫോട്ടോ അയ്യൂബിന് അയച്ചു കൊടുത്തതായും യുവതി അവകാശപ്പെടുന്നുണ്ട്. മൂന്ന് മാസമായി യുവതി പ്രസവിച്ചിട്ട് കഴിഞ്ഞ രണ്ട് മാസമായി അയ്യൂബിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും അന്വേഷിച്ചപ്പോൾ ഇയാൾ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം ചെയ്തുവെന്നാണ് അറിയാൻ സാധിച്ചതെന്നും ജുബൈദ പറയുന്നു. ജുബൈദ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുമ്പോൾ പ്രതിരോധിക്കാൻ അയ്യൂബും രംഗത്തുണ്ട്. യുവതി പറയുന്ന കാര്യങ്ങൾ തെറ്റാണെന്നാണ് അയൂബ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
തന്നെക്കുറിച്ച് യുവതി പറയുന്ന കാര്യങ്ങൾ തീർത്തും തെറ്റാണെന്നും വ്യാജ മാരേജ് സർട്ടിഫിക്കറ്റാണ് അവർ കാണിക്കുന്നതെന്നുമാണ് അയൂബിന്റെ വാദം. അതേസമയം പ്രവാസ ലോകത്ത് ഇന്തേനേഷ്യക്കാരിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായുള്ള ചിത്രങ്ങൾ സൈബർ ലോകത്ത് മലയാളികൾ തന്നെ ഏറ്റെടുത്തിട്ടുണ്ട്. അയൂബ് തെറ്റുകാരനാണോ എന്ന ചോദ്യമാണ് എല്ലായിടത്തും ഉയരുന്നത്. ഒരു യുവതി വ്യാജപ്രചരണവുമായാണ് രംഗത്തെത്തുന്നതെങ്കിൽ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്നും സൈബർ ലോകത്ത് ആളുകൾ ചോദിക്കുന്നു.
അതേസമയം യുവതി ഉന്നയിക്കുന്ന പരാതിയിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന സംശയവും പലരും ഉയർത്തുന്നുണ്ട്. യുവതിയുടെ ചിത്രവും പരാതിയും വ്യാജമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ജുബൈദ എന്ന പേരിൽ ഒരു ഇന്തോനേഷ്യൻ യുവതി ഉണ്ടോ എന്ന സംശയം തന്നെ രേഖപ്പെടുത്തുന്നുണ്ട്. യുവതിയുടേതെന്ന പേരിൽ പ്രചരിക്കുന്ന പരാതിയുടെ ആധികാരികതയും വ്യക്തമല്ല.
യുവതി തയ്യാറാക്കിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഞാൻ ജുബൈദ indonesia.
എനിക്ക് മലയാളികളായ നിങ്ങൾ നിന്നൊരും ഹെൽപ്പ് ചെയ്തു തരണം. മലയാളിയായ മലപ്പുറം ജില്ലകാരനായ അയ്യൂബുമായി സൗദിയിൽ വെച്ച് കല്ല്യണം കഴിഞ്ഞു. അതിൽ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു. എനിക്ക് വയറ്റിൽ ഉള്ളപ്പോൾ അയ്യൂബ് നാട്ടിലേക്ക് ലീവിന് പോയി നീ പ്രസവിക്കുന്നതിന് മുമ്പ് ഞാൻ തിരിച്ചുവരാം എന്ന് പറഞ്ഞു അവിടെ ചെന്ന് നിരന്തരം എനിക്ക് വിളിക്കുമായിരുന്നു.
അതിനിടയിൽ കുറച്ച് ദിവസം വിവരം ഒന്നുമില്ലതായി. പിന്നെ വിളിച്ചപ്പോൾ പറഞ്ഞു എന്റെ പാസ്പ്പോർട്ട് വാപ്പ കത്തിച്ച് കളഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു നീ പുതിയ പാസ്പോർട്ട് എടുത്ത് തിരിച്ചു വാ എന്ന്. അപ്പോഴേക്കും എനിക്ക് 8 മാസം വയറ്റിലായിരുന്നു. ഞാൻ എന്ത് ചെയ്യും? നീ എപ്പോൾ വരും? എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു നീ ആരിൽ നിന്നെങ്കിലും പൈസ കടമായി വാങ്ങി പ്രസവം നടത്ത് എന്ന്. ഞാൻ തിരിച്ചു വന്നിട്ട് തിരികെ കൊടുക്കാം. എന്ന് പറഞ്ഞു ഞാൻ പലരിൽ നിന്നായി ആറായിരം റിയാലോളം കടമായി വാങ്ങി അങ്ങനെ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു.
കുട്ടിയുടെ ഫോട്ടോ ഞാൻ അയച്ചു കൊടുത്തു. ഇപ്പോൾ അവൻ കേരളത്തിൽ പുതിയ കല്യാണം കഴിച്ചു. അവൻ ഖത്തറിലേക്ക് പോയി എന്ന് അറിയാൻ കഴിഞ്ഞു. രണ്ട് മാസത്തോളമായി അവന്റ ഒരു വിവരവുമില്ല, മൂന്ന് മാസം മാത്രം പ്രായമുള്ള എന്റെ മോനെ വിട്ട് എനിക്ക് ജോലിക്ക് പോവാനും പറ്റുന്നില്ല. മുമ്പ് ഞാൻ താമസിച്ച റൂമിൽ നിന്നും വാടക കൊടുക്കാത്തതു കൊണ്ട് എന്നെയും മോനേയും ഇറക്കിവിട്ടു. മുമ്പ് ഞാൻ കടമായി വാങ്ങിയ ആറായിരം റിയാൽ തിരികെ ചോദിക്കുന്നു.
എന്നെയും കുട്ടിയേയും ജിദ്ദയുടെ തെരുവിൽ തനിച്ചാക്കി ഒന്ന് വിളിക്കുക പോലും നീ ചെയ്യാതെ ഖത്തറിൽ സുഖമായി കഴിയുന്നു. നിങ്ങൾ മലയാളികൾ അവന്റെ കുടുബത്തിലേക്ക് എത്തും വരെ ഇത് ഷെയർ ചെയ്ത് സഹായിക്കണം.
എന്ന് ജുബൈദ
അയ്യൂബ് ഫേസ്ബുക്കിലൂടെ നൽകിയ മറുപടി:
പ്രിയ സുഹൃത്തുക്കളെ ഞാൻ ഒരു ഇന്തേനേഷ്യൻ പെണ്ണിനെ നിയമപരമായി കല്ലിയാണം കഴിച്ചു എന്നാരോപിച്ചു എന്റെ പേരിൽ അവൾ ഉണ്ടാക്കിയ marriage certificate ആണ് ഇത്. ഇതിൽ എന്റെ കയ്യൊപ്പോ ഇന്ത്യൻ എംബസിയുടെ സീലോ ഇല്ലാ. ഇത് തികച്ചും കളവാണ്. ദയവു ചെയ്ത് ഇത് മാക്സിമം ഷെയർ ചെയ്ത് എന്റെ പേരിലുള്ള തെറ്റുദ്ധാരണ മാറ്റണം പ്ലീസ്.
നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍