ഇറ്റലിയിൽ നിന്നും ഹീത്രുവിലേക്ക് ഈസിജെറ്റ് വിമാനത്തിൽ കയറിയ മലയാളി ദമ്പതികളെ ഇറക്കി വിട്ടു; നാലു ദിവസം കഴിഞ്ഞുള്ള ഫ്ളൈറ്റിൽ പോകാൻ നിർദ്ദേശിച്ചിട്ടും നഷ്ടപരിഹാരം ഇല്ല: വിവാദമാക്കി ബ്രിട്ടീഷ് പത്രങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ആറ്റുനോറ്റിരുന്ന് എത്തുന്ന അവധിക്കാല യാത്ര എന്നെന്നും ഭയപ്പെടുത്തുന്ന ഓർമ്മയായി മാറിയാലോ? കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ യുണൈറ്റഡ് എയർലൈൻ, ഈസി ജെറ്റ് വിമാനയാത്രക്കാരുടെ അനുഭവം അവധിക്കാല യാത്ര പ്ലാൻ ചെയ്തിരിക്കുന്നവരുടെയും എപ്പോഴെങ്കിലും വിമാനയാത്ര ആവശ്യമായി വരുന്നവരുടെയും മുന്നിലേക്ക് ഉയർത്തി വിടുന്ന ചോദ്യമാണിത്. പ്രത്യേകിച്ചും യൂറോപ്പിലും മറ്റും ബജറ്റ് എയർലൈനുകളിൽ കുഞ്ഞുങ്ങളുമായി അവധിക്കാല യാത്ര നടത്തേണ്ടി വരുന്ന മലയാളി യാത്രക്കാരെ സംബന്ധിച്ച് ഇത്തരം ഒരു അനുഭവം ഉണ്ടായാൽ അത് നരക തുല്യ അനുഭവം ആയിരിക്കുമെന്ന് ഉറപ്പാണ്.
യുണൈറ്റഡ് എയർ ലൈൻ പുറത്താക്കിയത് ചൈനീസ് വംശജനായ ഡോക്ടറെയും ഈസി ജെറ്റ് പുറത്താക്കിയത് ഇന്ത്യൻ വംശജനായ ഐറ്റി കൺസൾട്ടന്റിനെയും ആണെന്ന വിവരം പുറത്തായതോടെ ഇത്തരം സംഭവങ്ങൾ വംശീയമായി കൈകാര്യം ചെയ്യുകയാണോ എന്ന സന്ദേഹം പോലും സോഷ്യൽ മീഡിയ ഉയർത്തുന്നു. ഈസി ജെറ്റിൽ നിന്നും പുറത്താക്കിയ ലൂട്ടൻ നിവാസികളായ മനോജിന്റെയും ഭാര്യയും അദ്ധ്യാപികയുമായ വിധയുടെയും കൂടുതൽ തിരിച്ചറിയൽ വിവരങ്ങൾ പുറത്തു വിടരുതെന്ന് ഇരുവരും മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. എങ്കിലും ഇരുവരും മലയാളികളാണോയെന്ന് സംശയിക്കപ്പെടുന്നു.
ഇറ്റാലിയൻ പ്രവിശ്യയായ പ്രശസ്ത ടൂറിസ്റ്റു സങ്കേതമായ മെഡിറ്ററേനിയൻ ദ്വീപ് സമൂഹമായ സിസിലിയയിൽ നിന്നും ഒരാഴ്ച അവധി ആഘോഷിച്ച ശേഷം ലണ്ടൻ ഹീത്രൂവിലേക്കു പറക്കാൻ വിമാനം കയറിയ മനോജ് - വിധ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാനക്കേടും സമയ നഷ്ടവും തുടർ യാത്രക്കുള്ള പണ നഷ്ടവും എല്ലാം കൂടി വലിയ പ്രത്യാഘാതമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. യാത്ര റദ്ദാക്കപ്പെടുമ്പോൾ പല ബജറ്റ് എയർ ലൈനുകളും നഷ്ടപരിഹാരം നൽകാനോ യാത്രക്കാരുടെ വൈഷമ്യങ്ങൾ പരിഹരിക്കാനോ തയ്യാറല്ല എന്നതാണ് ഏറ്റവും ദയനീയം.
കുറഞ്ഞ നിരക്കിൽ നൽകുന്ന ടിക്കറ്റിനു റീ ബുക്കിങ് സൗകര്യം പോലും നൽകാൻ പലപ്പോഴും വിമാന കമ്പനികൾ തയ്യാറാകില്ല. തുടർന്ന് യാത്രക്കാർ അടിയന്തിരമായി സ്വന്തം നാട്ടിലേക്കു മടങ്ങാൻ നൂറു കണക്കിന് പൗണ്ട് അധികമായി മുടക്കേണ്ടിയും വരും. അതിനിടെ അവധിക്കാല സമയമായ ഇപ്പോൾ മിക്ക വിമാനങ്ങളും പറക്കുന്നതും ഓവർ ബൂക്ഡ് ആയ നിലയിലാണെന്ന് വ്യോമയാന വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഴുവൻ സീറ്റുകളിലും യാത്രക്കാരുമായി പറക്കുന്ന ഓരോ വിമാനവും യാത്രക്ക് മുൻപ് ഏതു സമയവും യാത്രക്കാരെ പുറത്താക്കാൻ തയ്യാറായ നിലയിലാണ് എന്നതും അവധിക്കാല യാത്ര ബുക്ക് ചെയ്തവരുടെ ഉള്ളം കിടുക്കാൻ കാരണമായ കാര്യമാണ്.
മിക്കവാറും ടൂറിസ്റ്റു സങ്കേതങ്ങളിൽ നിന്നുള്ള വിമാനങ്ങൾ പൂർണ്ണമായും നിറഞ്ഞിരിക്കുന്നതിനാൽ മടക്ക യാത്രക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ടിയും വരും. അതും കുട്ടികളുമായി കുടുംബം ഒത്തുള്ള യാത്ര ആണെങ്കിൽ ഹോട്ടൽ ബിൽ അടക്കം വൻതുക നഷ്ടപ്പെടുന്നതോടെ വീണ്ടും ഒരു അവധിക്കാല യാത്ര നടത്താൻ ജീവിതത്തിൽ ഒരിക്കലും പലർക്കും കഴിഞ്ഞെന്നു വരില്ല. മാത്രമല്ല, ഇത്തരം സംഭവങ്ങളിൽ നഷ്ടപരിഹാരം കയ്യോടെ നിഷേധിക്കപെടും എന്നതും വസ്തുതയാണ്.
കാരണം കുറഞ്ഞ നിരക്കിൽ വിറ്റ ടിക്കറ്റിനു സാധാരണ കൂടിയ നിരക്കിൽ നൽകുന്ന ടിക്കറ്റിനുള്ള പരിരക്ഷ നൽകാൻ തങ്ങൾ തയ്യാറല്ല എന്നതാണ് വിമാനക്കമ്പനികളുടെ നിലപാട്. പ്രത്യേകിച്ചും തിരക്കേറിയ അവധിക്കാല സമയങ്ങളിൽ ഒട്ടും ഔദാര്യം വിമാനകമ്പനികളിൽ നിന്നും പ്രതീക്ഷിക്കണ്ട എന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.
എന്നാൽ ഈസി ജെറ്റ് വിമാനത്തിൽ നിന്നും പിടിച്ചു പുറത്താക്കിയ മനോജിന്റെയും ഭാര്യയുടെയും കാര്യത്തിൽ ഇത്തരം നടപടികളിൽ പാലിക്കേണ്ട യാതൊരു നടപടിക്രമവും പുലർത്തിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇക്കാര്യം ശരിയാണെന്നു ബോധ്യമായതോടെ പരസ്യമായ ഖേദപ്രകടനം നടത്താൻ ഈസി ജെറ്റ് തയ്യാറായി എന്നതും പ്രത്യേകതയായി. എന്നാൽ ഇക്കാര്യം പോലും യുണൈറ്റഡ് എയർലൈനിന്റെ കാര്യത്തിൽ തുടക്കത്തിൽ സംഭവിച്ചിരുന്നില്ല.
മനോജിന്റെയും വിധയുടെയും മടക്കയാത്രക്കുള്ള മറ്റൊരു വിമാനം കണ്ടെത്തുന്നതിൽ ഈസി ജെറ്റ് പരാജയമായി എന്നതും ഗുരുതര വീഴ്ചയായി കണക്കാക്കപ്പെടുന്നു. അതിനിടെ വിമാനത്തിൽ അധിക യാത്രക്കാർ ഉണ്ടാകുന്ന സാഹചര്യത്തിൽ പലപ്പോഴും കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവത്തിൽ ജീവനക്കാർ സ്വയം സൃഷ്ടിക്കുന്ന കാരണങ്ങളാൽ ആകും യാത്രക്കാരെ പുറത്താക്കുക. ഇത്തരം കാരണങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റു എടുക്കുന്നവരും ഏറ്റവും ഒടുവിലായി ചെക് ഇൻ ചെയ്തവരും ഒക്കെ ഉൾപ്പെടാറുണ്ട്.
പലപ്പോഴും ഓരോ വിമാനത്തിലും ജീവനക്കാർക്ക് വേണ്ടിയുള്ള സീറ്റുകൾ ഉണ്ടാകാറുണ്ട്. എന്നാൽ തിരക്കുള്ള സമയങ്ങളിൽ ഈ സീറ്റ് കൂടി യാത്രക്കാർക്ക് വിൽക്കുന്നതാണ് പ്രശ്നത്തിന് കാരണമായി മാറാറുള്ളത്. ലോകത്തിന്റെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും പ്രവർത്തന ഹബ്ബുകൾ ഉള്ള യുണൈറ്റഡ് എയർ ലൈൻ പോലുള്ള വലിയ കമ്പനികൾക്ക് മിക്കപ്പോഴും വിമാനങ്ങളുടെ യാത്ര മുടങ്ങാതിരിക്കാൻ മുൻകൂട്ടി നിശ്ചയിക്കാതെ തന്നെ ജീവനക്കാരെ തങ്ങളുടെ വിമാനത്തിൽ തന്നെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് എത്തിക്കേണ്ടി വരും.
ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ മിക്കപ്പോഴും ചെക് ഇൻ ചെയ്തു വിമാനത്തിൽ ഇരിപ്പുറപ്പിച്ച യാത്രക്കാരിൽ ചിലരെ പുറത്താക്കിയാകും പ്രശ്നം പരിഹരിക്കുക. എന്നാൽ പുറത്തു പോകാൻ യാത്രക്കാർ വിസമ്മതിക്കുന്ന സാഹചര്യത്തിൽ ബലം പ്രയോഗം നടത്താൻ ജീവനക്കാർ തുനിയുന്നതാണ് ലോകമൊട്ടാകെ വിമാന യാത്ര നടത്തുന്നവർക്കിടയിൽ ഈ ദിവസങ്ങളിൽ സംസാര വിഷയം ആയിരിക്കുന്നത്. യുണൈറ്റഡ് എയർ ലൈൻ സംഭവത്തെ തുടർന്ന് കമ്പനിക്ക് ഓഹരി വിപണിയിൽ ഒരു ബില്യൺ ഡോളറിന്റെ മൂല്യം ഇടിഞ്ഞു എന്നതും കൂട്ടിവായിക്കപ്പെടേണ്ടതാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍