പരിശോധനയിൽ രോഗം കണ്ടെത്തിയില്ല; പിന്നീട് രോഗി മരിച്ചതിന് ഉത്തരവാദി ഡോക്ടർ! എട്ടു വയസുകാരന്റെ മരണത്തിന് ഉത്തരവാദിയെന്നു ബ്രിട്ടീഷ് കോടതി കണ്ടെത്തിയ ലണ്ടനിലെ മലയാളി ഡോക്ടറെ ജയിലിൽ അടച്ചേക്കും
പ്രത്യേക ലേഖകൻ
ലണ്ടൻ: തലവേദനയുമായി ചികിത്സ തേടി നേത്ര രോഗ വിദഗ്ധയുടെ സഹായം തേടി എത്തിയ കുഞ്ഞു മരിച്ച സംഭവത്തിൽ മലയാളി ആയ ചികിത്സക കുറ്റക്കാരിയെന്നു ബ്രിട്ടീഷ് കോടതി. കണ്ണു പരിശോധിക്കാൻ ആയി ബൂട്സിൽ എത്തിയ കുഞ്ഞിനെ ശരിയായ വിധം രോഗ നിർണയം നടത്തിയില്ല എന്ന കണ്ടെത്തലിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബ്രിട്ടനിലെ ന്യൂഹാം സ്വദേശിയായ മലയാളി യുവതിയാണ് കഴിഞ്ഞ 10 ദിവസമായി നടന്ന വിചാരണയ്ക്ക് ഒടുവിൽ കുറ്റക്കാരി എന്നു കോടതി കണ്ടെത്തിയിരിക്കുന്നത്. ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കുമെന്നു അറിയിച്ചു കോടതി പിരിഞ്ഞു. ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ഏറെ പ്രധാന്യത്തോടെ റിപ്പോർട്ട് ചെയ്ത കേസ് ഇത്തരത്തിൽ വിചാരണയ്ക്ക് എത്തുന്നത് യുകെയിൽ ആദ്യമാണ്.
കേസിൽ വാദി ഭാഗത്തിന് വേണ്ടി ഹാജരായ യുകെയിലെ ഏറ്റവും പ്രശസ്തനായ പ്രോസിക്യൂട്ടർ ജോനാഥൻ റീസിന്റെ ശക്തമായ വാദമുഖങ്ങൾ ഖണ്ഡിക്കാൻ മലയാളി യുവതിയുടെ അഭിഭാഷകന് സാധിച്ചില്ല. ഇതോടെ വാദം കേട്ട ജൂറി അംഗങ്ങൾ രണ്ടു മണിക്കൂർ കൊണ്ടു യുവതി കുറ്റക്കാരി ആണെന്ന നിരീക്ഷണം നടത്തുക ആയിരുന്നു. കോടതി നിരീക്ഷണം വന്നതോടെ ഡോക്ടർമാർ അടക്കമുള്ള ചികിത്സകർ പരിഭ്രാന്തിയിലാണ്.
അതേ സമയം ദൂരവ്യാപകമായ ഫലം സൃഷ്ടിക്കുന്ന കോടതി കണ്ടെത്തൽ ഇപ്പോൾ ഓപ്റ്റീഷ്യന് കോഴ്സ് തിരഞ്ഞെടുത്തിരിക്കുന്ന ഒട്ടേറെ മലയാളി വിദ്യാർത്ഥികളുടെ ഭാവി പോലും ഇരുളിൽ ആക്കാൻ പര്യാപ്തമാണ്. ഇതിനേക്കാൾ ഗുരുതരമായ പിഴവ് നടത്തുന്ന ഡോക്ടർമാരും മറ്റു വിദഗ്ധരും നിയമത്തിന്റെ കണ്ണിൽ കുറ്റക്കാർ അല്ലാതെ മാറുമ്പോൾ മിതമായ സൗകര്യത്തിൽ ജോലി ചെയ്യുന്ന നേത്ര വിദഗ്ദ്ധർ കൊലക്കുറ്റത്തിന് കോടതിക്ക് മുന്നിൽ എത്തുന്ന സാഹചര്യം ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്.
നാലു വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ കോടതി വിചാരണ പൂർത്തിയാക്കിയിരിക്കുന്നത്. വിൻസന്റ് ബർക്കർ എന്ന 8 വയസുകാരൻ മരിക്കാൻ ഇടയായത് ബൂട്സിൽ ജോലി ചെയ്തിരുന്ന മലയാളി ഓപ്റ്റീഷ്യന്റെ പിഴവ് മൂലം ആണെന്നാണ് കോടതിയിൽ വിചാരണക്കിടയിൽ പ്രോസിക്യൂട്ടർ സ്ഥാപിച്ചെടുത്ത്. തലച്ചോറിൽ സ്രവം നിറയുന്ന ബർക്കറുടെ രോഗം കൃത്യമായി നിർണ്ണയിക്കുന്നതിനോ റഫർ ചെയ്യുന്നതിനോ മലയാളി ചികിത്സക പരാജയപ്പെട്ടു എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
കണ്ണു പരിശോധനയ്ക്കു എത്തിയ കുഞ്ഞു 5 മാസം കഴിഞ്ഞാണ് മരിക്കുന്നത്. ചികിത്സ ഫലം ചെയ്യാത്ത വിധം ഗുരുതരാവസ്ഥയിൽ ആകാൻ പ്രധാന കാരണം തുടക്കത്തിലേ രോഗം കണ്ടുപിടിക്കാൻ ഓപ്റ്റീഷ്യന്റെ പിഴവ് കാരണം ആയി എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. 2012 ജൂലൈയിലാണ് വിന്നി എന്ന വിളിപ്പേരിൽ അറിയാപ്പെട്ടിരുന്ന കുഞ്ഞു മരിക്കുന്നത്.
സാധാരണ ചികിത്സയുടെ ഭാഗമായി തന്റെ അടുക്കൽ എത്തിയ കുഞ്ഞിന് സാധ്യമായ പരിശോധന മുഴുവൻ നടത്തിയിരുന്നെന്നു മലയാളിയായ ചികിത്സക കോടതിയിൽ ബോധപ്പിച്ചു. എന്നാൽ ഇപ്സ്വിച്ച് ക്രൗൺ കോടതിയിലെ ന്യായാധിപർ ഇതു മുഖവിലയ്ക്ക് എടുക്കാൻ തയ്യാറായില്ല. തലച്ചോറിൽ സ്രവം നിറഞ്ഞതോടെ രക്ത സമ്മർദ്ദം കനത്തു വിന്നി മരണത്തിനു കീഴടങ്ങുക ആയിരുന്നു. തന്റെ അടുക്കൽ ചികിത്സയ്ക്ക് എത്തിയ കുഞ്ഞിന് ലഭ്യമായ ചികിത്സ എല്ലാം നൽകി എന്നാണ് നേത്ര വിദഗ്ധ കോടതിയിൽ ബോധിപ്പിച്ചത്.
സംഭവം നടക്കുമ്പോൾ ഇപ്സ്വിച്ചിൽ പ്രമുഖ ഫാർമസി ആയ ബൂട്ട്സിൽ ആണ് യുവതി ജോലി ചെയ്തിരുന്നത്. എന്നാൽ ചികിത്സയുടെ ഭാഗമായ നിലവാരം ഏറെ താഴ്ന്നത് ആയിരുന്നെന്നും നിരുത്തരവാദിത്തം ഏറെയായിരുന്നു എന്നും പ്രോസിക്യൂട്ടർ കോടതിയിൽ സ്ഥാപിച്ചു. ഇതിനെ അപകടകരമായ കുറ്റമായി തന്നെ കോടതി കാണണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എന്നാൽ മരിച്ച കുട്ടിയുടെ കണ്ണു പരിശോധനയിൽ ഗുരുതരമായ പിഴവുകൾ ഉണ്ടായിരുന്നു എന്നാണ് കോടതി കണ്ടെത്തുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുന്ന രോഗ സൂചനകൾ എങ്ങനെ വിദഗ്ധയായ ചികത്സകയ്ക്കു കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ചോദ്യമാണ് കോടതി ഉയർത്തുന്നത്. മലയാളി ഓപ്റ്റീഷ്യന് പരിശോധിക്കുന്നതിന് മുൻപ് മറ്റൊരു പരിശോധനയിൽ കുട്ടിയുടെ ഒപ്റ്റിക് ഡിസ്ക് നീര് വന്നു വീർക്കുന്നതു കണ്ടെത്തിയിരുന്നു. സാങ്കേതികമായി ബൈലാറ്ററൽ പാപ്പിലോഡിമ എന്നു വിളിക്കുന്ന ഈ തകരാർ കണ്ടെത്താൻ മലയാളി ആയ വിദഗ്ധ പരാജയപ്പെട്ടു എന്നാണ് പ്രോസിക്യൂട്ടർ വാദിച്ചത്.
മികച്ച ഒരു പരിശോധകർക്കു നിഷ്പ്രയാസം ഈ അവസ്ഥ കണ്ടെത്താനും ചികിൽസിക്കാനും കഴിയും എന്നാണ് അദ്ദേഹം വാദം ഉയർത്തിയത്. എന്നാൽ പരിശോധന സമയത്തു കുട്ടി കണ്ണു അടച്ചു പിടിച്ചുവെന്നും വെളിച്ചത്തിലേക്കു നോക്കാൻ തയ്യാറായില്ല എന്നും ചികിത്സക കോടതിയിൽ ബോധിപ്പിച്ചു. അത്തരം സാഹചര്യത്തിൽ രോഗ നിർണയം സുസാദ്ധ്യം അല്ലെന്നും അവർ വക്തമാക്കി.
എന്നാൽ കോടതി എന്തു കണ്ടെത്തിയാലും തങ്ങളുടെ നഷ്ടം ഇല്ലാതാകുന്നില്ലെന്നു കുട്ടിയുടെ കുടുംബം പ്രസ്താവിച്ചു. വിനിയെ ഇനി തിരിച്ചു കിട്ടാത്ത സാഹചര്യത്തിൽ കോടതി വിധിക്കു തങ്ങളുടെ ജീവിതത്തിൽ പ്രസക്തി ഇല്ലെന്നും കുടുംബം സൂചിപ്പിച്ചു. കോടതി സംഭവത്തിൽ ആരെ കുറ്റക്കാരായി കണ്ടെത്തിയാലും തങ്ങൾക്കു വിജയിച്ചതായി തോന്നില്ല. ഞങ്ങളുടെ നഷ്ടം അതിലുമൊക്കെ എത്രയോ വലുതാണ്.
കുടുംബത്തിന്റെ വാക്കുകൾ ഈവിധം തുടരുന്നു. അതേ സമയം ഈ കേസ് നേത്ര ചികിത്സയിലെ പാളിച്ചകൾ കണ്ടെത്താനും തുടർ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് വഴി കാട്ടി ആയി മാറണമെന്നും കേസ് അന്വേഷിച്ച ഇപ്സ്വിച്ച് ഡെപ്യൂട്ടി സൂപ്രണ്ടന്റ് ടോണിയേ അന്റോണിസ് വ്യക്തമാക്കി. ഇത്തരം രോഗാവസ്ഥയിൽ ഉള്ള കുട്ടികളുടെ മാതാപിതാക്കൾ ഓപ്റ്റീഷ്യന്റെ വാക്കു വിശ്വസിക്കാതെ തുടർ ചികിത്സയ്ക്ക് ശ്രമിക്കണമെന്നും ഈ കേസ് സൂചന നൽകുന്നതായി പൊലീസ് പറയുന്നു. ഇത്തരം ഒരു കേസ് യുകെയിൽ ആദ്യമായാണ് എന്നാണ് അസോസിയേഷൻ ഓഫ് ഒപ്റ്റോമെട്രിസ്റ്റ് വ്യക്തമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍