യെമനിൽ നിന്നും നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കി ഇന്ത്യൻ എംബസി; തിരികെ എത്തിയാൽ എന്തുചെയ്യുമെന്ന ആശങ്കയിൽ 1400 ഓളം വരുന്ന മലയാളി നഴ്സുമാർ; സ്ഥിതി അതീവ ഗുരുതരമെന്നും എല്ലാ മലയാളികളും മടക്കയാത്രക്ക് തയ്യാറെടുക്കണമെന്നും മന്ത്രി കെ സി ജോസഫ്
പ്രത്യേക ലേഖകൻ
സന: ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്ത് നിരവധി മലയാളികൾ രംഗത്തെത്തിയപ്പോഴും നഴ്സുമാർ ആശയക്കുഴപ്പത്തിൽ. സംഘർബാധിതമായ മേഖലിയിൽ ജോലി ചെയ്യുന്നത് നൂറോളം വരുന്ന മലയാളികളാണ്. തലസ്ഥാനമായ സനയിലെ അടക്കമുള്ള ആശുപത്രിയിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇവിടെ യുദ്ധം രൂക്ഷമായതോടെ നാട്ടിലേക്ക് തിരിച്ചുവരാൻ സന്നദ്ധത അറിയിച്ച് ചിലർ ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, കൃത്യമായി എത്രപേർ എംബസിയെ സമീപിച്ചു എന്ന കാര്യത്തിൽ ധാരണയായിട്ടില്ല. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നഴ്സുമാരുടെ പാസ്പോർട്ടുകൾ വിട്ടുകൊടുക്കാൻ മാനേജ്മെന്റുകൾ തയാറായിട്ടുണ്ട്. ഇങ്ങനെ പാസ്പോർട്ട് ലഭിച്ചവർ തങ്ങളുടെ താൽപ്പര്യം അറിയിച്ചുകൊണ്ട് എംബസിയെ സമീപിച്ചു കഴിഞ്ഞു. എന്നാൽ, ഹൂതികൾ അടക്കം നൂറ് കണക്കിന് പേർ തമ്പടിച്ച ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ് നാട്ടിലേക്ക് മടങ്ങാൻ തൽപ്പര്യം അറിയിച്ച് എംബസിയെ സമീപിച്ചത്.
അതേസമയം 1400 ഓളം മലയാളി നഴ്സുമർ യെമനിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് യുഎൻഎ നേതാവ് ജാസ്മിൻ ഷാ വ്യക്തമാക്കുന്നത്. ഇവരോടെ നാട്ടിലേക്ക് മടങ്ങാനാണ് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. എന്നാൽ, തിരികെ എത്തിയാൽ എന്തുചെയ്യുമെന്ന ആശങ്കയിൽ പലരും നാട്ടിലേക്ക് മടങ്ങാൻ മടിക്കുകയാണ്. യുദ്ധം ഇടയ്ക്കൊന്ന് ശാന്തമായതിന്റെ ആശ്വാസത്തിലാണ് ഇവരെങ്കിലും ഇപ്പോഴത്തെ ശാന്തത കണ്ട് നിൽക്കരുതെന്നാണ് പലരും ഇവരെ ഉപദേശിച്ചിരിക്കുന്നത്.
അതേസമയം തലസ്ഥാനമായ സനയിൽ മലയാളികളുടെ താമസസ്ഥലത്തിന് നേരെ മിസൈലാക്രമണം ഉണ്ടായത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ രണ്ട് മനസാണ് പലർക്കും ഉള്ളതെന്നതിനാൽ തിരിച്ച് പോകാൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറാക്കുകയാണ് ഇന്ത്യൻ എംബസി. ഇതിനായി ഇന്നലെ വൈകീട്ട് സനയിലെ ഇന്ത്യൻ എംബസിയിൽ പ്രത്യേക യോഗം ചേർന്നിരുന്നു. യോഗത്തിൽ പങ്കെടുത്ത 200 ഓളം പേരാണ് തിരിച്ച് പോകാൻ താൽപര്യം പ്രകടിപ്പിച്ചത്.
വ്യോമ, കര, സമുദ്ര മാർഗം ആളുകളെ നാട്ടിലേക്കയക്കാനാണ് ഇന്ത്യൻ എംബസി നേരത്തെ പദ്ധതി തയാറാക്കിയിരുന്നത്. മറ്റുമാർഗങ്ങൾ സുരക്ഷിതമല്ലാത്തതിനാൽ കപ്പലിൽ അയക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. വ്യോമാക്രമണം നടക്കുന്നതിനാൽ ഇതിന് സൗദി അധികൃതരുടെ അനുമതി വാങ്ങണ്ടേതുണ്ട്. തിരിച്ചുപോകാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യൻ ഇന്ന് കൂടി സമയം അനുവദിച്ചിട്ടുണ്ട്.
പാസ്പോർട്ട് കോപ്പി സഹിതം പ്രത്യകേ ഫോം പൂരിപ്പിച്ചുനൽകണം. എംബസി സ്കൂളിലും എംബസി പരിസരത്തും രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാട്ടിലേക്ക് പോകാൻ ആഗ്രഹമില്ലാത്തവരോട് ഇക്കാര്യം രേഖാമൂലം അറിയിക്കാനും അധികൃതർ ആവശ്യപ്പെട്ടു. 1500 പേരെ വീതം ഉൾക്കൊള്ളാൻ ശേഷിയുള്ള രണ്ടുകപ്പലുകളാണ് യമനിലേക്ക് അയക്കാൻ ഉദ്ദേശിക്കുന്നത്. പ്രശ്ന ബാധിതമല്ലാത്ത ഹുദൈദ തുറമുഖത്ത് കപ്പൽ അടുപ്പിച്ച് റോഡ് മാർഗ്ഗം ആളുകളെ ഇവിടെ എത്തിക്കാനാണ് ശ്രമം.
വ്യോമാക്രമണം രൂക്ഷമായതോടെ അധികമാരും പുറത്തിറങ്ങാറില്ല. ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിൽ കഴിയുന്നവരുമുണ്ട്. രൂക്ഷമായ ആക്രമണം നടക്കുന്ന ഏദനിൽ നിന്ന് 90ഓളം ഇന്ത്യക്കാരെ തഈസിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മലയാളി നഴ്സുമാർ അടക്കമുള്ളവർ നാട്ടിലെ ബന്ധുക്കളെയും നോർ്ക്ക റൂട്ട്സിലും ബന്ധപ്പെട്ട് തങ്ങളുടെ ദുരിതചിത്രം വിവരിച്ചിട്ടുണ്ട്. ഇപ്പോൾ യെമനിൽ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ചു സ്ഥിതി അതീവഗുരുതരമാണെന്നും അവിടെ നിന്നു മടങ്ങാൻ എല്ലാ മലയാളികളും തയാറാകണമെന്നും മന്ത്രി കെ.സി.ജോസഫും വ്യക്തമാക്കി.
കേന്ദ്രസർക്കാരുമായും എംബസിയുമായും ബന്ധപ്പെട്ടു അവിടുത്ത സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ബോംബ് സ്ഫോടനത്തിൽ തകർന്ന എയർപോർട്ട് സൗദിയുടെ നിയന്ത്രണത്തിലുള്ളതാണ്. അവിടെ നിന്നു ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനത്തിൽ 15 മലയാളികളാണുള്ളത്. മടങ്ങുന്ന എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ എല്ലാശ്രമങ്ങളും നടത്തുന്നു. നടപടികളുമായി എല്ലാവരും സഹകരിക്കുകയാണു വേണ്ടത്. അക്രമങ്ങൾക്കിടയിലെ ചെറിയ ശാന്തത കണക്കിലെടുത്ത് അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നാണ് വിവിധ ഏജൻസികളിൽ നിന്നും ഏംബസികളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ.
വരും ദിവസങ്ങളിൽ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചനകൾ. ഇന്ത്യക്കാരെ കപ്പൽവഴി എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ്രായോഗികമല്ലെന്നു കണ്ട് അത് ഉപേക്ഷിച്ചു. കേന്ദ്രമന്ത്രിയുടെ സഹായത്തോടെ തുടർച്ചയായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- യമനിലേക്ക് പോകാൻ അമ്മയെ അനുവദിച്ചേക്കും; നിർണ്ണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍