കൊറോണ പിടിമുറുക്കിയ ബ്രിട്ടനിൽ ഭയപ്പാടിൽ കഴിയുന്നവരിൽ മലയാളി നഴ്സുമാരും; വെയിൽസിലും കെന്റിലും നഴ്സുമാരുടെയും ജീവനെടുത്തു കൊറോണ പിടിമുറുക്കുമ്പോൾ രക്ഷക്കായി സ്വയം കരുതൽ എടുക്കേണ്ട അവസ്ഥയിൽ നഴ്സുമാർ; 19 ലക്ഷം യു കെ വാസികൾക്ക് രോഗബാധയുണ്ടാകാമെന്ന് റിപ്പോർട്ട്; എത്രപേർക്ക് ബാധിച്ചെന്ന് കണ്ടെത്താൻ ഇനിയും വൈകുമെന്നും റിപ്പോർട്ട്; കൊറോണ ഹോട്ട്സ്പോട്ടുകളായി ഇനി മാറുന്നത് ലിവർപൂളും ബ്രിമ്മിങ്ഹാമും
മറുനാടൻ ഡെസ്ക്
ലണ്ടൻ: കൊറോണ പിടിമുറുക്കിയതോടെ ബ്രിട്ടനിൽ ഭീതിയിൽ കഴിയുകയാണ് മലയാളി നഴ്സുമാരും. ഇവിടെ ചികിത്സിക്കുന്ന നഴ്സുമാരും മരണപ്പെട്ടു തുടങ്ങിയതോടെയാണ് ആശങ്ക കനക്കുന്നത്. കൊറോണക്കെതിരെയുള്ള യുദ്ധത്തിലെ സമർത്ഥരായ രണ്ട് മുന്നണിപ്പോരാളികളേയാണ് ഇന്നലെ ഈ കൊലയാളി വൈറസ് മരണത്തിലേക്ക് തള്ളിവിട്ടത്.
കെന്റിലെ 39 കാരിയായ നഴ്സ് ഐമി ഓ റൂർക്ക്, രോഗവ്യാപനത്തിന്റെ ആദ്യനാളുകൾ മുതൽ തന്നെ അതിനെ പ്രതിരോധിക്കുവാൻ മുൻനിരയിലുണ്ടായിരുന്ന ധീര വനിതയായിരുന്നു. തന്റെ തൊഴിലിൽ അതീവ ആത്മാർത്ഥത കാട്ടിയിരുന്ന ഇവർ, തന്റെ സഹപ്രവർത്തകർക്ക് എന്നും ഒരു പ്രചോദനം കൂടിയായിരുന്നു എന്ന് ഇവരുടെ സഹപ്രവർത്തകർ പറയുന്നു. ആരോഗ്യമുള്ളവർക്കും പ്രായം കുറഞ്ഞവർക്കും കൊറോണ ബാധയുണ്ടാകില്ലെന്ന വിശ്വാസത്തിനെതിരായുള്ള തെളിവ് കൂടിയാണ് മൂന്നു മക്കളുടെ അമ്മ കൂടിയായ ഈ 39 കാരിയുടെ മരണം.
രണ്ടാഴ്ച്ച മുൻപാണ് രോഗലക്ഷണങ്ങൾ പ്രകടമാകാൻ ആരംഭിച്ചതിനെ തുടർന്ന് ഐമിയെ കെന്റിലെ ക്യൂ ഇ ക്യൂ എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്റൻസീവ് കെയറിൽ ആയിരുന്ന ഇവർ ഇന്നലെ രാത്രിയാണ് തന്റെ യുദ്ധം മതിയാക്കി മരണത്തെ പുൽകിയത്.
ഇതിന് തൊട്ടുമുൻപായിരുന്നു വെസ്റ്റ് വിഡ്ലാൻഡ്സിലെ വാൽസാൽ മാനർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അരീമ നസ്രീൻ എന്ന 36 വയസ്സുള്ള നഴ്സ് മരനമടഞ്ഞത്. ഇതേ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നനസ്രീൻ കഴിഞ്ഞ 16 വർഷങ്ങലായി എൻ എച്ച് എസിൽ സേവനമനുഷ്ഠിക്കുന്നു. ഹൗസ്കീപ്പറായി ജോലിക്ക് കയറിയ അവർ പിന്നീട് പരിശീലനം നേടി നഴ്സ് ആകുകയായിരുന്നു. പനിയും ശരീര വേദനയും ചുമയും ഉണ്ടായതിനെ തുടർന്ന് മാർച്ച് അവസാനമാണ് ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്നുമക്കളാണ് നസ്രീനുമുള്ളത്. മരണത്തിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് തന്നെ ഡോക്ടർമാരുടെ വിലക്ക് ലംഘിച്ച് നസ്രീന്റെ ഭർത്താവ് ഇന്റസീവ് കെയറിൽ കയറിയിരുന്നു. മക്കളുടെ കാര്യമോർത്ത് വിഷമിക്കരുതെന്ന് പറഞ്ഞ് നസ്രീനിനെ പുണർന്ന് ആശ്വസിപ്പിച്ചിട്ടാണ് അദ്ദേഹം അവിടെനിന്നും പോയത് എന്നുകൂടി സഹപ്രവർത്തകർ പറയുന്നു.
സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പുറമേ നിരവധി പ്രമുഖ വ്യക്തികളും ഈ രണ്ട് ധീരവനിതകൾക്ക് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇളം വെയിൽ പരക്കുന്ന ഈ വാരാന്ത്യത്തിൽ വെളിയിലിറങ്ങി ആസ്വദിക്കുവാൻ എല്ലാവർക്കും പ്രേരണയുണ്ടാകുമെന്നും എന്നാൽ ഈ രണ്ട് നഴ്സുമാരോടുള്ള ബഹുമാന സൂചകമായി എല്ലാവരും അത്തരം പ്രവർത്തിയിൽ നിന്നും വിട്ടുനിൽക്കണം എന്നുമാണ് മിക്കവരും സോഷ്യൽ മീഡിയയിൽ കൂടി പ്രതികരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ എൻ എച്ച് എസിലെ സുരക്ഷാ ഉപകരണങ്ങളുടെ ബൗർലഭ്യം ഏറെ ചർച്ചയായിരുന്നു. ഈ മരണങ്ങളോടെ അത് വീണ്ടും പൊന്തിവരികയാണ്. ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നു പറയുമ്പോഴും ആവശ്യത്തിനുള്ള സുരക്ഷാ ഉപാധികൾ എപ്പോൾ ലഭ്യമാക്കുമെന്നതിനെ ക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം ആരുമ്നൽകുന്നില്ല. എൻ എച്ച് എസിന്റെ മാസ്കുകൾക്കും കൈയുറകൾക്കുമായി കാത്തുനിൽക്കാതെ സ്വകാര്യ സ്റ്റോറുകളിൽ നിന്നും അവ വാങ്ങുന്ന നഴ്സുമാരുടെ കഥകളും നേരത്തെ മറുനാടൻ ഉൾപ്പടെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നതാണ്. എൻ എച്ച് എസ്സിൽ സേവന മനുഷ്ഠിക്കുന്ന ആയിരക്കണക്കിന് മലയാളി നേഴ്സുമാരോട് പറയാനുള്ളത് അവരവരുടെ സുരക്ഷ അവരവർ തന്നെ നോക്കണമെന്നാണ്. എൻ എച്ച് എസ്സിന്റെ സംരക്ഷണം പ്രതീക്ഷിച്ച് നിൽക്കാതെ സ്വയ രക്ഷക്കായുള്ള നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളുക.
അതിനിടെ ബ്രിട്ടനിൽ കൊറോണാ വ്യാപനം തുടങ്ങിയതു മുതൽക്കെ പലരും പറയുന്ന ഒരു കാര്യമാണ് രോഗബാധിതരുടെ എണ്ണം എന്നുപറഞ്ഞ് സർക്കാർ പുറത്തുവിടുന്ന കണക്കുകൾ യാഥാർത്ഥ്യമല്ല എന്നും, യഥാർത്ഥ കണക്ക് ഇപ്പോൾ പുറത്തുവന്നതിന്റെ എത്രയോ ഇരട്ടിയാകാമെന്നും. ആ വാദഗതിയെ ശരിവയ്ക്കുന്ന രൂപത്തിലാണ് ഈയിടെ പ്രത്യേകമായി രൂപകല്പന ചെയ്ത കൊറോണ ലക്ഷണങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള ആപ്പ് നൽകുന്ന കണക്കുകൾ. ഇതനുസരിച്ച് ബ്രിട്ടനിലെ ഏകദേശം 1.9 ദശലക്ഷം ആളുകൾക്ക് കൊറോണ ബാധയുണ്ട്.
ബ്രിട്ടന്റെ ചരിത്രത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കൊറോണ മരണസംഖ്യയായ 684 മരണങ്ങൾ രേഖപ്പെടുത്തിയ ഇന്നലെ തന്നെയാണ് ഈ ആപ്പിന്റെ നിരീക്ഷണം പുറത്തുവന്നത് എന്നത് തികച്ചും യാദൃശ്ചികതയായിരിക്കാം. സെയിന്റ് തോമസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, എൻ ഐ എച്ച് ആർ ബയോമെഡിക്കൽ റിസർച്ച് സെന്റർ, ഹെൽത്ത് കെയർ സ്റ്റാർട്ട് അപ്പ് ആയ സോ ഗ്ലോബൽ എന്നിവരോട് ചേർന്ന് കിങ്സ് കോളേജ് ലണ്ടനിലെ ഒരുപറ്റം വിദഗ്ദരാണ് ഈ ആപ്പ് രൂപകല്പന ചെയ്തത്. ഉപയോക്താവിനോട് താൻ അനുഭവിക്കുന്ന അവസ്ഥയെ കുറിച്ചുള്ള ഒരു പിടി ചോദ്യങ്ങൾക്ക് ഉപയോക്താവ് നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
ഈ ആപ്പ് നൽകിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബ്രിട്ടനിൽ ആകമാനം ഈ വൈറസ് പടർന്നു കഴിഞ്ഞിരിക്കുന്നു എന്നാണ് അനുമാനിക്കുന്നത്. ലിവർപൂൾ, ബ്രിമ്മിങ്ഹാം, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ തുടങ്ങിയ നഗരങ്ങൾ കൊറൊണയുടെ ബ്രിട്ടനിലെ ഹോട്ട്സ്പോട്ട് ആകുവാനും സാധ്യതയുണ്ടെന്നാണ് ഈ വിവരങ്ങൾ വിശകലനം ചെയ്ത് വിദഗ്ദരുടെ അഭിപ്രായം. എൻ എച്ച് എസിന്റെ പരിമിതമായ വിഭവങ്ങൾ വേണ്ടരീതിയിൽ വിതരണം ചെയ്യുവാൻ ഈ വിവരം സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.
ഏപ്രിൽ 1 വരെ ഈ ആപ്പിൽ റെജിസ്ട്രർ ചെയ്ത 16,26,355 പേർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആപ്പ് പ്രാഥമിക വിവരം നൽകിയത്. ഇതിൽ 20 മുതൽ 69 വയസ്സുവരെ പ്രായമുള്ളവർ ഉൾപ്പെടുന്നു. എന്നാൽ, കൊറോണയുടെ ലക്ഷണങ്ങൾ മറ്റു പലരോഗങ്ങളുടെയും ലക്ഷണങ്ങളോട് സാമ്യമുള്ളതിനാൽ ഇതിൽ പറയുന്ന എല്ലാവർക്കും കൊറോണ ബാധ ഉണ്ടാകണമെന്നില്ല. എങ്കിലും, സ്ഥിതിവിവരക്കണക്കുകൾ പഠനവിഷയമാക്കിയ വിദഗ്ദർ പറഞ്ഞത് യഥാർത്ഥ പരിശോധനകൾ നടത്തിയാൽ ഇവരിൽ 79,405 പേർക്കെങ്കിലും വൈറസ് ബാധ സ്ഥിരീകരിക്കപ്പെടും എന്നാണ്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍