ശ്വാസം മുട്ടിച്ചു കൊന്നുവെന്ന് ഉറപ്പിച്ച് പൊലീസ്; രതീഷ് അത് ചെയ്യുമെന്ന് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും; വീട് പണിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ദുരന്തത്തിന് കാരണമായി
പ്രത്യേക ലേഖകൻ
ലണ്ടൻ: രതീഷിനെ പരിചയമുള്ള ഒരാൾ പോലും ഈ വാർത്ത വിശ്വാസത്തിലെടുക്കില്ല- മൂന്നു പേരെ ഒറ്റയ്ക്ക് കൊല്ലുക. കാരണം അയാൾ ജീവിതകാലം മുഴുവൻ അത്രയ്ക്ക് സാധാരണക്കാരനായും സൗമ്യനായും തൃശൂരിന്റെ നാട്ടു നന്മയെയും മനസ്സിൽ താലോലിച്ചു വളർന്ന ആളായിരുന്നു. പക്ഷേ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അങ്ങനെ വിശ്വസിക്കാൻ ആണ് പൊലീസ് ശ്രമിക്കുന്നത്. ശ്വാസം മുട്ടിയാണ് ഷിജിയും മക്കളും മരിച്ചത് എന്ന നിഗമനം മരണ കാരണം കൊലപാതകം ആണ് എന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതായി പൊലീസ് പറയുന്നു. എന്നാൽ ഷിജിയും മക്കളും ആത്മഹത്യ ചെയ്തത് കണ്ട് സമനില വിട്ട രതീഷ് കുറ്റിക്കാട്ടിലേയ്ക്ക് ഓടിപ്പോയി സ്വയം ജീവൻ ഒടുക്കിയതാവും എന്ന് വിശ്വസിക്കാൻ ശ്രമിക്കുകയാണ് രതീഷിന്റെ സുഹൃത്തുക്കൾ.
മരണ വിവരം പുറത്തെത്തിയ ചൊവാഴ്ച തന്നെ കൊലപതകമെന്ന സംശയം ഉണ്ടായിരുന്നെങ്കിലും രതീഷിനെ അടുത്തറിയുന്ന ആരും അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. കുടുംബ വഴക്കിനെ തുടർന്ന് ഷിജിയും മക്കളും ആത്മഹത്യ ചെയ്തത് ആയിരിക്കും എന്നാണ് ബ്രിട്ടീഷ് മലയാളികളിൽ ഏറിയ പങ്കും വിശ്വസിച്ചിരുന്നത്. എന്നാൽ ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നതോടെ ശ്വാസം മുട്ടിയാണ് മൂവരും കൊല്ലപ്പെട്ടത് എന്ന് വ്യക്തമായി. ഇതോടെ കൊലപാതകം ആയിരിക്കാം ഇതെന്ന് ആളുകൾ വിശ്വസിച്ചുതുടങ്ങി.
ഈസ്റ്റ് ഹാം മോർച്ചറിയിൽ നടന്ന പോസ്റ്റ് മോർട്ടത്തിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയില്ലെങ്കിലും ഷിജിയും മക്കളും കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയാണന്നും രതീഷ് കഴുത്തിൽ കുരുക്ക് മുറുക്കി തൂങ്ങിയത് മൂലം ആണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ മരണ കാരണം കൊലപാതകമോ ആത്മഹത്യയോ എന്ന് ഒരു പക്ഷേ തിരിച്ചറിയാൻ പോലും കഴിഞ്ഞെന്നു വരില്ലെന്ന അവസ്ഥയിലാണ്. രതീഷും മരിച്ചതോടെ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ പൊലീസിന് ഇല്ല. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുമ്പോഴും തികച്ചും സൗമ്യനായ രതീഷിന് കൊല നടത്താൻ കഴിയുമോ എന്ന ആശങ്ക ഇവർ പങ്കുവെയ്ക്കുന്നുണ്ട്.
ഓരോ ദിവസവും കൂടുതൽ ആഴത്തോടെ മനസ്സിനെ വൃണപ്പെടുത്തുന്ന തരം വെളിപ്പെടുത്തലുമായാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വരുന്നത്. സുഹൃത്തുക്കളും മറ്റും ആകാവുന്ന തരത്തിൽ ഇടപെട്ടിട്ടും ഒഴിവാക്കാൻ കഴിയാതിരുന്ന ഒരു ദുരന്തം കൂടി ആയി മാറുകയാണ് റോംഫോഡ് സംഭവം. കൊല്ലപ്പെട്ട ഷിജി യുകെയിൽ എത്താൻ കാരണക്കാരി ആയ സുഹൃത്ത് അടക്കം ഉള്ളവർ ഇക്കാര്യത്തിൽ രണ്ടു പേരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചെങ്കിലും വിവാഹ ബന്ധം വേർപിരിയുക എന്ന ഉറച്ച തീരുമാനത്തിൽ ഞായറാഴ്ച എത്തി ചേർന്ന ഷിജി ഒരിക്കലും തന്റെ പിന്നിൽ രൂപം കൊള്ളുന്ന ദുരന്തത്തിന്റെ തീവ്രത മനസ്സിലാക്കിയിരിക്കില്ല. ഇക്കാര്യം നാട്ടിൽ ഉറ്റ ബന്ധുക്കളോടും ഷിജി വെളിപ്പെടുത്തുന്നതിനു സാക്ഷിയായ രതീഷ് ഇനി തനിക്കു സ്വപ്നം കണ്ട ജീവിതം ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതാകും ദുരന്തത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനവും.
വീട് പണിയുമായി ബന്ധപ്പെട്ട തർക്കം വളരുന്നതിന് മുൻപ് തന്നെ കുടുംബത്തിൽ ഏറെക്കുറെ ഒറ്റപ്പെട്ട നിലയിൽ ആയിരുന്നു രതീഷിന്റെ ജീവിതം എന്ന് അയൽവാസികൾ പൊലീസിനോടും മാദ്ധ്യമങ്ങളോടും വെളിപ്പെടുത്തുന്നു. അമ്മയും പെണ്മക്കളും ഒന്നിച്ചു എപ്പോഴും കാണുമെങ്കിലും പിതാവിനെ അപൂർവമായി മാത്രമാണ് ഇവരോടൊപ്പം കണ്ടിട്ടുള്ളതെന്നു അയൽവാസികൾ സൂചന നല്കുന്നു. മക്കളെ താൻ ആഗ്രഹിച്ച നിലയിൽ വളർത്താൻ കഴിയുന്നില്ല എന്ന ചിന്തയും രതീഷിനെ പ്രകോപിതനാക്കാൻ കാരണം ആയിരുന്നിരിക്കാം.
അതിനിടെ കാര്യമായ സാമ്പത്തിക പ്രയാസവും ഇയാൾ നേരിട്ടിരുന്നതായി നാട്ടിൽ അടുത്തറിയുന്ന സുഹൃത്തുക്കൾ പറയുന്നു. ബാസിൽഡണിലെ കൂട്ടുകാരി മുഖേനെ യുകെ യിൽ എത്തിയ ഷിജിക്കു ജോലി സംബന്ധമായി പലവട്ടം വിസ മാറേണ്ടി വന്നിട്ടുണ്ട്. യു കെ യിൽ വക്കീലന്മാർ എന്റെ പണം ഒക്കെ തിന്നു തീർത്തു എന്നാണ് ഈയിടെ പൂരം കൂടാൻ എത്താം എന്ന് അറിയിച്ചിരുന്ന സുഹൃത്തുക്കളോട് രതീഷ് പറഞ്ഞത്. തന്റെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് തീർന്നതായും സാധാരണ ജോലി ചെയ്യുന്ന തനിക്കു വീട് പണി നന്നായി പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയും രതീഷ് പങ്കിട്ടിരുന്നു. അച്ഛനും അമ്മയും നേരത്തെ മരിച്ച രതീഷ് വിവാഹ ശേഷം ഷിജിയുടെ വീട്ടുകാരെയാണ് എന്തിനും ആശ്രയിച്ചിരുന്നത്. ഇരു വീട്ടുകാരും ബന്ധുക്കളും അയൽവാസികൾ കൂടി ആയതിനാൽ ഏറെ സൗഹൃദത്തിലും അടുപ്പതിലും ആയിരുന്നു.
എന്നാൽ വീട് പണിയുടെ ചുമതല ഷിജിയുടെ സഹോദരി ഭർത്താവിനെ എല്പിച്ചത് പണം അനാവശ്യമായി ചെലവാകാൻ കാരണമായി എന്ന് രതീഷ് ഇടയ്ക്കിടെ കുറ്റപ്പെടുതിയിരുന്നത് ഭാര്യക്കും ഭർത്താവിനും ഇടയിൽ അകൽച്ച സൃഷ്ടിക്കാൻ കാരണമായി. ഇതിനിടയിൽ തറ നിർമ്മാണം പൂർത്തിയായ വീടിന്റെ അടുത്ത ഘട്ടത്തിനായി ബാങ്ക് ലോൺ എടുക്കാൻ ഷിജിയുടെ വീട്ടുകാരെ എൽപ്പിച്ചിരുന്നു. വീട് നിർമ്മാണം മറ്റൊരാൾക്ക് കൊടുക്കാൻ രതീഷ് തീരുമാനിച്ചതോടെ ഇനി ലോൺ എടുക്കേണ്ട, ആധാരം തിരികെ എല്പിച്ചേക്ക് എന്ന് ഷിജി അമ്മയോട് പറഞ്ഞതും രതീഷിനു തിരിച്ചടിയായി. ഇതോടെ വീട് നിർമ്മാണം മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ലെന്ന് അയാൾക്ക് വ്യക്തമായി. ആർക്കും യാതൊരു സൂചനയും നൽകാതെ എല്ലാം അവസാനിപ്പിക്കാൻ ഇതോടെ അയാൾ തീരുമാനിക്കുക ആയിരുന്നു എന്നാണ് സൂചനകൾ വിരൽ ചൂണ്ടുന്നത്.
അതിനിടെ ഷിജിയുടെ കൂട്ടുകാരിയുടെ മൊബൈലിലേക്ക് ഞങ്ങൾ പോകുന്നു എന്ന തരത്തിൽ മെസേജ് ചെന്നതും സംശയം സൃഷ്ടിക്കുന്നു. ഒരു പക്ഷെ കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ആണെന്ന് തോന്നിപ്പിക്കാൻ രതീഷ് തന്നെ അയച്ച സന്ദേശം ആയിരിക്കാം അതെന്നു കരുതപ്പെടുന്നു. കൊലപാതകവും തുടർന്ന് തന്റെ മരണവും തമ്മിൽ ബന്ധപ്പെടുത്തി രതീഷ് കുറിപ്പുകളോ മറ്റോ വീട്ടിൽ വച്ചിരുന്നോ എന്ന കാര്യം ഇതുവരെ ബ്രിട്ടീഷ് പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.
Stories you may Like
- വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ഇല്ലായ്മ 'വില്ലൻ' ചിരിക്കുമ്പോൾ
- തിരുവനന്തപുരം ക്വാർട്ടേഴ്സിലെ വില്ലനെ കുടുക്കാൻ പുതിയ വകുപ്പുകൾ
- കുത്തേറ്റു മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രികൾ വിസമ്മതിച്ചു
- താനൂർ കസ്റ്റഡി മരണം; മർദ്ദനവും മരണകാരണമായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്
- ദിവ്യ പഹൂജയുടെ തലയ്ക്ക് വെടിവെച്ചത് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍