കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ചതോടെ ലേബർ പാർട്ടിയെ കൂട്ടത്തോടെ കയ്യൊഴിഞ്ഞു ബ്രിട്ടനിലെ മലയാളികൾ; പത്തു വർഷമായി ഷെഫീൽഡിൽ ലേബറിന് വേണ്ടി പ്രവർത്തിച്ച ചേർത്തലക്കാരൻ അജിത് പാലിയേത്തും അംഗത്വം ഉപേക്ഷിച്ചു; ലേബർ അംഗത്വം ഇനി വേണ്ടൈന്ന് പറയുന്നവർ നിരവധി; പാക്കിസ്ഥാനികൾ കൂട്ടത്തോടെ ലേബറിനൊപ്പം ചേർന്നതോടെ ഇന്ത്യൻ സമൂഹം മറുകണ്ടം ചാടുന്നു; അടുത്ത ബ്രിട്ടീഷ് സർക്കാർ ഏതു പാർട്ടിയുടേതെന്നു ഇന്ത്യൻ വംശജർ തീരുമാനിക്കും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കാശ്മീർ വിഷയത്തിൽ ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ നിലപാടിൽ ഇന്ത്യൻ സമൂഹത്തിനിടയിൽ പ്രതിഷേധം ശക്തം. കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അനുകൂലമായ നിലപാടാണ് ലേബർ പാർട്ടി കൈക്കൊണ്ടത് ഇതോടെ വർഷങ്ങളായി ലേബർ പാർട്ടിക്കൊപ്പം നിന്നവർ പാർട്ടി അംഗത്വം രാജിവെച്ചു തുടങ്ങി. മലയാളികൾ അടക്കമുള്ളവാണ് ബ്രിട്ടനിലെ ഇടതുധാരയിൽ നിന്നും പിന്നോക്കം പോകുന്നത്. പത്തു വർഷമായി ലേബറിന്റെ ഷെഫീൽഡിലെ പ്രവർത്തകനായ അജിത് പാലിയേത്തും അംഗത്വം ഉപേക്ഷിച്ചത് ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ വലിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇന്നലെ വാട്ഫോർഡ് മലയാളി സണ്ണിമോൻ മത്തായി അംഗത്വം ഉപേക്ഷിച്ചു.
സണ്ണിമോൻ ചൂണ്ടിക്കാട്ടിയത് പോലെ തന്നെ ലേബറിന്റെ തലതിരിഞ്ഞ നയങ്ങളാണ് തന്നെയും പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നും ഇക്കാര്യത്തിനായി ഏറെ നാളുകളായി ആലോചിക്കുന്നതാണെങ്കിലും ഇപ്പോൾ ലേബർ പാർട്ടി ഇന്ത്യ വിരുദ്ധ പ്രചാരണം ഏറ്റെടുത്തപ്പോൾ അംഗത്വം ഉപേക്ഷിക്കാൻ ഇതുതന്നെ തക്ക സമയം എന്ന് തീരുമാനിക്കുക ആയിരുന്നു എന്നും അജിത്ത് പറയുന്നു. സണ്ണിമോനും അജിത്തും ലേബർ പ്രവർത്തനം അവസാനിപ്പിച്ചത് പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി പേർ ലേബർ അനുഭവം ഉപേക്ഷിച്ചു മറുകണ്ടം ചാടുനന്നുണ്ട്.
കാലങ്ങളായി ലേബറിനെ പിന്തുണയ്ക്കുന്ന ഭൂരിഭാഗം മലയാളികളിൽ കുറേപ്പേർ എങ്കിലും മാറിചിന്തിക്കാൻ പാർട്ടിയുടെ നയമാറ്റില്ലെന്നു പറയുന്നവരുമുണ്ട്. അതേസമയം ലേബർ നയം ഇന്ത്യക്കു എതിരാകുന്നത് യുകെയിലെ ഇന്ത്യക്കാർ ലേബർ പാർട്ടി അംഗത്വം എടുക്കുന്നില്ലെന്നും പാക്കിസ്ഥാൻ വംശജരും ആഫ്രിക്കക്കാരും ലേബർ അംഗത്വം എടുക്കുന്നതുമാണ് പാർട്ടി നയങ്ങളെ സ്വാധീനിക്കുന്നത് എന്ന വിശദീകരണം നൽകുന്ന നേതാക്കളുമുണ്ട്. അടുത്തിടെ ലേബർ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ആയി പാക്കിസ്ഥാൻ വംശജന് എതിരെ ഇംഗ്ലീഷ് പേരിനോട് സാമ്യമുള്ള മലയാളി മത്സരിച്ചപ്പോൾ ഒരു വോട്ടിനു കഷ്ട്ടിച്ചു വിജയിക്കുകയായിരുന്നു. പാർട്ടി ഭാഗത്തു നിന്നും ഇത്തരത്തിൽ എന്തൊക്കെ വിശദീകരണം എത്തിയാലും സാധാരണക്കാർക്ക് മുന്നിൽ ഇപ്പോൾ ലേബർ പാർട്ടിയുടേത് ഇന്ത്യ വിരുദ്ധ മുഖം ആണെന്നത് വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബറിന് കടുത്ത പരീക്ഷണം ആയി മാറുമെന്ന സൂചനകൾ തന്നെയാണ് പുറത്തു വരുന്നത്.
യുകെ മലയാളികൾക്കിടയിൽ പരിചിതനായ സാമൂഹിക പ്രവർത്തകൻ കൂടിയാണ് അജിത് പാലിയത്ത്. കേരളത്തിലെ വിപ്ലവ ഗ്രാമം എന്നറിയപ്പെടുന്ന ചേർത്തലയിൽ വളർന്ന അജിത് സ്വാഭാവികമായും ഇടതു ചിന്തയോടുള്ള ആഭിമുഖ്യം കൊണ്ട് കൂടിയാണ് ലേബർ പാർട്ടിയിൽ പ്രവർത്തിക്കുവാൻ തീരുമാനിച്ചത്. എന്നാൽ ഗോർഡൻ ബ്രൗൺ പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷം ലേബർ പാർട്ടിയിൽ നടക്കുന്ന അന്ത ഛിദ്രങ്ങൾ തന്നെപോലെ ഉള്ള സാധാരണക്കാരുടെ മനസ് മടുപ്പിക്കുവാൻ ആവശ്യമായതിൽ ഏറെ ആയിരുന്നു എന്ന് അജിത്ത് പറയുന്നു. മിലിബാൻഡ് സഹോദരങ്ങൾ തമ്മിൽ അടിപിടികൂടിയ കാലം മുതൽ ലേബർ പാർട്ടിയുടെ രാഷ്ട്രീയ ഗ്രാഫ് താഴേക്ക് ആണെന്നതും അടുത്ത കാലത്തായി വ്യക്തമായ നയം ഇല്ലാത്ത വിധം പാർട്ടി ജനമധ്യത്തിൽ എത്തുന്നതും തനിക്കു മാറി ചിന്തിക്കുവാൻ പ്രേരണ ആയ കാര്യം ആണെന്നും അജിത്ത് പറയുന്നു.
സണ്ണിമോനെ പോലെ തന്നെ യാതൊരു സ്വാർത്ഥ ചിന്തയും ഇല്ലാതെ കഴിഞ്ഞു പത്തു വർഷമായി പാർട്ടിക്ക് വരിസംഖ്യ നൽകുന്ന സാധാരണ പ്രവർത്തകൻ ആയിരുന്നു അജിത്തും. തന്നെ സംബന്ധിച്ച് ബ്രക്സിറ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത നിലപാടുമായി നീങ്ങുന്ന ലേബർ പാർട്ടി ടോറികളിൽ നിന്നും ഏറെ വ്യത്യസ്തമാണെന്നു കരുതാൻ തക്ക ന്യായം ഒന്നും നിലവിൽ ഇല്ല. എന്നാൽ ലേബർ പാർട്ടി വ്യക്തത ഉള്ള നയവുമായി വന്നാൽ വീണ്ടും പാർട്ടിയെ അനുകൂലിക്കുന്ന കാര്യം പരിഗണിക്കുന്നതുമാണ്. കുടിയേറ്റത്തിനു സഹായകമായ കാര്യങ്ങൾ ചെയ്തതുകൊണ്ടാണ് അജിത്ത് ഉൾപ്പെടെയുള്ള മലയാളികൾ ലേബർ പാർട്ടി അനുഭാവികൾ ആയി മാറിയത്.
ഒരു തൊഴിലാളി മനോഭാവമുള്ള പാർട്ടി എന്നതായിരുന്നു ലേബറിലേക്കുള്ള ഏറ്റവും വലിയ ആകർഷണവും. ഗോർഡൻ ബ്രൗൺ അധികാരമൊഴിഞ്ഞ ശേഷം പാർട്ടിയിൽ അധികാര വടംവലി ഉണ്ടായതു സാധാരണക്കാരെ വിഷമിപ്പിക്കുന്നത് ആയിരുന്നു. ഭാവിയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന ഡേവിഡ് മിലിബാൻഡ് പിൻ നിരയിലേക്ക് മാറ്റപ്പെട്ടതോടെ ലേബറിന്റെ തകർച്ചയും നയം മാറ്റവും ആരംഭിക്കുക ആയിരുന്നു. പ്രാദേശികമായി കിട്ടിയിരുന്ന വോട്ടു ബാങ്ക് നിലനിർത്താൻ ഷെഫീൽഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാർട്ടിയെ സഹായിച്ചിരുന്നത് കുടിയേറ്റ ജനതയാണ്.
തുടർന്ന് ലിബറൽ ഡെമോക്രാറ്റ് പോളിസിയിൽ നയം മാറ്റം ഉണ്ടാക്കിയപ്പോൾ നിക് ഗ്ലെഗിന് ഷെഫീൽഡ് സ്വന്തം തട്ടകമാക്കാൻ കഴിഞ്ഞു. എന്നാൽ ഇതേ നിക് ഗ്ലെഗിന്റെ പിടിപ്പു കേട് ആ പാർട്ടിയുടെ അടിത്തറ തകർത്തു. ഇതേ മനോഭാവം തന്നെയാണ് ഇപ്പോൾ ജെറമി കോർബിനെ പിടികൂടിയിരിക്കുന്നത്. ജെറമിയുടെ ഒരു കാര്യത്തിലും വ്യക്തതയില്ലാത്ത നിലപാടുകൾ അടിക്കടി ഉണ്ടായതോടെയാണ് തന്നെ പോലെയുള്ളവർക്കു പാർട്ടിക്കുള്ള പിന്തുണ അവസാനിപ്പിക്കാൻ കാരണമായി മാറുന്നത് - അജിത്ത് തന്റെ നയം കൂടുതൽ വ്യക്തമാക്കുന്നു.
ബ്രിട്ടൻ പുറത്തു നിന്ന് വന്ന കുടിയേറ്റക്കാരുടെ സഹായത്തോടെ വളർന്ന രാജ്യം എന്ന കാര്യം മറക്കാൻ കഴിയില്ല. ബ്രിട്ടൻ ഒരിക്കലും സ്വന്തം നിലയിൽ വളർന്ന രാജ്യമല്ല. പാർട്ടിയിൽ അദ്ദേഹത്തിനെതിരെ നീക്കം ഉണ്ടായിട്ടും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പതിവില്ലാത്ത വിധം അധികാരത്തോട് അദ്ദേഹം ഒട്ടിച്ചേർന്നു നിൽക്കുന്നതും വിചിത്രമായി തോന്നുകയാണ്. എന്റെ നിലവിലെ ആഭിമുഖ്യം ഇപ്പോൾ ലിബറൽ ഡെമോക്രാറ്റിന്റെ നിലപാടുകളോടാണ്. യുവജനതയുടെ ഭാവി ചിന്തിക്കാതെയാണ് ബ്രക്സിറ്റ് ചർച്ചകൾ നടന്നത്.
ഈ ചിന്ത വളർന്നപ്പോൾ ബ്രക്സിറ്റ് വേണ്ട എന്ന നിലപാടാണ് ലിബറൽ ഡെമോക്രാറ്റ് നിലപാട് എടുത്തിരിക്കുന്നത്. ബ്രക്സിറ്റിൽ തീരുമാനമായ ശേഷം രണ്ടു ദിവസം കൊണ്ട് മൂന്നു ലക്ഷം വോട്ടർമാർ രജിസ്റ്റർ ചെയ്തത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയില്ല. പക്ഷെ കൂടുതൽ നഷ്ടം ഉണ്ടാവുക ലേബറിന് ആയിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമാണ്. നിലവിലെ സാഹചര്യത്തിൽ ഒരു തൂക്കു മന്ത്രിസഭയ്ക്ക് വീണ്ടും സാധ്യത തെളിയുമെന്നാണ് അജിത്തിന്റെ നിരീക്ഷണം.
നിലവിലെ ആലപ്പുഴ എംപി ആരിഫിന്റെ കൂടെ കൊളേജ്ജിൽ രാഷ്ട്രീയം പിച്ചവച്ച അജിത്തിന് കെഎസ്യുവിന്റെ കുത്തക കോളേജിൽ എസ്എഫ്ഐക്കു വേണ്ടി സീറ്റ് പിടിച്ചെടുത്ത അനുഭവവും പങ്കിടാനുണ്ട്. അന്ന് മുതൽ ഇന്ന് വരെ രാഷ്ട്രീയത്തെ നെഞ്ചോടു ചേർത്തു വയ്ക്കുന്ന അജിത്തിനെ പോലെയുള്ള ഒട്ടേറെ ഇന്ത്യക്കാരുടെ മനോനില കൂടി വിലയിരുത്തപ്പെടുന്നതായിരിക്കും അടുത്ത തിരഞ്ഞെടുപ്പിൽ ഏതു പാർട്ടി ബ്രിട്ടനെ നയിക്കും എന്ന കാര്യത്തിലെ അന്തിമ തീരുമാനത്തിൽ പ്രധാന ഘടകം.
Stories you may Like
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകൾ; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോൾ
- മുസ്ലിം വോട്ടുകൾ ഇടഞ്ഞാൽ ഭീഷണി തന്നെയെന്ന സൂചന തിരിച്ചറിഞ്ഞ് ലേബർ
- ബോൾട്ടൺ വെസ്റ്റിലെ സ്ഥാനാർത്ഥിയെ അറിയാൻ യുകെ മലയാളികളും കാത്തിരിപ്പിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്