ഏറെ മോഹിച്ച ജോലിക്കായി കടൽകടന്നു പോയിട്ടും ശമ്പളമില്ലാതെ മലയാളി നഴ്സുമാർ; ദുരിതത്തിൽ കഴിയുന്നതു കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയുടെ കീഴിൽ ജോലി ചെയ്യുന്ന നൂറ് കണക്കിനു പേർ; കോടികൾ കൊയ്യുന്നതു റിക്രൂട്ടിങ്ങ് ഏജൻസികൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയിൽ ജോലി ചെയ്യുന്ന നൂറ് കണക്കിന് മലയാളി നഴ്സുമാർക്ക് ശമ്പളമില്ലാതെ വലയുന്നു. ജോലിക്കു വേണ്ടി 22 ലക്ഷം രൂപ ഏജൻസിക്ക് നൽകി കുവൈറ്റ് ഗവൺമെന്റിന് കീഴിൽ ജോലിക്ക് കയറിയ 324 മലയാളികൾ അടക്കം 327 പേരാണ് 10 മാസം കഴിഞ്ഞിട്ടും ശമ്പളമില്ലാതെ ഗൾഫിൽ വലയുന്നത്.
വന്നിട്ട് ഇതുവരെ ഒരു തവണ പോലും ശമ്പളം കിട്ടാതെ 10 മാസമായിട്ടും ജോലി ചെയ്യുന്ന ഇവർ ജോലി സ്ഥലത്ത് നിന്ന് കിട്ടുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം റൂമിൽ പൊതിഞ്ഞു കൊണ്ടുവന്നു കഴിച്ചാണ് പലപ്പോഴും വിശപ്പകറ്റുന്നത്. ശമ്പളം ലഭിക്കാതായതോടെ ഭക്ഷണത്തിന് പോലും വകയില്ലാതെ വിഷമിക്കുകയാണ് ഇവർ.
മിനിസ്ട്രിയുടെ താമസസൗകര്യം ലഭ്യമാണെങ്കിലും ഭക്ഷണത്തിനായോ വീട്ടിലേക്ക് ഫോൺ ചെയ്യാനോ പണം തികയാറില്ലെന്നും ഇവർ പറയുന്നു. കടംവാങ്ങിയും സ്വർണവും വസ്തുവും വരെ പണയം വച്ചാണ് ഇവർ 22 ലക്ഷം രൂപാ വിതം ഏജന്റിന് കൊടുത്തത്. എന്നാൽ ഈ പണം കൊടുത്തതിനോ പണം വാങ്ങിയതിനോ യാതൊരു തെളിവും ഇവരുടെ പക്കലില്ല. അന്ന് ഇന്റർവ്യൂ കഴിഞ്ഞു പാസായ പലരുടെയും പണം വാങ്ങാൻ വന്നത് മലപ്പുറം രജിസ്ട്രേഷൻ വണ്ടിയിൽ വന്ന ചിലർ ആണെന്നും അവർക്ക് ഏജന്റ് പറഞ്ഞ കോഡ് ഭാഷയിൽ പണം ക്യാഷായി ഡയറട്ക്ട് കൈയിൽ കൊടുത്തുവെന്നും ഇവർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
വലിയ സ്വപ്നങ്ങൾ കണ്ടു കുവൈത്തിൽ ജോലിക്കായി എത്തിയ ഇവർക്ക് ശമ്പളം കിട്ടാതായതോടെ നാട്ടിലെ ഇവരുടെ കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായി അവിടയും കാര്യങ്ങൾ കുഴപ്പമായി. ഉറപ്പിച്ചു വച്ച സഹോദരിയുടെ കല്യാണം, മുടങ്ങിയവരും സ്വന്തം അച്ഛനും അമ്മയും മരിച്ചിട്ടും നാട്ടിൽ എത്താൻ സാധിക്കത്തവരും ഇവരുടെ ഇടയിൽ ഉണ്ട്.
ഫിബ, ജെ.കെ ഇന്റർനാഷണൽ, പോളൻസ് എന്നി മുന്നു ഏജൻസികൾ പത്രത്തിൽ പരസ്യം കൊടുത്തു. അതിൽ അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ ഏജൻസികൾ സംയുക്തമായാണ് ഇന്റർവ്യൂ നടത്തിയത്. ഇതിൽ പ്രാക്റ്റിക്കൽ, തിയറി പരിക്ഷകൾ ഉണ്ടായിരുന്നു ഇതിൽ പാസായ ഇവരുടെ കയ്യിൽനിന്നും ആളൊന്നിനു 22 ലക്ഷം രൂപ വച്ച് കൈപ്പറ്റിയെന്നും ഇവർ ആരോപിക്കുന്നു. ഇപ്പോൾ ശമ്പളം ഇല്ലാത്തതിനാൽ ഇവരിൽ പലരും നാട്ടിൽ നിന്നും പണം വാങ്ങിച്ചും, പ്രവാസികളായ ഇവിടെ തന്നെ മറ്റു ആശുപത്രികളിൽ ജോലിചെയ്യുന്ന നേഴ്സുമാർ കൊടുക്കുന്ന പണം കൊണ്ടാണ് ഇവർ ഇപ്പോൾ ഇവിടെ പല കാര്യങ്ങളും നടത്തുന്നത്.
തട്ടിപ്പിൽ ഇരയായ നേഴ്സുമാരിൽ 327 പേരിൽ 325 പേരും മലയാളികളാണ്. ഇവരുടെ ഫയലുകൾ ഏജൻസികൾ പൂഴ്ത്തി വച്ചിരിക്കുകയാണ്. ഇപ്പോഴും തലവരി പണം വാങ്ങി ഈ ഏജൻസികൾ ഇതേ വകുപ്പുകൾക്കായി ഇന്ത്യയിൽ ഇന്റർവ്യൂകൾ നടത്തുന്നുണ്ട്. പലരും പണം ഇപ്പോൾ തന്നെ നൽകി ജോലിക്കായി കുവൈറ്റിൽ എത്താനായി തയ്യാറാകുന്നുണ്ട്. കോടികളുടെ കളികളാണ് ഇതെന്നും അതിനാൽ പേര് വെളിപ്പെടുത്താൻ ഭയമുണ്ടെന്നും മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ട നഴ്സുമാർ പറഞ്ഞു.
കഴിഞ്ഞ മെയ് 29 നാണ് 327 പേർ വരുന്ന നഴ്സുമാരുടെ സംഘം കുവൈറ്റിലെത്തിയത്. മാർച്ച് 12 ന് 2000 ത്തോളം പേർക്ക് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വച്ച് നടത്തിയ ഇന്റർവ്യൂവിനും ശേഷമാണ് ഇവർക്ക് ജോലി ഇവിടെ ലഭിച്ചത്. കൊച്ചിയിൽ നിന്ന് പോലെ തന്നെ ഡൽഹിയിൽ വച്ച് നടത്തിയ ഇന്റർവ്യൂവിലൂടെ 40 പേർക്കും ജോലി ലഭിച്ചു. അങ്ങനെ ആകെ 327 പേരാണ് ജോലിക്കായി എത്തിയത്. 2015 മെയ് 29 ന് നാട്ടിൽ നിന്നും കുവൈറ്റിലെത്തിയ നഴ്സുമാർക്ക് ജൂൺ ഒന്നിന് തന്നെ മെഡിക്കലും, വിരലടയാള, റസിഡൻസ്, സിവിൽ ഐഡി എന്നിവയുടെ പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തു. ജൂലൈ 18 ന് എല്ലാ പരിശോധനകൾക്കും ശേഷം ഇവർ ജോലിക്കു കയറുകയും ചെയ്തു. കുവൈറ്റിലെത്തിയ ഇവർ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ജോലിക്ക് കയറിയിരിക്കുന്നത്.
സാധാരണ നിലയിൽ ജോലിക്ക് കയറി മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ ശമ്പളം ലഭിക്കേണ്ടിയിരുന്ന ഇവർക്ക് പത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം ലഭിക്കാതെ വന്നതോടെ ഇവരിൽ ചിലർ ഏജൻസിയുമായി ബന്ധപ്പെട്ടെങ്കിലും ഇവർക്ക് ഫയലുകൾ മിനിസ്ട്രിയിൽ സബ്മിറ്റ് ചെയ്തിട്ടില്ലെന്നും കുറച്ച് പേരേ കുടി റിക്രൂട്ട് ചെയ്യാനുണ്ടെന്നും അതിന് ശേഷമേ ഫയൽ സബ്മിറ്റ് ചെയ്യുവെന്നുമാണ് മറുപടി ലഭിച്ചത്. എന്നാൽ ബാക്കിയുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്താനായി ഫണ്ട് അനുവദിക്കാനില്ലെന്ന വാദവും മിനിസ്ട്രി ഉയർത്തുന്നുണ്ട്. ബഡ്ജറ്റിൽ ഫണ്ട് അനുവിദിച്ചാൽ റിക്രൂട്ട്മെന്റ് നടത്തുമെന്നും ശമ്പളം ലഭിക്കുമെന്നും ഏജൻസികൾ പറയുന്നുണ്ട്.
ഏജൻസിയിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാത്തത് മൂലം മിനിസ്ട്രിയുമായി നേരിട്ട് ബന്ധപ്പെട്ട നഴ്സുമാർ ശമ്പളം ലഭിക്കുന്നില്ലെന്ന് അറിയിച്ചു. എന്നാൽ മിനിസ്ട്രി അറിയിച്ചത് ഫണ്ട് പ്രശ്നമില്ലെന്നാണ്. ഇതറിഞ്ഞ ഇവർ വീണ്ടും ഏജൻസിയോട് ഇക്കാര്യം ചോദിക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തപ്പോൾ ഫെബ്രുവരിയിൽ ശമ്പളം ലഭിച്ചു തുടങ്ങുമെന്ന് അറിയിച്ചു. ഇനി മിനിസ്ട്രിയുമായി ബന്ധപ്പെടേണ്ടന്ന മുന്നറിയിപ്പും ലഭിച്ചു. നിരന്തരം ബന്ധപ്പെട്ടതിന്റെ ഭാഗമായി ഇതിൽ 100 പേരുടെ ഫയൽ റിലീസായി പറയുന്നുണ്ട്. പക്ഷെ ഇവർക്ക് ശമ്പളം ഇതുവരെ കിട്ടിയില്ല എന്നാന്നു ഇവർ പറയുന്നത്. ഫയൽവർക്കുകൾ ഏജൻസികൾ നടത്താത്താണ് ശമ്പളം ലഭിക്കാത്തിന് കാരണമെന്നും ഇതു നടത്തേണ്ടത് അറബിയിലായതുകൊണ്ട് മറ്റൊരു ഏജന്റിനാണ് അതിന്റെ ചുമതല എന്നും ഫയൽവർക്കുകൾ നടത്തേണ്ട ഏജൻസിയുടെ പേര് ഹോളിസ്റ്റിക് ഇന്റർനാഷണൽ എന്നാണെന്നും എഡ്വിൻ എന്ന പേരിലുള്ള ആളാണ് ഏജൻസി നടത്തുന്നതെന്നും ഇവർ പറഞ്ഞു. ഫയൽ വർക്ക് തീർക്കുന്നതിനായി ഈ ഏജൻസിക്കും 150 ദിർഹം സർവ്വീസ് ചാർജായും നഴ്സുമാർ നല്കി. ഏജൻസികൾക്ക് നല്കിയ തുകയിൽ നിന്നുള്ള കുവൈറ്റിലെ സ്പോൺസർക്ക് നല്‍കാത്തത് ഫയൽ നീങ്ങാൻ തടസ്സമായെന്നും സൂചനയുണ്ട്.
കുവൈറ്റിന്റെ പല സ്ഥലതുമായിയാണ് ഇവർ ജോലി ചെയ്യുന്നത് അതുകൊണ്ട് തന്നെ ഇവർക്ക് എല്ലാവർക്കും കുടി ഒരുമിച്ചിരുന്നു ഒരു പരിഹാരം ഉണ്ടാക്കാൻ സാധിക്കില്ല എന്നതും ഇവരുടെ പ്രശ്നങ്ങൾ ആരും അറിയാതെ പോകുന്നു. ഇന്ത്യയിലെ ഫയർ ഫോഴ്സ് പോലെ 24 മണിക്കൂർ സേവന രീതിയിലാണ് കുവൈറ്റിലെ ആംബുലൻസ് സർവിസുകൾ. അതുകൊണ്ട് റോഡുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ ജോലി. ജോലി കഴിഞ്ഞു റൂമിൽ എത്തിയാൽ പുറത്തേക്കു ഇറങ്ങാനുള്ള പണം പോലും ഇവരുടെ കൈയിൽ ഉണ്ടാവില്ല . 'ഞങ്ങൾക്ക് അരി വച്ച് ഊണ് കഴിക്കാൻ ആഗ്രഹം തോന്നുന്നു' എന്നാണു പേര് വെളിപെടുത്താൻ ആഗ്രഹിക്കാത്ത തട്ടിപ്പിനിരയായ ഒരു നേഴ്സ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഒരു ജോലിക്കായി സ്വന്തം വീട്ടിലെ സർവതും പണയം വച്ചും വിറ്റും മറുനാട്ടിൽ വന്ന ഇവരുടെ വികാരം കേൾക്കുക്കവാൻ ആരുംമില്ല. പല ആശുപത്രികളിലും ജോലി ചെയുന്ന നേഴ്സു സുഹൃത്തുക്കൾ പണം നൽക്കി സഹായിച്ചാണ് ഇവർ ജീവിതം ഇപ്പോൾ തള്ളി നീക്കുന്നത്. എന്നാൽ ഇതു എത്ര കാലമെന്നു ഇവർക്കറിയില്ല. ശമ്പളവും നാടും അന്യമായ ഈ മലയാളികളോട് ആരെങ്കിലും ഈ വാർത്ത കണ്ടു കരുണ കാണിക്കുമെന്നുള്ള പ്രതീക്ഷയിലാണിവർ. ആഗസ്റ്റിലോ ജൂണിലോ ശമ്പളം ലഭിക്കുമന്ന് പറയുന്നു എങ്കിലും പ്രതീക്ഷകൾ കൈവിട്ടുപോയ അവസ്ഥയിൽ ആണിവർ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍