വിദേശ മലയാളി പണത്തിന്റെ ഹുങ്ക് കേരളത്തിന് ഉടനെ ഇല്ലാതാകും; പണവരവിൽ റെക്കോർഡ് കുറവ്; നാല് വർഷത്തിനിടയിലെ ഏറ്റവും കുറവ് വരുമാനം രേഖപ്പെടുത്തിയതോടെ ബിസിനസ് മേഖലക്ക് തിരിച്ചടി ഉറപ്പ്: കൂടെ സർക്കാരിനും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളി ആസ്വദിച്ചിരുന്ന വിദേശ പണവരവിൽ കുറവുണ്ടായതോടെ എങ്ങും ആശങ്ക. ഗ്രാമങ്ങളെ ടൗണുകൾ ആക്കിയും ടൗണുകൾ ഇടത്തരം നഗരങ്ങളാക്കിയും മാറ്റിയ വിദേശ പണം ഇല്ലാതായാൽ ബിസിനസ് മേഖലക്കൊപ്പം സർക്കാരും കൂടി അതിന്റെ പ്രത്യാഖ്യാതം നേരിടേണ്ടി വരും എന്നുറപ്പാണ്. കാരണം കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിൽ 35 ശതമാനം വിഹിതവും വിദേശ മലയാളിയുടെ വിയർപ്പിന് ആണെന്നിരിക്കെ കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പണവരവ് ആണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.
ഗൾഫ് മേഖലയിലെ തൊഴിൽ പ്രതിസന്ധിയും യൂറോപ്പിലെയും അമേരിക്കയിലെയും രാഷ്ട്രീയ സാഹചര്യവും ഗൾഫിലേക്കുള്ള തൊഴിൽ സേനയിലേക്ക് മലയാളിയുടെ വിഹിതം കുറഞ്ഞതുമൊക്കെ കാരണമായി മാറുമ്പോൾ ആത്യന്തികമായി സംഭവിക്കുന്ന വരുമാന ചോർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യങ്ങളിൽ പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കാൻ ഇല്ലാത്തതിനാൽ പണവരവ് വീണ്ടും കുറയുകയും അത് കേരളത്തിന്റെ സാമ്പത്തിക പ്രതിച്ഛായയെ തന്നെ പ്രതികൂലമായി ബാധിക്കാനും ഉള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.
അടുത്ത ഏതാനും വർഷത്തേക്ക് കൂടി വരുമാന ചോർച്ച കാണേണ്ടി വരുമെന്ന് ഉറപ്പാണെന്ന് ഈ രംഗത്തെ വിദഗ്ധരും ആണയിടുന്നു. വിദേശ മലയാളിയുടെ ആശ്രിതരെ നേരിട്ടും ഓരോ മലയാളിയയെയും പരോക്ഷമായും ബാധിക്കുന്ന ഈ സ്ഥിതി വിശേഷത്തിന്റെ ഗൗരവം സംസ്ഥാന സർക്കാർ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്നതും വ്യക്തമല്ല. അടുത്ത കാലത്തായി വിദേശ മലയാളികൾക്കായി പ്രവാസി ചിട്ടി പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന നീക്കം വരുമാന ചോർച്ച തടയാൻ വേണ്ടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ പരോക്ഷമായി പറയുന്നുമുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ ചേർന്ന് നാട്ടിലേക്കു അയക്കുന്ന പണത്തിന്റെ മൂല്യത്തിൽ ചെറിയൊരു വർധന പോലും വരുത്താൻ ആകില്ലെന്നും ഉറപ്പാണ്. പ്രവാസി ചിട്ടി സംബന്ധിച്ച് ഏതാനും നാൾ മുൻപ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട ആശങ്കകളും കാണാതിരിക്കാനാകില്ല.
നിലവിൽ ഏകദേശം 90000 കോടി രൂപയാണ് വിദേശ മലയാളിയുടെ വിഹിതമായി നാട്ടിൽ എത്തുന്നതായി കണക്കാക്കപ്പെടുന്നത്. മോദി സർക്കാർ നോട്ടു നിരോധനം ഏർപ്പെടുത്തും മുൻപ് ബാങ്കിങ് ഇതര ചാനലുകളിലൂടെയും നല്ലൊരു ശതമാനം തുക കേരളത്തിൽ എത്തിയിരുന്നു. ഒരു ഘട്ടത്തിൽ ഒന്നര ലക്ഷം കൂടി രൂപവരെ നാട്ടിൽ വിദേശ മലയാളി എത്തിച്ചിരുന്നതായും കണക്കാക്കിയിരുന്നു. ഈ സാഹചര്യമാണ് പൊടുന്നനെ താഴേക്ക് ഇറങ്ങിയിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായി കേരളത്തെ വളർത്തിയതിനും നിരവധി വികസന പ്രവർത്തനങ്ങൾക്കും സംസ്ഥാനത്തിന് പ്രയോജനപ്പെട്ടതു വിദേശ മലയാളിയുടെ പണം ആയതിനാൽ ഈ രംഗങ്ങളിൽ ഒക്കെ മരവിപ്പ് പ്രതീക്ഷിക്കപ്പെടുകയാണ്. ചെറു നഗരങ്ങളിൽ പോലും മൾട്ടിപ്ലക്സ് ഉയർന്നതിലും വിദേശ മലയാളിയുടെ വിയർപ്പോഹരി കാണാവുന്നതാണ്.
ആദ്യ കാലങ്ങളിൽ വക്തിഗത നിക്ഷേപത്തിലൂടെ ആഡംബര സംസ്കാരമാണ് വിദേശ മലയാളിയുടെ പണം സമൂഹത്തിൽ എത്തിച്ചതെങ്കിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി വ്യവസ്ഥാപിത സ്ഥാപന സംരംഭങ്ങൾ കൂടി നിക്ഷേപ മേഖലയിൽ ഉയർന്നതിലും വിദേശ മലയാളിയുടെ പങ്കാണ് മുന്നിൽ നിന്നത്. ഹൈ ടെക് ആശുപത്രികളും സ്കൂൾ കോളേജ് സംരംഭങ്ങളും മുതൽ ചെറുതും വലുതുമായ ആയിരക്കണക്കിന് ബിസിനസ് സംരംഭങ്ങളുടെയും കരുത്തായി മാറിയത് വിദേശ മലയാളി നിക്ഷേപമാണ്. ഈ മേഖാലകളിൽ ഒന്നാകെ തിരിച്ചടി ഉണ്ടാകും എന്ന ഭയപ്പെടുത്തുന്ന നിരീക്ഷണം കൂടി ഇപ്പോൾ പുറത്തു വരുന്നുണ്ട്. മറ്റു പരോക്ഷ കാരണങ്ങളെക്കാൾ ഈ വർഷത്തെ പണവരവിൽ കുറവുണ്ടാകാൻ പ്രധാന കാരണം ഗൾഫ് മേഖലയിലേക്കുള്ള കുടിയേറ്റത്തെ ഉണ്ടായ കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിലൂടെ 10 - 15 ശതമാനം വരെ പണവരവിൽ കുറവുണ്ടായതായി വിലയിരുത്തപ്പെടുന്നു. ഇതോടെ വരും വർഷങ്ങളിലും പണവരവിൽ ഇടിവ് ഉണ്ടാകും എന്നുറപ്പാണ്.
നിലവിൽ 22 ലക്ഷം വിദേശ മലയാളികൾ ലോകത്തിന്റെ പല കോണുകളിൽ ആയി ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. എന്നാൽ ചെറുപ്പക്കാർക്ക് അവിദഗ്ധ മേഖലകളിൽ ലഭിക്കുന്ന വരുമാനം ആകർഷകം അല്ലാതായതും കേരളത്തിലെ ഭൗതിക ജീവിത സാഹചര്യം മെച്ചപ്പെട്ടതും ഗൾഫ് ആകർഷകം അല്ലാതാക്കിയതുമാണ് ഇപ്പോൾ തിരിച്ചടികളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ചെറുപ്പക്കാർക്ക് ഗൾഫിൽ ലഭിക്കുന്ന വേതനവുമായി തട്ടിച്ചു നോക്കുമ്പോൾ അത്ര മോശമല്ലാത്ത വരുമാനം കേരളത്തിലും ലഭിക്കുന്നു എന്നതാണ് ഗൾഫിന്റെ ആകർഷണം ഇല്ലാതാക്കിയത്. വർഷങ്ങളായി എത്തിയ ഗൾഫ് പണം തന്നെയാണ് ഈ സാഹചര്യത്തിന് അടിത്തറയിട്ടത് എന്നതും കൗതുകകരമായി മാറുന്നു. യൂറോപ്പിലും അമേരിക്കയിലും പ്രൊഫഷണൽ മേഖലയിലേക്കുള്ള കുടിയേറ്റം കടുത്ത നിയമ കുരുക്കിൽ ഉൾപ്പെട്ടതും അങ്ങോട്ടുള്ള മലയാളി കുടിയേറ്റത്തിനു തടസ്സമായി. ആയിരക്കണക്കിന് ആളുകൾ കഴിഞ്ഞ ദശകങ്ങളിൽ ബ്രിട്ടനിലും മറ്റും എത്തിയ സ്ഥാനത്തു ഇപ്പോൾ ആ രാജ്യങ്ങളിലേക്ക് ഏറെക്കുറെ പൂർണമായും കുടിയേറ്റം നിലച്ച സാഹചര്യമാണ്.
ലോക ബാങ്ക് പുറത്തു വിട്ട കണക്കിൽ 2016 ലിൽ കേരളം ഉൾപ്പെടുന്ന സൗത്ത് ഏഷ്യൻ മേഖലയിലേക്ക് എത്തിയ വിദേശ വരുമാനത്തിൽ 6. 4 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ മലയാളികൾക്ക് പകരം വടക്കേ ഇന്ത്യൻ സംസ്ഥാനത്തെ ചെറുപ്പക്കാർ അവിദഗ്ധ തൊഴിലിനായി ഗൾഫ് ഉൾപ്പെടെയുള്ള കുടിയേറ്റ രാജ്യങ്ങളെ ആശ്രയിച്ചതോടെ ഇന്ത്യയിലേക്കുള്ള വിദേശ പണവരവിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധ നേടുന്നു. അതായത്, നിലവിലെ സാഹചര്യം കേരളത്തെ ഏറെക്കുറെ ഒറ്റയ്ക്ക് ബാധിക്കുന്ന വിഷയമായി വിലയിരുത്തപ്പെടുകയാണ്.
Stories you may Like
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- കേരളത്തിൽ നിന്നും യുകെയിലേക്ക് മാത്രം പോയത് 5000 കോടിയിലേറെ
- പിണറായി സർക്കാരിനെ തിരുത്താൻ ഡൽഹി നേതൃത്വം
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- ഒന്നും അറിയാതെയെന്ന് രാജൻ കുരുക്കളും; ബജറ്റിലെ 'പ്ലാൻ എ' മാറും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍